നട്ടെല്ല് വളയാത്തവന്റെ മുമ്പിൽ സർക്കാരിന്റെ ഭീഷണി ആവിയായി പോയി; ജേക്കബ് തോമസ് അച്ചടക്കം ലംഘിക്കാത്ത നീതിമാനെന്ന് ചീഫ് സെക്രട്ടറി; മന്ത്രിമാരുടെ ഭീഷണിയൊക്കെ ചുമ്മ ഒരു ആവേശത്തിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ പഴി മുഴുവൻ മാദ്ധ്യമങ്ങൾക്ക്. ഡിജിപി ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനും. വൻകിട കെട്ടിടങ്ങൾക്കു അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി: ജേക്കബ് തോമസിന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതുകൊണ്ടുതന്നെ നടപടി വേണ്ടെന്നും ചീഫ് സെക്രട്ടറി ജിജി തോംസന്റെ റിപ്പോർട്ട്. ഇതോടെ ജേക്കബ് തോമസിനെതിരെ ഒരു നടപടിയും വരില്ലെന്ന് ഉറപ്പായി. അച്ചടക്ക നടപടിക്ക് നോട്ടീസ് കിട്ടയ ശേഷവും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നിയമനടപടിക്ക് അനുമതി തേടി കത്ത് നൽകുകയും ചെയ്തു. ഈ കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് സർക്കാർ തീരുമാനം വരുന്നത്.
അച്ചടക്ക നടപടിക്ക് അർഹമായ തെറ്റ് ഡി.ജി.പി ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. ജേക്കബ് തോമസിന്റെ വാക്കുകളെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാകാം. സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നൽകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിച്ച ശുപാർശയിൽ ജിജി തോംസൺ ചൂണ്ടിക്കാട്ടി. ബാർ കോഴക്കേസിലെ വിധിയുമായി ബന്ധപ്പെട്ട ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രതികരണമാണ് അധികാരികൾക്കിടയിൽ വിമർശനങ്ങൾക്കിടയാക്കിയത്. തുടർന്ന് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനറിയാമെന്ന് പരോക്ഷമായി മുഖ്യമന്ത്രി അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.
ചീഫ് സെക്രട്ടറി അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ താനെന്ത് തെറ്റാണ് ചെയ്തതെന്നായിരുന്നു പ്രതികരണം. പിന്നീട് ജേക്കബ് തോമസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതിലും നിലപാടുകൾ വിശദീകരിച്ചു. ഇതിനിടെ ഫയർ ഫോഴ്സ് മോധാവിയെന്ന നിലയിൽ ജേക്കബ് തോമസ് ചെയ്തത് ശരിയാണെന്ന് ഫയർഫോഴ്സ് മേധാവിയായിരുന്ന അനിൽ കാന്ത് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഇതിനിടെ മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടികളുടെ സാധ്യതയും ജേക്കബ് തോമസ് പരിഗണിച്ചു. ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിംഗും കലാപവുമായെത്തിയതും സർക്കാരിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിൽ ഐപിഎസുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് തിരിച്ചടിയാകുമെന്ന് സർക്കാർ വിലയിരുത്തി.
നേരത്തെ ജേക്കബ് തോമസിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് രണ്ടു വിശദീകരണനോട്ടീസ് അദ്ദേഹത്തിനു നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണു താൻ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ വിമർശിച്ചിട്ടില്ലെന്നു ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഇതേതുടർന്നാണു നടപടി താക്കീതിലൊതുക്കിയതെന്നാണ് വിശദീകരണം. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുകയും തന്റെ അഭിപ്രായം ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഇത് വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു.
ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് എതിരെ ജേക്കബ് തോമസ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിക്ക് പ്രസ്താവന പിൻവലിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പത്തു ദിവസം ഡി.ജി.പി ജേക്കബ് തോമസ് സമയം അനുവദിച്ചിരുന്നു. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. സർക്കാർ അനുമതി നൽകിയില്ലെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരെ സിവിൽ കേസ് വേണ്ടെന്നാണ് ജേക്കബ് തോമസിന് ലഭിച്ച നിയമോപദേശം. മാനനഷ്ടം ക്രിമിനൽ കേസായതിനാൽ നഷ്ടപരിഹാരത്തുക കാട്ടേണ്ടതില്ല. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കേസിന്റെ അന്തിമരൂപം തയ്യാറാക്കി ജേക്കബ് തോമസിന് കൈമാറി. നാഷണൽ ബിൽഡിങ് കോഡും കേരള മുനിസിപ്പൽ ബിൽഗിംഡ് റൂളും അനുസരിച്ച് പ്രവർത്തിച്ച മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തന്നെ താറടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പല തരത്തിലുള്ള നിയമ നടപടികൾ സാദ്ധ്യമാണെങ്കിലും തത്കാലം മാനനഷ്ടക്കേസ് മതിയെന്നാണ് തീരുമാനം.
ജേക്കബ് തോമസിനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. ജനദ്രോഹപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ അത്തരത്തിൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകി. ഇതിനുപുറമെ 77 ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയർഫോഴ്സ് മേധാവി അനിൽ കാന്ത് ആണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക എതിരെ നീങ്ങാൻ ജേക്കബ് തോമസിനെ തീരുമാനിച്ചത്.
അതിനിടെ തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയതായി അറിയില്ല. ഇനി അങ്ങനെ തേടിയിട്ടുണ്ടെങ്കിൽ അനുമതി ആ സെക്കൻഡിൽ കൊടുക്കുംഅദ്ദേഹം പറഞ്ഞു. കേരളത്തിൽ മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പാടില്ല എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. നിയമപരമായേ സർക്കാരിന് മുന്നോട്ട് പോകാനാകൂ. വളർച്ച മുരടിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിപ്പില്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് താൻ പറഞ്ഞത് നല്ല അർഥത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
മുമ്പ് മുൻ വിജിലൻസ് മേധാവി ഉപേന്ദ്ര വർമ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഫേസ്ബുക്കിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തി. വിതക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകൾക്ക് കൂടൊരുക്കുന്നവർക്കൊപ്പം, വിതക്കുന്നവരുടെയും കൊയ്യുന്നവരുടെയും സമൃദ്ധിയും നമ്മുടെ ലക്ഷ്യമാകേണ്ടെ എന്നാണ് ഡി.ജി.പിയുടെ ഫേസ്ബുക്കിലൂടെയുള്ള വിമർശം. താഴേക്കല്ല, മുകളിലേക്കാണ് വളരേണ്ടതെന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.
മന്ത്രി കെ.എം. മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന കോടതിവിധിയെ ന്യായീകരിച്ച് ജേക്കബ് തോമസ് മാദ്ധ്യമങ്ങളോടു സംസാരിച്ചതു കടുത്ത അച്ചടക്കലംഘനമായാണു സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്ക് നോട്ടീസ് നൽകിയത്. ാർ കേസിന്റെ ആദ്യ ഘട്ടത്തിൽ അന്നു വിജിലൻസ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് അതിനു മേൽനോട്ടം വഹിച്ചിരുന്നു എന്നതു രഹസ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിനായി പ്രത്യേക ഉത്തരവു പക്ഷേ ഉണ്ടായിരുന്നില്ല. മാണിക്കെതിരായ ദ്രുതപരിശോധനാ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു മാർഗനിർദേശങ്ങൾ നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. ഇത് അവസാന ഘട്ടമായപ്പോഴേക്കും ഡിജിപിയായി സ്ഥാനക്കയറ്റത്തോടെ അദ്ദേഹത്തെ അഗ്നിശമന സേനാ മേധാവിയാക്കി ഒതുക്കുകയായിരുന്നു. പിന്നീടു പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍