ചെങ്ങന്നൂരിൽ സജി ചെറിയാനെ പിന്തുണയ്ക്കാൻ തോന്നിയ സമയത്തെ ഓർത്ത് ഓർത്തഡോക്സ് സഭാ പുരോഹിതർ ദൈവത്തിന് നന്ദി പറയുന്നു; സാമൂഹിക പ്രത്യാഘാതം പരിശോധിക്കാതെ ഓർത്തഡോക്സ് അച്ചന്മാരെ അറസ്റ്റ് ചെയ്യില്ലെന്ന് ഡിജിപി; ചെങ്ങന്നൂർ എംഎൽഎ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ കോടതി അറസ്റ്റ് തടയണമെന്ന ആവശ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ ഇടതു പക്ഷത്തിന് വിട്ടു കൊടുത്തതും സജി ചെറിയാനെ വിജയിപ്പിക്കാൻ പരസ്യമായി രംഗത്ത് വന്നവരുമാണ് ഓർത്തഡോക്സുകാർ. സജി ചെറിയാൻ വലയി ഭൂരിപക്ഷത്തിൽ ജയിക്കാനുമായി. ഇതിന് സഭയുടെ പിന്തുണ വലിയ പങ്ക് വഹിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതിരുന്നിട്ടും നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അത്. എക്കാലത്തും യുഡിഎഫിനൊപ്പം നിന്ന സഭയുടെ മലക്കം മറിയൽ. അതുകൊണ്ട് മാത്രം ഇപ്പോൾ രക്ഷപ്പെടുകയാണ് സഭയിലെ ഒരു കൂട്ടം വൈദികർ. പീഡനക്കേസിൽ കുടുങ്ങിയ ഓർത്തഡോക്സ് വൈദികരെ തൽകാലം പൊലീസ് അറസ്റ്റ് ചെയ്യില്ല. ചെങ്ങന്നൂരിലെ എംഎൽഎ സജി ചെറിയാൻ നേരിട്ടാണ് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത്.
അതുകൊണ്ട് തന്നെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് ഡിജിപിയും. ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട മാനഭംഗക്കേസിൽ അറസ്റ്റ് വൈകുമെന്നു സൂചന നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരസ്യമായി രംഗത്തു വന്നു. സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്ന് ഡിജിപി പറഞ്ഞു. കേസിന്റെ പേരിൽ നിലവിൽ ക്രമസമാധാന പ്രശ്നമൊന്നുമില്ല. യുവതിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നും പരിശോധിച്ചു തെളിവുകൾ ശേഖരിക്കുകയാണ്. മതിയായ തെളിവു ലഭിച്ചാൽ മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും ബെഹ്റ പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞാൽ അറസ്റ്റെല്ലാം ഒഴിവാക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐജി സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഓർത്തഡോക്സ് സഭാ പ്രശ്നത്തിൽ പ്രതിപക്ഷവും മൗനം തുടരുകയാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കിയാലും രാഷ്ട്രീയ വിവാദം ആകില്ല. അതിനാൽ വൈദികരെ അറസ്റ്റ് ചെയ്യാതിരിക്കാൻ എല്ലാ സാധ്യതയും പൊലീസ് തേടും. വൈദികരെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിന് ഓർത്തഡോക്സ് സഭയുടെ രാഷ്ട്രീയ പിന്തുണ നഷ്ടമാകും. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ദോഷം ചെയ്യും. അതുകൊണ്ട് പത്തനംതിട്ടയിലും കോട്ടയത്തും ഇടത് സ്ഥാനാർത്ഥിക്ക് ലോക്സഭയിൽ ജയിക്കാൻ ഓർത്തഡോക്സിനെ ഒപ്പം നിർത്താനാണ് സിപിഎം സർക്കാരിന്റെ തീരുമാനം. അതുകൊണ്ടാണ് കേസിൽ അറസ്റ്റുടൻ ഉണ്ടാകില്ലെന്ന് പരസ്യമായി തന്നെ ഡിജിപി പറയുന്നത്.
അന്വേഷണത്തിനു സഹായകരമാകുമെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ലെന്നതാണ് ഡിജിപിയുടെ വിശദീകരണം. അതുകൊണ്ട് പ്രതികൾക്കു കോടതിയിൽ പോകാൻ അവസരം നൽകുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്താലും ഇവർക്കു കോടതിയിൽ പോകാം. അപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കേണ്ടി വരും. ഒൻപതു വർഷം മുൻപുണ്ടായ കേസാണ്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്നും ബെഹ്റ വിശദീകരിക്കുന്നു. അതായത് തെളിവ് കിട്ടിയാൽ മാത്രമേ നടപടിയുണ്ടാകൂവെന്നാണ് ബെഹ്റ വാക്കുകളിൽ ഒളിപ്പിക്കുന്ന സൂചന.
അന്വേഷണത്തിൽ ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതലേ. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. കേസെടുത്ത് രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റുചെയ്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് വൈദികർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. ഇതോടെ വൈദികർ ഒളിവിൽ പോയി. തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയതു കൊണ്ട് തന്നെ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. അതാണ് രാഷ്ട്രീയ സമ്മർദ്ദമുള്ളതിനാൽ വേണ്ടെന്ന് വയ്ക്കുന്നത്.
കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ജനക്പുരി ഫാ. ജെയ്സ് കെ. ജോർജ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥർ സഭാ ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ്. സഭയെ പിണക്കാതെയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ചെങ്ങന്നൂരിൽ സഹായിച്ചവരെ അത്ര പെട്ടെന്ന് കൈവിടാൻ ഇടത് മുന്നണി തയ്യാറല്ല. അതുകൊണ്ട് തന്നെ എങ്ങനേയും വൈദികരുടെ അറസ്റ്റ് ഒഴിവാക്കി സഭയുമായി നല്ലബന്ധം തുടരാനാണ് ഇടതുപക്ഷത്തിന് താൽപ്പര്യം. അത് മനസ്സിലാക്കിയാണ് വൈദികരെ പൊലീസ് വെറുതെ വിടുന്നതും.
അതിനിടെ ഒത്തുകളി പരാതിക്കാരും മനസ്സിലാക്കുന്നുണ്ട്. അർഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സഭാ നേതൃത്തെ സമീപിച്ചത്. എന്നാൽ, ചതിക്കപ്പെട്ടുവെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. നീതി തേടി സഭയ്ക്ക് നൽകിയ പരാതിയും ഭാര്യയുടെ സത്യപ്രസ്താവനയും തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ സഭാ നേതൃത്വത്തിലും അന്വേഷണക്കമ്മിഷനിലും വിശ്വാസം നഷ്ടമായി. കുടുംബത്തെ സമൂഹത്തിൽ നാണംകെടുത്തി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാക്കി. ഭീഷണിയും പ്രലോഭനങ്ങളുമുണ്ട്.
ഒരു സമ്മർദത്തിനും വഴങ്ങില്ല. നീതി ലഭിക്കുന്നതുവരെ പോരാടും. നടന്നതെല്ലാം ഏറ്റുപറഞ്ഞ് താൻ ആവശ്യപ്പെട്ട പ്രകാരം സത്യപ്രസ്താവനയിൽ എല്ലാം രേഖാമൂലം എഴുതി തരികയും ചെയ്ത ഭാര്യയെ ഉപേക്ഷിക്കില്ല. തുടർന്നും ഒരുമിച്ച് ജീവിക്കുമെന്നും യുവാവ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍