സോളാർ കമ്മീഷൻ കൊണ്ട് സരിത വാർത്തകളിൽ നിന്നും അപ്രത്യക്ഷമാകില്ല; ഉമ്മൻ ചാണ്ടിയും മകനും രണ്ട് മുൻകേന്ദ്രമന്ത്രിമാരും നിരവധി ജനപ്രതിനിധികളും ചൂഷണം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി; തെളിവെടുപ്പും പരിശോധനകളുമായി വീണ്ടും സരിതക്കാലം വരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വാശ്രയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് കുരുക്കാകാൻ വീണ്ടും സരിതാക്കേസ് എത്തുന്നു. ബാർ കോഴയിൽ പുനരന്വേഷണമെന്ന ലക്ഷ്യം നേടിയെടുത്തതിന് പിന്നാലെ സരിതാക്കേസിലേക്ക് ശ്രദ്ധമാറ്റുകയാണ് ഇടതുപക്ഷ സർക്കാർ. കെ.എം. മാണിയും കെ. ബാബുവും ഉൾപ്പെട്ട അഴിമതിക്കേസുകൾക്കു പിന്നാലെ, സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ ലൈംഗികാപവാദക്കേസ് പഴുതുകളടച്ച് പുനരന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ്. ഇതോടെ സോളാർ കേസ് വീണ്ടും വാർത്തകളിൽ എത്തും. ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പും മറ്റും സരിതാ നായരെ വീണ്ടും വാർത്തയിൽ നിറയ്ക്കും.
നിലവിൽ സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ, മുന്മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക അഴിമതി മാത്രമാണു പരിഗണിക്കുന്നത്. സരിതയുടെ ലൈംഗികാരോപണങ്ങൾ പൊലീസോ സോളാർ അന്വേഷണ കമ്മിഷനോ ഗൗരവമായെടുത്തിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, രണ്ട് മുൻകേന്ദ്രമന്ത്രിമാർ, മുന്മന്ത്രിസഭയിലെ മറ്റംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമാണിമാർ തന്നെ ശാരീരികചൂഷണം ചെയ്തതായി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പിണറായി സംസ്ഥാന സെക്രട്ടറിയായിരിക്കേ സോളാർ കേസിൽ സിപിഐ(എം). നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഒത്തുതീർപ്പുസമരമാണെന്ന് ആക്ഷേപമുയർന്നിരുന്നു. പാർട്ടിക്കുണ്ടായ ആ കേട് മുഖ്യമന്ത്രിയെന്ന നിലയിൽ തിരുത്താൻകൂടിയാണു പിണറായിയുടെ നീക്കം.
ഇതുസംബന്ധിച്ച് സരിത തിരുവനന്തപുരം കന്റോൺമെന്റ് വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി കഴിഞ്ഞ സർക്കാർ മരവിപ്പിക്കുകയായിരുന്നു. ആ പരാതിയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ പിണറായി വിജയൻ നിർദ്ദേശിച്ചത്. 2014ൽ സരിത വനിതാപൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിനു കൈമാറിയതായി തിരുവനന്തപുരം കമ്മിഷണർ ജി.സ്പർജൻകുമാർ വ്യക്തമാക്കിയിട്ടുമുണ്ട്. മാനഭംഗക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുക.
മുൻ യു.ഡി.എഫ്. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ 18 ഉന്നതർ തന്നെ പീഡിപ്പിച്ചതായി സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു പിന്നീട് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഇടപെടൽ. സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും ആരോപിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംവച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. സർക്കാരിൽനിന്നു നീതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സോളാർ കമ്മിഷനിൽ വസ്തുതകൾ തുറന്നുപറയാൻ തയാറായതെന്നും വിശദീകരിക്കുന്നു
മുഖ്യമന്ത്രിക്കായി വിവിധ പേജുകളിലായി ഇംഗഌഷിൽ തയ്യാറാക്കിയിട്ടുള്ള പരാതിയിൽ കോഴ കൈപ്പറ്റലും വിവിധ ശാരീരിക മാനസീക പീഡനങ്ങളും ഗൂഢാലോചനയും തെളിവുനശിപ്പിക്കലുകൾക്കും പുറമേ പൊലീസ് ഉന്നതർ തന്റെ പണവും പണ്ടവും ആധുനിക ഉപകരണങ്ങൾ മോഷ്ടിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ സരിത ആരോപിച്ചിരുന്നു. ഈ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറും. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടൂർ പ്രകാശ്, കെപി മോഹനൻ, കെസി ജോസഫ്, പിജെ ജയലക്ഷ്മി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരും ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, മോൻസ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎൽഎമാരും കെസി വേണുഗോപാൽ, ജോസ് കെ മാണി, എംകെ രാഘവൻ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും ഇവർക്ക് പുറമേ വിവിധ വകുപ്പ് ഉന്നതരേയും സന്ദർശിച്ചിരുന്നതായും ചിലർ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നും പറയുന്നു.
സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
സോളാർ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻ ഡിവൈഎസ്പി കെ ഹരികൃഷ്ണൻ 2013 ജൂണിൽ തിരുവനന്തപുരത്ത് തന്റെ താമസ സ്ഥലത്തിന് അടുത്തു വച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് വീട് റെയ്ഡ് ചെയ്ത് പണവും സ്വർണ്ണവും അടങ്ങുന്ന വിലപ്പെട്ട വസ്തുക്കളും ഡിജിറ്റലും അല്ലാത്തതുമായ തെളിവുകളും പിടിച്ചെടുത്തു. തന്റെ മാതാവിനെ മാനസീക പീഡനത്തിന് വിധേയമാക്കിയും താമസിച്ചിരുന്ന വാടകവീട് നഷ്ടപ്പെടുത്തി വഴിയാധാരമാക്കി. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തെ ആരിൽ നിന്നും ഒരു സഹായവും കിട്ടാത്ത വിധത്തിൽ പെരുവഴിയിലാക്കി. പിന്നീട് പെരുമ്പാവൂർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിലിൽ തന്റെ വീട്ടിൽ നിന്നും ആറ് മൊബൈലുകളും രണ്ടു ലാപ്ടോപ്പുകളും പിടിച്ചെടുത്ത സ്ഥാനത്ത് കോടതിയുടെ മുമ്പാകെ സമർപ്പിക്കപ്പെട്ടത് രണ്ടു മൊബൈലുകളും ഒരു ലാപ്ടോപ്പും മാത്രമാണ്.
എറണാകളും സോണിലെ ഐജി ആയിരുന്ന കെ പത്മകുമാറിനും പരാതി നൽകിയിരുന്നു. തന്റെ ലാപ്ടോപ്പിലും മൊബൈലിലും മാത്രം ഉണ്ടായിരുന്ന ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ഏറ്റവും പ്രതിസന്ധിയിലാക്കിയ ലോകം മുഴുവൻ പ്രചരിച്ച അശ്ളീല ചിത്രങ്ങൾക്കും വീഡിയോയ്ക്കും പിന്നിൽ പത്മകുമാറും ഹരികൃഷ്ണനുമാണോ എന്ന സംശയിക്കുന്നതായും പറയുന്നുണ്ട്. സോളാറുമായി ബന്ധപ്പെട്ട സത്യം മുഴുവൻ താൻ പറയുമോ എന്ന് മൂൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അനേകം രാഷ്ട്രീയക്കാർ ശക്തമായി ഭയപ്പെട്ടിരുന്നതായും പൊതുജനങ്ങൾക്കിടയിൽ ഒരു മോശം സ്ത്രീയായി തന്നെ ചിത്രീകരിക്കാനും അതിലൂടെ വായ മൂടിക്കെട്ടാനുമായിരുന്നു ശ്രമം. സത്യം പറഞ്ഞാലും മോശം സ്ത്രീയുടെ വാക്കുകൾക്ക് ആരും ചെവി കൊടുക്കില്ലെന്നായിരുന്നു ഇവർ ചിന്തിച്ചതെന്നും പറയുന്നു.
മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത ആവർത്തിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സർക്കാർ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ അതിലൂടെ സോളാർ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊർജ്ജ പദ്ധതി രൂപീകരിക്കാൻ തന്നിൽ നിന്നും 1.90 കോടി രൂപയോളം ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായും ആരോപിക്കുന്നു. തോമസ് കുരുവിള വഴി ഡൽഹിയിലും കേരളത്തിലുമായി 1.10 കോടി, 80 ലക്ഷം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ് പണം കൈപ്പറ്റിയത്. ഇത് തന്റെ കമ്പനിയുടെ സാമ്പത്തികമായ നട്ടെല്ലാണ് ഒടിച്ചത്. എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ യുദ്ധത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടുകയും സോളാറിലെ തന്റെ ഇടപെടൽ ഉമ്മൻ ചാണ്ടി നിഷേധിക്കുകയും ചെയ്തു.
2012 ലാണ് താൻ ക്ളിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ടത്. അത്തരം ഒരാളിൽ നിന്നും താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അക്കാലത്ത് കമ്പനി പ്രതിസന്ധിയിൽ നിൽക്കുകയയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ടീമിലെയും ആൾക്കാരെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ഈ കാലത്ത് പിസി വിഷ്ണുനാഥ് മാനവിക യാത്രയ്ക്കായി തന്നിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ഘട്ടമായി ഒറ്റപ്പാലത്തും എറണാകുളത്തുമായി രണ്ടുലക്ഷം രൂപ നൽകി. ബെന്നി ബഹന്നാൻ പാർട്ടി ഫണ്ടായി അഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മോൻസ് ജോസഫുമായും അടുത്ത ബന്ധം നിലനിർത്തിയിരുന്നതായി പറയുന്നു.
ജോസ് കെ മാണിയും മോശമായി പെരുമാറുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായി. കോഴിക്കോട് ബ്രാഞ്ച് ഓഫീസ് ഉത്ഘാടനത്തിന് വന്നപ്പോൾ എംകെ രാഘവൻ കിനാലൂരിലേക്ക് ഒരു സോളാർ പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നട്ടപ്പാതിരയ്ക്ക് വിളിച്ച് ശല്യം ചെയ്യുന്നതല്ലാതെ ഒന്നും ചെയ്തില്ല. യുപിഎ സർക്കാരിലെ ധനകാര്യ സഹമന്ത്രി ആയിരുന്ന എസ്എസ് പളനി മാണിക്യം പോലും ശല്യം ചെയ്യുകയും കേരളത്തിലെ ഒരു ബിസിനസ്സുകാരനായ തന്റെ ഇടപാടുകാരന്റെ ആദായ നികുതി പിഴ ഉയർത്തികാട്ടി 25 ലക്ഷം വാങ്ങി. രമേശ് ചെന്നിത്തലാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ആരോപിക്കുന്നു. പളനി മാണിക്കത്തെ കാണുമ്പോൾ രമേശിന്റെ പി എയും ഒപ്പമുണ്ടായിരുന്നു.
ജിക്കുമോൻ, സലിംരാജ്, ടെന്നിജോപ്പൻ, തോമസ് കുരുവിള എന്നിവർക്കെല്ലാം ടീം സോളാർ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നു. കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത് ഇവരായിരുന്നു. എന്നാൽ അന്വേഷണം വന്നപ്പോൾ ഇവരെല്ലാം രക്ഷപ്പെടുകയും താൻ ബലിയാടാകുകയും ചെയ്തു. എല്ലാ തെളിവുകൾ നശിപ്പിക്കാനും സാക്ഷിമൊഴികൾ വഴിതിരിച്ചുവിടാനും ഗൂഢാലോചന നടത്തിയത് ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും ബെന്നി ബഹന്നാനും ചേർന്നായിരുന്നു. ബാലകൃഷ്ണപിള്ള, ശരണ്യമനോജ്, ഗണേശ്കുമാർ, പ്രദീപ് കുമാർ എന്നിവർ വഴി തന്റെ അമ്മ ഇന്ദിരയെ സമീപിക്കുകയും ചെയ്തു. ഇവരുടെ തുടർച്ചയായ ഭീഷണിയും സമ്മർദ്ദവും മൂലം മാതാവ് ഏറെ സമ്മർദ്ദം അനുഭവിക്കുകയും ചെയ്തു. തന്നെ ഇവർ കൊന്നുകളയുമോ എന്നായിരുന്നു ഭയപ്പെട്ടത്. എന്നാൽ ഇതിനിടയിൽ കോടതി വഴി താൻ വിവരം ജനങ്ങളിൽ എത്തിച്ചു.
കണ്ണുർ മുൻ എംഎൽഎ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ബലാത്സംഗം ചെയ്തതായും ഡൽഹിയിൽ വച്ച് ജോസ് കെ മാണി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയതായും ഐജി പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിക്കുകയും ഫോണിലൂടെ അശ്ളീല സംഭാഷണങ്ങൾ നടത്തിയതായും കൊച്ചിൻ നഗരത്തിലെ മുൻ കമ്മീഷണർ എംആർ അജിത് കുമാർ അശ്ളീല ഫോൺ വിളികളും എസ്്എംഎസ് അയയ്ക്കലും നടത്തിയിരുന്നെന്നും ആരോപിക്കുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത മൂൻ പെരുമ്പാവൂർ ഡിവൈഎസ്പി കെ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗിക വസതിയിൽ വച്ച് തന്നെ നിർബ്ബന്ധിതമായി ലൈംഗികതയ്ക്ക് വിധേയമാക്കിയെന്നും ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്