Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺവാണിഭ സംഘത്തിന്റെ ചുക്കാൻ പിടിച്ചതു മുബീന; രക്ഷപ്പെട്ടത് വില പറഞ്ഞ് ഉറപ്പിച്ച് പൊലീസ് സംഘത്തിനൊപ്പം കിടക്കപങ്കിടാൻ ഹോട്ടലിൽ എത്തിയതിന് തൊട്ട് മുമ്പ്; കുടുക്കിയത് ഒളിവിൽ കഴിഞ്ഞ റിസോർട്ടിലെ മലയാളി ജീവനക്കാരൻ

പെൺവാണിഭ സംഘത്തിന്റെ ചുക്കാൻ പിടിച്ചതു മുബീന; രക്ഷപ്പെട്ടത് വില പറഞ്ഞ് ഉറപ്പിച്ച് പൊലീസ് സംഘത്തിനൊപ്പം കിടക്കപങ്കിടാൻ ഹോട്ടലിൽ എത്തിയതിന് തൊട്ട് മുമ്പ്; കുടുക്കിയത് ഒളിവിൽ കഴിഞ്ഞ റിസോർട്ടിലെ മലയാളി ജീവനക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘത്തിനു കൈമാറിയിരുന്ന മുബീനയാണ് രാഹുൽ പശുപാലനും രശ്മി നായരുമടങ്ങിയ പെൺവാണിഭ സംഘത്തിലെ പ്രധാനി. നെടുമ്പാശേരിയിൽ പൊലീസിനെ കാറിടിപ്പിച്ച് കടന്നുകളഞ്ഞ മുബീനയേയും സഹായി വന്ദനയേയും കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഇതോടെ പെൺവാണിഭത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച സുൾഫിക്കർ എന്നയാളും വലയിലായി. ഇവരോടൊപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെടുമ്പാശേരിയിൽ നിന്നു പൊലീസിനെ വെട്ടിച്ചുകടന്ന ഇവർ തമിഴ്‌നാട്ടിലെ കുളച്ചലിലെ ആയുർവേദ റിസോർട്ടിലെത്തി. മുബീന അവിടെ ആഡംബര മുറിയെടുത്ത് താമസിക്കുകയായിരുന്നു. പത്രങ്ങൾ പ്രസിദ്ധീകരിച്ച മുബീനയുടെ ചിത്രം കണ്ട് ആളെ തിരിച്ചറിഞ്ഞ റിസോർട്ടിലെ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരുവനന്തപുരത്ത് പെൺവാണിഭ സംഘം നടത്തിവരുന്ന താത്തയ്ക്കും കേസുമായി ബന്ധമുണ്ടെന്നു് പൊലീസ് അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ വച്ചാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രതികളായ മുബീനയും വന്ദനയും പൊലീസിൽ നിന്നും രക്ഷപെട്ടത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയാണു മുബീന. വന്ദന അമ്പലപ്പുഴ സ്വദേശിയാണ്. വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ച ശേഷമാണ് ഇരുവരും അന്ന് കടന്നുകളഞ്ഞത്. മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വന്ദന. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ആഷിഖിന്റെ ഭാര്യയാണ് മുബീന.

ഓൺലൈൻ പെൺവാണിഭ സംഘത്തിലെ യുവതികളിൽ വിലയേറിയ പെൺകുട്ടിയാണ് മുബീന എന്നാണ് പുറത്തുവരുന്ന വിവരം. മുബീന വഴിയായിരുന്നു രശ്മിയി ആർ നായരിലേക്കും രാഹുൽ പശുപാലിേേലക്കും പൊലീസ് എത്തിയത്. ഓൺലൈൻ പെൺവാണിഭ സംഘത്തിലൂടെ ഉന്നതർക്കു പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി കൂടിയായ മുബീന ആയിരുന്നു. ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ.നായർക്കും പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നെടുമ്പാശേരിയിൽവച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പൊലീസുകാരനെ കാറിടിപ്പിക്കാൻ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെൺകുട്ടിയും ഈ കാറിലുണ്ടായിരുന്നു. മുബീനയുടെ കാറിടിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ: കെ.ജെ. ചാക്കോയ്ക്കു പരുക്കേറ്റിരുന്നു. പെൺവാണിഭ സംഘത്തെ പ്രധാനികളാണ് കടന്നു കളഞ്ഞതെന്ന് അന്ന് തന്നെ പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുബീനയെ പിടികൂടാൻ നീക്കങ്ങൾ സജീവമാക്കുകയും ചെയ്തു.

രാഹുൽ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമായിരുന്നു മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയിൽ റോഡരികിൽ നിലയുറപ്പിച്ചത്. കാലടി ഭാഗത്തേക്കുള്ള റോഡിൽ ആഡംബര ഹോട്ടലിന്റെ മുന്നിൽ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയിൽ നിന്നിരുന്ന പൊലീസ് ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ആൾട്ടോ കാറിൽ ഇടനിലക്കാരൻ എത്തി. എന്നാൽ കാറിനടുത്തേക്ക് വന്ന പൊലീസിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ പെട്ടെന്ന് കാറോടിച്ച് കടന്നുകളയുകയായിരുന്നു.

മയക്കുമരുന്ന് മാഫിയകളിൽ കുടുങ്ങുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലക്കി നൽകിയാണു സ്‌കൂൾ വിദ്യാർത്ഥിനികളെ സംഘം കുടുക്കിവന്നത്. പെൺകുട്ടികളെ കടത്താൻ ബംഗളുരുവിൽ റിക്രൂട്ട്‌മെന്റ് ഏജൻസിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഡലാക്കാമെന്നു പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയിൽ പകർത്തിയശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബംഗളുരുവിൽനിന്നു പെൺകുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.

ഇതോടെ ഓൺലൈൻ പെൺവാണിഭാവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. ചുംബന സമര നേതാക്കളായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഉൾപ്പെടെയുള്ളവരാണ് 18ാം തീയതി പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP