ആട് ആന്റണിയെ തിരിച്ചറിഞ്ഞത് വനിതാ പൊലീസുകാരിയല്ല; തിരിച്ചറിഞ്ഞ് കെണിയൊരുക്കിയത് ക്രൈം സ്ക്വാഡ്; കുപ്രസിദ്ധ കുറ്റവാളിയെ പിടിച്ച ഡിവൈഎസ്പി സുനിൽ ഗോവിന്ദച്ചാമിയെയും കുരുക്കിയ മിടുക്കൻ; 'ഓപ്പറേഷൻ ആട്' വിജയം കണ്ട വഴി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ആട് ആന്റണിയെ മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടുമ്പോൾ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിലിന് തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. ട്രെയിൽ വച്ച് പീഡിപ്പിച്ച ശേഷം സൗമ്യയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തതും ഡിവൈഎസ്പി സുനിൽ കുമാറായിരുന്നു. ഏതു കേസിന്റെ അന്വേഷണത്തിലും തന്റെ സ്വതസിദ്ധമായ ശൈലിയാണ് അന്വേഷണത്തെ വിജയിപ്പിക്കുന്നത്. അന്വേഷണത്തിന് ഒരു മികച്ച ടീമിന് തയ്യാറാക്കുക എന്നതാണ് ഡിവൈഎസ്പി സുനിലിന്റെ പ്രത്യേകത. ഈ പാടവം തന്നെയാണ് ആട് ആന്റണിയെന്ന വർഗീസ് ആന്റണിയെ കേരള പൊലീസിന്റെ ഭദ്രമായ കൈകളിലെത്തിച്ചത്.
ആട്ടിൻ കൂട്ടിലേക്കുള്ള വഴി
ആട് ആന്റണിയെ പോലെ രൂപസാദൃശ്യമുള്ള ഒരാളെ തിരുപ്പൂരിലെ ധാരാപുരത്ത് കണ്ടെത്തിയ വിവരം ലഭിച്ചെങ്കിലും ധൃതിപ്പെട്ട് ഒരു നീക്കത്തിനും പൊലീസ് തയ്യാറായില്ല. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ സുനിൽ എസ്പി. എൻ.വിജയകുമാറിനോട് പങ്കുവച്ചു. എസ്പി ഇക്കാര്യം അതീവരഹസ്യമായി എഡിജിപി ശങ്കർറെഡ്ഡി, ഇന്റലിജൻസ് മേധാവി എ ഹേമചന്ദ്രൻ എന്നിവരുമായി പങ്കുവച്ചു. ആട് ആന്റണിയാണെന്ന കാര്യത്തിൽ സ്ഥിരീകരണം വരുന്നതു വരെ വിവരം പുറത്ത് പോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും ഇവരെടുത്തിരുന്നു. രാജ്യം മുഴുവൻ കറങ്ങി തിരുപ്പൂരിൽ എത്തിയ വിവരം ഡിവൈഎസ്പി സുനിൽ കുമാർ അറിഞ്ഞപ്പോൾ അക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിലെ രണ്ടു എസ്.ഐമാരെ ചുമതലപ്പെടുത്തി. ഇവർ തിരുപ്പൂരിലെ ധാരാപുരത്ത് തങ്ങി രണ്ടാഴ്ചയോളം നിരീക്ഷിച്ചാണ് ആട് ആന്റണിയാണെന്ന് ഉറപ്പ് വരുത്തിയത്. ആട് ആന്റണി തിരുപ്പൂരിൽ അറിയപ്പെട്ടിരുന്നത് ശെൽവകുമാർ എന്ന പേരിലായിരുന്നു. തുണിവ്യാപാരിയായിട്ടാണ് തിരുപ്പൂരിൽ ആട് ആന്റണി തങ്ങുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ, ആന്റണിയുടെ യാത്രകളിൽ രഹസ്യമായി അനുഗമിച്ചു. അപ്രതീക്ഷിതമായി പാലക്കാട്ടേക്കുള്ള യാത്രയാണ് അന്വേഷണസംഘത്തിന് തുറുപ്പ് ചീട്ടായത്.
'ഓപ്പറേഷൻ ആട്'
തിരുപ്പൂരിലെ ധാരാപുരത്തേക്ക് അന്വേഷണത്തിന് എത്തിയ എസ്. ഐ.മാർ നൽകിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ച ഡിവൈഎസ്പി ആട് ആന്റണിയെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ആന്റണി പാലക്കാട് എന്തിനു വരുന്നതെന്ന് കണ്ടു പിടിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ കുമാർ നിർദ്ദേശം നൽകി. വീണ്ടും തിരുപ്പൂരിലെത്തിയ ഉദ്യോഗസ്ഥർ ആന്റണിക്ക് പിന്നാലെ പാലക്കാട്ടെത്തി. പാലക്കാട് ഗോപാലപുരത്തെ ബിന്ദു എന്ന യുവതിയെ കാണാൻ എത്തിയതെന്ന് ഉറപ്പിച്ചതോടെ അന്വേഷണസംഘം ഒരിക്കലും വഴുതിപോകാനിടയില്ലാത്ത 'കൂട്' ആന്റണിക്കായി ഒരുക്കുകയായിരുന്നു. ആന്റണി മൊബൈൽഫോൺ ഉപയോഗിക്കാത്തതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആയത്.
ബിന്ദുവിന്റെ മൊബൈൽഫോൺ നമ്പർ സംഘടിപ്പിക്കനായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. വസ്തുബ്രോക്കറായും ലോട്ടറിക്കച്ചവടക്കാരായും ഉദ്യോഗസ്ഥർ ഗോപാലപുരത്ത് സംഘടിപ്പിച്ച് ബിന്ദുവിന്റെ നമ്പർ സംഘടിപ്പിച്ചു. നമ്പർ കിട്ടിയതോടെ വിവരം അറിയാക്കാതെ സൈബർ സെല്ലിന്റെ സഹായത്തോടെ ബിന്ദുവിന്റെ ഫോൺ ചോർത്താൻ തുടങ്ങി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഇന്റലിജൻസ് ആസ്ഥാനത്ത് എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ അടിയന്തരയോഗം. ' ഓപ്പറേഷൻ ആട് ' എന്ന കേരളപൊലീസിന്റെ അഭിമാന പോരാട്ടത്തിന്റെ അമരക്കാരൻ എന്ന മഹാദൗത്യം ഡി.വൈ.എസ്. പി സുനിൽകുമാറിനെ ഏൽപിച്ചു. തിരുപ്പൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ആദ്യം പദ്ധതിയിട്ടെങ്കിലും വിവരം ചോരുകയോ, ഏതെങ്കിലും പാളിച്ചയുണ്ടാകുകയോ ചെയ്താൽ അത് മറ്റൊരു നാണക്കേടിലേക്ക് വഴിതെളിക്കുമെന്നതിനാൽ ആടിന്റെ അടുത്ത സന്ദർശനത്തിനുവേണ്ടി കാത്തിരുന്നു.
ഇതിനിടയിൽ സംസ്ഥാനപൊലീസിലെ മിടുക്കരായ 18 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വഷണസംഘം രൂപീകരിച്ചു. ഒരിടത്തു പോലും പാളിച്ചയുണ്ടാകാതിരിക്കാൻ മാപ്പും ഗ്രാഫിക്സ് ചിത്രങ്ങളടക്കം മോക്ക് ഡ്രിൽ നടത്തുകയും ചെയ്തു. ക്രൈംസ്ക്വാഡ്, എ.ആർ.ക്യാമ്പ്, സൈബർ സെൽ, സ്റ്റേഷൻ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ബ്രാഞ്ച് എന്നിവരെ ഉൾപ്പെട്ട ടീമിനെയാണ് ഡിവൈഎസ്പി സുനിൽ കുമാർ തയ്യാറാക്കിയത്. ധാരാപുരത്തെ ടെലിഫോൺ ബൂത്തിൽ നിന്ന് ബിന്ദുവിന്റെ ഫോണിലേക്ക് വിളിച്ച് ചൊവ്വാഴ്ച പാലക്കാട് എത്തുമെന്ന ആന്റണിയിൽ നിന്നുള്ള നിർണായക വിവരം അന്വേഷണസംഘത്തെ ലഭിച്ചു.
ആട് കൂട്ടിലേക്ക് എത്തുന്നു
ചൊവ്വാഴ്ച രാവിലെ തന്നെ ഓപ്പറേഷൻ ആടിലെ 11 പേർ ധാരപുരത്തെത്തി. ഏഴുപേർ ഗോപാലപുരത്തും തമ്പടിച്ചു. ക്രൈംസ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പിടികൂടാൻ പോകുന്നത് ആട് ആന്റണിയാണെന്ന വിവരം അറിയാമായിരുന്നത്ച. ധാരാപുരത്ത് ന്വേഷിച്ചപ്പോൾ ശെൽവകുമാർ നാലുദിവസമായി സ്ഥലത്തില്ല എന്ന വിവരം ലഭിച്ചു. ധാരാപുരത്ത് നിന്ന് ആന്റണിയെ പിന്തുടരാൻ നിന്ന ടീമിനെ ഇത് ആശയക്കുഴപ്പിലത്തിലാക്കി. ആന്റണി പൊള്ളാച്ചിയിൽ നിന്ന് ബസിനെത്തിയ വിവരം ധാരപുരത്തുണ്ടായ ഡിവൈഎസ്പിയെ അറിയിച്ചു. ധാരപുരത്തിരുന്നു കൊണ്ട് ഓപ്പറേഷൻ നിയന്ത്രിച്ച സുനിൽ കുമാർ ആന്റണിയെ ബിന്ദുവിന്റെ വീടിനടുത്തു വച്ച് വളഞ്ഞപ്പോഴാണ് ആട് ആന്റണിയെയാണ് വലയ്ക്കുള്ളിലാക്കിയിരിക്കുന്നതെന്ന വിവരം മറ്റുള്ളവർ മനസിലാക്കുന്നത്.
ആടിനെ കൂട്ടിലാക്കിയവർ
എം.എൽ.സുനിൽ ഡിവൈഎസ്പി, ടി.എസ്.ബിനു, ചിറ്റൂർ എസ്്.ഐ, ജലീൽ, എഎസ്ഐ മലമ്പുഴ, സന്തോഷ് എഎസ്ഐ സൈബർ സെൽ, അശോക് കുമാർ, സുനിൽ കുമാർ, സജി, മൻസൂർ, വിനീത്, നസീർ അലി, ജേക്കബ്, പ്രമീള,സുബൈർ, രതീഷ്, ഹരിദാസ്, ഉണ്ണിക്കണ്ണൻ, രതീഷ്, കൃഷ്ണപ്രസാദ് ( സിവിൽ പൊലീസ് ഉദ്യോഗസ്ഥർ )
സംഭവത്തിന്റെ രണ്ടാം ദിവസം തന്നെ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തിന് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം ലഭിച്ച ഡിവൈഎസ്പി എം.എൽ സുനിലിനും ടീമിനും ഇത് മറ്റൊരു പുരസ്കാരത്തിലേക്കുള്ള നേട്ടം കൂടായാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍