തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ മുതലെടുത്ത് ശാന്തിമഠം കബളിപ്പിച്ചത് വിദേശ മലയാളികളെ; ഗുരുവായൂരപ്പന്റെ നാട്ടിൽ വില്ലയെന്ന മോഹന വാഗ്ദാനത്തിൽ മയങ്ങിയവർ വെട്ടിലായി; തട്ടിപ്പിന് മറയാക്കിയത് മമ്മിയൂരിൽ പണിത 17 വീടുകളുടെ 'ഗുഡ്വിൽ'
തൃശ്ശൂർ: ശാന്തിമഠം എന്ന പേരിലൂടെ തന്നെ ഒരു ഭക്തിതട്ടിപ്പു പ്രസ്ഥാനമായിരുന്നും രാധാകൃഷ്ണൻ വിഭാവനം ചെയ്തത്. നഗരകേന്ദ്രീകൃതങ്ങളായിരുന്നു മറ്റ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊജക്ടുകൾ എങ്കിൽ രാധാകൃഷ്ണന് തിരഞ്ഞെടുത്തത് പുണ്യസ്ഥലങ്ങളായിരുന്നു. തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ കൃത്യമായി വിപണിയിലേക്കെത്തിച്ച് കോടികൾ മുതൽമുടക്കുള്ള വില്ല പദ്ധതികളാണ് രാധാകൃഷ്ണൻ തയ്യാറാക്കിത്.
ഗുരുവായൂരപ്പന്റെ വിപണിസാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം ബിൽഡേഴ്സ് ഇന്ന് റിയൽ എസ്റ്റേറ്റ് തട്ടിപ്പിന്റെ മറ്റൊരു പേരായാണ് സമൂഹത്തിൽ നിറഞ്ഞുനില്ക്കുന്നത്.. ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കോട്ടപ്പടിയിലും, 7 കിലോമീറ്റർ അകലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുനിമടയിലുമായി ഏകദേശം 400 ഓളം ആഡംബരവീടുകൾ. ശാന്തിമഠം രാധാകൃഷ്ണനെന്ന സമർത്ഥനായ വ്യവസായിയുടെ വാക്ചാതുരിയിലും പരസ്യങ്ങളിലും മയങ്ങി കോടികളാണ് വിദേശമലയാളികൾ അടക്കമുള്ളവർ ഗുരുവായൂരിൽ മുടക്കിയത്.
- ആഡംബരവില്ല നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് ശാന്തിമഠം ബിൽഡേഴ്സ് തട്ടിച്ചെടുത്തത് കോടികൾ; ഉടമ ശാന്തിമഠം രാധാകൃഷ്ണനെതിരെ നിലവിലുള്ളത് 140 ഓളം കേസുകൾ; തട്ടിപ്പിന്റെ ഉള്ളറകൾ തേടി മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര ആരംഭിക്കുന്നു
- ചായക്കടക്കാരൻ ബിൽഡറായി മാറിയത് ആത്മവിശ്വാസം കൈമുതലാക്കി; കോടികളുടെ കള്ളക്കളികളിലേക്കുള്ള യാത്ര തുടങ്ങിയത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിലൂടെ; ശാന്തിമഠത്തിന്റെ തട്ടിപ്പുകൾ പുറത്തായത് മാനേജ്മെന്റിലെ പടലപ്പിണക്കങ്ങൾ കാരണം
സിനിമാതാരം കവിയൂർ പൊന്നമ്മ ഉൾപ്പെടെയുള്ളവരെ അണിനിരത്തിയുള്ള പരസ്യത്തിൽ വീണുപോയവർ ഭൂരിഭാഗവും വിദേശമലയാളികളാണ്. പലരും കണ്ണനെ കുളിച്ചുതൊഴാൻ ഗുരുവായൂരിൽ എത്തുമ്പോൾ തങ്ങാൻ ഒരിടം എന്ന നിലയ്ക്കാണ് ശാന്തിമഠത്തിന്റെ വീടുകൾക്കായി പണം മുടക്കാൻ തയ്യാറായത്. എന്നാൽ അവിടെയാണ് രാധാകൃഷ്ണൻ എന്ന സൂത്രശാലിയായ ബിസിനസ്സുകാരന്റെ ബുദ്ധി കൃത്യമായി പ്രവർത്തിച്ചത്. 2008ഓടെ പണി പൂർത്തിയാക്കിയ മമ്മിയൂരിലെ 17 വീടുകളുടെ ''ഗുഡ്വിൽ'' ഉപയോഗിച്ചാണ് ഇത്രയും മനോഹരമായി തട്ടിപ്പ് രാധാകൃഷ്ണൻ നടത്തിയതെന്നാണ് ശാന്തിമഠം വില്ല ഓണേഴ്സ് അസോസിയേഷൻ മുൻഭാരവാഹിയും ശാന്തിമഠം കേസുകൾ കൈകാര്യം ചെയ്യുന്നയാളുമായ ജയപ്രകാശിന്റെ അഭിപ്രായം.
2008ലാണ് കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകജോലിയിൽ നിന്ന് വിരമിച്ചശേഷം ഒറ്റക്ക് താമസിക്കാനുറച്ച് കണ്ണൂർ സ്വദേശിയായ ജയപ്രകാശ് ഗുരുവായൂരിൽ വീട് അന്വേഷിച്ചെത്തുന്നത്. പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്രീയ വിദ്യാലയത്തിലാണ് ജയപ്രകാശ് അവസാനമായി ജോലി ചെയ്തത്. ഈ ബന്ധം തൊട്ടടുത്ത ജില്ലയായ തൃശൂരിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രശസ്തമായ അതിരാത്രം നടത്താറുള്ള പാഞ്ഞാളിലെ പൈങ്കുളത്തിനടുത്തുള്ള താമസം സാങ്കേതികമായി ഉപേക്ഷിച്ചതോടെയാണ് ജയപ്രകാശ് മറ്റൊരു താമസസ്ഥലം അന്വേഷിച്ച് ഗുരുവായൂരിൽ എത്തുന്നത് ടി.വി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇതിനകം വ്യാപകമായിരുന്ന പരസ്യം തന്നെയായിരുന്നു ഇദ്ദേഹത്തെയും ശാന്തിമഠത്തിലേക്കാകർഷിച്ചത്.
കോട്ടപ്പടിയിലെത്തി വീടുകളുടെ നിർമ്മാണം കൂടി നേരിട്ടുകണ്ടപ്പോൾ ജയപ്രകാശും മറ്റൊന്നും ആലോചിച്ചില്ല. ഫുൾഫർണിഷ്ഡ് വില്ലകളും അപ്പാർട്ട്മെന്റുകളും നൽകുമെന്നായിരുന്നു വാഗ്ദാനം. 8 ലക്ഷം രൂപ വിലയിട്ടിരുന്ന ഒരു അപ്പാർട്ട്മെന്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതിനുമുൻപ് തന്നെ മമ്മിയൂരിലെ ശാന്തിമഠത്തിന്റെ പ്രൊജക്ടും അദ്ദേഹം കണ്ടിരുന്നു. എന്നാൽ പണം നൽകി കരാറെഴുതി താമസിക്കാൻ വന്നപ്പോഴാണ് വഞ്ചിതനായെന്ന് ജയപ്രകാശ് മനസ്സിലാക്കുന്നത്. ഫുൾഫർണിഷ്ഡ് എന്ന് അവകാശപ്പെട്ട കോട്ടപ്പടിയിലെ അപ്പാർട്ട്മെന്റിൽ വൈദ്യൂതിയോ, വെള്ളമോ ഉണ്ടായിരുന്നില്ല. പഞ്ചായത്തുമായി ബന്ധപ്പെട്ട ചെറിയ ചില തകരാറുകളാണ് പ്രശ്നത്തിന് പിന്നിലെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ശാന്തിമഠം രാധാകൃഷ്ണൻ ശ്രമിച്ചത്.
ആഴ്ചകളോ മാസങ്ങളോ മാത്രംമതി പ്രശ്നപരിഹാരത്തിനെന്നായിരുന്നു ശാന്തിമഠത്തിന്റെ അവകാശവാദം. ഇതോടെയാണ് താനുൾപ്പെടെയുള്ളവർ ചതിക്കപ്പെടുകയാണെന്ന് ജയപ്രകാശിന് ഉറപ്പായി. ഇദ്ദേഹത്തെപ്പോലെ ഒന്നോ രണ്ടോ പേർ മാത്രമാണ് സ്ഥിരതാമസത്തിനായി വീടുകൾ വാങ്ങിയതെന്നതും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് കാലതാമസമുണ്ടാക്കി. 30-35 ലക്ഷം രൂപയ്ക്കായിരുന്നു. മൂന്നുമുറികളും അടുക്കളയും ഊൾപ്പെടെയുള്ള വില്ലകൾ പലരും വാങ്ങിയിരുന്നത്. ഉടമസ്ഥർ താമസിച്ചില്ലെങ്കിൽ വാടകയ്ക്ക് നല്കി ആ പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു രാധാകൃഷ്ണന്റെ മറ്റൊരു വാഗ്ദാനം.
ഈ വാക്ക് വിശ്വസിച്ച പലരും താൽക്കാലികമായി വീടിന്റെ പവർ ഓഫ് അറ്റോണി ശാന്തിമഠത്തിന്റെ പേരിൽ നൽകിയിരുന്നു. അല്ലാത്തവരുടെ കയ്യിൽ നിന്നും വീടുകളുടെ താക്കോൾ ഈ പേരിൽ വാങ്ങിച്ചെടുക്കാനും ശാന്തിമഠത്തിന് കഴിഞ്ഞു. വില്ലകളുടെ ഉടമസ്ഥരിൽ സ്വന്തമാക്കിയ വില്ല കണ്ടിട്ടുപോലും ഇല്ലാത്തവർ ഉണ്ടെന്നതാണ് വസ്തുത. വാടക കിട്ടാതെ വന്നതോടെ മിക്കവരും പരസ്പരം ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി അറിയുന്നത്. മിക്ക വീടുകളും കേരള പഞ്ചായത്ത്രാജ് ആക്ട് അനുശാസിക്കുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് പൂക്കോട് പഞ്ചായത്ത് ഉടമകൾക്ക് നോട്ടീസ് അയച്ചുതുടങ്ങിയതോടെയാണ് ശാന്തിമഠം തങ്ങൾക്ക് അശാന്തിമഠമാണെന്ന് അവർക്ക് ബോധ്യമായത്. ഒരുമാസം 2500 രൂപ വീതം വാടകയിനത്തിൽ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശാന്തിമഠം രാധാകൃഷ്ണൻ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്.
ആദ്യ ഒന്ന് രണ്ട് മാസങ്ങളിൽ ഉറപ്പ് പാലിച്ച് വിശ്വാസ്യത നേടി അവർ മുഖാന്തിരം വീണ്ടും ബിസിനസ്സ് പിടിക്കുകയെന്ന കച്ചവടതന്ത്രമാണ് രാധാകൃഷ്ണനും ശാന്തിമഠവും ഇവിടെ പയറ്റിയതെന്ന് വില്ലാ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി ജയപ്രകാശ് ആരോപിക്കുന്നു. വില്ലാ ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയപ്രകാശ് എത്തിയതോടെയാണ് നിയമനടപടിക്കുള്ള വേഗവും വർദ്ധിച്ചത്. നിക്ഷേപകരെ വിളിച്ചുകൂട്ടി പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതിയുമായെത്തി. ശാന്തിമഠത്തിനെതിരെയുള്ള പരാതികൾ വന്നുതുടങ്ങിയതോടെ പിന്നെ കേസുകളുടെ പെരുമഴയായി.
കുന്നംകുളം, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി 140 ഓളം കേസുകളാണ് രാധാകൃഷ്ണനും, മകൻ രാകേഷ് മനു, രാധാകൃഷ്ണന്റെ ഭാര്യ രമണി, പെൺമക്കളായ മഞ്ജുഷ, രഞ്ജുഷ എന്നിവർക്കെതിരായി ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസിൽ വാറണ്ട് ആയതോടെയാണ് ശാന്തിമഠത്തിന്റെ വൈസ് ചെയർമാൻ കൂടിയായ രാകേഷ്മനു പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലായത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ രാകേഷ് ചാവക്കാട് സബ്ബ്ജയിലിൽ കഴിയുകയാണ്. 50ഓളം കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തെങ്കിലും ജാമ്യവ്യവസ്ഥകൾ പാലിക്കാനാകാത്തതിനാൽ ശാന്തിമഠം ചെയർമാൻ കൂടിയായ രാധാകൃഷ്ണൻ ഇപ്പോഴും ഒളിവിലാണ് ശാന്തിമഠം ഓഫീസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചിരിക്കുകയാണ്.
(തുടരും)..
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍