Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ ലിവിങ് ടുഗെദർ; നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്തു മുങ്ങി; പണവും തട്ടിയെന്ന് യുവതിയുടെ പരാതിക്കെതിരേ പത്തനംതിട്ടക്കാരനായ രണ്ടാം ഭർത്താവ് രാജ് നായർ രംഗത്ത്; താനല്ല, യുവതിയാണു പറ്റിച്ചതെന്നും വെട്ടിൽ വീണുപോയതാണെന്നും വെളിപ്പെടുത്തൽ

ദുബായിൽ ലിവിങ് ടുഗെദർ; നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്തു മുങ്ങി; പണവും തട്ടിയെന്ന് യുവതിയുടെ പരാതിക്കെതിരേ പത്തനംതിട്ടക്കാരനായ രണ്ടാം ഭർത്താവ് രാജ് നായർ രംഗത്ത്; താനല്ല, യുവതിയാണു പറ്റിച്ചതെന്നും വെട്ടിൽ വീണുപോയതാണെന്നും വെളിപ്പെടുത്തൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ദുബായിൽ വച്ച് പരിചയപ്പെടുകയും ലിവിങ് ടുഗദറായി ജീവിക്കുകയും നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്ത ശേഷം മുങ്ങുകയും ചെയ്തുവെന്ന മുംബൈക്കാരി അശ്വിന്തർ കൗറിന്റെ വെളിപ്പെടുത്തൽ പൊളിച്ചടുക്കി കൊണ്ട് ആരോപണവിധേയനായ രണ്ടാം ഭർത്താവ് വള്ളിക്കോട് സ്വദേശി രാജ്‌നായർ മാധ്യമങ്ങൾക്ക് മുന്നിലെത്തി. അശ്വിന്തർ കൗർ തരികിടയാണെന്നും ഒരേസമയം ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടെന്നും തന്നെ പറഞ്ഞ് പറ്റിച്ച് കുഴിയിൽ ചാടിക്കുകയായിരുന്നുവെന്നും തെളിവു സഹിതം രാജ് നായർ വിശദീകരിച്ചു.

പ്രണയം നടിച്ച് തന്നെ വഞ്ചിച്ചുവെന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്നും ഇപ്പോൾ ഇയാളെ കാണാനില്ലെന്നും പറഞ്ഞ് അശ്വിന്തർ കൗർ കഴിഞ്ഞയാഴ്ച പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനം മറുനാടൻ അടക്കം വാർത്തയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി രാജ്‌നായർ രംഗത്തു വന്നത്. അശ്വിന്തറിന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോകൾ രാജ്‌നായർ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി. ഇവർക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്‌സാപ് ചാറ്റുകളുടെ പകർപ്പും നൽകി. ആദ്യവിവാഹത്തെക്കുറിച്ച് രാജ് നായർ മനസിലാക്കിയതോടെ വിവാഹമോചനം നേടിയതായുള്ള വ്യാജ രേഖ ഇവർ രാജിനെ കാണിച്ച് പറ്റിച്ചു.

സംഭവത്തെക്കുറിച്ച് രാജ് നായർ പറയുന്നത്: 2012 ൽ ദുബായിൽ ജോലി ചെയ്തിരുന്ന സമയത്താണ് അശ്വിന്തറിനെ പരിചയപ്പെട്ടത്. 2016 ൽ മുംബൈ താനെയിലെ രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരായി. അതിനു ശേഷം ഡോംബിവലിയിലെ അശ്വിന്തറിന്റെ വീട്ടിൽ താമസിക്കവേയാണ് അവരുടെ മുൻ വിവാഹത്തിന്റെ ഫോട്ടോഗ്രാഫ് ലഭിച്ചത്. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ അശ്വിന്തർ മുംബൈ സ്വദേശിയായ സച്ചിൻ സാവന്ത് എന്ന യുവാവുമായി 2004 ജൂൺ ആറിന് ഹിന്ദു വിധിപ്രകാരം വിവാഹിതയായി എന്ന് അറിയാൻ കഴിഞ്ഞു.

ഇതേപ്പറ്റി അശ്വിന്തറിനോടും അവരുടെ മാതാപിതാക്കളോടും അന്വേഷിച്ചപ്പോൾ അത് വളരെ മുമ്പ് നടന്നതാണെന്നും വിവാഹ മോചനം നേടിയതാണെന്നുംപറഞ്ഞു. വിവാഹമോചനം നേടി എന്നു വിശ്വസിപ്പിക്കുന്നതിനായി 100 രൂപ മുദ്രപ്പത്രത്തിൽ 2014 ൽ എഴുതി ഉണ്ടാക്കിയ ഒരു വിവാഹ റദ്ദാക്കൽ ഉടമ്പടി കാണിക്കുകയും ചെയ്തു. ആ ഉടമ്പടിക്ക് യാതൊരു നിയമസാധുതയും ഇല്ലെന്ന് പിന്നീട് മനസിലായി. ചതിക്കപ്പെടുകയാണെന്ന് മനസിലായപ്പോൾ അശ്വിന്തറിനെപ്പറ്റി ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചു. അശ്വിന്തർ ആദ്യ വിവാഹത്തിനു ശേഷം ഭർത്താവായ സച്ചിൻ സാവന്തിനെ തള്ളിപ്പറഞ്ഞ് ദുബായിലേക്ക് ഒളിച്ചോടുകയാണ് ഉണ്ടായതെന്ന് അറിഞ്ഞു.

ദുബായിലുള്ള അശ്വിന്തറിന്റെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. അവിടെ അശ്വിന്തർ നിരവധി പുരുഷന്മാരുമായി ബന്ധം പുലർത്തിയതായും പലരിൽനിന്നും പണംവാങ്ങി കബളിപ്പിച്ചതായും അറിയാൻ കഴിഞ്ഞു. ദുബായിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി മാജിത്തിൽ
നിന്നും ആറ് ലക്ഷംരൂപ അശ്വിന്തർ തട്ടിയെടുത്തിരുന്നു. കൂടാതെ ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയിൽ നിന്നും 12 ലക്ഷം രൂപ ലോൺ എടുത്ത് അവധിക്ക് നാട്ടിൽ പോകുകയാണെന്ന വ്യാജേന കടന്നു കളഞ്ഞു. താനുമായുള്ള വിവാഹത്തിനു ശേഷവും സുഹൃത്തുക്കൾ എന്ന് അവകാശപ്പെടുന്ന പലരുമായും അശ്വിന്തർ അതിരു വിട്ട ബന്ധം പുലർത്തിയിരുന്നു.

ഇത് ചോദ്യം ചെയ്തപ്പോൾ തനിക്കെതിരെ പീഡനക്കേസ് ചുമത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വകവയ്ക്കാതെ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടപ്പോൾ തന്റെ മൊബൈൽ, പഴ്‌സ്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ എടുത്ത് ഒളിച്ചു വച്ചു. ഒടുവിൽ രക്ഷയില്ലാതെ കഴിഞ്ഞ ഒക്‌ടോബറിൽ താൻ നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. പ്രശ്‌നങ്ങൾ അവസാനിപ്പിക്കാം എന്ന വ്യാജേനെ നവംബറിൽ വീട്ടിൽ വന്ന അശ്വിന്തറും അവരുടെ മാതാപിതാക്കളും സഹോദരിയും എല്ലാം മറന്ന് ഒന്നിച്ചു ജീവിക്കണം എന്നാവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അവർ നഷ്ടപരിഹാരം തേടി കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

വഞ്ചിച്ചയാളുടെ കൂടെ ഇനിയും ഒന്നിച്ചു ജീവിക്കുവാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. അശ്വിന്തർ എച്ച്ഡിഎഫ്‌സിയിൽ നിന്നും എടുത്ത അഞ്ച് ലക്ഷം രൂപ ലോൺ താൻ തിരിച്ചടയ്ക്കുകയാണെങ്കിൽ കേസും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കാതെ പരസ്പര ധാരണയിൽ ബന്ധം വേർപെടുത്താമെന്ന് ഒടുവിൽ അവർ സമ്മതിച്ചു. ഇതിൻ പ്രകാരം കഴിഞ്ഞ ഡിസംബർ അഞ്ചിന് ഇൻസ്റ്റാൾമെന്റ് തുകയുടെ തുല്യമായ 38 ചെക്ക് അശ്വിന്തറിനു കൊടുത്തു. തിരികെ പോകുകയാണെന്ന വ്യാജേനെ പന്തളത്തെത്തിയ ഇവർ എല്ലാ ചെക്കുകളും പിതാവിന്റെ പേരിൽ മുംബൈയിലേക്ക് കൊറിയർ അയച്ചു.

അതിനു ശേഷം ട്രെയിൻ ടിക്കറ്റ് കൺഫോം ആയില്ല എന്ന് തെറ്റിദ്ധരിപ്പിച്ചു തന്റെ വീട്ടിൽ തിരികെ എത്തി. ചെക്കുകൾ മുംബൈ അഡ്രസിൽ കിട്ടിയെന്ന് ഉറപ്പായപ്പോൾ അശ്വിന്തർ പത്തനംതിട്ട പൊലീസിൽ തനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. കുടുംബ കോടതിയിൽ അശ്വിന്തറിനെതിരെ താനും കേസ് ഫയൽ ചെയ്തു. അത് നടന്നു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP