കസ്റ്റഡിയിലിരിക്കെ ആപ്പിൾ ഐ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു; സൗദിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നു പോലും അനേകം കോളുകൾ; കുഴൽപ്പണക്കാരിൽ നിന്ന് പിടിച്ചെടുത്തത് ഷബയെന്ന് വിളിപ്പേരുള്ള ലഹരി; പ്രധാന പ്രതിക്ക് പുഷ്പം പോലെ ജാമ്യം കിട്ടയത് പൊലീസിന്റെ ഒത്തുകളി മൂലം; നിലമ്പൂരിൽ പിടികൂടിയത് അന്തർദേശീയ മാഫിയാ സംഘത്തെ തന്നെ
എംപി റാഫി
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കുഴൽപ്പണവുമായി പിടികൂടിയത് അന്തർദേശീയ മയക്കുമരുന്ന് മാഫിയാ സംഘം തന്നെ. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. കൊണ്ടോട്ടി സ്വദേശി കെടി മുഹമ്മദിന്റെ അറസ്റ്റിനു പിന്നാലെ തൊട്ടടുത്ത ദിവസം മയക്കുമരുന്ന് സംഘത്തിൽപ്പെട്ട മറ്റു രണ്ടുപേരെ കൂടി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി, കൊണ്ടോട്ടി സ്വദേശികളായ മൻസൂർ, നൗഫൽ ബാബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പെരിന്തൽമണ്ണ ഡിവൈ.എസ്പി. പി. മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ സിഐ കെ.എം. ബിജു, പൂക്കോട്ടുംപാടം എസ്.ഐ. അമൃത്രംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ മൂവരും അന്തർദേശീയ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണെന്നതിന് പൊലീസിന് തെളിവു ലഭിച്ചു. കേസ് കോടതിയിൽ നിലനിൽക്കുന്നതിനുവേണ്ടി കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവരിൽനിന്ന് പ്രത്യേകതരം മയക്കുമരുന്ന് പിടികൂടിയതായി പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞദിവസം കുഴൽപ്പണവുമായി അറസ്റ്റിലായ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി കൊണ്ടോട്ടി മാലാപറമ്പിൽ, കൗങ്ങിൻ തോട്ടത്തിൽ (കെ.ടി) മുഹമ്മദി(32)ന് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു. കുഴൽപണം കടത്തിയെന്ന കുറ്റം മാത്രം ചുമത്തിയതാണ് കെ.ടി മുഹമ്മദിന് പുഷ്പം പോലെ ജാമ്യത്തിലിറങ്ങാൻ സാധിച്ചത്. എന്നാൽ ശേഷം പിടിയിലായ രണ്ടു പേർക്കും മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയുമാണ് പൊലീസ്.
ഇവരെല്ലാം ഒരേ സംഘത്തിൽപ്പെട്ടവരാണ്. എന്നാൽ മുഹമ്മദിന് പിന്നാലെയാണ് മറ്റ് രണ്ട് പേരെ പിടികൂടിയത്. മുഹമ്മദിന്റെ കയ്യിൽ നിന്ന് 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി. ഇതിനാൽ മുഹമ്മദിനെതിരെ കുഴൽപ്പണം സൂക്ഷിച്ചതിനുള്ള കേസ് മാത്രമാണുള്ളത്. മയക്കുമരുന്ന് കടത്തിയതിന്റെ പണമാണ് മുഹമ്മദിന്റെ കൈവശമുള്ളതെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ രണ്ട് പേർക്കെതിരെയും 22 ( എ ) വകുപ്പ് ചുമത്തിയാണ് കേസ്.
അറസ്റ്റിലായ മൻസൂർ മയക്കുമരുന്നു കേസിൽ സൗദിഅറേബ്യയിൽ എട്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ്. ശിക്ഷ കഴിഞ്ഞ് ഒന്നര വർഷം മുമ്പാണ് സൗദിയിൽ നിന്ന് ഇയാളെ നാട്ടിലേക്ക് കയറ്റി അയച്ചത്. നേരത്തെ അറസ്റ്റിലായ കെ.ടി മുഹമ്മദും മയക്കുമരുന്ന് കേസിൽ സൗദിയിലെ ജിദ്ദ ജയിലിൽ രണ്ടുവർഷത്തോളം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവർ രണ്ടുപേരും ഒരേ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നത്. ഈയിടെ പെരിന്തൽമണ്ണയിൽ നിന്ന് മയക്ക് മരുന്നുമായി പിടിയിലായി ഇപ്പോൾ കണ്ണൂർ ജയിലിൽ കഴിയുന്ന മജീദ് , മൻസൂറിന്റെ അമ്മാവനാണ്. ഇവരെല്ലാം ഒരേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
പിടിയിലായവരുടെ മൊബൈൽ ഫോണുകളിലേക്ക് സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി നിരവധി ഫോൺ കോളുകൾ വന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷം മാത്രം 25 ൽ അധികം വിദേശ കോളുകൾ വന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കസ്റ്റഡിയിലിരിക്കെ മൻസൂർ കയ്യിലുള്ള ആപ്പിൾ ഐ ഫോൺ നിലത്തെറിഞ്ഞു. ഇത് കൂടുതൽ ദുരൂഹത വർദിപ്പിക്കുന്നു. തെളിവ് നശിപ്പിക്കുന്നതിനും മറ്റു മയക്കുമരുന്ന് കണ്ണികളെ പിടികൂടുന്നതിനുമാണ് ഫോൺ എറിഞ്ഞ് നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഫോൺ പരിശോധിക്കുന്നതിനായി വിദഗ്ദരെ കൊണ്ടുവന്ന് പൊലീസ് നടപടി തുടങ്ങി.
സംഘത്തിൽ നിന്ന് കണ്ടെടുത്തത് പ്രത്യേകതരം ഡ്രഗ്സ് ആണെന്നും ഇത് പരിശോധിച്ച് വരികയാണെന്നും പൂക്കോട്ടുപാടം എസ്.ഐ അമൃത്രംഗൻ പറഞ്ഞു. നാർക്കോട്ടിക് വിദഗ്ധരെ കൊണ്ടുവന്നു പരിശോധന നടത്തിയിട്ടുണ്ട്. ഇതിനുപുറമേ പിടിച്ചെടുത്ത മയക്കുമരുന്ന് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി വിട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള മയക്കു മരുന്നാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. മെത്താമെഫ്റ്റാമെൻ എന്ന പേരിൽ നാർക്കോട്ടിക് വിദഗ്ദ്ധർ പറയുന്ന ഈ മയക്കുമരുന്ന് ഷബ, എന്നും ഐസ് എന്നും വിളിക്കപ്പെടുന്നുണ്ട്. ഇത് രണ്ട് ഗ്രാം മാത്രം കൈവശം വച്ചാൽ തന്നെ ഇവിടെ പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ച മയക്കുമരുന്ന് പൊടിയാണ് ഇവരിൽ നിന്ന് പിടിച്ചത്.
വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റുന്നതിന് ആളുകളെ ഏർപ്പാട് ചെയ്തത് മൻസൂറാണ്. ഇവർ മൂന്നു പേർക്കു പുറമെ വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി ഉന്നതർ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതികൾക്കായി ഒരു സംഘം തന്നെ തടിച്ചുകൂടിയിട്ടുണ്ട്. പ്രതികളെ ജാമ്യത്തിലിറക്കുന്ന നടപടികൾ ഇവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വിവിധ പ്രദേശങ്ങളിലെ മയക്കുമരുന്ന് മാഫിയകളാണ് ഈ സംഘമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ശൃംഖലകളുള്ള മയക്കുമരുന്ന് സംഘമാണ് പിടിയിലായവരെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പൊലീസിനു മേൽ സമ്മർദങ്ങൾ ശക്തമായ സാഹചര്യത്തിൽ കേസുകളുടെ ഭാവിയും ആശങ്കയിലാണ്. പഴുതടച്ച് കൃത്യമായ അന്വേഷണം നടത്തിയാൽ മയക്കുമരുന്ന് മാഫിയകളുടെ അതോലോക ഇടപാടുകൾ പുറത്തുവരുമെന്നത് വ്യക്തമാണ്.
Stories you may Like
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി സൈബർ വിദഗ്ധൻ ഹാജരാകാനുത്തരവ്
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍