Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ മാഫിയക്ക് രാജാന്തര ബന്ധം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂടുതൽ എത്തുന്നത് കേരളത്തിൽ നിന്നും; 16 തികയാത്തവർക്ക് എങ്ങോട്ട് പറക്കാനും വിമാന ടിക്കറ്റ് റെഡി; കിളുന്നു പെൺകുട്ടികൾക്ക് വേണ്ടി പണം വലിച്ചെറിയാൻ യാതൊരു മടിയുമില്ലാതെ മലയാളികൾ

സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ മാഫിയക്ക് രാജാന്തര ബന്ധം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂടുതൽ എത്തുന്നത് കേരളത്തിൽ നിന്നും; 16 തികയാത്തവർക്ക് എങ്ങോട്ട് പറക്കാനും വിമാന ടിക്കറ്റ് റെഡി; കിളുന്നു പെൺകുട്ടികൾക്ക് വേണ്ടി പണം വലിച്ചെറിയാൻ യാതൊരു മടിയുമില്ലാതെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകം ഹൈടെക്ക് ആകുമ്പോൾ അതിന്റെ അലയൊലികൾ എല്ലാ അർത്ഥത്തിലും കേരളത്തിലും എത്താറുണ്ട്. എന്നാൽ നല്ല കാര്യങ്ങളെക്കാൾ ചീത്തക്കാര്യങ്ങൾക്കാണ് കൂടുതൽ സാങ്കേതിക വിദ്യകളെ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ തെളിവാണ് ഇന്നലെ പൊലീസ് വലയിൽ വീണ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ കഥകളിൽ നിന്നും വ്യക്തമാകുന്നതും. പ്രവാസികളാണ് മലയാളികളുടെ സാമ്പത്തിക നട്ടെല്ല് എന്നതിനാൽ പലപ്പോഴും പെൺവാണിഭ സംഘങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് കാര്യം. പണം എത്ര വേണമെങ്കിലും വലിച്ചെറിയാം, പെണ്ണു വേണം എന്ന വിധത്തിലേക്ക് വിലപേശുന്നവരായി മലയാളികൾ മാറിയപ്പോൾ സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ രാജ്യാന്തര ബന്ധം പോലും തീർക്കുകയാണ്. സംസ്ഥാന പൊലീസ് സംവിധാനത്തിന് നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലാണ് പെൺവാണിഭ സംഘങ്ങളുടെ വളർച്ച.

ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ആവശ്യക്കാർക്ക് ഇരകളെ എത്തിക്കുന്നത് വിമാനങ്ങളിലാണ്. മണിക്കൂറുകളുടെ ഇടവേളയിൽ എല്ലാം തീർത്ത് തിരിച്ചു നാട്ടിലുമെത്തിക്കും. ഇങ്ങനെ എല്ലാവിധ സൗകര്യങ്ങളോടെയാണ് സംസ്ഥാനത്തെ പെൺവാണിഭ സംഘം അന്തർദേശിയ സംഘമായി പ്രവർത്തിക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനായി ലക്ഷങ്ങൾ ചെലവിടാൻ മടിയില്ലാത്തവരിൽ ഏറെയും മലയാളികൾ തന്നെയാണ് എന്നതും പ്രത്യേകതയാണ്.

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി എറണാകുളത്ത് നടന്ന റെയ്ഡിൽ പൊലീസ് രക്ഷപ്പെടുത്തിയ ബംഗലുരു പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഏജന്റ് വിമാന മാർഗമാണ് തന്നെ എത്തിച്ചതെന്ന് വെളിപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇത്തരം കേന്ദ്രങ്ങളിൽ എത്തിച്ച് ഇടപാട് നടത്തുന്നതായി പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ലൊക്കാന്റോയെന്ന ഓൺ ലൈൻ സൈറ്റ് മുഖാന്തിരമാണ് പെൺകുട്ടിയെ ഇടപാടുകാർക്കായി തരപ്പെടുത്തിയത്. ഓൺ ലൈൻ പെൺവാണിഭത്തിന്റെ ഇടപാടുകാരായ ഏജന്റുമാരാണ് പെൺകുട്ടികളെ കച്ചവടത്തിനായി തരപ്പെടുത്തുന്നത്.

ഓൺ ലൈനിൽ കുട്ടികളുടെ ഫോട്ടോയുൾപ്പെടെ പ്രദർശിപ്പിച്ച് ഇടപാടുകാരെ ആകർഷിക്കുന്ന സംഘം ലക്ഷങ്ങളാണ് പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒന്നര ലക്ഷം രൂപവരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി ആവശ്യക്കാർ മുടക്കുന്നത്. പ്രതീക്ഷിക്കുന്നതിലധികം പണം കൊച്ചുകുട്ടികക്ക് ലഭിക്കുന്നതിനാൽ അത്തരക്കാരെ ഇരകാൾ ആക്കാനും ആവശ്യക്കാരെ കണ്ടെത്താനും ഏജന്റുമാർ തമ്മിൽ കടുത്ത മത്സരമാണുള്ളത്. ബംഗലൂരുവിൽ നിന്ന് രണ്ട് പെൺകുട്ടികളെയാണ് പെൺവാണിഭത്തിനായി സംഘം ഇന്നലെ എത്തിച്ചത്. ഇതിൽ ഒരു പെൺകുട്ടി പതിനെട്ട് വയസിൽ താഴെയുള്ളതും മറ്റൊരാൾ 19 കാരിയുമായിരുന്നു.

19 കാരിയെയും പ്രായപൂർത്തിയാകാത്തത് എന്ന പേരിലാണ് ഏജന്റ് ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുന്നത്. മുൻകൂർ പണം നൽകുന്നവർക്ക് മാത്രമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഭ്യമാകൂ. ബിസിനസുകാരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ സമൂഹത്തിലെ ഉന്നത പദവികളലങ്കരിക്കുന്നവരാണ് കൊച്ചുപെൺകുട്ടികൾക്ക് ആവശ്യക്കാരായെത്തുന്നത്. ഇവരിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളിൽ നാമമാത്രമായ തുക മാത്രമാണ് ഇരകൾക്ക് ലഭിക്കുന്നത്. ആഭ്യന്തര വിമാനങ്ങളിലെ യാത്രയും വൻകിട ഹോട്ടലുകളിലെ ഭക്ഷണവും നൽകി നക്കാപ്പിച്ചയുമായാണ് ഇവരെ മടക്കി അയക്കുന്നത്. ഓൺലൈൻപെൺവാണിഭ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുകയും നിരവധി പേരെ പിടികൂടുകയും ചെയ്‌തെങ്കിലും ഓൺലൈനിൽ വാണിഭം കൊഴുക്കുന്നതായാണ് ലഭിക്കുന്ന വിവരം.

അതേസമയം പൊലീസ് റെയ്ഡും മറ്റും പേടിച്ച് പെൺകുട്ടിയുടെ വയസ് എത്രയെന്ന അറിയാനുള്ള ശ്രമവും കസ്റ്റമേഴ്‌സിന്റെ ഭാഗത്തു നിന്നും തുടങ്ങിയതോടെ ആധാർകാഡും മറ്റും ചോദിച്ചുവാങ്ങുന്നവരുമുണ്ട്. പീഡനക്കേസിൽ കുടുങ്ങാൻ വയ്യെന്ന കാരണത്താലാണ് പലും ആധാർകാർഡിന്റെ പകർപ്പും കാണണമെന്ന് വാശിപിടിക്കുന്നത്.

ഓൺലൈൻ പെൺവാണിഭം പിടിക്കാനിറങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വാണിഭത്തിന്റെ മുഖ്യനടത്തിപ്പുകാരനായ അബ്ദുൾ ഖാദറിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. പത്തൊൻപതും ഇരുപതും വയസുള്ള പെൺകുട്ടികളുടെ ആധാർകാർഡ് അടക്കമുള്ള ശക്തമായ തെളിവുകളോടെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുകളെല്ലാം നടത്തിയത്. സ്ത്രീകളെ കിട്ടാൻ അബ്ദുൾഖാദറിന് മറ്റു ചിലർ ബാങ്കുവഴി പണമയച്ചതിന്റെ രേഖകളും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നെത്തിക്കുന്ന രണ്ട് ചെറിയ പെൺകുട്ടികൾക്ക് മൂന്നുലക്ഷം രൂപയാണ് അബ്ദുൾഖാദർ വേഷംമാറിയെത്തിയ പൊലീസുകാരോട് ആവശ്യപ്പെട്ടത്. സ്വന്തം അക്കൗണ്ടിൽ പതിനായിരം രൂപയും സുഹൃത്തായ ആഷിക്കിന്റെ ഭാര്യ മുബീനയുടെ അക്കൗണ്ടിൽ എണ്ണായിരം രൂപയും അഡ്വാൻസായി നിക്ഷേപിച്ചശേഷമാണ് കുട്ടികളുടെ വിവരങ്ങൾ അബ്ദുൾഖാദർ വെളിപ്പെടുത്തിയത്. ബിക്കിനി മോഡലായ രശ്മിയുടെ ഒരു രാത്രിക്ക് 65,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.

എന്തായാലും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തെ ഒരു റെയ്ഡ് കൊണ്ട് വിടാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. തുടർന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP