സർവ്വ തട്ടിപ്പുകൾക്കും ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ച്; പ്രത്യേക കാരണങ്ങളാൽ ഒഴിവാക്കാൻ ആകാതെ മുഖ്യമന്ത്രി വലഞ്ഞു; സിബിഐ വലയിൽ വീണ സലിംരാജ് കേരളം കണ്ട ഏറ്റവും വലിയ മാഫിയാ തലവനോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരാണ് സലിംരാജ്? എന്തുകൊണ്ട് യുഡിഎഫ് ഭരണത്തിന്റെ ആദ്യ മൂന്ന് വർഷം സലിംരാജിന് ഇത്രയേറെ പ്രാധാന്യം ഭരണത്തിൽ കിട്ടി. ആർക്കും ഉത്തരമില്ലാത്ത ചോദ്യം. എന്തുകൊണ്ട് എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സലിംരാജിനെ സംരക്ഷിച്ചു? ആശ്രിത വൽസലനായതുകൊണ്ടെല്ലെന്നാണ് ലഭിക്കുന്ന ഉത്തരം. ഏതായാലും ഈ അടുപ്പം സലിംരാജ് നന്നായി ഉപയോഗിച്ചു. കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ സിബിഐ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് അങ്ങോട്ടാണ്. മുഖ്യ ആസൂത്രകൻ സലിംരാജെന്ന് കണ്ടെത്തി തന്നെയാണ് അറസ്റ്റ്. സർക്കാർ സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറവിൽ സലിംരാജ് ഏകോപിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വീടുമായി ബന്ധപ്പെട്ട് നടന്ന ചില പ്രശ്നങ്ങളിൽ സലിംരാജിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. അതിലെല്ലാം സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഇതുയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് സലിംരാജിനെ കൈവിടാൻ കഴിയാത്ത അവസ്ഥയുണ്ടായത്. അത് സലിംരാജ് നന്നായി ഉപയോഗിക്കുകയും ചെയ്തു. സോളാർ കേസോടെ മുഖ്യമന്ത്രിക്ക് കൈവിടേണ്ടി വന്നു. പിന്നീട് കോഴിക്കോട് യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലുമായി. അപ്പോഴും ഉമ്മൻ ചാണ്ടി കൈവിടില്ലെന്ന് സലിംരാജ് പ്രതീക്ഷിച്ചു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം കേസ് സിബിഐയിൽ എത്തിയതിനാൽ കാര്യങ്ങൾ മാറി മറിഞ്ഞു. മുഖ്യമന്ത്രിയെ കുടുക്കാൻ കേന്ദ്രം ഈ കേസ് ഉപയോഗിക്കുമോ എന്ന ആശങ്കയുള്ള കോൺഗ്രസുകാരും ഉണ്ട്.
മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പുകേസിൽ ഒന്നരവർഷത്തോളം നീണ്ട അന്വേഷണത്തിലും പൂർണമായ വിവരങ്ങൾ സിബിഐക്ക് കണ്ടെത്താനായിട്ടില്ല. ലിംരാജ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രതികളുടെ നിസഹകരണം കാരണം ആഴത്തിലുള്ള അന്വേഷണം നടത്താനായിട്ടില്ല. 170 പേരുടെ ഉടമസ്ഥതയിലുള്ള 45.50 ഏക്കർ ഭൂമി തട്ടിയെടുക്കാൻ രേഖകളിൽ കൃത്രമം കാട്ടിയെന്നും വ്യാജരേഖ ചമച്ചുവെന്നുമാണ് സിബിഐ കണ്ടെത്തിയത്. ഇതിനൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും 225 കോടിയിലധികം വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ സലിംരാജ് ശ്രമിച്ചെന്ന കേസുകൾ ഒതുക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വ്യക്തമായി.
സലിംരാജിനെതിരേ നടപടിയാവശ്യപ്പെട്ട് ഡി.ജി.പി നൽകിയ റിപ്പോർട്ടുകൾ പോലും നാലുമാസത്തിലധികം സർക്കാർ പൂഴ്ത്തിവച്ചു. ലോക്കൽപൊലീസിനു പുറമേ വിജിലൻസ്, ക്രൈംബ്രാഞ്ച്, റവന്യൂഇന്റലിജൻസ്, റവന്യൂവകുപ്പ് എന്നിവരെല്ലാം ഒരുവർഷത്തിലധികം അന്വേഷിച്ചെങ്കിലും എല്ലാം ഒതുക്കപ്പെട്ടു. കളമശേരി പൊലീസ് സ്?റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഭുമിതട്ടിപ്പ് കേസിൽ സലിംരാജിനെതിരേ ശക്തമായ മൊഴികളുണ്ടായിട്ടും എഫ്.ഐ.ആറിൽ സലിംരാജിന്റെ പേര് ഉൾപ്പെടുത്തിയില്ല. തട്ടിപ്പുനടന്ന ഭൂമിയടങ്ങിയ തൃക്കാക്കരനോർത്ത് വില്ലേജ്ഓഫീസറെയും ജീവനക്കാരെയും പ്രതിചേർത്തെങ്കിലും സലിംരാജിനെ ഒഴിവാക്കി. ദക്ഷിണമേഖലാ അഡി.ഡി.ജിപിയായിരുന്ന എ.ഹേമചന്ദ്രന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
വെറുമൊരു സിവിൽ പൊലീസ് ഓഫീസറായ സലിംരാജിനായി എന്തിന് ഇത്രയും വിട്ടുവീഴ്ചകൾ സർക്കാർ നടത്തിയെന്നതാണ് ഉയരുന്ന ചോദ്യം. സോളാർ തട്ടിപ്പ് പ്രതി സരിതയുമായി അടുത്തബന്ധം പുലർത്തിയതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ സ്ഥാനത്ത് നിന്ന് പുറത്തായി. അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് സലിംരാജായിരുന്നു. പൊലീസ് പരിശീലനത്തിനുശേഷം 1995ൽ നെടുങ്കണ്ടം പൊലീസ്
സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു സലിംരാജ്. അന്ന് എസ്.ഐയെ തല്ലി. കാർ തകർത്തു.
ആ പരാതി നിലനിൽക്കേ 2001ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇടുക്കിയിലെ ഒരു ദൂതന്മുഖേന സലിംരാജ് ഉമ്മൻ ചാണ്ടിയുടെ ഗൺമാനായി. സലിംരാജിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന് മൂന്നുതവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു.
2011ൽ ഇന്റലിജൻസ് എതിർത്തതിനെത്തുടർന്ന് ഒരാഴ്ച മാറ്റിനിറുത്തിയെങ്കിലും അടുത്ത ദിവസം തിരികെനിയമനം കിട്ടി. നിരോധിത സംഘടനയുമായും ഹവാല പണമിടപാട് റാക്കറ്റുമായും ഭൂമാഫിയയുമായും അടുത്തബന്ധം പുലർത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഭൂമിതട്ടിപ്പുകേസിൽ സലിംരാജിന്റെ ടെലിഫോൺ സംഭാഷണമടക്കമുള്ള രേഖകൾ പിടിച്ചെടുക്കാനുള്ള വിധിക്കെതിരേ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചു. കടകംപള്ളി തട്ടിപ്പിൽ സലിംരാജിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി സെൻകുമാർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2013 ജൂൺ 29ന് വിശദമായ വിജിലൻസ് അന്വേഷണത്തിന് ഡി.ജി.പി സർക്കാരിന് ശുപാർശ നൽകി. അന്നും ഒന്നും ഉണ്ടായില്ല. സോളാർ കേസിലെ സമ്മർദ്ദമാണ് സലിംരാജിനെ കൈവിടാൻ മുഖ്യമന്ത്രിക്ക് തുണയായത്. അതോടെ ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടേണ്ട സ്ഥിതിയും വന്നു.
വഴുതയ്ക്കാട് സ്വദേശികളായ പ്രേമചന്ദ് ആർ. നായർ, രമ ബി. നായർ, മോഹൻചന്ദ് ആർ. നായർ എന്നിവരുടെ പരാതികളിൽ 2013മാർച്ച് 28ന് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഒന്നുമുതൽ 27 വരെയുള്ള പ്രതികൾ മരിച്ചുപോയ അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നയാളുടെ പേരിൽ വ്യാജരേഖകൾ ചമയ്ക്കുകയും കടകംപള്ളി വില്ലേജിൽ 1602, 3587 എന്ന നമ്പറുകളിൽ തണ്ടപ്പേരുണ്ടാക്കി തീറാധാരം ചമച്ചെന്നാണ് സിബിഐ കണ്ടെത്തിയത്. സലിംരാജും കൂട്ടാളികളും ഭൂവുടമകളെ സമ്മർദ്ദത്തിലാക്കി ഭൂമി ഒഴിയാൻ ഭീഷണിപ്പെടുത്തിയെന്നും സിബിഐ കണ്ടെത്തി. ഇവരുടെ പരാതികളിൽ ഉദ്യോഗസ്ഥരും ആഭ്യന്തരമന്ത്രിയും ഒരു നടപടിയും സ്വീകരിച്ചില്ല.
ഒടുവിൽ സിബിഐ ചിലത് കണ്ടെത്തി. ്അങ്ങനെ സലിംരാജ് പിടിയിലുമായി. 27ാം പ്രതി കടകംപള്ളി വില്ലേജ് ഓഫീസറായിരുന്ന പി.എൻ. സുബ്റഹ്മണ്യൻ പിള്ള 45.54 ഏക്കർ ഭൂമിക്ക് വ്യാജ തണ്ടപ്പേർ നമ്പറും രേഖകളുമുണ്ടാക്കി. ഇതോട ഏക്കറുക്കണക്കിന് ഭൂമി മൂന്നാം പ്രതി നിസാർ അഹമ്മദ്, 20ാം പ്രതി റഹീന എന്നിവരുടെ പേരിൽ രജിസ്?റ്റർ ചെയ്തു. ഈ രേഖകൾ അടിസ്ഥാനമാക്കി 12.27 ഏക്കറിൽ 4.38 ഏക്കർ ഇവർ വിറ്റു.
കേസിലെ 27 പ്രതികൾ ഇവർ
1.സി. കെ. ജയറാം,
പാലാരിവട്ടം, കൊച്ചി
2. കെ.എച്ച്. അബ്ദുൾ മജീദ്,
പത്തടിപ്പാലം, കൊച്ചി
3. നിസാർ അഹമ്മദ് , ഇടവ
4. സെൽമാ ബീവി, ഇടവ
5. മുഹമ്മദ് അബ്ദുൾ ഖാദർ, ഇടവ
6. സൈനബാ ബീവി, ഇടവ
7. സുഹ്റാ ബീവി, തിരുവനന്തപുരം
8. മുഹമ്മദ് കാസിം, ഇടവ
9. റുഖിയാ ബീവി, ഇടവ
10. എ. എം. അബ്ദുൾ അഷ്റഫ്, ഇടവ
11. മുഹമ്മദ് അഷ്റഫ്, ഇടവ
12. ചന്ദ്റകുമാർ, കടയ്ക്കൽ
13.കെ. പി. ഗോപി, ചിതറ
14. റഷീദ, കൊല്ലം
15. ഷാനിദ സലാഹുദ്ദീൻ, കൊല്ലം
16. നദീറ റഷീദ്, ഇടവ
17.സലിമ താജ് , ഇടവ
18. ഹസീന നാസർ, ഇടവ
19.റീന, ഇടവ
20. റഹീന, ഇടവ
21.എസ്. സലിംരാജ്
22. ഷംഷാദ്
23.കെ.കെ. ദിലീപ്, കൊച്ചി
24. വിദ്യോദയ കുമാർ
25. എസ്.എസ്. ഷാജി
26. കെ. അജിത്ത് കുമാർ
27.പി.എൻ. സുബ്രഹ്മണ്യ പിള്ള
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍