നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ധൂർത്തടിച്ചു; നിയമനം നടത്തിയത് പണം വാങ്ങി; റെഡ് ക്രോസ് ഫണ്ട് അടിച്ചു മാറ്റി; ഓഫീസ് അറ്റകുറ്റപ്പണി നടത്തി കോടികൾ വെട്ടിച്ചു; കോൺഗ്രസ് നേതാക്കളായ സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും വെട്ടിച്ചത് ശതകോടികളെന്ന് അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റെഡ്ക്രോസിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് പ്രാഥമികമായി ലഭിച്ചത് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ. ശത കോടികളുടെ വെട്ടിപ്പാണ് കഴിഞ്ഞ ഭരണ സമിതി നടത്തിയത്. സന്നദ്ധ പ്രവർത്തനം നടത്തേണ്ടതിനുള്ള ഫണ്ട് ധൂർത്തിന് വേണ്ടി വകമാറ്റി ചെലവഴിച്ചു. സുനിൽ സി കുര്യനും ചെമ്പഴന്തി അനിലും രജിത്ത് രാജേന്ദ്രനും കോടികളുടെ നേട്ടമാണ് അധികാര സ്ഥാനത്തിരുന്നുണ്ടാക്കിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവരേയും പ്രതികളാക്കി പ്രഥമ വിവര റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് ഫയൽ ചെയ്തത്.
വ്യക്തിപരമായ ആവശ്യത്തിന് പണം പിൻവലിച്ചും ഓഫീസ് മോദി പിടിപ്പിക്കുന്നതിനും വില കൂടി മൊബൈൽ ഫോൺ വാങ്ങുന്നതിനും ആഡംബര കാർ വാങ്ങുന്നതിനും റെഡ് ക്രോസ് പണം ചെലവഴിച്ചു എന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ച് സറ്റാമ്പുകൾ സ്കൂളുകളിലും ഓഫീസുകളിലും വിറ്റ് കിട്ടിയ കാശിൽ നിന്നാണ് കൊള്ള. തുച്ഛമായ കാശ് മാത്രമാണ് റെഡ് ക്രോസിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. നിസാരകാര്യങ്ങൾ പറഞ്ഞ് ചില ബാങ്കുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. വിമാനയാത്രയ്ക്കും ലക്ഷങ്ങൾ ചെലവഴിച്ചതായും കണ്ടെത്തി. റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുമ്പോൾ തന്നെ സുനിൽ സി കുര്യൻ മിശ്രവിവാഹ വെൽഫയർ അസോസിയേഷൻ, സെന്റ് ജോൺസ് ആമ്പുലൻസ് സർവ്വീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു. ഇതും റെഡ് ക്രോസിന് വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകത്തിലെ സാമ്പത്തിക അഴിമതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, മുൻ ചെയർമാൻ സുനിൽ സി . കുര്യൻ, മുൻ ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ, മുൻ വൈസ് ചെയർമാൻ രജിത് രാജേന്ദ്രൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിനും റെഡ്ക്രോസിനും നഷ്ടമുണ്ടാക്കും വിധം ഇവർ അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും കുറ്റകരമായ വിശ്വാസവഞ്ചന നടത്തി റെഡ്ക്രോസ് ഫണ്ടുകളിൽ നിന്ന് പണം അപഹരിച്ചെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണംവാങ്ങി അനധികൃത നിയമനങ്ങൾ നടത്തിയെന്നും റെഡ്ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങൾ വാങ്ങിയെന്നും സ്വകാര്യപ്രസിൽ സ്റ്റാമ്പ് അച്ചടിച്ചതിലും ഓഫീസുകളുടെ അറ്റകുറ്രപ്പണികളിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും സർക്കാരിന് പരാതി ലഭിച്ചിരുന്നു.
കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം.ബീന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വൻ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. വിജിലൻസ് ത്വരിത പരിശോധനക്ക് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ബീന ശുപാർശ ചെയ്&്വംിഷ;തത്. പിന്നീട് അഴിമതിയെക്കുറിച്ച് ഭാസ്കരൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി നിർദ്ദേശം നൽകി. അഴിമതിയാരോപണത്തെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട ഗവർണർ പി.സദാശിവം അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. റെഡ്ക്രോസിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം നടത്താൻ കഴിഞ്ഞ മാസം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ധൂർത്തും അധികാര ദുർവിനിയോഗവും സാമ്പത്തികതിരിമറികളും നടന്നു. സുനിൽ.സി കുര്യൻ ചെയർമാനായിരുന്ന മിശ്രവിവാഹ വെൽഫെയർ അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ് സർവീസ് എന്നീ സ്വകാര്യസംഘടനകളുമായി റെഡ്ക്രോസ് വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും പറയുന്നു.
ഇന്ത്യൻ റെഡ്ക്രോസിലെ മുൻ ഭരണ സമിതിക്കെതിരെ ഉയർന്ന ക്രിമിൽ ആരോപണങ്ങളിൽ മുൻ ചെയർമാൻ സുനിൽ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ജൂലൈയിലാണ് അന്വേഷണം തുടങ്ങിയത്. ഇതു സംബന്ധിച്ച രേഖകൾ പരിശോധിച്ച അന്വേഷണ സംഘം പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് ആദ്യം മുതൽ ഉണ്ടായിരുന്നത്. ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ആരോപണങ്ങളെ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് കത്തയച്ചിരുന്നു. ഡി.ജിപി, കത്ത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്.അനന്ദകൃഷ്ണന് കൈമാറിയ ശേഷമാണ് അന്ന് അന്വേഷണം ആരംഭിച്ചത്. റെഡ് ക്രോസ് സൊസൈറ്റിയിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് കമ്മറ്റി അംഗം സി. ഭാസ്കരൻ നൽകിയ പരാതിയിലാണ് അന്വേഷമം പുരോഗമിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
റെഡ്ക്രോസിന്റെ ഭാരവാഹികൾ ലക്ഷങ്ങൾ ധൂർത്തടിച്ച് തങ്ങളുടെ ഓഫീസ് മോടി പിടിപ്പിച്ചുവെന്നാണ് ആരോപണങ്ങളിൽ ഒന്ന്. ഏപ്രിൽ രണ്ടിലെ മാനേജ്മെന്റ് തീരുമാനപ്രകാരം ചെയർമാൻ സുനിൽ സി കുര്യൻ, ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ എന്നിവരുടെ ഓഫീസുകൾ 25 ലക്ഷം രൂപ മുതൽമുടക്കി നവീകരിച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. റെഡ്ക്രോസ് സംഭാവനയായി കിട്ടിയ വാഹനം മറിച്ച് വിറ്റുവെന്നും കേക്ക് നിർമ്മാണത്തിന്റെ പേരിൽ ബന്ധുവിന് കരാർ നൽകിയകതും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 14ന് റെഡ്ക്രോസ് സൊസൈറ്റി ഓഫീസ് പരിശോധിച്ചപ്പോൾ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഡൊണേഷൻ ഇനത്തിൽ ലഭിച്ച തുകയിൽ 28 ലക്ഷം രൂപയോളം സൊസൈറ്റി ഭാരവാഹികൾ തങ്ങളുടെ ചിട്ടി ഉൾപ്പടെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന രേഖകളാണ് റെയ്ഡിൽ കിട്ടി. വ്യാജ മെമ്പർഷിപ്പ് ചേർത്തതിന്റെ രേഖകളും ഒരു വർഷം മാത്രം പഴക്കമുള്ള സൊസൈറ്റിയുടെ വാഹനം പകുതി വിലയ്ക്ക് സുനിലിന്റെ ബിനാമിക്ക് കൈമാറിയതിന്റെ രേഖകളുമാണ് ഇതോടെ പുറത്തുവന്നു.
ജീവരൃകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച തുകയാണ് ഇപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഭാരവാഹികൾ ചിലവഴിച്ചത്. 25 ലക്ഷത്തോലം രൂപയാണ് ചെയർമാന്റെ ഓഫസ് റൂം മോടി പിടിപ്പിക്കുന്നതിനായി മാത്രം ഉപയോഗിച്ചിരിക്കുന്നത്. ആഡംമ്പര വാഹനങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചതെന്ന് കഴക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന റിപ്പോർട്ടിൽ പറയുന്നു. നിരന്തരം ആരോപണങ്ങൾക്ക് വിധേയനായികൊണ്ടിരിക്കുന്ന ഒരാളെ റെഡ്ക്രോസ് പോലെയൊരു സംഘടനയുടെ അമരത്തിരിക്കുന്നത് ശരിയല്ലെന്നും അത് സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും ആയുഷ് വകുപ്പ് സെക്രട്ടറി സർക്കാറിന് സമർപ്പിക്കുകയായിരുന്നു.
ഗവർണറുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ഡോ. എം ബീനയുടെ ശുപാർശയാണ് എൽഡിഎഫ് സർക്കാരിനുമുന്നിലെത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ ശുപാർശ മുക്കുകയായിരുന്നു. പണം വാങ്ങി അനധികൃത നിയമനങ്ങൾ, റെഡ്ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങൾ വാങ്ങൽ, സ്വകാര്യപ്രസിൽ സ്റ്റാമ്പ് അച്ചടിച്ചതിൽ കോടികളുടെ അഴിമതി, സംഭാവനകളിലെ വെട്ടിപ്പ്, ജില്ല-സംസ്ഥാന ഓഫീസുകളിലെ അറ്റകുറ്റപ്പണികളിലെ അഴിമതി തുടങ്ങിയവയിലൂടെ കോടിക്കണക്കിന് രൂപ ഭരണസമിതി തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ റെഡ്ക്രോസ് കേരളഘടകം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍