ഉറങ്ങി കിടന്ന ഭർത്താവിന് സയനൈഡ് കൊടുത്തുകൊന്ന സോഫിയ കാമുകനൊപ്പം ജീവിക്കാൻ മലയാളികളിൽ നിന്നും 15 ലക്ഷം രൂപയും ശേഖരിച്ചു; അകാലത്തിൽ ഭർത്താവ് മരിച്ച യുവതിക്ക് സഹായം നൽകിയവർ തലയിൽ കൈയും വച്ചിരിക്കുന്നു; പണപ്പിരിവിന് നേതൃത്വം നൽകിയ സഭ നേതൃത്വവും കുഴപ്പത്തിലായി
മറുനാടൻ മലയാളി ബ്യൂറോ
മെൽബൺ: ഭർത്താവിനെ അതീവ രഹസ്യമായി കൊന്ന സോഫി ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെയും വഞ്ചിച്ചു! അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയിൽ ഇവിടുത്തെ മലയാളി സമൂഹം ആത്മാർത്ഥമായി സമാഹരിച്ച് നൽകിയ വൻ തുക സോഫിയും കൈപ്പറ്റുകയും ഇത് കാമുകനുമായി പങ്ക് വയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാമിന്റെ മരണ ശേഷം മെൽബണിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്കാണ് രണ്ട് മാസം മുമ്പ് സോഫിക്ക് പണം സമാഹരിച്ച് നൽകിയത്. മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളി നേതൃത്വം നൽകിയ സഹായനിധി സമാഹരണത്തിലൂടെ മുപ്പതിനായിരം ഓസ്ട്രേലിയൻ ഡോളറാണ്(15 ലക്ഷം രൂപ) സാഫിക്ക് നൽകിയിരുന്നത്. ഇടവകാംഗങ്ങൾക്ക് പുറമെ മെൽബണിലെ മലയാളി സമൂഹമൊന്നാകെ ഈ നിധിയിലേക്ക് കൈയയച്ച് സംഭാവനകൾ നൽകിയിരുന്നു
പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം എബ്രഹാം(33) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, കാമുകൻ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകിയാണ് സാമിനെ കൊന്നതെന്ന് മെൽബൺ പൊലിസ് കണ്ടെത്തി. പുനലൂർ കരവാളൂർ ആലക്കുന്നിൽ എബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. രണ്ടു വർഷം മുമ്പാണ് യുഎഇ എക്സ്ചേഞ്ചിലെ ജീവനക്കാരനായിരുന്ന സാം സോഫിക്കും നാലു വയസുള്ള കുട്ടിക്കുമൊപ്പം ആസ്ട്രേലിയയിൽ താമസമാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ സാം മാത്യുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സോഫി സാമിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
ഇതിന് ശേഷം സോഫിയ ഓസ്ട്രേലിയയിൽ മടങ്ങിയത്തി സഹതാപ തരംഗം സൃഷ്ടിച്ചു. ഇതിലാണ് മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളി അധികൃതരും വീണത്. ഓസ്ട്രേലിയിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്ക് പ്രതിയും സാമിന്റെ ഭാര്യയുമായ സോഫിക്കു നൽകിയിരുന്നു. രണ്ടുമാസം മുമ്പാണ് സഹായനിധി സോഫിക്ക് മലയാളിസമൂഹം കൈമാറിയത്. മെൽബൺ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ നേതൃത്വത്തിൽ മുപ്പതിനായിരം ഓസ്ട്രേലിയൻ ഡോളറാണ് ശേഖരിച്ചത്. ഇടവകാംഗങ്ങൾ മാത്രമല്ല, മെൽബണിലെ മലയാളി സമൂഹവും ഈ ഉദ്യമത്തോട് സഹകരിച്ചിരുന്നു. സാമിന്റെ കൊലയ്ക്ക് പിന്നിൽ സോഫിയയാണെന്ന വെളിപ്പെടുത്തലെത്തിയതോടെ പള്ളിയും വെട്ടിലായി. പള്ളി അധികാരികളുടെ ആവശ്യപ്രകാരം വൻതുകകൾ നൽകിയ പലരും തിരിച്ചു ചോദിക്കുന്നതായും സൂചനയുണ്ട്. സാമൂഹിക പ്രതിബന്ധതയുടെ പേരിലാണ് പിരിവ് നടത്തിയതെന്നും സോഫിയയുടെ വഞ്ചനയിൽ പള്ളി അധികാരികൾ വീഴുകയായിരുന്നുവെന്നുമാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. സോഫിയയുടെ വേദനയിൽ മനസ്സലിഞ്ഞവരാണ് പണം നൽകിയത്. സോഫിയും കുട്ടിയും അനാഥയാകരുതെന്ന് മാത്രമായിരുന്നു കുടുംബ സഹായ നിധിയുടെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ കാമുകനുമായുള്ള ഒത്തുകളിയായിരുന്നുവെന്ന് വ്യക്തമാകുമ്പോൾ ഞെട്ടലിലാണ് പള്ളി അധികാരികളും.
ഒക്ടോബർ 14നാണ് സാം ഏബ്രഹാമിനെ മരിച്ചനിലയിൽ എപ്പിങ്ങിലെ വീട്ടിൽ കണ്ടെത്തിയത്. ഒക്ടോബർ 13നോ 14നോ കൊല നടന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. ഈ വീട്ടിലെയും സമീപസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും വീട്ടിൽ നിന്ന് ഡിഎൻഎ സാംപിളുകളും ഓസ്ട്രേലിയൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സോഫിയും അരുൺ കമലാസനനും ഇനി കോടതിയിൽ ഹാജരാവേണ്ടത് ഫെബ്രുവരി 13നാണ്. ഇതിനകം പൊലീസ് തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് നൽകണം. പ്രതികൾ ഇരുവരും തമ്മിലുള്ള മൂന്നുമാസത്തെ ടെലഫോൺ സംഭാഷണമാണ് കേസിലെ മറ്റൊരു നിർണായകതെളിവ്. മലയാളത്തിലുള്ള ഈ സംഭാഷണം പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയതും. ഇത് അപ്പാടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കോടതിയിൽ സമർപ്പിക്കും. സോഫിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇവരുടെ നാലുവയസുള്ള കുഞ്ഞ്. കുഞ്ഞിനെ ഇവർക്കൊപ്പം നിർത്താൻ ഓസ്ട്രേലിയയിലെ നിയമം അനുവദിക്കുന്നില്ല. സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റേണ്ടിവരും.
സോഫിയുടേയും അരുണിന്റേയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഇവരാണെന്ന് കണ്ടെത്തുകയായിരുന്നു. മുമ്പും പലതവണ സാമിനെ വകവരുത്താൻ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതെന്നും കണ്ടെത്തി. സാം മരിച്ച ദിവസം സാമിന്റെ വീട്ടിൽ അരുൺ എത്തിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചു. പ്രതികൾ, മാസങ്ങളോളം മലയാളത്തിൽ നടത്തിയ സംഭാഷണങ്ങൾ വിവർത്തനം ചെയ്ത് പൊലിസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. കൊല നടന്ന് 10 മാസത്തിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. സാമിന്റെ മരണ ശേഷം സോഫി എപ്പിങ്ങിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് പള്ളിയെ സമർത്ഥമായി ഉപയോഗിച്ച് സോഫി പണപ്പിരിവ് നടത്തിയതെന്നാണ് സൂചന.
മെൽബണിൽ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയ സാം താൻ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നൽകിയിരുന്നതായി വിവരവും പുറത്തുവന്നിരുന്നു. ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരികയെന്ന് കഴിഞ്ഞ തവണ നാട്ടിൽ എത്തിയപ്പോൾ സാം ബന്ധുവീടുകളിലെ സന്ദർശനവേളയിൽ പറയുകയും ചെയ്തിരുന്നു. സോഫിയുടെ കാമുകനായ അരുൺ കമലാസനൻ നേരത്തേ കാറിൽ വച്ച് കൊല്ലാൻ ശ്രമം നടത്തിയതും സോഫിയയുടെ സ്വഭാവത്തെക്കുറിച്ചും നേരത്തേ തന്നെ അടുത്ത ചില ബന്ധുക്കളോട് സാം സൂചിപ്പിച്ചിരുന്നു. മരണത്തിൽ ഭാര്യയുടെ പങ്കിനെക്കുറിച്ച് നേരത്തേ തന്നെ വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരായ സാമിന്റെയും സോഫിയയുടേയും ബന്ധത്തിൽ പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് വീട്ടുകാർ മിണ്ടാതിരുന്നത്. ഇതെല്ലാം ഓസ്ട്രേലിയയിലെ സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. എന്നിട്ടും പള്ളി കേന്ദ്രീകരിച്ച് വൻ പിരിവ് നടന്നുവെന്നത് ദുരൂഹമായി തുടരുകയാണ്.
സ്കൂൾ കാലം മുതൽ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടർന്നു. ഒടുവിൽ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്ട്രേലിയയിലേക്ക്. മെൽബണിൽ ഭാർത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോൾ മുൻ കാമുകനായ അരുണും ജോലി നേടി ഓസ്ട്രേലിയയിൽ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി. ഇതോടെയാണ് കുടുംബപ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനിടയിൽ സോഫിക്കും സാമിനും ഒരു ആൺ കുഞ്ഞുപിറന്നു. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭർത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ സയനൈയ്ഡ് കൊടുത്തുകൊന്നത്.
Stories you may Like
- തലയ്ക്കടിയേറ്റു കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പ്രതികൾക്ക് ജാമ്യമില്ല
- കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം
- ഒരു കൊല്ലത്തിനപ്പുറം നീളാതെ ബ്രിട്നിയും സാമും വേർപിരിയുമ്പോൾ
- ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്
- ആദ്യം തലയ്ക്കടിച്ചത് ബന്ധുവായ സ്ത്രീ; പിന്നിലൂടെ എത്തിയ മറ്റൊരാൾ സാമിന്റെ തലയ്ക്ക് വെട്ടി;
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍