ഏലം കർഷൻ ഞള്ളാനി സെബാസ്റ്റ്യന്റെ ജഡം രണ്ടാഴ്ചക്കകം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യും; നാക്ക് കടിച്ചുപിടിച്ച നിലയിലുള്ള ചിത്രങ്ങൾ പൊലീസിനു ലഭിച്ചു; കുടുംബവഴക്കിൽ മകൻ റെജിയെ കുടുക്കാൻ ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു
കട്ടപ്പന: ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത ഏലം കർഷകനുമായിരുന്ന കട്ടപ്പന സ്വദേശി ഞള്ളാനിയിൽ സെബാസ്റ്റ്യൻ ജോസഫി(കൊച്ചേപ്പ്-75)ന്റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാഴ്ചക്കുള്ളിൽ കല്ലറയിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേസ് അന്വേഷിക്കുന്ന കട്ടപ്പന ഡിവൈ എസ് പി ബി ഹരികുമാർ, സെബാസ്റ്റ്യന്റെ മകനടക്കം എട്ടു പേരിൽനിന്നു മൊഴിയെടുത്തു.
2011 ഫെബ്രുവരി 14-നുരാവിലെയാണ് സെബാസ്റ്റ്യനെ തനിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഞള്ളാനി ഏലം കണ്ടുപിടിച്ചതുൾപ്പെടെയുള്ള സെബാസ്റ്റ്യന്റെ കാർഷിക മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് സ്പൈസസ് ബോർഡ് ആറു ലക്ഷം രൂപയുടെ അവാർഡ് സമ്മാനിച്ചതിന്റെ പിറ്റേന്നു രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. പുറ്റടി സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവാർഡ് കൈമാറിയത്. അവാർഡ് തുകയുടെ അവകാശത്തെ ചൊല്ലി സെബാസ്റ്റ്യനും മകൻ റെജിയും തമ്മിൽ അന്ന് രാത്രിയിൽ കട്ടപ്പനയിലെ ഹോട്ടലിൽവച്ച് വാക്കുതർക്കമുണ്ടായെന്നു ആരോപണമുയർന്നിരുന്നു. റെജിയാണ് പിതാവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടത്.
പിറ്റേന്നു രാവിലെ റെജിതന്നെയാണ് പിതാവിനെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നും മറ്റുള്ളവരെ ഫോണിൽ വിവരമറിയിച്ചതെന്നുമാണ് പൊലിസിന് ലഭിച്ച വിവരം. സാധാരണ ഗതിയിൽ ഇളയ മകൻ റോയിയുടെ വീട്ടിൽനിന്നാണ് സെബാസ്റ്റ്യന്‍ പ്രഭാതഭക്ഷണം എത്തിക്കാറുള്ളത്. പതിവിന് വിപരീതമായി സംഭവ ദിവസം റെജി ഭക്ഷണം കൊണ്ടുവന്നുവെന്നും തുടർന്ന് അച്ഛൻ മരിച്ചു കിടക്കുകയാണെന്ന വിവരം മറ്റു മക്കളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നെന്നുമാണ് പറയുന്നത്. സ്വാഭാവിക മരണമെന്ന നിലയിൽ സംസ്കാരം നടത്തുകയായിരുന്നു.
സെബാസ്റ്റ്യന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അടുത്ത ദിവസങ്ങളിൽ കട്ടപ്പനയിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ ആരും മരണത്തിൽ സംശയമുന്നയിച്ച് പരാതി നൽകിയിരുന്നില്ല. ആറു മാസം മുമ്പ് ആക്ഷൻ കൗൺസിലിന്റെ പേരിൽ പത്തോളം പേർ നൽകിയ പരാതിയെ തുടർന്നാണ് സംഭവം അന്വേഷിക്കാൻ തീരുമാനിച്ചത്. എറണാകുളം റേഞ്ച് ഐ ജി അജിത്കുമാറിന്റെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി വി എൻ സജി നടത്തിയ പ്രാഥമികാന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തി. സെബാസ്റ്റ്യന്റെ മകൻ റെജിയുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ചതിൽ വൈരുധ്യമുണ്ടെന്നു വ്യക്തമായതായി ഡിവൈഎസ്പി റിപ്പോർട്ട് ചെയ്തു. സ്വാഭാവിക രീതിയിൽ അച്ഛനെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്ന റെജിയുടെ മൊഴിയും, ജഡം കട്ടിലിൽനിന്നു താഴെ വീണ നിലയിലും നാക്ക് പുറത്തേക്ക് തള്ളി കടിച്ചുപിടിച്ച അവസ്ഥയിലുമായിരുന്നെന്ന മറ്റുള്ളവരുടെ മൊഴികളുമാണ് ദുരൂഹതയുയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാൽമുട്ടുകൾ മടക്കിയ നിലയിലെ മൃതദേഹത്തിനു സമീപത്തു ലാൻഡ് ഫോണിന്റെ റിസീവർ തൂങ്ങിക്കിടക്കുകയുമായിരുന്നെന്നും മൊഴി ലഭിച്ചിരുന്നു. ദുരൂഹത നീക്കാൻ കേസെടുത്തു തുടരന്വേഷണം നടത്തണമെന്നാണ് വി എൻ സജി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കട്ടപ്പന സി. ഐയെ കേസ് അന്വേഷിക്കാൻ നിയോഗിച്ചത്. കട്ടപ്പന പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മൃതദേഹം കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽനിന്ന് പുറത്തെടുത്തു പോസ്റ്റ് മോർട്ടം ചെയ്യണമെന്ന നിലപാടിലേയ്ക്ക് പ്രാഥമിക ഘട്ടത്തിൽതന്നെ സി. ഐ ബി ഹരികുമാർ എത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നു സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ദുരൂഹത സ്പഷ്ടവുമാണ്. ആ നിലയ്ക്ക് പോസ്റ്റ്മോർട്ടം നടത്തിയേ മതിയാകൂ. മരണ ദിവസം എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ സെബാസ്റ്റ്യൻ നാക്ക് പിടിച്ചതായാണ് കാണുന്നത്. സ്വാഭാവിക മരണത്തിലും ഇങ്ങനെ സംഭവിക്കാവുന്നതാണെങ്കിലും മൊഴികളിലെ വ്യത്യസ്തതയും ഇതുവരെയുള്ള അന്വേഷണവും മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തുന്നതാണ്. മരണം ദുരൂഹമാണെന്നു സെബാസ്റ്റ്യന്റെ ഇളയ മകൻ റോയി മൊഴി നൽകുകയും ചെയ്തു.
ഞള്ളാനി ഏലം കണ്ടുപിടിച്ചത് താനാണെന്നും പിതാവും മറ്റും സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് റെജിയുടെ വാദം. എന്നാൽ സെബാസ്റ്റ്യൻ ജീവിച്ചിരിക്കുമ്പോൾ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന് മാത്രമായി സ്പൈസസ് ബോർഡ് നൽകിയ പുരസ്കാരം മരണത്തിന്റെ തലേന്ന് ഏറ്റുവാങ്ങിയത്. അവാർഡ് വാങ്ങിയശേഷം സെബാസ്റ്റ്യനും റെജിയും രാത്രി കട്ടപ്പനയിലെ ഹോട്ടലിൽ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനിടെ അവാർഡ് തുകയെ ചൊല്ലി ഇരുവരും തർക്കമുണ്ടാക്കിയതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
കുടുംബവഴക്ക് പരാതിക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നു. ഞള്ളാനി ഏലത്തിന്റെ അവകാശവും പേറ്റന്റ് എടുക്കുന്നതും സംബന്ധിച്ചു കുടുംബത്തിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിട്ടുണ്ട്. ഞള്ളാനി ഏലത്തിന്റെ പ്രചാരണത്തിനും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടഷന്റെ അംഗീകാരമുൾപ്പെടെയുള്ള നേട്ടങ്ങൾക്കുമായി പ്രവർത്തിക്കാൻ മുന്നിട്ടുണ്ടായിരുന്നത് റെജിയാണ്. സെബാസ്റ്റ്യനും റെജിക്കുമായി നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ ബഹുമതിയും അംഗീകാരവും നൽകിയിരുന്നു. പിതാവിന്റെ കാലശേഷം ഏലത്തിന്റെ നേട്ടങ്ങൾ പൂർണമായും റെജിയുടേതായി മാറുമോയെന്ന ഭയത്താൽ റെജിയെ കുടുക്കാൻ കുടുംബാംഗങ്ങൾതന്നെ ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതേസമയം കത്തോലിക്കാ സഭയിലെയും പുരോഹിതരുടെയും ന്യായരഹിത പ്രവൃത്തികളെ ചോദ്യം ചെയ്തതിലുള്ള വിരോധം തീർക്കാൻ സഭക്കുള്ളിലെ ചിലർ ശ്രമിക്കുകയാണെന്നാണ് റെജി പറയുന്നത്. തന്നെ കേസിൽപെടുത്തുകയാണ് ലക്ഷ്യം. കട്ടപ്പന പള്ളിയുടെ പാരീഷ് ഹാൾ നിർമ്മാണത്തിന് സംഭാവനയായി ഒരു ലക്ഷം രൂപ ചോദിച്ചത് നൽകാഞ്ഞതാണ് ഒടുവിലത്തെ സംഭവമെന്നും തന്റെ കൂട്ടിയെ ഇതിന്റെ പേരിൽ സ്കൂളിൽനിന്നും ഇറക്കിവിട്ടതായും റെജി ആരോപിക്കുന്നു.
സെബാസ്റ്റ്യനെ സംസ്കരിച്ച കുടുംബക്കല്ലറയിൽ പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയെയും അടക്കിയിരുന്നു. സാധാരണ ഗതിയിൽ ആദ്യം സംസ്കരിച്ചയാളുടെ ജഡാവശിഷ്ടങ്ങൾ മാറ്റിയശേഷമാണ് അടുത്ത സംസ്കാരം നടത്തുക. സെബാസ്റ്റ്യന്റെ ജഡാവശിഷ്ടങ്ങൾ മാറ്റാതെയാണ് ഭാര്യയെ അടക്കിയത്. ഇതിനാൽ പോസ്റ്റ്മോർട്ടത്തിനായി ജഡാവശിഷ്ടം പുറത്തടുക്കുക എളുപ്പമാകുമെന്നാണ് പൊലിസ് നിഗമനം. ഇതേസമയം മരണത്തിനു നാലുവർഷം കഴിഞ്ഞു നടത്തുന്ന പോസ്റ്റ്മോർട്ടത്തിൽ കാര്യമായ ഫലമുണ്ടാവുകയില്ലെന്ന വിലയിരുത്തലുമുണ്ട്.
Stories you may Like
- കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചു
- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾ
- തിരുവനന്തപുരം ക്വാർട്ടേഴ്സിലെ വില്ലനെ കുടുക്കാൻ പുതിയ വകുപ്പുകൾ
- താനൂർ കസ്റ്റഡി മരണം; മർദ്ദനവും മരണകാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
- നയാസ് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി നേതാവ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍