തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന
രഞ്ജിത്ത് ബാബു
കാസർഗോഡ്: അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് അഭിമന്യുവിന്റെ ഘാതകൻ മുഹമ്മദ് അലിയെ പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതികളെ പിടികൂടാൻ സാധിക്കാതെ പോയത് പൊലീസിലെ തന്നെ ഒറ്റുകാരുടെ ഇടപെടലിനെ തുടർന്നായിരുന്നു. അതുകൊണ്ടാണ് നീക്കങ്ങളും പൊലീസ് രഹസ്യമാക്കി വെച്ചത്. 'പച്ചവെളിച്ചം'കാരുടെ ഇടപെടൽ ഭയന്നാണ് അതീവ രഹസ്യമായി കരുക്കൾ നീക്കിയത്. അതുകൊണ്ട് തന്നെ പ്രതികൾ കേരളാ - കർണാടക അതിർത്തിയിൽ ഉണ്ടെന്ന ്ബോധ്യമായതോടെ സെൻ്ട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം അവിടേക്ക് തിരിച്ചു. അതീവ രഹസ്യമായാണ് ഇവർ ഓപ്പറേഷൻ നടത്തിയത്. കാസർകോട് പൊലീസിന് ഇതേക്കുറിച്ച് ഒരു അറിവും ഉണ്ടായിട്ടില്ല.
പൊലീസിലെ അധികം ഉന്നതർക്കൊന്നും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഡിജിപി ലോകനാഥ് ബെഹ്റയെ അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ വഴി കർണ്ണാടകത്തിലേക്ക് മുങ്ങുകയായിരുന്നു മുഹമ്മദും സംഘവും. അവിടെ നിന്നും തിരിച്ച് കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ മൂന്ന് പേരുമൊത്ത് വാഹനത്തിൽ രഹസ്യസങ്കേതത്തിലേക്ക് നീങ്ങവേയാണ് മുഹമ്മദ് പൊലീസ് പിടിയിലകപ്പെട്ടത്.
അഭിമന്യു കൊലക്കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പത്തംഗ സംഘത്തിലെ ഒരു ഗ്രൂപ്പ് വടക്കൻ കേരളത്തിലേയും കർണ്ണാടകത്തിലേയും തീരദേശം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അങ്ങിനെയാണ് മുഹമ്മദ് കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിച്ചത്. പൊലീസ് അയാളെ തേടി കർണാടകത്തിലെത്തിയാൽ രക്ഷപ്പെടാൻ ഏറെ മാർഗ്ഗങ്ങളുണ്ടെന്നതും അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. ഗോവയിൽ നിന്നോ മംഗളൂരു-ബട്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നോ അറസ്റ്റ് ചെയ്യുന്നത് പൊലീസിനെ സംബന്ധിച്ച് സാഹസികമായിരിക്കും. കണ്ണൂർ-തലശ്ശേരിയിൽ നിന്നും മട്ടന്നൂരിൽ നിന്നും രണ്ട് എസ്.ഡി.പി.ഐ. ക്കാരെ പൊലീസ് പൊക്കിയതും അധികമാരും അറിഞ്ഞിരുന്നില്ല. അതേ നയമാണ് മുഹമ്മദിന്റെ കാര്യത്തിലും അന്വേഷണ സംഘം സ്വീകരിച്ചത്.
കർണ്ണാടകത്തിൽ ഒളിവിൽ പോയ മുഹമ്മദ് താമസിയാതെ കാസർഗോട്ട് ഒളിത്താവളം തേടുമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് അതിർത്തികളിൽ രഹസ്യ പരിശോധന നടത്തി വന്നിരുന്നു. പ്രത്യേകിച്ചും കാസർഗോഡ്-മംഗലൂരു അതിർത്തി പങ്കിടുന്ന 22 ഓളം റോഡുകളിൽ മുഹമ്മദിന്റെ യാത്ര കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. കേരള-കർണ്ണാടക അതിർത്തി കഴിഞ്ഞ് കേരളത്തിന്റെ ഭാഗമായ തലപ്പാടിയിലേക്ക് കടന്ന ഉടനെ തന്നെയാണ് മുഹമ്മദിനേയും സംഘത്തിനേയും പിടികൂടിയത്.
മുഹമ്മദിനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ പ്രധാന ഘാതകനും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന തെളിവുകൾ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കേസിൽ തുടക്കത്തിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കാത പോയത് പൊലീസിലെ പച്ചവെളിച്ചം കാരുടെ പ്രവർത്തനത്തിന്റെ ഫലമായെന്ന സൂചനയുണ്ടായിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്ന വേളയിലൊക്കെ റെയഡ് വിവരം ചോരുകയാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്റെ വീട്ടിൽ നടത്തിയ പരിശോധനയും ഫലമില്ലാതെ പോയത് പൊലീസുകാരുട ഒറ്റിന്റെ പരിണതഫലമായിരുന്നു.
വാഴക്കാട് എളമരത്തുള്ള വീട്ടിലും അടുത്തുള്ള ക്വാട്ടേഴ്സിലുമാണ് പരിശോധന നടത്തിയത്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. എന്നാൽ, റെയ്ഡിന്റെ വിവരം നാസറുദ്ദീൻ മുൻകൂട്ടി അറിഞ്ഞു എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പൊലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിലുള്ള ചില പൊലീസുകാരെ നിരീക്ഷിക്കാൻ ഉന്നതപൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
പച്ചവെളിച്ചം കാരുടെ പ്രവർത്തനം എറണാകുളത്തും ശക്തമാണെന്നാണ് വിലയിരുത്തൽ. കാസർകോട് ജില്ലയിലും പച്ചവെളിച്ചം ശക്തമായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെയാണഅ പൊലീസ് ഓപ്പറേഷൻ രഹസ്യമാക്കിയതും എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഒരു ഘട്ടതത്തിൽ നടന്നെങ്കിലും പിന്നീട് എല്ലാം മന്ദഗതിയിലായി.
വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ.തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന. വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു െകെമാറിയിട്ടുണ്ട്.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- അഭിമന്യുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍