കുബേരന്മാരെ തൊട്ടാൽ പിന്നെ മിണ്ടാട്ടമില്ലാതെ ഓപ്പറേഷൻ കുബേര! കൊള്ളപ്പലിശ ഈടാക്കി പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്ത ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസമായിട്ടും യാതൊരു നടപടിയില്ല; വമ്പൻ സ്രാവിനെ തൊടാൻ കൈവിറച്ച് അന്വേഷണ ഉദ്യോഗസ്ഥർ
എം പി റാഫി
കോഴിക്കോട്: ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഏറെ കൈയടി നേടിക്കൊടുത്ത പരിപാടിയായിരുന്നു ഓപ്പറേഷൻ കുബേര. പാവപ്പെട്ടവരെ പിഴിയുന്ന കൊള്ളപ്പലിശക്കാർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയതോടെ ചില വമ്പൻ സ്രാവുകളും ഇതിൽ കുടുങ്ങി. ഇതിൽ പ്രമുഖൻ പാവപ്പെട്ടവന് വേണ്ടി ജീവകാരുണ്യം നടത്തുന്നുവെന്ന് അഹോരാത്രം പറഞ്ഞ് വൻകിട മാദ്ധ്യമങ്ങളിൽ പത്രപ്പരസ്യവും നൽകിയ പ്രമുഖ ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂരായിരുന്നു. ജീവകാരുണ്യത്തിന്റെ മിശിഹാ ചമയുന്ന ബോബി ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയ വിഷയം മാദ്ധ്യമങ്ങൾ മുക്കിയപ്പോൾ അത് സധൈര്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളിയായിരുന്നു. അമ്പതിനായിരം രൂപ കടംവാങ്ങിയതിന് പകരമായി പലിശയും മുതലുമായി മൂന്ന് ലക്ഷം രൂപ മടക്കി നൽകിയിട്ടും പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്തെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ പരാതി.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്ത് മാസം പിന്നിടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് ഈ കേസിന്റെ ബാക്കിപത്രം. പ്രഥാമിക അന്വേഷണത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. മാദ്ധ്യമങ്ങൾ പോലും തൊടാൻ മടിക്കുന്ന വ്യവസായ പുങ്കവനു മുന്നിൽ തലകുനിക്കാതെ സ്ഥാപനങ്ങളിൽ കയറിയിറങ്ങി റെയ്ഡ് നടത്തുകയും ബോബി ഉൾപ്പടെ കോഴിക്കോട് പാളയം ചെമ്മണ്ണൂർ ജുവലറിയിലെ രണ്ട് ജീവനക്കാരെയും പ്രതി ചേർത്ത് കെസെടുക്കുകയും ചെയ്തതിന്റെ പേരിൽ കോഴിക്കോട് അസിസ്റ്റന്റ് സിറ്റി കമ്മീഷണറും പൊലീസ് ഡിപാർട്ട്മെന്റും ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ വർഷം തികയുന്നതിനു മുമ്പേ പൊലീസ് സ്ഥിരം പല്ലവി തുടരുകയാണ്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കേസെടുക്കുന്നതും, അറസ്റ്റ് ചെയ്യുന്നവരിലധികവും നാട്ടിൻ പുറങ്ങളിലെ ചെറുകിട വട്ടിപലിശക്കാരായിരുന്നു. വമ്പന്മാരെ മാറ്റി നിർത്തുന്ന ഈപ്രവണത കൂടിയതോടെ ആഭ്യന്തര വകുപ്പിനെതിരിൽ വലിയ തോതിൽ ആക്ഷേപമുയരാൻ സാഹചര്യമുണ്ടായി. തുടർന്ന് വമ്പൻ സ്രാവുകൾക്കായി വല വിരിച്ച് ഉറച്ച നിലപാടുമായി രംഗത്ത് വന്നതോടെയാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പടെ പല പ്രമുഖരും വലക്കകത്താകുന്നത്. സമ്മർദങ്ങൾ പലതും ഉണ്ടായെങ്കിലും നടപടിയുമായി മുന്നോട്ടു പോകുന്നതിൽ ആഭ്യന്തര വകുപ്പ് ഒരു പരിധ വരെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രമുഖർക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവിറക്കുന്ന അവസ്ഥയാണ് കാണുന്നത്.
ഇരുവള്ളൂർ, പാലാത്ത് സ്വദേശി തെക്കയിൽ വീട്ടിൽ ജ്യോതീന്ദ്രൻ നൽകിയ പരാതിന്മേലായിരുന്നു ബോബി ചെമ്മണൂർ, ജീവനക്കാരൻ, എം.ഡി എന്നിവർക്കെതിരെ കേസെടുത്തത്. തുടർന്ന് ക്രൈം നമ്പർ 567/14 പ്രകാരം എഫ്.ഐ.ആർ ഇടുകയായിരുന്നു. 1958 ലെ കേരളാ മണി ലെൻഡേഴ്സ് ആക്റ്റ് പ്രകാരം 3/4/17 സെക്ഷനുകളും, 2012ലെ കേരളാ പ്രൊഹിബിഷൻ ഓഫ് ചാർജിംങ് എക്സോർബിറ്റൻഡ് ഇന്ററസ്റ്റ് ബില്‍ പ്രകാരം 3/9(ബി) സെക്ഷനുകളും ചുമത്തിയായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. നടക്കാവ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്ന് വരുന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലായിരുന്നു.
പല സംശയങ്ങളും ദുരൂഹതകളും മാത്രം ബാക്കി. ഇതിനെ തുടർന്ന് അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാഗമായ സംസ്ഥാന സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ കഴിഞ്ഞ ദിവസം നടക്കാവ് സ്റ്റേഷനിൽ നേരിട്ടെത്തുകയുണ്ടായി. എന്നാൽ സെപെഷൽ ബ്രാഞ്ച് സംഘത്തിന് കേസ് ഫയൽ കൈമാറാനോ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശം നൽകാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. അതേസമയം താൻ ലീവിൽ പോയതിനാലാണ് ഫയൽ കൈമാറാൻ സാധിക്കാതിരുന്നതെന്ന് എസ്.ഐ പുരുഷോത്തമൻ പറഞ്ഞു.
എന്നാൽ സുപ്രധാനമായ പല കേസുകളും അന്വേഷിച്ചു കൊണ്ടിരുന്ന നടക്കാവ് ഗ്രേഡ് എസ്.ഐ പുരുഷോത്തമൻ മാസങ്ങളായി സർവ്വീസിൽ നിന്നും ലീവെടുത്തിരിക്കുകയാണ്. ഇദ്ദേഹം അന്വേഷണ ചുമതല വഹിക്കുന്ന ഓപ്പറേഷൻ കുബേരയുടെ കേസുകൾ മാത്രം ലീവെടുത്ത സമയം മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നില്ല. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതിഭാഗത്ത് നിന്നും ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല.
1997ൽ പാളയത്തുള്ള ചെമ്മണ്ണൂർ ജൂവലറിയിൽ നിന്നും പ്രതിമാസം 2500 രൂപാ പലിശ നിരക്കിൽ അമ്പതിനായിരം രൂപ കടമെടുക്കുകയും ഈടായി ജോതീന്ദ്രന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 12.8 സെന്റ് ഭൂമി ബോബിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയുമായിരുന്നു. മുതലും അമിതപലിശയും അടക്കം മൂന്നര ലക്ഷത്തോളം രൂപ പല ഘട്ടങ്ങളായി തിരിച്ചടവായി അടച്ചിട്ടും ഇനിയും 78,000 രൂപ അടച്ചാൽ മാത്രമെ ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്ത് തരികയുള്ളൂ എന്നായിരുന്നു ചെമ്മണൂർ അധികൃതരുടെ മറുപടി. കൂലിപ്പണിയും ഡ്രൈവർ പണിയുമായി ജീവിക്കുന്ന ജോതീന്ദ്രന്, തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി തിരിച്ചു ലഭിക്കുന്നതിനായിരുന്നു ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കോഴിക്കോട് കമ്മീഷണർക്കും ആഭ്യന്ത്രന മന്ത്രി ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയിരുന്നത്.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി ഭാഗത്തിന് ഒത്താശ പാടുന്ന അവസ്ഥയാണ്. പരാതിയിൽ പറയപ്പെട്ട ഭൂമിയുടെ ഒറിജിനൽ രേഖകൾ പരിശോധിക്കാനോ ഇതിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച പരിശോധനകൾ നടത്താനോ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് നാല് പവൻ സ്വർണം ബോബി ചെമ്മണ്ണൂർ നൽകിയതായും ഇതിനെ തുടർന്ന് ചാർജ് ഷീറ്റ് കോടതിയിൽ നൽകുന്നത് വൈകുകയായിരുന്നെന്നും ജോതീന്ദ്രനും കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കുന്നതായിരുന്നു സ്റ്റേറ്റ് സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഈ കേസിന്റെ രഹസ്യാന്വേഷണത്തിലൂടെ. സെപെഷൽ ബ്രാഞ്ച് സംഘം ജോതീന്ദ്രനിൽ നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഇപ്പോഴും അവധിയിൽ തുടരുന്ന എസ്.ഐ പുരുഷോത്തമൻ മെയ് 31ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇതിന് മുന്നോടിയായി അടുത്ത മാസം ആദ്യ വാരത്തിൽ സർവീസിൽ തിരിച്ചെത്തി കേസ് തേച്ച് മായ്ച്ച് കളയുകയാണ് ലക്ഷ്യമെന്ന ആരോപണവുമുണ്ട്. കേരളത്തിലുടനീളം മനുഷ്യ സ്നേഹത്തിന്റെ മന്ത്രം ഓതി 842 കിലോ മീറ്റർ ഓടിയ ബോബി ചെമ്മണ്ണൂർ എന്ന കഴുത്തറുപ്പൻ കൊള്ളപലിശക്കാരന്റെ, മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ മുഖം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് മറുനാടൻ മലയാളിയായിരുന്നു. മറുനാടൻ വാർത്തയെ തുടർന്ന് ബോബി വിശദീകരണവുമായി നേരിട്ടെത്തിയിരുന്നു. കോടീശ്വരനായ ബോബി സ്വന്തം പേരിലായിരുന്നു സാധാരണക്കാരനായ ജോതീന്ദ്രനിൽ നിന്നും ഭൂമി എഴുതി വാങ്ങിയത്.
ജോതീന്ദ്രന്റെ പരാതിക്ക് പുറമെ സമാനമായി ഭൂമി നഷ്ടമായവർ വേറെയും നിരവധിയുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വരാനോ മുന്നോട്ട് പോകാനോ ഇവർ ആരെയെല്ലാമോ ഭയക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത ഘട്ടത്തിൽ മുൻ സിറ്റി പൊലീസ് കമ്മീഷണറെയും ജ്യോതീന്ദ്രൻ സമീപിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍