കാൻസർരോഗം മംഗലാപുരം ആശുപത്രിയിൽ ചികിത്സിച്ചതായി ഓമന; നീല വിരിപ്പിനിടയിൽ മേശയാണോ എന്ന് പോലും വ്യക്തമല്ല; വിശുദ്ധ രൂപത്തിനടത്തേക്ക് ആർക്കും പ്രവേശനവുമില്ല; ഭിത്തിക്ക് പിന്നിൽ എന്തെന്നതും അജ്ഞാതം; ബളാൽ മാതാവിന്റെ ദിവ്യ എണ്ണയിൽ ദുരൂഹത ഏറെ
രഞ്ജിത് ബാബു
കാസർഗോഡ്: ബളാൽ മാതാവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ റിപ്പോർട്ട് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. അതിന് മറുപടി കണ്ടെത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഇത്. അതായത് ബളാൽ മാതാവിങ്കലേക്കുള്ള ആത്മാർത്ഥമായ യാത്രയാണ്, കേരളത്തിലങ്ങോളമിങ്ങോളം മുളച്ചുപൊന്തുന്ന 'മറിയം മുക്കു'കളിലൊന്നിന്റെ ദുരൂഹത അഴിക്കാനുള്ള ശ്രമം. രഞ്ജിത് ബാബുവിന്റെ റിപ്പോർട്ടിലേക്ക്
ചെറുപുഴയിൽനിന്നും വെള്ളരിക്കുണ്ടിലേക്കുള്ള യാത്രയിൽ സ്വകാര്യബസ്സിലെ സഹയാത്രികൻ എങ്ങോട്ടാണെന്ന ചോദ്യത്തിന് ബളാൽ ദേവമാതാ സെന്ററിലേക്ക് എന്ന് മറുപടി. പിന്നെ ഒരു നിമിഷം പോലും നിർത്താതെ അയാൾ ദേവമാതാകേന്ദ്രത്തിലെ അത്ഭുതങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ അയാൾ ബളാലിലെ മാറ്റങ്ങളും കച്ചവടസാധ്യതകളും വിശദീകരിച്ചു. ബസ്സ് ചിറ്റാരിക്കൽ എത്തിയപ്പോൾ സീറ്റിനരികിൽ നിന്നിരുന്ന കന്യാസ്ത്രീ ചിരിച്ചുകൊണ്ടു ചോദിച്ചു; മാതാവിന്റെ അടുക്കലേക്കാണോ?
അതേ, എന്നു പറഞ്ഞതോടെ അവർ ഹാൻഡ് ബാഗിൽനിന്നും ചെറിയൊരു പ്ലാസ്റ്റിക്ക് കുപ്പിയിൽ എണ്ണ നിറച്ചത് എനിക്ക് കാട്ടിത്തന്നു. ഇതു ദിവ്യമാണെന്നും വിശ്വാസികൾക്ക് രോഗം മാറുമെന്നുമൊക്കെ എണ്ണമാഹാത്മ്യം വർണിച്ചു. ഭീമനടിയിൽ അവർ ഇറങ്ങും മുമ്പേ, ആലക്കോട്ടെ രയരോം എന്ന സ്ഥലത്തുള്ള മാതാവിനെക്കൂടി ദർശിക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. അതോടെ ബളാലിനു വേറെ ശാഖകളുമുയർന്നു തുടങ്ങിയതായി ബോധ്യമായി.
മാതാവിന്റെ ദർശനം എങ്ങനെ അടിച്ചേൽപ്പിക്കാമെന്നതിന്റെ വ്യക്തമായ സന്ദേശം ബളാലിൽ എത്തും മുമ്പേ അനുഭവപ്പെട്ടു. വെള്ളരിക്കുണ്ടിൽ ബസ്സ് ഇറങ്ങി നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കയറിയ ഉടൻ ദേവമാതാ സെന്റർ എന്ന വഴികാട്ടിയുള്ള റോഡിലേക്ക് ഡ്രൈവർ വണ്ടി വിട്ടു കഴിഞ്ഞിരുന്നു. അപരിചിതർ എത്തിയാൽ അവർ മാതാ സെന്ററിലേക്കാണെന്ന് അവർക്കറിയാം. പശ്ചിമഘട്ട മലനിരകൾക്കിടയിലുള്ള ഈ കുടിയേറ്റ കുഗ്രാമം ഒരു വർഷം മുമ്പുവരെ ബാഹ്യലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
മാതാവിന്റെ ദർശനത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറോടു ചോദിച്ചപ്പോൾ എനിക്കതിൽ യാതൊരു വിശ്വാസവുമില്ലെന്ന് ഒറ്റവാക്കിൽ മറുപടി. എന്നാൽ എനിക്ക് നല്ല ഓട്ടം കിട്ടുന്നുണ്ട്, നല്ല കാശും. മൂന്നു കിലോമീറ്റോളം ഓടിയപ്പോൾ പെട്ടെന്ന് വണ്ടി നിർത്തി. കുണുക്കും ചട്ടയും മുണ്ടും ധരിച്ച തൊണ്ണൂറുവയസു തോന്നിക്കുന്ന സ്ത്രീയും മാതാവിന്റെ അനുഗ്രഹം ലഭിച്ചെന്ന് പറയുന്ന മാതാ സെന്ററിന്റെ നടത്തിപ്പുകാരിയുമായ ഓമനയും നടന്നുവരുന്നതായി ഡ്രൈവർ പറഞ്ഞു. അവരുമായി സംസാരിക്കാൻ വണ്ടിയിൽനിന്നിറങ്ങി.
മധ്യവയസ്കയായ തടിച്ച സ്ത്രീയാണ് ഓമന. ഒരു രോഗിയുടെ ഉന്മേഷമില്ലായ്മയും വിഷാദഭാവവും. ടൗൺ വരെ പോകണമെന്നും തിരിച്ചുവന്ന് സംസാരിക്കാമെന്നും അവർ പറഞ്ഞു. വാർത്താ ലേഖകനാണെന്നു പറഞ്ഞതോടെ അവരുടെ മുഖത്തെ വിഷാദം മാറി. തന്നെ അപകീർത്തിപ്പെടുത്താനാണോ എന്ന് ചോദിച്ചു. അല്ലെന്ന് മറുപടിയും നൽകി. മറുനാടൻ മലയാളിയിൽ കഴിഞ്ഞദിവസം വന്ന വാർത്ത അവിടെ വൻചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം അസ്വസ്ഥതയും പ്രതിഷേധവും രോഷവും.
എന്റെ നിർബന്ധത്തിനു വഴങ്ങി അടുത്തുള്ള ചായക്കടയിലേക്ക് വന്ന് സംസാരിക്കാനവർ തയ്യാറായി. നാട്ടുകാരായ ചിലർ അവരോടൊപ്പം കൂടി. മാതാവിന്റെ അനുഗ്രഹം ജനങ്ങൾക്ക് കൈമാറുക എന്നതല്ലാതെ താൻ ഒന്നും ചെയ്യുന്നില്ലെന്നും മാതാവ് കനിഞ്ഞുനൽകുന്ന എണ്ണ കൊടുത്ത് ഭക്തർക്ക് രോഗശാന്തി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കാൻസർ രോഗത്തിന് നിങ്ങൾ എണ്ണ മാത്രമാണോ കഴിച്ചത് എന്ന് ചോദിച്ചപ്പോൾ മംഗലാപുരത്തെ ഫാ: മുള്ളേഴ്സ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടിയിരുന്നതായി അവർ വെളിപ്പെടുത്തി.
മജ്ജയിൽ കാൻസർ ബാധിച്ചു വയ്യാതെ കിടന്നപ്പോൾ, ചട്ടയും മുണ്ടും ധരിച്ചെത്തിയ സ്ത്രീ-മാതാവെന്നു വിശ്വാസം- ഓമനയുടെ പക്കലുണ്ടായിരുന്ന കുഴമ്പു വാങ്ങി ശരീരത്തു തേച്ചെന്നും അന്നുമുതൽ രോഗം മാറിയെന്നുമാണ് കഥ പ്രചരിച്ചിരുന്നത്. അതോടെ, ഓമനയുടെ കാൻസർ രോഗം മാറ്റിയതു മാതാവിന്റെ എണ്ണയാണെന്ന കഥയിൽ കാര്യമില്ലെന്നു മനസിലായി. എണ്ണമാഹാത്മ്യത്തിന്റെ മറ്റൊരു മറുവശം കൂടി അറിഞ്ഞു. മൂന്നു നേരവും മാതാവിന്റെ സന്നിധിയിലെത്തി പ്രാർത്ഥിക്കുകയും എണ്ണ ഉപയോഗിക്കുകയും ചെയ്ത കോട്ടയത്തെ പ്രമുഖ കുടുംബാംഗമായ സ്ത്രീ കാൻസർരോഗബാധിതയായി ഗുരുതരാവസ്ഥയിൽ ഒരു വിളിപ്പാടകലെ കഴിയുന്നുണ്ട്.
ബളാലിലെ മാതാ സെന്ററിലേക്കുള്ള യാത്രയിൽ അദ്ഭുതകരമായ കാഴ്ചകൾ കണ്ടു. ആൾ പെരുമാറ്റം പോലും പരിമിതമായ ആ കുഗ്രാമത്തിൽ പല കടകളും ഹോട്ടലുകളും ഉയർന്നുവന്നിരിക്കുന്നു. ബളാൽ ഗ്രാമം വളരെയേറെ വളർന്നിരിക്കുന്നു. തിരക്കോടു തിരക്ക്. ബുധൻ, ശനി ദിവസങ്ങളിൽ ശരാശരി അയ്യായിരം പേരെത്തുന്നുണ്ടത്രേ. ആകെ 1100 ജനസംഖ്യയുള്ള ഗ്രാമം ഇന്ന് ഏതുനേരവും സജീവമാണ്. നീര മുതൽ മാതാവിന്റെ എണ്ണ ശേഖരിക്കാനുള്ള കുപ്പിവരെ ഇവിടെ ലഭ്യമാണ്. കെട്ടുകണക്കിനു കുപ്പികൾ വിൽക്കാൻ വച്ചിരിക്കുന്നു. ഹോട്ടലുകളിൽ സ്റ്റാർ ഹോട്ടലിലേതിനു സമാനമായ ഭക്ഷണരീതികളും കടന്നു വന്നിരിക്കുന്നു.
ഓമനയുടെ വീട്ടിലേക്ക് കൈരേഖ പോലെയായിരുന്ന നടപ്പുറോഡിനു പകരം ടാറിട്ട റോഡ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിരവധി സ്ഥലങ്ങൾ. സമീപത്തെ ചില സ്ഥലങ്ങൾ സെന്റ് ആന്റണീസ് ചർച്ച് തന്നെ ഒരുക്കിയിട്ടുണ്ട്. അപൂർവമായി മാത്രം കാറുകൾ സഞ്ചരിക്കാറുണ്ടായിരുന്ന ബളാലിൽ ഇപ്പോൾ ഇന്നോവയും സ്കോർപിയോയും മറ്റ് ആഡംബരവാഹനങ്ങളും ചീറിപ്പായുന്നു. മാതാ സെന്ററിലെ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നവരും അതു വെറും തട്ടിപ്പാണെന്നു പറയുന്ന ഈശ്വരവിശ്വാസികളും രണ്ടു ചേരിയായിരിക്കുന്നു. ബഌലിലെ മാതാവിനെ വിശ്വസിക്കാൻ ക്രൈസ്തവരോടൊപ്പം ചില ഹിന്ദുക്കളുമുണ്ട്. എതിർക്കുന്നവരെ ഒറ്റപ്പെടുത്താനും സംഘടിതശ്രമമുണ്ട്.
ദേവമാതാ ധ്യാനകേന്ദ്രത്തിലേക്കെത്തുമ്പോൾ ഏതു സമയവും പ്രാർത്ഥനയാണ്. അപരിചിതരെത്തുമ്പോൾ പ്രാർത്ഥനയുടെ ശബ്ദം കൂടുന്നു. മുറ്റത്തു പന്തൽ കെട്ടി ഭക്തർക്കു സൗകര്യമൊരുക്കിയിരിക്കുന്നു. വോളന്റിയർമാർ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നു. നിരവധി ഖദർധാരികളും എല്ലാം നിയന്ത്രിച്ചു നടക്കുന്നുണ്ട്. സംശയപൂർവം വരുന്നവരെ അവിടെ സ്വാഗതം ചെയ്യില്ലെന്നു നേരത്തേ അറിഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ പുതുതായി എത്തുന്ന എല്ലാവരെയും അസഹിഷ്ണുതയോടെയാണ് വോളന്റിയർമാർ കാണുന്നത്. ആരു സഹകരിക്കുന്നില്ല. വഴിയിൽ വച്ചു കണ്ടപ്പോൾ നടത്തിപ്പുകാരി ഓമന മൊബൈലിൽ വിളിച്ചുപറഞ്ഞതുകൊണ്ടു എനിക്ക് അകത്തേക്കു കടക്കാൻ എതിർപ്പുണ്ടായില്ല.
ചെരുപ്പ് മുറ്റത്ത് വച്ച് അകത്ത് കടന്നു. ചെറിയ മുറിയിൽ പുറകിലെ ഭിത്തിയോടു ചേർന്നു ദിവ്യഎണ്ണ ഒഴുക്കുന്ന മാതാവിന്റെ തിരുസ്വരൂപവും ഒന്നരയടിയോളം ഉയരമുള്ള സ്വരൂപത്തിന്റെ കാൽക്കീഴിൽ ഒരു പ്ലാസ്റ്റിക് ട്രേയും കുപ്പിയും കാണപ്പെട്ടു. അന്ന് അമ്മച്ചിയുടെ രൂപത്തിൽ മാതാവ് എത്തിയപ്പോൾ തേയ്ക്കാൻ കൊടുത്ത കുഴമ്പുകുപ്പി മാതാവിന്റെ രൂപത്തിനു മുമ്പിലുണ്ട്. ഈ കുപ്പിയിലും ട്രേയിലും ദിവ്യമെന്നു പറയപ്പെടുന്ന എണ്ണയുമുണ്ട്. ഈ ട്രേയിലും കുപ്പിയിലും ഏതു സമയവും എണ്ണ നിറഞ്ഞു തുളുമ്പുമെന്നും ആയിരക്കണക്കിനുപേർ ചെറിയ കുപ്പികളിൽ എണ്ണ വീട്ടിൽ കൊണ്ടുപോകുമെങ്കിലും എണ്ണ കുറയില്ലെന്നുമാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്്.(വ്യാഴാഴ്ചയായതുകൊണ്ടാവാം, ഞാൻ പോരുന്നതുവരെ എണ്ണ അതേപടിയുണ്ട്.) അവിടെ നിന്നു കൊണ്ടുപോകുന്ന എണ്ണ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ രോഗശാന്തിയുണ്ടാകുമെന്നാണ് പ്രചാരണം.
പൂക്കളും ഇലക്ട്രിക് ഇലൂമിനേഷനും കൊണ്ട് അവിടെ മനോഹരമാക്കിയിരിക്കുന്നു. മാതാവിന്റെ രൂപം വച്ചിരിക്കുന്ന വലിയ മേശപ്പുറത്ത് ആകാശനീല നിറമുള്ള വിരി മനോഹരമായി അലങ്കരിച്ച് മറ്റു ഭാഗങ്ങളൊന്നും കാണാത്ത തരത്തിൽ മറച്ചു വച്ചിരിക്കയാണ്. മാന്ത്രികരുടെ മായാജാല പ്രകടനത്തിന് സമാനമായി നീലവിരിപ്പ് നാലു ഭാഗവും തറയിലിഴയുന്നുണ്ട്. വിരിപ്പിനടിയിൽ മേശയാണോ എന്നു പോലും വ്യക്തമല്ല. ഈ മേശയ്ക്കുമുമ്പിൽ മറ്റൊരു ഡെസ്ക് വച്ച് ആളുകൾ പ്രവേശിക്കുന്നതു തടഞ്ഞിട്ടുണ്ട്. യാതൊരു കാരണവശാലും മാതാവിന്റെ രൂപത്തിന്റെ അടുത്തേക്കെന്നല്ല മേശയ്ക്കടുത്തേക്കുപോലും ആർക്കും പ്രവേശനമില്ല. അടുത്തു ചെല്ലാൻ ശ്രമിച്ചപ്പോൾത്തന്നെ വോളന്റിയർമാർ തടഞ്ഞു. പ്രവേശനം തടഞ്ഞുകൊണ്ട് അവിടെ ബോർഡും എഴുതിവച്ചിട്ടുണ്ട്. തിരുസ്വരൂപത്തിന്റെ തൊട്ടുപിറകിൽ ചുമരാണ്. ആ ചുമര് അകത്തേക്കു തള്ളിയാണിരിക്കുന്നത്. ആ ഭിത്തിക്കു വാതിലുകളോ ജനലുകളോ ഇല്ല. അതിനു പിറകിലാണ് ഓമന കഴിയുന്നത്. ഭിത്തിക്കു പിന്നിലെന്താണുള്ളതെന്ന് ആർക്കും കാണാനാവില്ല.
വറ്റാതെ പെരുകിവരുന്ന ദിവ്യ എണ്ണയുടെ രഹസ്യമറിയാൻ അവർ അനുവദിക്കില്ലെന്നു ബോധ്യമായി. ഏതു നീക്കവും തടയാൻ അവിടെ നല്ല ആൾബലമുണ്ട്. അവിടത്തെ അന്തരീക്ഷത്തിൽ എണ്ണയൊഴുക്കാൻ ബുദ്ധിയുടെ ചെറിയ പിൻബലം മതി. എന്തെന്തെല്ലാം സാധ്യതകൾ! മജീഷ്യന്മാർ ഇതിലുമെത്രയോ വലിയ അദ്ഭുതങ്ങൾ കാട്ടുന്നുണ്ടെന്നതു വാസ്തവം. ഏതായാലും ഒരു കാര്യമുറപ്പാണ്, സംഘടിതമായ പ്രയത്നങ്ങൾ അവിടെ വൻ ദുരൂഹത വളർത്തുന്നു. ഇതിലെ സത്യാവസ്ഥ തെളിയിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അല്ലെങ്കിൽ യഥാർത്ഥ ഈശ്വരഭക്തിയുടെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും മേൽ അന്ധവിശ്വാസത്തിന്റെ കരിനിഴൽ വീഴും
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്