'അൽ ഖാഇദ' എന്നർത്ഥമുള്ള ദി ബേസ് മൂവ്മെന്റിനെ തേടി പൊലീസ്; ആകെയുള്ളത് വ്യക്തതയില്ലാത്ത രേഖചിത്രം; പ്രഷർകുക്കർ തേടിയുള്ള യാത്രയും വിഫലം; മലപ്പുറം കളക്ടറേറ്റ് സ്ഫോടനക്കേസ് അന്വേഷണം പ്രതിസന്ധിയിൽ
എം പി റാഫി
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ കേരളപ്പിറവി ദിനത്തിലുണ്ടായ സ്ഫോടനം നടന്ന് ഒരാഴ്ച തികയുമ്പോഴും പ്രതികളെ കുറിച്ചുള്ള നിഗമനത്തിൽ എത്താനാകാതെ പൊലീസ്. സംഭവത്തിന്റെ ദൃക്സാക്ഷി നൽകിയ വിവരത്തെ തുടർന്ന് സംശയകരമായ ആളുടെ രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും അന്വേഷണം മുന്നോട്ടു പോകാനായിട്ടില്ല.
സ്ഫോടനത്തിന്റെ ശൈലിയും മറ്റു സംശയങ്ങളെല്ലാം തീവ്രവാദ സംഘമായ അൽ ഉമ്മയിലേക്കാണ് അന്വേഷണ സംഘത്തെ എത്തിച്ചിട്ടുള്ളത്. തമിഴ്നാട് കോടമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അൽ ഉമ്മയുടെ പല നേതാക്കളും വിവിധ സ്ഫോടനക്കേസിൽ ജയിലിലാണ്. കേസിൽ ഉൾപ്പെട്ട പലരും വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നുമുണ്ട്. എന്നാൽ അൽ ഉമ്മ പ്രവർത്തകരുടെ ഫോട്ടോ ദൃക്സാക്ഷിയെ കാണിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല. സമീപത്തുള്ള കാറിൽ ഇരുന്ന് മൊബൈലിൽ നോക്കുകയായിരുന്ന സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായ മുഹമ്മദിന് ബാഗുമായി നിന്നയാളുടെ മുഖം വ്യക്തമല്ലെന്നതും അന്വേഷണത്തിന് തിരിച്ചടിയാണ്.
ആയൂർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ വാടക കാറിനു സമീപം നിന്നിരുന്ന കുറ്റിത്താടിക്കാരനായ ഒരാളുടെ അവ്യക്തമായ മുഖം മാത്രമാണ് ദൃക്സാക്ഷി ഓർത്തെടുക്കുന്നത്. അതേസമയം അന്വേഷണത്തിന് ഏറെ നിർണായകമാകുമെന്ന് കരുതിയ പ്രഷർ കുക്കർ കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടി നിൽക്കുകയാണ്. കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കറാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് നവംബർ നാലിന് മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. 2016 ഒക്ടോബർ എന്നും കൂക്കറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുക്കറിൽ ബാച്ച് നമ്പർ ഇല്ലെന്നതാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.
ചെന്നൈയിൽ നിന്നും നിർമ്മിക്കുന്ന പ്രീമിയർ കുക്കർ കമ്പനിക്ക് തമിഴ്നാട്ടിൽ മാത്രം ഇരുപതോളം ഷോറൂമുകളുണ്ട്. മലപ്പുറം സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രീമിയർ കുക്കർ ആണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണ സംഘം തമിഴ്നാട്ടിൽ പ്രീമിയർ കമ്പനിയെ സമീപിച്ചിരുന്നു. എന്നാൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ പ്രീമിയർ കമ്പനിയുടേതല്ലെന്നാണ് കമ്പനി അധികൃതരുടെ മറുപടി. അതേസമയം ബാച്ച് നമ്പറില്ലാത്ത കുക്കറുകൾ വിപണിയിലുണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ പേരിൽ കുക്കർ വ്യാജമായി ഉണ്ടാക്കിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ സ്ഥലം സന്ദർശിച്ച എഡിജിപി സുദേഷ് കുമാർ പ്രതികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു.
എന്നാൽ തമിഴ്നാട്ടിലെ ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്നും വാങ്ങിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടനത്തിന് പിന്നിൽ തമിഴ്നാട് സ്വദേശികളുടെ പങ്ക് അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ജൂൺ 15ന് നടന്ന കൊല്ലം കളക്റ്റ്രേറ്റ് സ്ഫോടനവും മലപ്പുറം സ്ഫോടനത്തിന് സമാനമായിരുന്നു. കൊല്ലം സ്ഫോടനത്തിന് ശേഷം പരിസരത്ത് നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട രണ്ടു പേർ തമിഴ് സംസാരിച്ചതായും അന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം പിന്നീട് എങ്ങുമെത്തിയിരുന്നില്ല. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ദി ബേസ് മൂവ്മെന്റ് എന്ന പേരിൽ നടന്ന സ്ഫോടനങ്ങളിലും വിവധ സംഭവങ്ങളിലും തമിഴ്നാട്ടിലേക്കായിരുന്നു അന്വേഷണം നീണ്ടത്. ഈ സംഭവങ്ങളിലൊന്നും ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ നടന്ന ഒരേ സ്വഭാവമുള്ള സ്ഫോടനങ്ങളുടെ പിന്നിൽ മലയാളികളുടെ ബന്ധവും തള്ളിക്കളയുന്നില്ല. സിസി ടിവി ഇല്ലാത്ത കോടതിയും കളക്റ്റ്രേറ്റും തെഞ്ഞു പിടിച്ച് സ്ഫോടനം നടത്തണമെങ്കിൽ സ്ഥലവും പ്രദേശവും അറിയുന്നവരുടെ സഹായം ഉണ്ടായിരിക്കും. മലപ്പുറം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ സ്ഫോടനങ്ങളുടെ അന്വേഷണങ്ങൾ വ്യത്യസ്ത ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്. നാർക്കോട്ടിക്ക് ഡിവൈഎസ്പി പിടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം സ്ഫോടനം അന്വേഷിക്കുന്നത്. ഇതിനു പുറമെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
അതേസമയം, സ്ഫോടന സ്ഥലത്ത് നിന്നും ദി ബേസ് മൂവ്മെന്റ് (അറബി അർത്ഥം - അൽ ഖാഇദ) എന്നെഴുതിയ പെട്ടി കണ്ടെടുത്തിട്ടേയില്ലെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൻഡ്രൈവും ലഘുലേഖയും അടങ്ങിയ പെട്ടി ആദ്യം കണ്ടെത്തിയിരുന്നില്ലെന്നും പൊലീസ് പിന്നീട് സ്ഫോടനം നടന്ന കാറിനടുത്ത് സ്ഥാപിക്കുകയായിരുന്നെന്നുമാണ് പ്രചരണം നടക്കുന്നത്. അന്വേഷം വഴിതിരിച്ചു വിടുകയാണ് ഇത്തരം പ്രാരണങ്ങൾക്കു പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനക്ക് നേതത്വം കൊടുത്ത ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: ഒരു മണിക്കും ഒന്നേ പത്തിനും ഇടയിലാണ് സ്ഫോടനം നടക്കുന്നത്. സ്ഫോടനം നടന്നയുടനെ കോടതിയിലുണ്ടായിരുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉടനെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
ഇനിയും സ്ഫോടനം ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങെളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റു വാഹനങ്ങളും അതിനുള്ളിലെ ഗ്യാസ് സിലിണ്ടർ പോലുള്ളവയും നീക്കം ചെയ്യാൻ തുടങ്ങി. ഈ സമയം, സ്ഫോടനം നടന്ന കാറിന്റെ ഏകദേശം നാല് മീറ്റർ അകലെ നിർത്തിയിട്ട നീല മാരുതിയുടെ മുന്നിൽ നിന്നുമായിരുന്നു ദി ബേസ് മൂവ്മെന്റ് എന്നെഴുതിയ പെട്ടി കണ്ടെത്തിയത്. ഈ പെട്ടി പൊലീസുകാർ എടുത്ത ശേഷം ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സ്ഫോടക വസ്തുക്കളല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്ഫോടനം നടന്ന കാറിനടുത്ത് വെയ്ക്കുകയായിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇപ്പോൾ പ്രചരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ മറുനാടന്മലയാളിയോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍