സലാലയിൽ മലയാളികളുടെ കൊലപാതകത്തിൽ തുമ്പുകിട്ടാതെ ഒമാൻ പൊലീസ്; നജീബിനെ കൊലപ്പെടുത്തി മുഹമ്മദ് ആത്മഹത്യ ചെയ്തതാവാമെന്ന് ഊഹാപോഹം; കവർച്ചക്കാർ കൊലപ്പെടുത്തിയതാവാമെന്നും സംശയം; കരീമിന്റെ ഇടപെടലും സംശയാസ്പദം: ബന്ധുക്കളുടെ പരാതിയിൽ റീപോസ്റ്റുമോർട്ടത്തിന് ഒരുങ്ങി അധികൃതർ
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: സലാലയിൽ കൊല്ലപ്പെട്ട മൂവാറ്റുപുഴ സ്വദേശികളും അയൽവാസികളുമായ ബിസിനസ്സ് പങ്കാളികളുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോർട്ടം നടത്തും. ഇതു സംബന്ധിച്ച് ഒമാൻ ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ട പൊലീസ് അധികൃതർക്ക് നിർദ്ദേശം നൽകിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾ നൽകിയ പരാതികളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഒമാൻ ആഭ്യന്തരമന്ത്രാലയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും റീ പോസ്റ്റുമോർട്ടത്തിനും ഉത്തരവിട്ടിട്ടുള്ളത്.
മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), സമീപവാസിയായ ഉറവക്കുഴി പുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ നജീബ് (ബേബി-49) എന്നിവരാണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. നേരത്തെ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. മരണമടഞ്ഞ നജീബിന്റെ ബന്ധുക്കൾ സലാലയിലെത്തി സ്വന്തം നിലക്ക് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നജീബും മുഹമ്മദും സംഭവദിവസം കൃത്യസമയത്തുതന്നെ എത്തി ഭക്ഷണം കഴിച്ചുമടങ്ങിയെന്നാണ് ഇവർ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന സലാലയിലെ ഹോട്ടലുടമ നജീബിന്റെ ബന്ധുവിന് നൽകിയ വിവരം.
ഇതിനിടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവദിവസം രാത്രി പണം വീതം വയ്ക്കുന്നത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് നജീബിനെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് ആത്മഹത്യ ചെയ്തിരിക്കാമെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ കരുത്തനായ നജീബിനെ കൊല്ലാൻ തക്ക ആരോഗ്യശേഷി അപകടത്തേത്തുടർന്ന് അവശനായ മുഹമ്മദിനില്ലെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. എതാനും മാസം മുമ്പ് കൊച്ചിയിൽ കാൽനട യാത്രക്കിടെ സ്വകാര്യബസ്സിടിച്ച് മുഹമ്മദിന് വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും ഇത് ഇനിയും പൂർണ്ണമായും സുഖപ്പെട്ടില്ലന്നും ഇതുമൂലം പെട്ടെന്ന് എഴുന്നേൽക്കുകയോ ബലപ്രയോഗത്തിനോ ഇയാൾക്ക് സാധിക്കില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഇതിനും പുറമേ രക്തം കണ്ടാൽ തലകറങ്ങി വീഴുന്ന അസുഖവും മുഹമ്മദിനുണ്ട്. ഈ സാഹചര്യത്തിൽ മുഹമ്മദ് ഒരിക്കലും നജീമിനെ കൊല ചെയ്യാൻ കഴിയില്ലെന്നാണ് ബന്ധുക്കളുടെ ഉറച്ച വിശ്വാസം. ട്രയൽ റൺ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ ഒമാനി കരാർ പ്രകാരമുള്ള തുക മുഹമ്മദിനും നജീബിനും കൈമാറിയിരിക്കാമെന്നും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന ഈ തുക തട്ടിയെടുക്കാൻ കവർച്ച സംഘം ഇരുവരെയും കൊലപ്പെടുത്തിയതാവാമെന്ന പ്രചാരണവും ഉയരുന്നുണ്ട്. ബിസിനസ് പങ്കാളിയായി ഒപ്പം കൂടിയ കോഴിക്കോട് സ്വദേശി കരീമിന്റെ ഇടപെടലുകളാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് ഇരുവരുടെയും ബന്ധുക്കളുടെ സംശയം.
ഇതു സംബന്ധിച്ച് സൂചനകൾ വ്യക്തമാക്കുന്ന വാട്സാപ് സന്ദേശം മരണമടഞ്ഞവരിൽ ഒരാളുടെ ബന്ധുവിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇത് ആലൂവ റൂറൽ എസ് പി ക്കും ഇന്ത്യൻ എംബസി വഴി ഒമാൻ പൊലീസിനും കൈമാറിയിട്ടുണ്ട്. ഇതിനിടെ സലാലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരീമും മരണമടഞ്ഞവര്ും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. മുഹമ്മദും നജീബും കരീമും 20 ശതമാനം പങ്കാളിത്തവും ഒമാനിക്ക് 40 ശതമാനം പങ്കാളിത്തവുമാണ് സലാലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാൻ കരാർ തയ്യാറാക്കിയിരുന്നതെന്നാണ് മരണമടഞ്ഞ മുഹമ്മദിന്റെ ബന്ധു സമദ് നൽകിയ വിവരം.
എന്നാൽ കരീം പണം ഇറക്കിയില്ലെന്നും ഈ വിഷയത്തിൽ നജീബും മുഹമ്മദും രേഖാമൂലം പരാതിപ്പെട്ടപ്പോൾ സമ്പന്നനായ ഒമാനി കരീമിന്റെ വിഹിതം കൂടി മുതലിറക്കി നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നെന്നും മരണമടഞ്ഞ മുഹമ്മദിന്റെ ബന്ധു വെളിപ്പെടുത്തി. വൻതുക ലാഭംകിട്ടുന്ന ക്രഷർ യൂണിറ്റ് നിർമ്മാണത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ വൈരാഗ്യം സൂക്ഷിച്ചിരുന്ന ഇയാൾ നിർമ്മാണം പൂർത്തിയായി മുഹമ്മദിനും നജീബിനും പണം കൈയിലെത്തുമെന്ന സാഹചര്യം വന്നപ്പോൾ ആസൂത്രിതമായി ഇവരെ വകവരുത്തിയതായിരിക്കാമെന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കളുടെ പ്രധാന സംശയം.
വർഷങ്ങളായി സലാലയിൽ ഹോളോബ്രിക്സ് യൂണിറ്റ് നടത്തിവന്നിരുന്ന കരീമാണ് ക്രഷർ യൂണിറ്റ് നിർമ്മാണ കരാറിന്റെ സൂത്രധാരൻ എന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. പരിചയക്കാരനായ ഒമാനി ക്രഷർ നിർമ്മാണത്തിൽ മുതലിറക്കാമെന്നറിയിച്ചപ്പോൾ ഇതേക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്ന കരീം സ്വന്തമായി ക്രഷർ നടത്തിയിരുന്ന മുഹമ്മദിനെ ഒപ്പം കൂട്ടാൻ സുഹൃത്തായ നജീബുവഴി സമ്മർദ്ദം ചെലത്തുകയായിരുന്നെന്നും ഇതേത്തുടർന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും ഇവർ ഇരുവരും കരീമിനൊപ്പം ചേരുകയായിരുന്നെന്നുമാണ് ഇരുവരുടെയും ബന്ധുക്കൾ പങ്കുവയ്ക്കുന്ന വിവരം. ക്രഷർ യൂണിറ്റുനിർമ്മാണത്തിൽ മുതലിറക്കിയ ഇരുവരുടെയും കുടുംബങ്ങൾ ഇന്നു വൻ സാമ്പത്തിക ബാദ്ധ്യതയിലാണെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒരാളെ സലാലയിൽ ദാരീസിലെ താമസസ്ഥലത്തും മറ്റൊരാളെ സമീപത്തുള്ള കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും ഒന്നരവർഷം മുമ്പ് വിസിറ്റിങ് വിസയിലാണ് സലാലയിൽ എത്തിയത്. ഇവിടെ തുംറൈത്ത് എന്ന സ്ഥലത്ത് ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതിനായിരുന്നു യാത്ര. ക്രഷറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ട്രയൽ റണ്ണും നടന്നിരുന്നു.26 ന് മുഹമ്മദ് നാട്ടിലേക്ക് മടങ്ങൂന്നതിനും പദ്ധതിയിട്ടിരുന്നു. ടിക്കറ്റ് ശരിയായിട്ടുള്ള വിവരം ശനിയാഴ്ച രാത്രി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മരണവിവരമാണ് എത്തുന്നത്.
Stories you may Like
- തേജ് ചുഴലിക്കാറ്റ് ഭീതിയിൽ ഒമാൻ; സലാല തുറമുഖം അടച്ചു
- യുകെയിൽ എത്തുന്ന മലയാളി കെയർ വിസക്കാർക്കു അഭയാർത്ഥി ക്യാമ്പ് വേണ്ടി വരും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
- ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍