Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ലാറ്റ് എടുത്ത് നൽകിയ ബന്ധം അവിഹിതമായി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടുകാരനും മുതലെടുത്തു; ബാങ്ക് വായ്പയ്ക്കായി മാനേജർക്ക് കാഴ്ച വയ്ക്കാനായി വീഡിയോ കാട്ടിയുള്ള ബ്ലാക് മെയിലും; പീഡകർക്ക് തുണയായി വസ്ത്രവ്യാപാര ഉടമയായ യുവതിയും; സഹികെട്ട് തെറ്റ് ഭർത്താവിനോട് തുറന്ന് പറഞ്ഞ് ഭാര്യയുടെ കുമ്പസാരം; പറവൂരിൽ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കഥ

ഫ്‌ലാറ്റ് എടുത്ത് നൽകിയ ബന്ധം അവിഹിതമായി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടുകാരനും മുതലെടുത്തു; ബാങ്ക് വായ്പയ്ക്കായി മാനേജർക്ക് കാഴ്ച വയ്ക്കാനായി വീഡിയോ കാട്ടിയുള്ള ബ്ലാക് മെയിലും; പീഡകർക്ക് തുണയായി വസ്ത്രവ്യാപാര ഉടമയായ യുവതിയും; സഹികെട്ട് തെറ്റ് ഭർത്താവിനോട് തുറന്ന് പറഞ്ഞ് ഭാര്യയുടെ കുമ്പസാരം; പറവൂരിൽ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: പ്രണയചതിയിൽ വീഴ്‌ത്തിയ ശേഷം വീട്ടമ്മയും 48കാരനും തമ്മിലുള്ള അവിഹിതബന്ധം കാമറയിൽ പകർത്തി ദൃശ്യങ്ങൾ പുറത്താക്കുമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചത് കാമുകൻ. സുഹൃത്തുമായുള്ള അവിഹിത ബന്ധം ക്യാമറയിൽ പകർത്തി അതുപയോഗിച്ച് ബ്ലാക്മെയിലിങ്ങിനു ശ്രമിച്ചത് പറവൂർ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാൻസിസ് (38) ആയിരുന്നു. ഒരു യുവതിയുടെ സഹായവും ഇവർക്ക് കിട്ടി. പറവൂർ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) ആണ് അറസ്റ്റിലായ രണ്ടാമൻ.

നഗരമധ്യത്തിലെ ഫ്ളാറ്റിൽ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ താമസിച്ചിരുന്ന ഫ്ളാറ്റിൽ തന്നെ മറ്റൊരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി അടുപ്പത്തിലായി. യുവതിക്കും കുടുംബത്തിനും ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു നൽകിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭർത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.

പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയിൽ പകർത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. ഇതും മനോജ് ക്യാമറയിൽ പകർത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നൽകി കാത്തിരുന്ന മനോജ് എളുപ്പത്തിൽ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാൻ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല. തുടർന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു.

ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭർത്താവിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ഭർത്താവ് പറവൂർ സിഐക്ക് പരാതി നൽകി. യുവതിയെ ബലാൽസംഗം ചെയ്തതിനും രംഗങ്ങൾ ക്യാമറയിൽ പകർത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. പറവൂർ പൊലീസിന്റെ പിടിയിലായ പ്രതികളെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ബലാൽസംഗം ചെയ്തതിനും രംഗങ്ങൾ കാമറയിൽ പകർത്തിയതിനും ഐടി ആക്ട് അനുസരിച്ചാണ് കേസ്. വസ്ത്രസ്ഥാപന ഉടമയായ യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. പറവൂർ സിഐ ക്രിസ്പിൻ സാം, എസ്‌ഐ കെ.എ. സാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP