ഫ്രാങ്കോ മുളയ്ക്കനെ ചോദ്യം ചെയ്യാൻ എത്തിയ അന്വേഷകർക്ക് തിരിച്ചടി; പോപ്പിനെ അറിയിക്കാൻ കന്യാസ്ത്രീ പരാതി നൽകിയ ഡൽഹിയിലെ വത്തിക്കാൻ പ്രതിനിധിയെ കാണാൻ കഴിഞ്ഞില്ല; അനുമതി വാങ്ങാതെ ചെന്നതോടെ ഗേറ്റിന് പുറത്തുവച്ച് അന്വേഷണ സംഘത്തെ തടഞ്ഞ് തിരിച്ചയച്ചു; കന്യാസ്ത്രീക്ക് എതിരെ ബന്ധു പരാതി നൽകിയത് വ്യാജമെന്ന് കണ്ടെത്തിയത് നേട്ടമായെന്ന വിലയിരുത്തലിൽ തലസ്ഥാനത്ത് എത്തിയ കേരള പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യുഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രക്ഷപ്പെടാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ എല്ലാ പഴുതുകളും തേടുന്നതിനിടെ വിഷയത്തിൽ തെളിവെടുപ്പിന് ഡൽഹിയിൽ എത്തിയ അന്വേഷണ സംഘത്തിന് തിരിച്ചടി. സംഭവത്തിൽ പോപ്പിന് കന്യാസ്ത്രീ പരാതി നൽകിയ വത്തിക്കാൻ നൂൺഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
വത്തിക്കാൻ പ്രതിനിധിയേയും പിന്നാലെ ഫ്രാങ്കോ മുളയ്ക്കനെയും ചോദ്യം ചെയ്യാനും തുടർ നടപടികൾക്കും ആയാണ് അന്വേഷണ സംഘം ഡൽഹിയിൽ എത്തിയിട്ടുള്ളത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പൊലീസുകാർക്ക് ചാണക്യപുരിയിലെ എംബസിയിൽ കയറാൻ പോലുമായില്ല. അനുമതി ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഗേറ്റിനു പുറത്തുള്ള സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ അന്വേഷണ സംഘം മടങ്ങി. എംബസിയിലെത്തി വത്തിക്കാൻ പ്രതിനിധിയുടെ മൊഴി തിങ്കളാഴ്ച അനേ്്വഷണ സംഘം രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ. പൊലീസിനെ സ്വാധീനിക്കാനും കന്യാസ്ത്രീയെ വാഗ്ദാനം നൽകി പിന്തിരിപ്പിക്കാനും എല്ലാമുള്ള ശ്രമങ്ങ്ൾ പൊളിഞ്ഞതിന് പിന്നാലെ മെത്രാനുവേണ്ടി കന്യാസ്ത്രീക്ക് എതിരെ കൊണ്ടുവന്ന മറ്റൊരു ആരോപണവും പൊളിഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിക്കാനായി നടത്തിയ നീക്കമാണ് പൊളിഞ്ഞത്. പരാതിക്കാരിക്കെതിരെ ബന്ധു ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് എംബസികളുടെ പ്രവർത്തനം. ഇന്ന് ശനിയാഴ്ച ആയതിനാൽ എംബസിയിൽ പ്രധാനപ്പെട്ട ജീവനക്കാർ ആരുംതന്നെ ഉണ്ടാവില്ല. തിങ്കളാഴ്ച ഓഫീസ് ജീവനക്കാർ എത്തുമ്പോൾ റിസപ്ഷനിൽ ഫോണിൽ വിളിച്ച് അനുമതി വാങ്ങിയശേഷം എത്താനാണ് ഇന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചത്. വത്തിക്കാൻ അംബാസഡർ കൂടിയായ നൂൺഷ്യോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നയതന്ത്ര സുരക്ഷയുള്ളതിനാൽ മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ എംബസി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. സാധാരണ നിലയിൽ ഇമെയിൽ വഴിയോ ഫോണിലോ മുൻകൂർ അനുമതി തേടാം. രണ്ടു ദിവസത്തിനുള്ളിൽ ഇതിനുള്ള മറുപടിയും ലഭിക്കും.
വത്തിക്കാൻ നൂൺഷ്യോ സ്ഥലത്തില്ലെങ്കിൽ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറിയേയോ മറ്റ് സെക്രട്ടറിമാരേയോ കാണാം. കന്യാസ്ത്രീ ഇമെയിൽവഴി പരാതിപ്പെട്ട സമയത്തുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറി സ്ഥലംമാറിയിട്ടുണ്ട്. പകരം എത്തിയ സെക്രട്ടറിക്ക് ഇതേകുറിച്ച് എന്തുമറുപടി പറയാൻ കഴിയുമെന്നതും വ്യക്തമല്ല. അതിനാൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന് അന്വേഷണ സംഘം ഒരുവട്ടം കൂടി ആലോചിക്കും.
കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ് അറിയിച്ചിരുന്നത്. എന്നാൽ, കന്യാസ്ത്രീയുടെ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചതോടെ കന്യാസ്ത്രീയെ മോശക്കാരിയാക്കാൻ നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കന്യാസ്ത്രീക്കെതിരായ ഒന്നും ബന്ധു പറഞ്ഞില്ല. ഇതോടെ ബിഷപ്പിനെ രക്ഷപെടത്തുനായി കെട്ടിച്ചമച്ച കഥയായിരുന്നു ഈ പരാതിയെന്ന് വ്യക്തമാകുകയായിരുന്നു.
ഒരു ബന്ധു നൽകിയ പരാതിയിൽ കന്യാസ്ത്രീയ്ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാരമായാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധർ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്. കന്യസ്ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ് താൻ നൽകിയതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകിയതോടെയാണ് ജലന്ധർ ബിഷപ്പ് വീണ്ടും പ്രതിരോധത്തിലായത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതോടെ ജലന്ധർ ബിഷപ്പിന് മേൽ കുരുക്ക് മുറുകുകയാണ്.
അതേസമയം പീഡന പരാതി ഒതുക്കാനുള്ള ശ്രമങ്ങൾ മറുവശത്ത് സഭ തകൃതിയായി നടത്തുന്നതായാണ് വിവരം. കന്യാസ്ത്രീക്കും കൂടെയുള്ളവർക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ മഠം സ്ഥാപിച്ച് നിർത്താമെന്നും വൈദികൻ എർത്തയിൽ വാഗ്ദാനം നടത്തിയ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിൽ വൈദികനെതിരെ കേസും എടുത്തിട്ടുണ്ട്.
എന്നാൽ വാഗ്ദാനങ്ങളിൽ വീണ് പരാതിയിൽ നിന്ന് പിന്മാറില്ലെന്നും, നീതിക്കായി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകളുടെയും കുടുംബങ്ങളുടെയും നിലപാട്. വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലയ്ക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും സിഐഎം വൈദികനായ ഫാദർ ജയിംസ് ഏർത്തയിൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സഭയുടെ വാദവും നേരത്തെ പൊളിഞ്ഞിരുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ പരാതി നൽകിയിരുന്നില്ലെന്ന വിധത്തിലാണ് സഭ വിഷയത്തിൽ തുടക്കത്തിൽ പ്രതികരിച്ചത്. എന്നാൽ, ഡിസംബർ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദർ സുപ്പീരിയറിന് നൽകിയ കത്ത് പുറത്തുവന്നതോടെ ഈ വാദം പൊളിയുകയായിരുന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദർ സുപ്പീരിയറിന് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ കത്തിൽ അറിയിച്ചിരുന്നു. എന്നാൽ, കന്യാസ്ത്രീ സഭയ്ക്കുള്ളിൽ നടത്തിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജലന്ധർ രൂപത മുമ്പ് പറഞ്ഞിരുന്നത്.
കന്യാസ്ത്രീയുടെ ആരോപണത്തെ തുടർന്ന് സഭയ്ക്കുള്ളിൽ തന്നെ ഒരു ആഭ്യന്തര അന്വേഷണം നടന്നിരുന്നു. എന്നാൽ, ഇതുമായി സഹകരിക്കാനോ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകാനോ കന്യാസ്ത്രീ തയാറായിരുന്നില്ലെന്നായിരുന്നു ജലന്ധർ രൂപതയുടെ വാദം. എന്നാൽ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമാണെന്നും ആവശ്യമെങ്കിൽ ജലന്തറിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമെന്നുമായിരുന്നു ഡിസംബറിൽ നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.
ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട്ടെ മദർ സുപ്പീരിയർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും തനിക്കെതിരേ ഗൂഢാലോചനകൾ നടക്കുന്നതായും, തന്നെ മഠത്തിൽ നിന്ന് പുറത്താക്കുന്നതിന്റെ ആസൂത്രിത നീക്കമാണോയിതെന്നും കത്തിൽ കന്യാസ്ത്രീ ചോദിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് ജലന്ധർ രൂപത നൽകിയ വിശദീകരണങ്ങളെല്ലാം നിലനിൽക്കുന്നതല്ല എന്ന് തെളിയിക്കുന്ന വിവരങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍