കടുവയെ കിടുവ പിടിച്ചു! കള്ളൻ പരീതിനേയും പോക്കറ്റടിച്ചു; പുതുപ്പാടിയിൽ നിന്ന് അടിച്ചു മാറ്റിയ രണ്ട് ലക്ഷത്തിൽ 90,000 ആരോ കൊണ്ടു പോയി; സ്ഥിരമായി എയ്ഡ്സ് പരിശോധന നടത്തുന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടി പൊലീസ്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മാവുടി അപ്പക്കൽ പരീതീന്റെ പോക്കറ്റടിച്ചുപോയ 90,000 രൂപ കണ്ടെത്തുന്നതിനായി പൊലീസ് നീക്കം തുടങ്ങി. തൃശൂർ പൊലീസ് ചാർജ് ചെയ്ത കവർച്ചാ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 18-നാണ് പരീത് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അമ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. ഡോസിയർ ക്രിമിനൽ (സ്ഥിരം കുറ്റവാളി) പട്ടികയിൽ ഉൾപ്പെട്ട പരീത് കോതമംഗലം പുതുപ്പാടിയിൽ വയോധിക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിലാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്.
പുതുപ്പാടിയിലെ കവർച്ചയിൽ സ്വന്തമാക്കിയ 1,90,000 രൂപയിൽ 90,000 രൂപ പോക്കറ്റടിച്ചു പോയതായിട്ടാണ് പരീത് പൊലീസിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കവർച്ച കഴിഞ്ഞാൽ ഉടൻ മുങ്ങുകയാണു പരീതിന്റെ പതിവ്. പിന്നീട് അടുത്ത ജില്ലകളിൽ താമസിച്ച് അടിപൊളി ജീവിതം. പണം തീരുമ്പോൾ വീണ്ടും കവർച്ച. ഇതാണ് പരീതിന്റെ ലൈഫ് സ്റ്റൈൽ. ഈ മാസം 8-ന് പൂതുപ്പാടിയിലെ കവർച്ചക്ക് ശേഷം താൻ നേരെ പോയത് തൃശൂരിലേക്കാണെന്നുംപിറ്റേന്ന് പകൽ ഇവിടെ ചുറ്റിക്കറങ്ങി മദ്യപിച്ചു, വൈകുന്നേരം ലക്കുകെട്ട അവസ്ഥയിൽ ചാലക്കുടിയിലെത്തി. രാത്രി പാലത്തിന് താഴെയായിരുന്നു ഉറങ്ങാൻ കിടന്നതെന്നും എഴുന്നേറ്റുനോക്കിയപ്പോൾ പോക്കറ്റിൽ കിടന്ന 90 ആയിരത്തിന്റെ നോട്ടുകൾ കണ്ടില്ലെന്നുമാണ് പരീത് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ആയിരത്തിന്റെ നോട്ടുകൾ കഴിച്ചുള്ള പണം സമീപത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചിരുന്നതിനാൽ ഇത് നഷ്ടമായില്ലെന്നും ഈ പണമാണ് കെവശമുണ്ടായിരുന്നതെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷയില്ലെന്നുകണ്ടാൽ ഇടികൊള്ളാതെ കാര്യങ്ങൾ മണിമണി പോലെ വ്യക്തമാക്കുന്ന പരീതിന്റെ സ്വഭാവരീതി മനസ്സിലാക്കിയ പൊലീസ് , പോക്കറ്റടിച്ച് പണം പോയതായുള്ള ഇയാളുടെ വെളിപ്പെടുത്തൽ ഏറെക്കുറെ വിശ്വസിച്ച മട്ടാണ്. സംഭവം സംബന്ധിച്ച് ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കോതമംഗലം സി ഐ വി റ്റി ഷാജൻ അറിയിച്ചു. മദ്യപിച്ച് പാതയോരങ്ങളിൽ ഉറങ്ങുന്നവരുടെ പോക്കറ്റടിക്കുന്നത് പരീതിന്റെ പതീവ് കലാപരിപാടിയായിരുന്നെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരക്കാരിൽ ചിലരെക്കുറിച്ച് പരീത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
മദ്യവും മദിരാക്ഷിയും പരീതിന് ഒരേപോലെ പ്രയങ്കരമാണ്. കൂട്ടുകാരുമൊത്ത് ഇത്തരം കാര്യങ്ങൾക്കായി ബാംഗ്ലൂരിലും മറ്റും പോയിരുന്നതായി പരീത് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'എയ്ഡ്സ് ഉണ്ടോടാ' എന്നുള്ള ചോദ്യത്തിന് ഇല്ലെന്ന് മറുപിടി നൽകിയ പരീത് താൻ ഇടയ്ക്കിടെ എയ്ഡ്സ് ടെസ്റ്റ് നടത്താറുണ്ടെന്ന് കൂസലില്ലാതെ വ്യക്തമാക്കിയത് പൊലീസ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. മദ്യലഹരിയിൽ കുഴഞ്ഞാടി തെറിവിളിയുമായി മാവുടിയിലെത്തിയ പരീതിന്റെ ശല്യം സഹിക്കാൻ കഴിയാതായതോടെ നാട്ടുകാരിൽ ചിലർ ഇയാളെ നന്നായി കൈകാര്യം ചെയ്തു. തുടർന്ന് ഇവർ നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ കൈവശം നോട്ടുകെട്ടുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം പോത്താനിക്കാട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി മൂത്ത് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയിൽ, ദേഹത്ത് പരിക്കുകളുമായി അവശതയിലായിരുന്ന ഇയാളെ പൊലീസ് ഉടൻ കോതമംഗലം താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കണ്ടെത്തിയ പണം പുതുപ്പാടിയിൽ മെയ്തിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് പരീതിനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായി. പൊലീസ് പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 97,000 രൂപ ഉണ്ടായിരുന്നു. പുതുപ്പാടി കവലയിൽ കഴിഞ്ഞ 30 വർഷമായി അങ്ങാടി പച്ചമരുന്ന് വ്യാപാരം നടത്തി വരുന്ന കുഞ്ചനാട്ട് മെയ്തീന്റെ വീട്ടിൽ നിന്നാണ് പരീത് പണം അപഹരിച്ചത്. 82 കാരനായ മെയ്തീനും 75 കാരിയായ ഭാര്യയും മാത്രമാണ് തറവാട്ടുവീട്ടിൽ താമസിച്ചിരുന്നത്. മക്കളും മറ്റു ബന്ധുക്കളുമെല്ലാം കിലോമീറ്ററുകൾ ദൂരത്തിലാണ് താമസിക്കുന്നത്.
ഈ മാസം 8 ന് വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് തകർക്കപ്പെട്ടതായി മെയ്തീന്റെ ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തന്റെ 30 വർഷത്തെ സമ്പാദ്യം മൊത്തമായി നഷ്ടപ്പെട്ട വിവരം ഈ വയോധികൻ അറിയുന്നത്. ഇതേ തുടർന്നുള്ള മനോവിഷമവും ശാരീരിക അസ്വസ്ഥതകളും മൂലം മെയ്തീൻ പിന്നീട് മൗനത്തിലായി. വിവരം മറ്റാരെയും അറിയിക്കാനും ഇയാൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം മൂത്ത മകൻ റഹിം ഇടപെട്ടാണ് കോതമംഗലം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. മെയ്തീന്റെ പരാതിയിൽ കോതമംഗലം പൊലീസ് അന്വേഷണം തുടങ്ങിയ ദിവസം തന്നെ മദ്യലഹരിയിൽ അടിപിടി ഉണ്ടാക്കിയ കേസിൽ മാവുടിയിൽ നിന്നും പോത്താനിക്കാട് പൊലീസ് പരീതിനെ പിടികൂടിയതാണ് കവർച്ചാകേസിന്റെ ചുരുളഴിയാൻ കാരണമായത്.
ജയിലിൽ നിന്നിറങ്ങി ഒരുമാസത്തോളം എത്തിയ സാഹചര്യത്തിൽ ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി യതീഷ്ചന്ദ്രയുടെ പ്രത്യേക മേൽനോട്ടത്തിൽ കോതമംഗലം സി ഐ വി റ്റി ഷാജൻ, എസ് ഐ സുധീർ മനോഹർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പരീതിനെ റിമാന്റു ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍