റോഡിന് ഇടതുവശത്തുകൂടി പോയ ബൈക്ക് ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാറുടമയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി; അപകടത്തെ തുടർന്ന് ശരീരംതളർന്ന യുവാവിനെ പ്രതിയാക്കി റോങ് സൈഡിൽ വണ്ടിയോടിച്ചു എന്നു വരുത്തി മഹസ്സറിൽ തിരുത്തൽ; പൊലീസുകാരുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പ് ഉടമയെ ഊരിയെടുക്കാൻ കിടപ്പിലായ യുവാവിനെ വിരട്ടി കാളിയാർ സ്റ്റേഷനിലെ പൊലീസുകാർ
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: നടുറോഡിൽ യുവാവിനെ ഇടിച്ചുവീഴ്ത്തി ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ രക്ഷിക്കാൻ മഹസ്സറിൽ കൃത്രിമം കാട്ടി പൊലീസ്. റോഡിന്റെ ഇടതുവശത്തുകൂടെ വണ്ടിയോടിച്ചുപോയ യുവാവിനെ എതിരെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടിലെതന്നെ വർക്ക് ഷോപ്പ് ഉടമയാണ് അപകടംവരുത്തിയ ശേഷം നിർത്താതെ കടന്നുകളഞ്ഞതെന്നും വ്യക്തമായി. എന്നാൽ ഈ വർക്ക് ഷോപ്പിലാണ് പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ സർവീസ് ചെയ്യുന്നത് എന്നതിനാൽ പൊലീസ് വർക്ക് ഷോപ്പ് ഉടമയോട് സോഫ്റ്റ് കോർണർ കാണിക്കുന്നതായാണ് ആക്ഷേപം.
തൊടുപുഴ വണ്ണപ്പുറം മുള്ളൻകുത്തി പുളിക്കമാലിൽ വീട്ടിൽ അമൽ മാത്യു(24)വാണ് ദാരുണമായ അപകടത്തിന് ശേഷം അനങ്ങാൻപോലും ആകാതെ കിടപ്പിലായിട്ടും പൊലീസിന്റെ പീഡനംകൂടി നേരിടുന്നത്. ഇതോടെ സംഭവസ്ഥലത്തെക്കുറിച്ചുള്ള മഹസർ പരാമർശത്തിലെ ഗുരുതര പിഴവ് തനിക്ക് കിട്ടുമായിരുന്ന ആനുകൂല്യങ്ങൾ കൂടി നഷ്ടമാകാനും പ്രതി രക്ഷപ്പെടാനും കാരണമാകുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. അപകടം വരുത്തിയ ശേഷം രക്ഷിക്കാൻപോലും മിനക്കെടാതെ സ്ഥലംവിട്ട ഡ്രൈവറെ രക്ഷിക്കാനാണ് പൊലീസിന്റെ ഒത്തുകളി.
കഴിഞ്ഞവർഷം ഡിസംബർ 27നാണ് അമൽമാത്യുവിനെ ശയ്യാവലംബിയാക്കിയ അപകടം ഉണ്ടാകുന്നത്. ഇതിന് ശേഷം മാസങ്ങളോളം ആശുപത്രിയിലായിരുന്നു അമൽ. ചലനശേഷി നഷ്ടപ്പെട്ട് വീട്ടിൽ കഴിയുകയാണ് ഈ യുവാവ് ഇ്പ്പോൾ. അഞ്ചുമീറ്റർ വീതിയുള്ള റോഡിൽവച്ചാണ് അപകടം ഉണ്ടായത്. ഇടതുവശത്തുകൂടി അരികിൽ നിന്ന് ഒരുമീറ്റർ മാത്രം ദൂരത്തിൽ പോയ അമലിനെ എതിരെ വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
എന്നാൽ മഹസ്സർ റിപ്പോർട്ടിൽ പൊലീസ് എഴുതി പിടിപ്പിച്ചിരിക്കുന്നത് അമൽ അരികിൽ നിന്ന് മൂന്നുമീറ്റർ മാറിയാണ് വണ്ടിയോടിച്ചത് എന്നാണ്. അതു പ്രകാരം എതിരെ വാഹനം വരേണ്ടവഴിയിൽ റോങ് സൈഡായി വണ്ടിയോടിച്ചു എന്ന നിലയിൽ കാര്യങ്ങളെത്തും. ഇതോടെ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും യുവാവിന് കിട്ടില്ലെന്ന് മാത്രമല്ല, അപകടം വരുത്തിവച്ച് വാഹനം നിർത്താതെ പോയ കാർ ഡ്രൈവർ ചുളുവിൽ രക്ഷപ്പെടുകയും ചെയ്യും. ഇതിനുള്ള സാഹചര്യമൊരുക്കി തങ്ങളുടെ അടുപ്പക്കാരനായ വർക്ക്ഷോപ്പ് ഉടമയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് അമലും സുഹൃത്തുക്കളും പറയുന്നത്.
പൊലീസിന്റെ ഇത്തരം നീക്കത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ അമലിന്റെ സുഹൃത്തുക്കൾ പൊലീസിന്റെ ഈയൊരു തട്ടിപ്പ് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. എന്നാൽ ഇതിലും അമലിനെ കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. സുഹൃത്തുക്കൾ ഇത്തരമൊരു പോസ്റ്റ് ഇട്ടതിനാൽ തനിക്ക് ആനുകൂല്യം കിട്ടില്ലെന്നാണ് പൊലീസ് ഭീഷണി മുഴക്കിയിട്ടുള്ളത്. ഈ സംഭവങ്ങളെല്ലാം വിവരിച്ച് നീതി നിഷേധത്തിനെതിരെ യുവജന കമ്മീഷനിൽ പരാതി എത്തിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെ വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അമലും ബന്ധുക്കളും.
ഒരുമീറ്റർ മാത്രം ദൂരമേ അരികിൽ നിന്നും അപകടം നടന്ന ഭാഗത്തേയ്ക്കുള്ളു എന്ന് പൊലീസ് ആദ്യം തയ്യാറാക്കിയ ആദ്യ മഹസർ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് തന്നെ ടൈപ്പ് ചെയ്താണ് കോടതിക്ക് കൈമാറിയതെന്നും ഇപ്പോൾ സംഭവിച്ചിട്ടുള്ളത് ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമാണെന്നുമാണ് ഇപ്പോൾ സംഭവം വിവാദമായതോടെ പൊലീസിന്റെ വാദം. എന്നാൽ ഇത്തരത്തിൽ പൊലീസിന് പറ്റിയ പിഴവ് ഈ യുവാവിനെ പ്രതിയാക്കുന്ന തരത്തിലായി മാറുകയാണ്.
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ബൈക്ക് റോംഗ്സൈഡ് കയറിയതായി വരുത്തി തീർത്ത് ഇൻഷ്വറൻസ് കമ്പനിക്ക് ആനുകൂല്യങ്ങൾ നൽകാതെ ഒഴിഞ്ഞുമാറാനാവുമെന്നും ഇത് തന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് അമൽ വ്യക്തമാക്കുന്നത്. പിതാവ് നഷ്ടപ്പെട്ട അമൽ മാതാവിന്റെ വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ കഴിയുന്നത്. ചികത്സയ്ക്കായി ഇതുവരെ വൻതുക ചെലവായി. ചലന ശേഷി തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ ഡോക്ടർമാർ ഇനിയും ഉറപ്പ് നൽകിയിട്ടില്ല. ഇനിയും ഓപ്പറേഷനുകളും തുടർ ചികത്സയും നടത്തേണ്ടതുണ്ട്. ഇൻഷ്വറൻസ് തുക ഇക്കാര്യത്തിൽ സഹായകമാവുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ പൊലീസിന്റെ കള്ളക്കളിയോടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ് അമലും കുടുംബവും.
സുഹൃത്തുക്കളുടെ പോസ്റ്റിനെ ചൊല്ലി ഭീഷണി
ഇതിനിടെ അപടത്തിന് കാരണക്കാരനായ കാർ ഡ്രൈവറെക്കുറിച്ച് സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നേ ഭീഷിണിപ്പെടുത്തിയെന്നും അമൽ വ്യക്തമാക്കി. സുഹൃത്തുക്കളോട് പരാതിക്കാരനുമായി സെറ്റിലാവാൻ പറയണമെന്നും ഇല്ലങ്കിൽ തന്റെ ആനൂകൂല്യങ്ങൾ നഷ്ടമാവാനിടയുണ്ടെന്നും സൂചിപ്പിച്ചാണ് കാളിയാർ സ്റ്റേഷനിലെ പൊലീസുകാരൻ ഇന്നലെ തന്നെ വിളിച്ചതെന്നും ഇത് തന്നേ വല്ലാതെ അസ്വസ്ഥനാക്കുന്നതായും അമൽ പറയുന്നു.
ഫേസ് ബുക്കിൽ വന്ന അപകടത്തെക്കുറിച്ചുള്ള പോസ്റ്റിൽ ഒരുതരത്തിലും താൻ ഇടപെട്ടിട്ടില്ലന്നും ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കിടപ്പിലായ തന്നേ വിളിച്ച് പൊലീസുകാരൻ ഇങ്ങിനെ പ്രതികരിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും അമൽ ആവശ്യപ്പെടുന്നു. അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അമൽ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് കാളിയാർ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.
ഇതുപ്രകാരം തങ്ങൾ സമീപത്തെ സി സി ടിവി കാമറ പരിശോധിച്ച് കെ എൽ -17 -എഫ് -5533 ഇൻഡിക്ക കാർ കണ്ടെത്തിയെന്നും ഉടമയായ വണ്ണപ്പുറം ഇരപ്പുകുളം കാട്ടിൽ ജോബി മൈക്കിളിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിച്ചില്ല എന്ന കുറ്റം കൂടി ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
ജോബി വർഷോപ്പ് നടത്തുന്നുണ്ടെന്നും പൊലീസുകാരിൽ ഏറെപ്പേരുടെ വാഹനവും ഇവിടെയാണ് അറ്റകുറ്റപ്പണികൾക്കായി കയറ്റുന്നതെന്നും പരക്കെ പ്രചാരണമുണ്ട്. ഇതിനാൽ ഇയാളോട് മമത പുലർത്തുന്നവരിൽ പൊലീസുകാരിൽ ചിലർ കേസിൽ അമലിനെതിരെ ബോധപൂർവ്വം നീക്കങ്ങൾ നടത്തുന്നതായിട്ടാണ് ആരോപണമുയർന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഇനിയും പൊലീസിന്റെ ഭാഗത്തുനിന്നും അമലിനെതിരെ നീക്കമുണ്ടായാൽ തെളിവുകൾ നിരത്തി കോടതിയെ സമീപിക്കുന്നതിനാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍