നിസാമിനെ ബംഗളൂരു പൊലീസ് കൊണ്ടു പോയത് ഗൂഢാലോചനയുടെ ഭാഗമായോ? ജനവികാരം എതിരായതിനാൽ കേരളത്തിൽ സുഖവാസം സാധ്യമാകാത്തതിനാൽ തിരക്കഥ ഒരുക്കിയത് ഇളാപ്പ തന്നെ; കാപ്പ ചുമത്താൻ മനപ്പൂർവ്വം വൈകിപ്പിച്ചതിന്റെ തെളിവുകളും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എവിടെയായിരുന്നു ഇതുവരെ ബംഗളൂരു പൊലീസ്. എല്ലാം പെട്ടെന്നായിരുന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം ഇടിച്ചു കൊന്നതറിഞ്ഞപ്പോൾ ബംഗളൂരു പൊലീസ് സടകുടഞ്ഞ് ഏണീറ്റത് എന്തിന്? ജയിലിൽ കിടന്നു മടുത്ത കോടീശ്വരന് സുഖവാസം ഒരുക്കാനുള്ള തന്ത്രം തന്നെയാണ് ഇതിന് പിന്നിൽ. ഉന്നത സ്വാധീനമുള്ള ഭരണകേന്ദ്രങ്ങളിൽ പറഞ്ഞാൽ എന്തും നടക്കുന്ന ഇളാപ്പയുടെ ബുദ്ധി തന്നെയാണ് എല്ലാത്തിനും പിന്നിൽ. കർണ്ണാടകയിലെ ആഭ്യന്തര മന്ത്രി മലയാളിയായതിനാൽ കാര്യങ്ങൾ എളുപ്പവുമായി. അങ്ങനെ വിയ്യൂരിൽ നിന്ന് നിസാം ബംഗലൂരുവിലേക്ക്. നിസാമിന് പിറകെ നടക്കാൻ അവിടെ മാദ്ധ്യമ പടയുണ്ടാകില്ല. അതുകൊണ്ട് തന്നെ സുഖവാസം ഉറപ്പാക്കുകയും ചെയ്യാം.
ഇന്നലെയാണ് മുഹമ്മദ് നിസാമിനെ കർണാടക പൊലീസെത്തി ബംഗളൂരുവിലേക്കു കൊണ്ടു പോയത്. കബൻപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കുന്നതിനായാണ് ബംഗളൂരുവിലേക്കു കൊണ്ടുപോയത്. കഴിഞ്ഞ 23ന് കർണാടക പൊലീസ് വിയ്യൂരിലെത്തി അറസ്റ്റ് വാറന്റുള്ള കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 17ന് ഹാജരാക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കണമെന്ന ഉത്തരവുള്ളതിനാൽ അവിടേക്കു കൊണ്ടുപോവുകയായിരുന്നു. കോടതി ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു വിടുകയോ റിമാൻഡ് ചെയ്യുകയോ ചെയ്താൽ നിസാമിന് സുഖ ചികിൽസ ഉറപ്പാകും.
ബംഗലുരു പൊലീസ് നിസാമിനെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടും. അത് അംഗീകരിക്കുകയും ചെയ്യും. അതോടെ കർണ്ണാടക പൊലീസിനോടൊപ്പം നിസാമിന് കുറച്ചു ദിവസമെങ്കിലും കറങ്ങി നടക്കാം. അതിവേഗത്തിൽ ആഡംബര കാറോടിച്ചതു ചോദ്യം ചെയ്തപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മർദിച്ചുവെന്ന ബംഗളൂരു സ്വദേശിയുടെ ഹർജിയിലാണു നടപടി. ഇത്രയും ചെറിയ കേസിൽ ഇത്രയും സജീവത ബംഗളൂരു പൊലീസ് കാട്ടുന്നതിന് പിന്നിൽ ഇളാപ്പയുടെ ഇടപെടലാണ്. കേരളത്തിൽ നിസാമിന് ജയിലിൽ കിടന്ന് ആരേയും ഫോണിൽ പോലും വിളിക്കാനാകുന്നില്ല. ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കവും ഫലിച്ചില്ല. തൃശൂർ കമ്മീഷണറായി ജേക്കബ് ജോബിന് പകരം നിശാന്തിനി എത്തിയതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലൂമായി.
ഈ സാഹചര്യത്തിലാണ് ബംഗളൂരു പൊലീസിനെ ഇറക്കിയുള്ള കളി. നിസാം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പരാതി പൊലീസിന് കിട്ടിയിട്ട് നാളുകൾ ഏറെയായി. ആരും ഒന്നും ചെയ്തില്ല. പരാതി നൽകി ഏറെയായിട്ടും പൊലീസ് നപടിയൊന്നും സ്വീകരിച്ചുമില്ല. എന്നാൽ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് നിസാം അകത്തായതോടെയാണ് ബംഗളൂരു പൊലീസ് പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ തയാറായത്. ഇതാണ് ഇളാപ്പാ എഫക്ട്. തിരുവനന്തപുരത്ത് മാത്രമല്ല ബംഗളൂരുവിലെ തനിക്ക് പിടിയുണ്ടെന്ന് സൂചിപ്പിക്കുകയാണ് രാഷ്ട്രീയക്കാരുടെ പ്രിയ തോഴനായ ഇളാപ്പ.
അതിനിടെ നിസാമിനെതിരെ കാപ്പാ ചുമത്താനുള്ള നടപടി നിസാമിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തുംവരെ പേരാമംഗലം പൊലീസ് വൈകിപ്പിച്ചുവെന്ന് വ്യക്തമായി. പേരാമംഗലം സിഐ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായാണു സൂചന. ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന് പിടിയിലായപ്പോൾ തന്നെ നിസാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ എഡിജിപി എൻ. ശങ്കർ റെഡ്ഡി സിറ്റി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണു സിറ്റി പൊലീസ് മേധാവിയായിരുന്ന ജേക്കബ് ജോബ് പേരാമംഗലം സിഐക്ക് നിർദ്ദേശം നൽകിയത്. ചന്ദ്രബോസ് അന്നു മരിച്ചിരുന്നില്ല. നിസാമിനു ജാമ്യം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ അടിയന്തരമായി ആവശ്യപ്പെട്ടത്.
എന്നാൽ റിപ്പോർട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി ഏഴിനു സ്പെഷൽ ബ്രാഞ്ച് മുഖേന കമ്മിഷണർ രേഖാമൂലം ആവശ്യപ്പെട്ടു. പത്തിനകം റിപ്പോർട്ട് ഓഫിസിൽ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയത്. ഇതിന്റെ പകർപ്പ് ഉത്തരമേഖലാ എഡിജിപിക്കും ഗുരുവായൂർ എസിപിക്കും അയച്ചിരുന്നു. എന്നാൽ പത്തിനും റിപ്പോർട്ട് നൽകിയില്ല. ജാമ്യാപേക്ഷ വരുന്നതിനു മുൻപു കാപ്പാ ചുമത്താനാകുമോ എന്നു പരിശോധിക്കാനായിരുന്നു എഡിജിപി നിർദ്ദേശം നൽകിയത്. 16നാണു ചന്ദ്രബോസ് മരിക്കുന്നത്. ചന്ദ്രബോസ് മരിക്കുന്ന ദിവസം തന്നെ നിസാമിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തിയിരുന്നു. ചന്ദ്രബോസിന്റെ മരണത്തെ തുടർന്നു ജാമ്യാപേക്ഷ കോടതി തള്ളി.
സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിൽനിന്നുള്ള നിർബന്ധത്തെ തുടർന്ന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിനു കലക്ടർക്ക് സിറ്റി പൊലീസ് മേധാവി ആർ. നിശാന്തിനി അപേക്ഷ നൽകുകയായിരുന്നു. ഇതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം (കാപ്പാ) ചുമത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസമാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടർക്ക് അപേക്ഷ നൽകിയത്. അപേക്ഷയും റിപ്പോർട്ടും വിശദമായി പരിശോധിക്കുന്നതിനാണ് മൂന്നു ദിവസത്തെ സമയം വേണ്ടി വരുന്നത്.
ധൃതഗതിയിൽ ഇയാൾക്കെതിരെ തീരുമാനമുണ്ടായാൽ നിഷാം കാപ്പാ ബോർഡിനെ സമീപിച്ചേക്കാം. അതിനാലാണ് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നത്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് കാപ്പാ ബോർഡ്. കേരളത്തിൽ പതിനൊന്നും ബംഗളൂരുവിൽ രണ്ടും കേസുകളും നിസാമിനെതിരെ ഉണ്ടെന്നാണു സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്. ഇതിൽ അഞ്ച് കേസുകൾ സമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിനു ബാധകമാകുമെന്നാണു പൊലീസിന്റെ നിഗമനം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍