ഐസിസ് പോലുള്ള തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഗ്രൂപ്പ് പോളിസിക്ക് വിരുദ്ധം; സജീർ മംഗലശ്ശേരി രണ്ട് വർഷം മുമ്പ് ഗ്രൂപ്പ് വിട്ടു; രണ്ട് ലക്ഷത്തോളം വരുന്ന ഗ്രൂപ്പ് മെമ്പഴേസിനെ സക്രീനിങ് ചെയ്യുക അസാധ്യം: റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ വിശദീകരണം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഗ്രൂപ്പ് പോളിസിക്കു വിരുദ്ധമാണെന്നും സജീറിനെ കുറിച്ചുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഗ്രൂപ്പിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും ഫേസ്ബുക്ക് ഗ്രൂപ്പ് റൈറ്റ് തിങ്കേഴ്സ്. ഇന്ത്യയിൽ ഐസിസ് ആശയം പ്രചരിപ്പിക്കുന്നതിലെ പ്രധാനി കോഴിക്കോട് മൂഴിക്കലിലെ സജീർ മംഗലശേരി അബ്ദുള്ളയെ സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സജീർ മുമ്പ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മെമ്പറായിരുന്നതിനാൽ ഗ്രൂപ്പിനെതിരെ ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിന്റെ പോളിസിയും നിലപാടും വ്യക്തമാക്കി അഡ്മിൻപാനൽ രംഗത്തെത്തിയിട്ടുള്ളത്.
2014 അവസാനത്തിൽ സജീറിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വിവിധ പേരുകളിലുള്ള ഐഡികളിൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ഇതിലൂടെ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഐസിസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവരുമായും ബന്ധം സ്ഥിരീകരിച്ച് വിദേശ നാടുകളിൽ കഴിയുന്നവരുമായ എൻ.ഐ.എ നിരീക്ഷണം ശക്തമാക്കിയ നൂറോളം അക്കൗണ്ടുകളെ കുറിച്ചും നാലു ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ചും ഒക്ടോബർ പത്തിന് മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സജീർ മംഗലശേരി റൈറ്റ്തിങ്കേഴ്സ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതായി അഡ്മിന്മാർ തന്നെ സ്ഥിരീകരിക്കുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണെന്നും യുക്തിക്കു നിരക്കുന്നതല്ലെന്നും അഡ്മിൻ പാനൽ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അഡ്മിൻ പാനൽ നൽകിയ വിശദീകരണ കുറിപ്പിലൂടെ പറയുന്നതിങ്ങനെ:
' 2014 ൽ ഫേസ്ബുക്ക് ഉപേക്ഷിച്ചു പോയ സജീർ മംഗലശേരി എന്നയാൾ റൈറ്റ് തിങ്കേഴ്സിൽ ഉണ്ടായിരുന്നു എന്നും അതിനാൽ ഇപ്പോൾ അപ്രത്യക്ഷനായ അയാളെ കുറിച്ചുള്ള ദുരൂഹതകൾക്ക് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് മറുപടി പറയണമെന്നുമുള്ള പ്രചരണങ്ങൾ ഗൂഢമായ വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ്. റൈറ്റ് തിങ്കേഴ്സ് ഒരു രഹസ്യ ഗ്രൂപ്പല്ല. 1,82,000 ലധികം മെമ്പർമാരുള്ള ഒരു പബ്ലിക്ക് ഗ്രൂപ്പാണ്. ദിനേനയെന്നോണം പലരും വന്നു പോയി കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിൽ 2014 ൽ ഉണ്ടായിരുന്ന ഒരാളെ കുറിച്ച് രണ്ടു വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന വാർത്തകൾക്ക് ഒരു ഗ്രൂപ്പ് മറുപടി പറയണമെന്ന വാദം ബാലിശമാണ്. അങ്ങനെയൊരാൾ ഗ്രൂപ്പിലെ അഡ്മിനോ സ്ഥിരമായി പോസ്റ്റുകൾ ഇടുന്ന മെമ്പറോ ആയിരുന്നില്ല. അക്കാലയളവിൽ പ്രകോപനപരമായ പോസ്റ്റുകൾ അയാൾ ഇട്ടതായി തെളിവുകളുമില്ല.
രണ്ടു ലക്ഷത്തോളം വരുന്ന ഗ്രൂപ്പിലെ എല്ലാ മെമ്പര്‍മാരെയും സ്ക്രീനിങ് ചെയ്യുക അസാധ്യമായ കാര്യമാണ് എങ്കിലും ഐസിസ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘങ്ങളെ കുറിച്ച് പോസ്റ്റിടുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ബാൻ അർഹിക്കുന്ന തെറ്റായിട്ടാണ് ഗ്രൂപ്പ് പോളിസി 15 ൽ വ്യക്തമാക്കിയിരിക്കുന്നത്. അതനുസരിച്ചു ദുരൂഹമായ എല്ലാ പ്രൊഫൈലുകളെയും ബാൻ ചെയ്യാറുണ്ട് എന്ന് മാത്രമല്ല അത്തരം പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പലതവണ അഡ്മിന്മാർ മെമ്പര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
അപ്രത്യക്ഷനാവുന്ന സമയത്ത് സജീർ ഫ്രീതിങ്കേഴ്സ്, ട്രൂ തിങ്കേഴ്സ് തുടങ്ങി മറ്റു പ്രമുഖ ഗ്രൂപ്പുകളിലെല്ലാം മെമ്പർ ആയിരുന്നുവെന്നത് തന്നെ അയാൾ എല്ലാ പബ്ലിക്ക് ഗ്രൂപ്പുകളിലും ഇടപെടാറുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അക്കാലത്ത് ഒരു സാധാരണ ഐഡിയിൽ ഒതുങ്ങി നിന്നിരുന്ന അയാൾ ഐസിസ് ആശയം പ്രചരിപ്പിക്കാൻ വേണ്ടിയാണ് പിന്നീട് സമീർ അലി പോലുള്ള വ്യാജ ഐഡികൾ സ്വീകരിച്ചത് എന്നാണു മനസ്സിലാവുന്നത്. സമീർ അലി എന്ന ഐഡിക്കെതിരെ ജാഗ്രത നിർദ്ദേശം ഗ്രൂപ്പിൽ നൽകിയതിന്റെ പേരിൽ സമീർ അലിയുടെ വാളിൽ റൈറ്റ് തിങ്കേഴ്സ് അഡ്മിനെതിരെ രൂക്ഷമായ ഭാഷയിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു.
റൈറ്റ് തിങ്കേഴ്സ് ഒരു മത ഗ്രൂപ്പല്ല. അഡ്മിൻ പാനലിൽ വരെ അമുസ്ലിംകളും നിരീശ്വരവാദ നിലപാട് സ്വീകരിക്കുന്നവരുമുള്ള ഒരു പൊതു ഗ്രൂപ്പാണ്. സിപിഐ(എം) ഉൾപ്പടെയുള്ള എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികൾ അഡ്മിൻ പാനലിൽ തന്നെയുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഗ്രൂപ്പെന്ന നിലയ്ക്ക് വർഷാവർഷം സംഘടിപ്പിക്കുന്ന സൗഹൃദ സംഗമങ്ങളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. മാത്രമല്ല തുടക്കം മുതൽ നടന്ന എല്ലാ സംഗമങ്ങളിലും പ്രമുഖ ദൃശ്യ -മാദ്ധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്‍ഷം മുൻപ് ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല.
ഇപ്രകാരം ഒട്ടും രഹസ്യ അജണ്ടകൾ ഇല്ലാതെ മുന്നോട്ടു പോവുന്ന ഗ്രൂപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിർഭാഗ്യകരമാണ്. അതും രണ്ടു വര്‍ഷം മുൻപ് ഫേസ്ബുക്കിൽ ഉണ്ടായിരുന്ന ഒരാളുടെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് സദുദ്ദേശ പരമല്ല. അങ്ങനെയങ്കിൽ അയാൾ ആക്റ്റീവ് ആയിരുന്ന എല്ലാ ഗ്രൂപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണ്. ഒരു രഹസ്യ ഗ്രൂപിനെതിരെയോ ഒരേ ആശയക്കാരുടെ ഒരു നിഗൂഢമായ ഗ്രൂപിനെതിരെയോ ആരോപിക്കുന്നത് പോലെ വിവിധ ആശയക്കാരുള്ള രണ്ടു ലക്ഷത്തോളം വരുന്ന മെമ്പർമാരുടെ ഒരു ഗ്രൂപ്പിനെതിരെ കഥകൾ മെനയുന്നത് തീർത്തും യുക്തിക്ക് നിരക്കുന്നതല്ല. ഗ്രൂപ്പിന്റെ ഇടപെടലിൽ അസംതൃപ്തരായ ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ല.'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍