പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ ദുരൂഹത; പ്രതിയായ പതിമൂന്നു വയസ്സുകാരൻ നിരപരാധിയെന്ന് പെൺകുട്ടിയുടെ സഹോദരൻ; മകനെ കുടുക്കിയതെന്ന് പതിമൂന്നുകാരന്റെ അച്ഛനും; പെൺകുട്ടിയും അമ്മയും ഗർഭം മറച്ചുവച്ചുവെന്ന് നാട്ടുകാർ; സത്യം വെളിപ്പെടാൻ ഡിഎൻഎ പരിശോധനാ ഫലം കാത്ത് പൊലീസും നാട്ടുകാരും
ആർ. പീയൂഷ്
കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പതിമൂന്നുകാരനെ പ്രതിയാക്കിയതിൽ ദുരൂഹതയെന്ന് പെൺകുട്ടിയുടെ സഹോദരനും നാട്ടുകാരും. സംഭവം അന്വേഷിച്ചെത്തിയ മറുനാടനോടാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനാണ് പത്തനാപുരത്തെ ഒരു കോളനിയിലെ കുളിമുറിയിൽ പതിനഞ്ചുകാരി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കുഞ്ഞിനെയും പെൺകുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു.
പത്താംതരം പരീക്ഷ കഴിഞ്ഞ് നിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ പ്രസവം. പൊലീസ് ചോദ്യം ചെയ്തതിൽ കുഞ്ഞിന്റെ പിതൃത്വത്തിന് അവകാശി അയൽവാസിയായ പതിമൂന്നുകാരനാണെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജാമ്യത്തിൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
അതേസമയം, സംഭവത്തിൽ പതിമൂന്നുകാരൻ നിരപരാധിയാണെന്നാണ് പെൺകുട്ടിയുടെ സോഹദനുൾപ്പെടെയുള്ളവർ മറുനാടനോടു പറഞ്ഞത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും 24 വയസുള്ള സഹോദരൻ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് മനോവിഷമത്തിലായ സഹോദരൻ കുറച്ചുനാളായി ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞദിവസമാണു വീട്ടിലേക്കു മടങ്ങിയെത്തിയത്.
'പ്രസവിക്കുന്നതിന് ആറുമാസം മുൻപാണ് പെൺകുട്ടി നന്നായി വണ്ണം വച്ചുവരുന്നതു ശ്രദ്ധയിൽ പെട്ടത്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ വണ്ണം വയ്ക്കാനായി അമ്മ ബിയർ വാങ്ങി നൽകുന്നുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു' -അയൽവീട്ടിലെ സ്ത്രീ പറയുന്നു. 'അമ്മയോടും ഇതിന്റെ രഹസ്യം ചോദിച്ചപ്പോൾ അരി തിന്നുന്ന സ്വഭാവം അവൾക്കുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതും വയർ വീർത്തു വരുന്നതെന്നും പറഞ്ഞതായും ഈ സ്ത്രീ പറയുന്നു.
എന്നാൽ അയൽവാസികളിൽ പലർക്കും കുട്ടി ഗർഭിണിയാണോ എന്ന സംശയം ഉണ്ടായിരുന്നു. പരസ്പരം പങ്കുവച്ചതല്ലാതെ ഈ വിവരം പെൺകുട്ടിയോടൊ അമ്മയോടൊ ചോദിച്ചില്ല. സത്യമാണോ എന്നുറപ്പില്ലാത്തതാണ് ചോദിക്കാതിരിക്കാൻ കാരണമെന്നും അയൽവാസികൾ പറഞ്ഞു. പ്രസവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്തിറക്കിയിരുന്നില്ല എന്നും നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതായി കണ്ടെന്നും ഇവർ പറയുന്നു.
പതിനേഴിന് രാവിലെ വയറുവേദനയായതിനാൽ ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് പെൺകുട്ടിയുമായി അമ്മ പോയി. അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു. എട്ടു മണിയോടെ വീട്ടിൽ ഇവർ തിരിച്ചെത്തി. ഈ സമയം പെൺകുട്ടി കുളിമുറിയിലേക്ക് കയറി പോകുന്നതും താഴേക്ക് വീണ് കരയുന്നതും ഇവരുടെ വീടിന് മുകളിലത്തെ പറമ്പിൽ നിന്ന ഒരു പെൺകുട്ടി കണ്ടു.
മേൽക്കൂരയില്ലാത്തതും തുണിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ചതായിരുന്നു കുളിമുറി. സംഭവം കണ്ട് ഓടിയെത്തിയ പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാരും പെൺകുട്ടിയുടെ മാതാവും എത്തുന്നത്. തുടർന്നാണ് പെൺകുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടി ഗർഭിണിയായിരുന്നു എന്ന് അമ്മയ്ക്കറിയാമായിരുന്നു എന്ന് നാട്ടുകാർ തറപ്പിച്ചു പറയുന്നു. ഗർഭം മറയ്ക്കാനാണ് അവർ വണ്ണം വയ്ക്കുന്ന കാര്യം പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്.
അതേസമയം പെൺകുട്ടിയുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്ത ആരോഗ്യം തീരെയില്ലാത്ത, കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത പതിമൂന്നുകാരൻ നിരപരാധിയാണെന്ന് ഏവരും പറയുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി എങ്ങനെ അച്ഛനാകും എന്നാണ് നാട്ടുകാരുടെ സംശയം. പത്ത് വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ അച്ഛനാകാൻ ആൺകുട്ടികൾക്ക് കഴിയുമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നുണ്ട്. പെൺകുട്ടി ദിവസവും ആടുകളെ മെയ്ക്കാൻ സമീപത്തെ വനത്തിലേക്ക് പോവാറുണ്ട്. ആ മേഖലയിൽ അനാശാസ്യ പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ്. ഇതും നാട്ടുകാർക്ക് ഇക്കാര്യത്തിൽ സംശയമുളവാക്കുന്നു. കൂടാതെ വീട്ടിൽ അറിയാതെ പെൺകുട്ടി ഒരു മൊബൈൽ ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ മറുനാടനോട് പറഞ്ഞു. ഏത് സമയവും ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നു എന്നും അവർ പറയുന്നു.
പ്രതിയായ പതിമൂന്നുകാരന്റെ അച്ഛൻ പറയുന്നത് തന്റെ മൂത്ത മകളുമായി പ്രസവിച്ച പെൺകുട്ടിക്ക് ശത്രുത ഉണ്ടായിരുന്നു എന്നും മകളെ ഇരട്ടപേര് വിളിച്ച് കളിയാക്കുന്നത് ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ വീട്ടിൽ പോയ സമയം വാക്കുതർക്കമുണ്ടായെന്നും ഇതാവാം മകനെ കുടുക്കാൻ കാരണമായതെന്നുമാണ്. കൂടാതെ ഇവരുമായി മുൻപ് വസ്തു ഇടപാടിൽ തർക്കമുണ്ടായിരുന്നതായും ഏറെ നാൾ പിണക്കത്തിലായിരുന്നുവെന്നും പറഞ്ഞു.
പെൺകുട്ടിയുടെ പ്രസവത്തിന് പിന്നിൽ മറ്റാരുടെയോ കൈകളുണ്ടെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മകനാണ് ഉത്തരവാദി എന്ന് വരുത്തി തീർക്കുകയുമാണെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. പത്തനാപുരം സിഐറെജി എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. പതിമൂന്നുകാരനാണോ അല്ലയോ കുഞ്ഞിന്റെ അച്ഛൻ എന്ന് അറിയാൻ ഡിഎൻഎ പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പിലാണ് പൊലീസുകാർ.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍