വാടകവീട് എടുക്കുന്നതു തിരക്കേറിയ സ്ഥലങ്ങളിൽ; പരിസരങ്ങളിലെ വീടുകൾ കൂടി എടുത്തു ക്യാമറ നിരീക്ഷണം വഴി പൊലീസിനെ വെട്ടിച്ചു; പൊലീസിന്റെ വമ്പൻ പ്രലോഭനത്തിൽ വീണു താവളം വിട്ടപ്പോൾ പിടിയിലായി; എല്ലാത്തിനും ചുക്കാൻ പിടിച്ചതു ഗീത: ഓൺലൈൻ പെൺവാണിഭകഥകൾ തീരുന്നില്ല
തിരുവനന്തപുരം: ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തു നിന്നു പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിൽ നിന്നു പൊലീസിനു ലഭിച്ചത്. സാധാരണ ഗതിയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നു കച്ചവടം നടത്തുന്ന സംഘം ഇപ്പോൾ താവളമാക്കിയിരിക്കുന്നത് തിരക്കേറിയ ഇടങ്ങളിലാണ്.
പരിസരങ്ങളിലെ വീടുകൾ കൂടി എടുത്തു ക്യാമറ നിരീക്ഷണം വഴിയാണ് പലപ്പോഴും ഇവർ പൊലീസിനെ വെട്ടിക്കുന്നത്. എല്ലാത്തിനും ചുക്കാൻ പിടിച്ചതു ശ്രീകാര്യം സ്വദേശി ഗീതയാണ്. പൊലീസിന്റെ വമ്പൻ പ്രലോഭനത്തിൽ വീണു താവളം വിട്ടപ്പോഴാണ് ഈ സംഘം പിടിയിലായത്.
ഓൺലൈൻ പെൺവാണിഭ സംഘത്തെ പിടികൂടാൻ പൊലീസ് നടത്തുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് അതീവ ജാഗ്രതയിലായിരുന്നു ഈ സംഘത്തിന്റെ നീക്കങ്ങൾ. സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലമേ ഇവർ വാണിഭത്തിന് താവളമാക്കൂ. വാണിഭം നടത്തുന്നത് വീട്ടിലായാലും ഫ്ലാറ്റിലായാലും തൊട്ടടുത്ത വീടുകളും ഫ്ലാറ്റുകളുംകൂടി വാടകയ്ക്ക് എടുത്ത് പരിസരമെല്ലാം തങ്ങളുടെ വരുതിയിലാക്കിയാണ് ബിസിനസ്. ഇടയ്ക്കിടെ ആളുകളും വാഹനങ്ങളും വന്നുപോകുന്നത് പരിസരവാസികളിൽ സംശയം ജനിപ്പിക്കും. പലപ്പോഴും പരിസരവാസികളാണ് വിവരം പൊലീസിന്റെ കാതുകളിൽ എത്തിക്കുന്നത്. സമീപ വാസികളുടെ ശ്രദ്ധ പതിയാത്ത വിധം പരിസരത്തെ വീടുകളും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതോടെ പേടിക്കേണ്ട കാര്യമില്ലെന്നാണ് പിടിയിലായവർ പറയുന്നത്.
വാണിഭം നടക്കുന്ന വീടിന് പരിസരത്തെ വീടുകളിലാകും നടത്തിപ്പുകാരുടെ ക്യാമ്പ്. അവിടെ നിന്ന് സി.സി ടിവി കാമറകളുടെയും മറ്റും സഹായത്തോടെ റോഡുകളും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. തങ്ങളുടേതല്ലാത്ത വാഹനങ്ങളും സംഘാംഗങ്ങളല്ലാത്തവരും തങ്ങളടെ മേഖലയിലേക്ക് വരുന്നുണ്ടോ എന്ന് അറിയാനാണിത്. ആരെങ്കിലും വന്നാൽ, വാണിഭ കേന്ദ്രത്തിലേക്ക് അപായ സന്ദേശങ്ങൾ പായും. മിക്കപ്പോഴും അതു വേണ്ടി വരില്ലെന്നും ഇവർ പൊലീസിനോടു സമ്മതിച്ചു.
കഴിഞ്ഞ ദിവസം പിടിയിലായ പ്രധാന ഇടനിലക്കാരി ശ്രീകാര്യം ഗാന്ധിപുരം സ്വദേശിനി ഗീതയുടെ വീടിന്റെ പരിസരവും ഇവരുടെ സംഘത്തിൽപെട്ടവർ ഏതാണ്ട് ഇതേപോലെ നിരീക്ഷിച്ചിരുന്നു. അവിടെ നിന്ന് ഇവരെ പിടികൂടുക എളുപ്പമല്ലെന്ന തിരിച്ചറിവാണ് ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ സമീപിച്ച് വെള്ളയമ്പലത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ പൊലിസിനെ പ്രേരിപ്പിച്ചത്. ഗീതയുടെ വീട്ടിൽ രാത്രിയും പകലും ഇടപാടുകാർ സുരക്ഷിതരായി വന്നുപോകുന്നത് നേരിട്ട് മനസിലാക്കിയ പൊലീസ് ആവശ്യക്കാരെന്ന വ്യാജേന നടത്തിയ വിലപേശലിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ പണം മോഹിച്ച് പറന്നെത്തിയ സംഘം ഓരോരുത്തരായി പിടിയിലകപ്പെടുകയായിരുന്നു. 33 ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന പൊലീസിന്റെ വാഗ്ദാനം വിശ്വസിച്ച സംഘത്തെ മുൻകൂറായി കുറച്ച് പണം നൽകി വിശ്വാസത്തിലെടുത്താണ് വലയിലാക്കിയത്.
വാണിഭത്തിന് കളമൊരുക്കിയതിൽ പ്രധാന കണ്ണിയാണ് ആറ്റിങ്ങൽ സ്വദേശി സാജൻ എന്ന തിലകൻ. നാട്ടിൽ പലവിധത്തിലുള്ള പരിപാടികളുമായി ചുറ്റിക്കറങ്ങിയ ഇയാൾ ഏതാനും വർഷം ഗൾഫിൽ ക്യാമ്പ് ചെയ്ത് വാണിഭത്തിന് ചുക്കാൻ പിടിച്ചശേഷം നാട്ടിലെത്തുമ്പോഴാണ് ബിഗ് ഡാഡി ഓപ്പറേഷനിൽ പൊലീസ് വലയിലായത്. നാട്ടിൽ നിന്ന് ഏജന്റുമാർ മുഖാന്തരം ലഭിക്കുന്ന പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ഇയാളാണ് ഗൾഫിലെ ഇന്റർനെറ്റ് അക്കൗണ്ടിൽ നിന്ന് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്നത്.
ഇവരുടെ റേറ്റ് നിശ്ചയിച്ചിരുന്നതും ഇന്റർനെറ്റ് ഫോൺ മുഖാന്തിരം ഇടപാടുകാരെ വിളിച്ച് സംസാരിച്ചതും ഇയാളായിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുവായ ജെയ്സണായിരുന്നു സഹായിയായി പ്രവർത്തിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതി ഗീതയെന്ന് വിളിക്കുന്ന പ്രസന്നയുടെ ഇടനിലക്കാരനും വിശ്വസ്തനുമായിരുന്നു പത്താംപ്രതി അനീഷ് എന്ന സജു. മെഡിക്കൽ കോളേജിന് സമീപത്ത് ഡിസ്റ്റന്റ് എഡ്യുക്കേഷൻ സെന്റർ നടത്തിയിരുന്ന ഇയാൾ ഇവിടെ വന്ന പല പെൺകുട്ടികളുടെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തതായും സംശയമുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ ഏജൻസിക്കൊപ്പം പരസ്യ ഏജൻസിയുടെ നടത്തിപ്പും ഇയാൾക്കുണ്ടായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല പെൺകുട്ടികളുടെയും ഫോട്ടോകൾ സ്വന്തമാക്കിയ ഇയാൾ ഇവരിൽ ആരെയെങ്കിലും ഇരകളാക്കിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
തങ്ങളുടെ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം ആഡംബര കാറുകളാണ്. ലക്ഷങ്ങൾ മുടക്കി പെൺകുട്ടികൾക്കൊപ്പം ശയിക്കാനെത്തുന്ന ഇരകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇതിൽ പലതും മാസങ്ങളായി സംഘം റെന്റ് അടിസ്ഥാനത്തിൽ എടുത്തതാണ്. എന്നാൽ, പ്രതികളിൽ ചിലർ സ്വന്തം വാഹനങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പെൺവാണിഭ സംഘത്തിനൊപ്പം അഞ്ചുകാറുകളാണ് പൊലീസ് പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് രാഹുൽ പശുപാലനും സംഘവും പിടിയിലായ ഓൺലൈൻ പെൺവാണിഭ കേസിലും പ്രധാന പ്രതി ജോഷി ജോസഫിന്റേതുൾപ്പെടെ മൂന്നുകാറുകൾ പൊലീസ് പിടികൂടിയിരുന്നു. കേസിൽപ്പെട്ട വാഹനമായതിനാൽ ഇവ കോടതിയിൽ ഹാജരാക്കിയശേഷം ഇപ്പോഴും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
Stories you may Like
- പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളി
- ബംഗാളിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്
- ഓൺലൈൻ പെൺവാണിഭ കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
- ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; വൻ സംഘം പിടിയിൽ
- സെക്സ് റാക്കറ്റ്, ബിജെപി നേതാവ് അറസ്റ്റിൽ; ആറ് പെൺകുട്ടികളെ മോചിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍