'ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നത്'; അപകടസൂചന സാം നേരത്തെ ബന്ധുക്കൾക്ക് നൽകി; മകന്റെ കൊലപാതകത്തിൽ സോഫിക്ക് പങ്കുള്ളതായി നേരത്തെ സംശയമുണ്ടായിരുന്നെന്ന് പിതാവ്; തെളിവുകൾ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓർത്തുമാണ് ഒന്നും പറയാതിരുന്നത്; ചെറുമകനെ സുരക്ഷിതമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മെൽബണിൽ വച്ച് മലയാൡയുവാവ് സാം എബ്രഹാമിനെ ഭാര്യ സോഫിയ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കൊല്ലം പുനലൂരിലുള്ള ബന്ധുക്കൾ. മകനെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കണ്ണീരൊലിപ്പിച്ച് സോഫിയയും കൂടെയുണ്ടായിരുന്നു എന്ന കാര്യം ഓർക്കുമ്പോൾ പലർക്കും രോഷവും സങ്കടവും ഇരട്ടിയാകുകയാണ്. ഭർത്താനിലെ കൊലപ്പെടുത്തിയ സോഫി ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി കണ്ണീരുമൊഴുക്കി മൃതദേഹത്തിന് സമീപത്തിരുന്നു. അന്ന് സോഫിയയെ ആശ്വസിപ്പിക്കാൻ എത്തിയവർ സോഫിയിൽ ഇത്രയും ക്രൂരയായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
തന്റെ ജീവൻ അപകടത്തിലായിരുന്നു എന്ന സൂചന സാം നേരത്തെ നൽകിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. 'ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നത്'- കഴിഞ്ഞ സെപ്റ്റംബറിൽ പുനലൂരിലെ വീട്ടിലെത്തിയപ്പോൾ സാം ഏബ്രഹാം ബന്ധുക്കളോടായി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ബന്ധുവീടുകളിലെ സന്ദർശന വേളയിൽ ഇങ്ങനെ പറഞ്ഞെങ്കിലും ആരും അതു കാര്യമായി എടുത്തില്ല. നല്ല ജീവിതം നയിക്കുകയാണ് സാം എന്നാണ് ബന്ധുക്കളെല്ലാം കരുതിയത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന കാര്യവും ഇവർക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതോർത്തു ഞെട്ടലും വേദനയും അടക്കാനാവുന്നില്ല ബന്ധുക്കൾക്ക്.
പുനലൂർ കരവാളൂർ സ്വദേശിയായ സാമിന്റെ ഉറ്റവർ കണ്ണീർക്കയത്തിലാണ്. തന്നെ വല്യപ്പച്ചന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്നും അന്നു സാം പിതാവിനോടു പറഞ്ഞിരുന്നു. അലങ്കരിച്ച ശവമഞ്ചത്തിൽ കൊണ്ടുപോകണമെന്നു പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അടുത്ത ബന്ധുക്കളോടു ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സോഫിയുടെ കാമുകനായ അരുൺ കമലാസനൻ കാറിൽ വച്ചു ആക്രമിച്ചിരുന്നുവെന്നും ചില ബന്ധുക്കളെ അറിയിച്ചിരുന്നു. അന്ന് മുതലാണ് സാം താൻ കൊല്ലപ്പെടുമെന്ന സൂചന നൽകിയതും.
അതേസമയം സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്ക് പങ്കുള്ളതായി നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് സാം എബ്രഹാമിന്റെ അച്ഛൻ എബ്രഹാം പുനലൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മകന്റെ മരണം ഹൃദയാഘാതമാണെന്ന് പറഞ്ഞപ്പോഴും സംശയമുണ്ടായിരുന്നു.
എന്നാൽ, വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓർത്തുമാണ് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നത്. തങ്ങളുടെ ചെറുമകനെ സോഫിയയിൽ നിന്നും സുരക്ഷിതമായി വിട്ടുകിട്ടണമെന്നും സാം എബ്രഹാമിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ദുബായിൽ ജോലി ചെയ്ത ശേഷമാണ് സാം മെൽബണിലേക്ക് പോയത്. സംഗീതപ്രിയൻ കൂടിയായിരുന്നു അദ്ദേഹം. മെൽബണിലും ഉണ്ടായിരുന്നപ്പോൾ സംഗീതം വിട്ടൊരു ജീവിതം സാമിനുണ്ടായിരുന്നില്ല. നല്ലവണ്ണം ഗാനം ആലപിക്കുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു. സാമം. സൗമ്യമായ പെരുമാറ്റത്തിനൊപ്പം മികച്ച ഗായകനെന്നതും സാമിനെ ഏവരുടെയും പ്രിയങ്കരനാക്കിയിരുന്നു. അങ്ങനെയുള്ള സാം ഭാര്യയാൽ കൊല്ലപ്പെട്ടു എന്നത് പലർക്കും ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് പുനലൂർ കരവാളൂർ ആലക്കുന്നിൽ വീട്ടിൽ സാം എബ്രഹാം മെൽബണിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. മെൽബൺ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ ദിവസമാണ് ഇതുകൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം വന്നാണ് മരണമെന്നായിരുന്നു ഇവർ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. എന്നാൽ ഇതുകൊലപാതകമാണെന്നും സംഭവത്തിൽ സോഫിയയ്ക്ക് പങ്കുള്ളതായും നേരത്തെ സംശയിച്ചിരുന്നെന്നാണ് സാമിന്റെ മാതാപിതാക്കൾ പറയുന്നത്.
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മരണത്തിലുള്ള സംശയം ഇതുവരെ തുറന്ന് പറയാതിരുന്നത്. സാം എബ്രഹാമിന്റെ നാലുവയസുള്ള കുട്ടിയെ സുരക്ഷിതമായി കിട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു. മൃതദേഹം സംസ്കരിച്ച് 10 മാസം പിന്നിട്ടതിനാൽ ഇനിയും തെളിവുകൾ കിട്ടാൻ പ്രയാസമാകുമെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പുനലൂർ പൊലീസ് അറിയിച്ചിട്ടുണ്ട്.
സ്കൂൾതലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതരാകുകയായിരുന്നു. ഇതിനിടയിൽ തന്നെ കോളജിൽ പഠിക്കുമ്പോൾ അരുണുമായും സോഫി പ്രണയത്തിലായി. എന്നാൽ അപ്പോഴും സാമുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു. ഒടുവിൽ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്ട്രേലിയയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ അരുണും ജോലി നേടി ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് ഇരുവരുടെയും പ്രണയം വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇതിനിടയിൽ സോഫിക്കും സാമിനും ഒരു ആൺകുഞ്ഞ് പിറന്നു. അമ്മയായിട്ടും തീവ്രപ്രണയം സൂക്ഷിച്ച സോഫി രഹസ്യബന്ധത്തിനു ഭർത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയതും സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍