തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന്നും സംശയം; ശരീരത്തിലെ രക്തം തുടച്ചു മാറ്റാനും ശ്രമമുണ്ടായി? പാലായിലെ സിസ്റ്ററുടെ മരണത്തിൽ ദുരൂഹത ഏറെ: പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനാവാതെ കന്യാസ്ത്രീ മഠം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലാ ലിസ്യു കർമലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും കേസ് അന്വേഷണം ഏത് ദിശയിലേക്ക് കൊണ്ടു പോകണമെന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം. പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. പാലാ ഡി.വൈ.എസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.
അതിനിടെ, സിസ്റ്റർ അമലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു. പുലർച്ചെ രണ്ടരയ്ക്കും ഏഴിനും ഇടയിലാണു മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് രാവിലെയാണ് സിസ്റ്റർ അമല(69)യെ മഠത്തിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലിൽ നെറ്റിയിൽ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ രാവിലെ കുർബാനയിൽ പങ്കെടുത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ എന്ന് മഠം അധികൃതർ പറഞ്ഞു. സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുർബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുർബാനയിൽ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന. ഇത് സ്വാഭാവികമായി ഉണ്ടായതല്ല. തലയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുമുണ്ട്. അതുകൊണ്ട് തന്നെ ആരോ മനപ്പൂർവ്വം കൊന്നതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് സംശയങങ്ങൾ കൂടുന്നത്. കോൺവെന്റിന് സമീപത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോൺവെന്റിൽ താമസക്കാരായുണ്ട്. രാത്രി കാലങ്ങളിൽ പലരും ആശുപത്രിയിലേക്കും തിരിച്ചും കോൺവെന്റിൽ നിന്ന് പോകാറുണ്ടെന്നും അതിനാൽ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതർ പറയുന്നത്. ഏതായാലും തലയ്ക്ക് അടിയേറ്റ സിസ്റ്റർ ഉച്ചത്തിൽ നിലവിളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയൊരു നിലവിളി തൊട്ടടുത്ത മുറിയിലുള്ള ആരും കേട്ടില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ രാത്രിയിലാകാം കൊല നടന്നത്. ഈ സമയം തൊട്ടടുത്ത മുറിയിൽ സിസ്റ്റർമാരും അന്തേവാസികളുമുണ്ടായിരുന്നു. എന്നാൽ ആരും ഒന്നുമറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.
കോൺവെന്റിന്റെ മൂന്നാം നിലയിലാണ് സിസ്റ്റർ അമലയുടെ മുറി. മൂന്നാം നിലയിലെ ഹാൾ ഏഴായി ഒറ്റക്കട്ടയ്്ക്കു ഭിത്തികെട്ടിത്തിരിച്ചതിലൊന്നാണ് കൊല്ലപ്പെട്ട സിസ്റ്ററുടെ മുറി. ഒന്നരയാൾ പൊക്കത്തിൽമാത്രം കെട്ടിയുയർത്തിയ ഭിത്തിയുടെ മുകൾഭാഗം തുറന്നുകിടക്കുന്നതാണ്. അതുകൊണ്ട് തന്നെ നിലവിളി ശബ്ദം കേട്ടില്ലെന്ന വാദം നിലനിൽക്കുന്നതല്ല. രണ്ടാമത്തെ നിലയിലുള്ള ഡോ. സിസ്റ്റർ റൂബി മരിയ രാത്രി 12 നുശേഷം അടിയന്തരഫോൺ വന്ന് ആശുപത്രിയിലേക്കു പോയിട്ടു മടങ്ങിവന്നപ്പോൾ മുറിയിലുണ്ടായിരുന്ന 500 രൂപ കാണാതായിരുന്നു. അതുകൊണ്ട് തന്നെ രാത്രി പന്ത്രണ്ട് മണിവരെ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നും പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്.
അതിനിടെ പൊലീസ് എത്തുന്നതിന് മുമ്പ് മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റിയോ എന്ന സംശയവും പൊലീസിന് ഉണ്ട്. ശരീരത്തിലെ രക്തക്കറ തുടച്ചു നീക്കാൻ ശ്രമം നടന്നുവെന്നും സൂചനയുണ്ട്. മഠത്തിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചതും. ഈ സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും നിർണ്ണായകമാകും. മഠത്തിൽ പെയിന്റിങ് ജോലി നടത്തുന്നവരിലേക്ക് അന്വേഷണം നീളും. ചിലരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചുമില്ല.
ഏന്തായാലും തലയിൽ അടിയേറ്റിട്ടും സിസ്റ്റർ നിലവിളിക്കുന്നത് കേട്ടില്ലെന്ന വാദമാണ് പൊലീസിന്റെ സംശയങ്ങൾ കൂട്ടുന്നത്. സ്വാഭാവികമായി തലയിൽ ഇത്രയും വലിയ മുറിവുണ്ടായാൽ പോലും നിലവിളി ഉയരുക സ്വാഭാവികമാണ്. മഠത്തിന്റെ നിർമ്മാണത്തിലെ പ്രത്യേകത കാരണം അത് തൊട്ടടുത്ത മുറിയിൽ അറിയാനും കഴിയും. എന്നിട്ടും ഒന്നും അറിയില്ലെന്നാണ് അന്തേവാസികൾ പറയുന്നത്. ഇതിലെ അസ്വാഭാവികത പൊലീസ് പരിശോധിക്കും. യാതൊരു സമ്മർദ്ദവും ഇതുവരെ തങ്ങൾക്ക് മേൽ ഇല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എറണാകുളം റേഞ്ച് ഐജി അജിത് കുമാർ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തും. തെളിവുകളെല്ലാം ശേഖരിച്ച ശേഷമേ അറസ്റ്റുണ്ടാകൂ എന്നാണ് പൊലീസ് നൽകുന്ന സൂചന. മറ്റൊരു അഭയാക്കേസിന്റെ നാണക്കേട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുണ്ടാകുമെന്നും പറയുന്നു.
മുറിയിൽ തട്ടി വീണു സിസ്റ്ററിന് നെറ്റിയിൽ മുറിവേറ്റതാകാം എന്ന സംശയം ചില കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ പിരശോധന പൊലീസ് നടത്തിയത്. ഇതിലാണ് ഒന്നിലധികം മുറിവുകൾ പ്രാഥമികമായി കണ്ടെത്തിയത്. ആയുധം ഉപയോഗിച്ചുണ്ടാകുന്ന മാരക മുറിവുകളാണ് അവ. അതിനൊപ്പം ഒന്നിലധികം മുറിവുമുണ്ട്. ആഴത്തിലുള്ള ഈ മുറിവുകൾ സ്വാഭാവികമായ അപകടത്തിൽ ഉണ്ടാവുകയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. മരണ സമയവും മരണകാരണവുമെല്ലാം പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ പുറത്തുവന്നത് കേസിൽ നിർണായകമാകും. കൊലയ്ക്ക് ഉപയോഗിച്ചത് ഭാരമുള്ള വസ്തുവാണെന്ന സൂചനയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നുണ്ട്.
പാലാ ചെറുപുഷ്പം ആശുപത്രിയിലെ നഴ്സ് ആയിരുന്ന സിസ്റ്റർ അമലയാണ് (69) ആശുപത്രിയോട് ചേർന്നുള്ള സി.എം.സി കോൺവെന്റിലെ മുറിക്കുള്ളിൽ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇതിന് ശേഷമാണ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ മറ്റ് കന്യാസ്ത്രീകളെയോ മറ്റുള്ളവരെയോ മുറിയിലേക്ക് കയറ്റാതെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പ് തന്നെ പലരും മുറിയിൽ കയറിയിരുന്നു. ഇവർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. സിസ്റ്റർ അമല(69) റിട്ടയേഡ് നഴ്സാണ്. അമനകര വാലുമ്മേൽ കുടുംബാംഗമാണ്. സഹോദരി സിസ്റ്റർ ലൂസിന്മേരി കർമലിത്താമഠത്തിന്റെ പ്രോവിൻഷ്യാലാണ്. മറ്റൊരു സഹോദരി സിസ്റ്റർ ഹിൽഡമേരി പന്നിമറ്റം മഠത്തിലെ പ്രൊവിൻഷ്യലാണ്. ഈ മഠത്തിൽ 34 കന്യാസ്ത്രീകളും 17 നഴ്സിങ് വിദ്യാർത്ഥികളും താമസിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ടർബോക്ക് പുള്ളിങ് പോരെന്ന് വിമർശനം; യൂടൂബർ അശ്വന്ത് കോക്കിന്റെ വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് അടിപ്പിച്ച് പിൻവലിപ്പിച്ച് മമ്മൂട്ടി കമ്പനി; ഇതാണ് മഹത്തായ ആവിഷ്ക്കാര സ്വതന്ത്ര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; മമ്മൂട്ടിയും പിണറായിക്ക് പഠിക്കുന്നെന്ന് വിമർശനം
- രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ; അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ; ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഒരു കാരണമെന്ന് വി ടി ബൽറാം
- എട്ടുമിനിറ്റോളം നീണ്ട ആ കരഘോഷം പുരസ്കാരമായി മാറി; കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രീ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ചരിത്രം കുറിച്ച് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷമിട്ട പായൽ കപാഡിയ ചിത്രം രണ്ടാമത്തെ വലിയ പുരസ്കാരം നേടിയത് പ്രഗത്ഭരോട് മത്സരിച്ച്
- ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; കേസിലെ പ്രതി പിടിയിൽ; പെൺകുട്ടിയെയും അമ്മയെയും കുറിച്ച് മോശമായും ലൈംഗിക ചുവയോടും വീഡിയോ ചെയ്തെന്ന് പരാതി
- മകന്റെ മരണത്തിൽ എന്തുകൊണ്ടാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടാത്തത്? എന്തിനുവേണ്ടിയാണ് വിദേശത്തുപോയത്; സിദ്ധരാമയ്യയുടെ അനുവാദം വാങ്ങിയിരുന്നോ? ദുരൂഹതയാരോപിച്ച് കുമാരസ്വാമി; വിഡ്ഢിത്തമെന്ന് സിദ്ധരാമയ്യ
- പേരിൽ മാത്രം കുസൃതി, നിലപാടിൽ കാർക്കശ്യം; കാസ്റ്റിങ് കൗച്ച് തുറന്നടിച്ച തന്റേടി; സദാചാരവാദികളുടെ നോട്ടപ്പുള്ളി; തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായി കാൻ ഫെസ്റ്റിവലിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കനി കുസൃതി വ്യത്യസ്തയാകുന്നത് ഇങ്ങനെ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- 21 ദിവസത്തെ പൂജ ചെയ്താൽ നവരത്നമോതിരം കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു; പറഞ്ഞ ദിവസം കഴിഞ്ഞ് മോതിരം തിരികെ വാങ്ങാനെത്തിയപ്പോൾ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലിൽ മോതിരം പണയം വെച്ചെന്ന് കുറ്റസമ്മതം: മേൽശാന്തിക്ക് സസ്പെൻഷൻ
- മുണ്ടുടുത്ത് റെഡ് കാർപ്പറ്റിലെത്തിയ ഷാജി എൻ കരുൺ; തണ്ണിമത്തൻ പ്രതിരോധത്തിലൂടെ താരമായ കനി കുസൃതി; ഹിറ്റ്ലറുടെ അനീതിക്കെതിരെ പ്രതികരിച്ച് തുടങ്ങിയ മേള; സെക്സ് ടൂറിസത്തിന്റെയും കള്ളപ്പണത്തിന്റെയും പേരിൽ കുപ്രസിദ്ധി; വിവാദമൊഴിയാത്ത കാൻ ഫെസ്റ്റിവലിന്റെ കഥ
- ചൂതുകളിയിലെ ഭ്രമത്തിൽ പണമെല്ലാം നഷ്ടമായി; വീണ്ടും കാശിറക്കി കളിയെ ഭാര്യ എതിർത്തു; വഴക്കിൽ കൊല; ഭാര്യയുടെ ഒരു കോടിയുമായി ഇന്ത്യയിലേക്ക് കടന്ന ഭർത്താവ്; ഡോണാ സാജനെ കൊന്ന ലാൽ ഇപ്പോഴും ഒളിവിൽ; ഇന്ത്യയിൽ എത്തിയതിന് തെളിവ്; ഡൽഹിയിൽ നിന്നും കുറ്റിച്ചറക്കാരൻ മുങ്ങിയത് എങ്ങോട്ട്?
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍