ബാഹ്യസമ്മർദ്ദത്തിൽ കേസ് പിൻവലിക്കാനുള്ള സഹോദരന്മാരുടെ നീക്കം നടക്കില്ല; ചന്ദ്രബോസിന്റെ കൊലയാളിയുടെ ഭീഷണിയിൽ അന്വേഷണം തുടരും; നിസാമിന്റെ ഫോൺവിളി അന്വേഷണത്തിൽ തെളിയുന്നത് കണ്ണൂർ ജയിലിലെ കള്ളക്കളികൾ തന്നെ
തൃശൂർ : ചന്ദ്രബോസ് കൊലക്കേസ് പ്രതിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയുമായ മുഹമ്മദ് നിസാം കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പരാതി പിൻവലിക്കാനുള്ള സഹോദരങ്ങളുടെ നീക്കം പൊളിഞ്ഞു. നിയമ നടപടി തുടങ്ങിയ സ്ഥിതിക്കു പരാതി പിൻവലിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ പരാതിക്കാർക്ക് ഇക്കാര്യം ഉന്നയിക്കാമെന്നും പറഞ്ഞു പൊലീസ് അവരെ മടക്കിയയച്ചു. റൂറൽ പൊലീസ് മേധാവി ആർ.നിശാന്തിനിക്കു മുന്നിലാണു പരാതി ഒത്തുതീർന്നെന്നു പറഞ്ഞു മൂന്നു സഹോദരങ്ങളും എത്തിയത്.
കണ്ണൂർ ജയിലിൽ നിന്നു ബംഗളൂരുവിലേക്കുള്ള യാത്രാമ?ധ്യേ ബസിൽ നിന്നു ഫോൺ ചെയ്ത നിസാം വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായാണു സഹോദരങ്ങൾ പരാതിപ്പെട്ടിരുന്നത്. നിസാം ഭീഷണി മുഴക്കുന്ന ശബ്ദരേഖയും സഹോദരങ്ങൾ പൊലീസിനു കൈമാറിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് നിസാം പൊലീസ് കസ്റ്റഡിയിൽ ഫോൺ ചെയ്തതായി കണ്ടെത്തി. മൂന്നു സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ ഇതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയെ തുടർന്നാണു നിസാമിനെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ അധോലോക ഇടപെടലുകളാണ് ഇതിന് കാരണമെന്ന വിലയിരുത്തലുമുണ്ട്.
അതിനിടെ കണ്ണൂർ ജയിലിലെ അനധികൃത ഫോൺ ഉപയോഗിച്ചത് നിസാം മാത്രമല്ലെന്നു സൂചനയും പൊലീസിന് ലഭിച്ചു. ആയിരക്കണക്കിന് കോളുകളാണ് രണ്ടു നമ്പറുകളിൽനിന്നായി ആറുമാസത്തിനിടെ പോയിരിക്കുന്നത്. പുറത്തുനിന്നുള്ള വിളികളും ഒട്ടേറെ മെസേജുകളും ഈ നമ്പറുകളിലേക്കു വന്നിട്ടുമുണ്ട്. സംശയാസ്പദമായ വിളികളും ഇതിലുൾപ്പെടുന്നു. ജയിൽപ്പുള്ളികൾ ഉപയോഗിച്ചിരുന്ന രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള സിം കാർഡ് 2012 മുതൽ ഉപയോഗിക്കുന്നതായാണ് വിവരം. അന്നുമുതൽ ഈ നമ്പർ ജയിലിൽത്തന്നെയായിരുന്നോ എന്നു വ്യക്തമല്ല. എന്നാൽ, കാസർകോട് സ്വദേശിയുടെ പേരിലുള്ള നമ്പർ ഒരുവർഷം മുമ്പാണ് ഉപയോഗിച്ചുതുടങ്ങിയത്. വിവിധ ജില്ലകളിലെ ഗുണ്ടാസംഘങ്ങളുടെ നമ്പറുകളിലേക്ക് വിളികളും മെസേജുകളും ഇതിൽനിന്ന് പോയിട്ടുണ്ട്. ഇവർ തിരിച്ചുവിളിച്ചതായും കണ്ടെത്തി.
നിസാം ജയിലിൽനിന്ന് ഫോൺവഴി നാട്ടിലെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദാന്വേഷണം നടത്തിയശേഷം റിപ്പോർട്ട് നൽകണമെന്ന് ജയിൽ ഐ.ജി.യോട് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ പി. മോഹനദാസ് ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. നവംബറിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇതോടെ നിസാം കേസ് കൂടുതൽ കുരുക്കിലേക്ക് എത്തുകയാണ്. ജയിലിൽനിന്ന് വിളികൾപോയ പല നമ്പറുകളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലതു പ്രാഥമികപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശ കമ്മീഷനും പരിഗണിക്കുന്നുണ്ട്. ഇതോടെ നിസാമിന്റെ സഹോദരങ്ങൾ പരാതി പിൻവലിക്കാൻ തയ്യാറായെങ്കിലും അന്വേഷണത്തിന് പുതുമാനം വരികയാണ്.
കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ നിസാമിനോട് ആലോചിക്കാതെ നടത്തുന്നു എന്നായിരുന്നു സഹോദരന്മാർക്കെതിരെ നിസാമിന്റെ പരാതി. ഇത് മനസ്സിലാക്കിയായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഈ കേസിൽ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഇവർക്കു പരാതിയില്ലെന്നു പറയാം. അതിനുശേഷം കോടതിയെ അറിയിക്കും. അതൂം പൂർത്തിയായാലേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുകയുള്ളൂ. എന്നാൽ ഇത് കോടതി അംഗീകരിക്കണമെന്നില്ല. ഇതേസമയം, നിസാമിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ബന്ധുക്കൾ നിയമസഭാ മന്ദിരത്തിലെ ഓഫിസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ അഭിഭാഷകനായി സി.പി.ഉദയഭാനുവിനെ തന്നെ തുടർന്നും നിയോഗിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനു ജയിലിൽ സുഖസൗകര്യങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചും നിസാമിന്റെ മൊബൈൽ ഫോൺ വിളികളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഇതേസമയം, നിസാം ജയിലിൽ കിടന്നു മൊബൈൽ ഫോൺ വഴി നാട്ടിലെ സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു ജയിൽ ഐജി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് ഉത്തരവിട്ടു.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നിസാം ബിസിനസ് നടത്തുന്നതു ജയിൽ അധികൃതരുടെ ഒത്താശയോടെയാണെന്നു വാർത്തകളിൽ നിന്നു മനസ്സിലാക്കുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍