Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൽഎ ഗണേശ് കുമാറിന്റെ സുഹൃത്തായ ഐപിഎസുകാരൻ; ഇർഷാദ് അലിയെന്ന ബോഡി ബിൽഡറുടെ പ്രെഫൈൽ ചിത്രം കണ്ട് വീണത് നൂറോളം യുവതികൾ; നഗ്ന ചിത്രമെടുപ്പും കാശു തട്ടുമായി മൂവർ സംഘം; സോഷ്യൽ മീഡിയയിൽ ചതിക്കുഴി ഒരുക്കി തട്ടിയെടുത്തത് ലക്ഷങ്ങൾ

എംഎൽഎ ഗണേശ് കുമാറിന്റെ സുഹൃത്തായ ഐപിഎസുകാരൻ; ഇർഷാദ് അലിയെന്ന ബോഡി ബിൽഡറുടെ പ്രെഫൈൽ ചിത്രം കണ്ട് വീണത് നൂറോളം യുവതികൾ; നഗ്ന ചിത്രമെടുപ്പും കാശു തട്ടുമായി മൂവർ സംഘം; സോഷ്യൽ മീഡിയയിൽ ചതിക്കുഴി ഒരുക്കി തട്ടിയെടുത്തത് ലക്ഷങ്ങൾ

തൊടുപുഴ: സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചശേഷം വഞ്ചിച്ച് പണവും നഗ്‌നചിത്രങ്ങളും കൈക്കലാക്കിയ സംഘം ലക്ഷങ്ങൾ തട്ടിയെന്ന് പൊലീസ്. കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎയുടെയും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെയും വനിതാ ഡോക്ടറുടെയും പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി മൂവർസംഘം പലരേയും ചതിക്കുഴിയിൽ വീഴ്‌ത്തിയത്. ഫേസ്‌ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും നൂറ്റമ്പതോളം സ്ത്രീകളെയും സംഘം വലയിലാക്കി.

സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചശേഷം വഞ്ചിച്ച് പണവും നഗ്‌നചിത്രങ്ങളും കൈക്കലാക്കിയ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്കു പുറമേ വിദേശത്തുള്ളവരും ഇവരുടെ വലയിൽ കുടുങ്ങി. ജോബി തോമസ് ഐ.പി.എസ്. എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് യുവാക്കൾ തട്ടിപ്പു നടത്തിയത്. പത്തനംതിട്ട മലയാലപ്പുഴ ചീങ്കൽത്തടം മൈലപ്ര എബിനേസർ ഹോമിൽ പ്രിൻസ് ജോൺ(24), മൈലപ്ര മുണ്ടുകോട്ടയ്ക്കൽ വലിയകാലായിൽ ജിബിൻ ജോർജ്(26), മണ്ണാറക്കുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ(26) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

ചതി അറിയാതെ പത്തുദിവസത്തിനുള്ളിൽ 'ജോബി തോമസിനെ' വിവാഹം രജിസ്റ്റർ ചെയ്യാൻ തയാറായി നിരവധി സ്ത്രീകൾ ക്യൂ നിൽക്കുന്ന നിലയിലായിരുന്നു. പ്രതികൾ രണ്ടരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതിന്റെ വിവരങ്ങൾ കിട്ടി. കൂടുതൽപേരിൽനിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.ജോബി തോമസ് എന്ന പേരിൽ കോട്ടയം സ്വദേശിയായ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ജോബി തോമസിന്റേതെന്ന പേരിൽ ബോഡിബിൽഡറായ പഞ്ചാബ് സ്വദേശി ഇർഷാദ് അലി സുബൈറിന്റെ ചിത്രമാണ് പ്രൊഫൈലിൽ കാണിച്ചിരുന്നത്.

ആർക്കും സംശയം തോന്നാതിരിക്കാൻ കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎയുടെ പേരിൽ മറ്റൊരു വ്യാജ അക്കൗണ്ട് തയാറാക്കി മ്യൂച്വൽ ഫ്രണ്ടാക്കി. ജോബി തോമസിന്റെ സഹോദരിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കോട്ടയത്തെ വനിതാ ഡോക്ടറുടെ പേരിൽ മറ്റൊരു അക്കൗണ്ടും സൃഷ്ടിച്ചു. ആകെ ഏഴോളം വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നു. ഈ അക്കൗണ്ടുകളെല്ലാം സൃഷ്ടിച്ചത് പ്രിൻസ് ജോണാണ്. നാലുമാസമായി തട്ടിപ്പ തുടരുകയായിരുന്നു. എംഎ‍ൽഎ. എന്നപേരിൽ ചാറ്റിങ് നടത്തിയിരുന്നത് പ്രിൻസ് ജോണാണ്. ജോബി തോമസ് എന്ന പേരിൽ പെൺകുട്ടികളുമായി അടുപ്പം ദൃഢമാക്കിയശേഷം പതുക്കെ വാട്സ് ആപ്പിലേക്കും അവരെ നയിക്കും.

'സ്ത്രീ'യെയും സംശയം ഉണ്ടാകാതിരിക്കാൻ ഇടയ്ക്ക് സഹോദരിയെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയോടും ഫോണിൽ സംസാരിപ്പിച്ചിരുന്നു. ഇയാളുമായി അടുപ്പമുള്ള ഒരുസ്ത്രീയാണ് സംസാരിച്ചതെന്നാണ് സംശയിക്കുന്നത്. മൂന്നുമാസത്തിനുള്ളിലാണ് നൂറ്റമ്പതോളം സ്ത്രീകൾ ഇതിൽ അകപ്പെട്ടത്. വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നെന്നും സമ്മതിക്കാത്തതിനാൽ തന്റെ അക്കൗണ്ട് വീട്ടുകാർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പണമയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഇയാൾ നൽകിയ അക്കൗണ്ട് നമ്പരിലേക്കാണ് സ്ത്രീകൾ പണംനൽകിയത്. ഇത് ഇയാളോടൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന മഹാദേവൻ എന്നയാളുടേതാണെന്ന് പൊലീസ് പറഞ്ഞു.

സമാനകേസിൽ അറസ്റ്റിലായി എട്ടുമാസം തിരുവനന്തപുരം ജില്ലാ ജയിലിൽ കഴിഞ്ഞശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രിൻസ് ജോൺ പുറത്തിറങ്ങിയതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP