സൺ ടിവിയിലെ ഉന്നതൻ പീഡിപ്പിച്ചത് സിനിമാ കുടുംബത്തിലെ അംഗത്തെ; എസ്എംഎസും വാട്സ് അപ്പ് ദൃശ്യങ്ങളും തെളിവാക്കി മലയാളി മാദ്ധ്യമ പ്രവർത്തകയുടെ നീതിക്കായുള്ള പോരാട്ടം
തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ ആരും പരാതിയുടെ പുലിവാല് പിടിക്കാൻ നിൽക്കില്ല. മുതലാളിമാർക്കെതിരെ നിലകൊണ്ടാൽ പരാതികൊടുക്കുന്നവർ അപമാനിക്കപ്പെടുന്ന സമൂഹമാണിത്. അതും പരാതി മാദ്ധ്യമസ്ഥാനപനത്തിലെ ഉന്നതനെതിരെ ആകുമ്പോൾ തീർത്തും സൂക്ഷിക്കണം. പക്ഷേ ചിലർ ഇതൊന്നും കാര്യമാക്കില്ല. അപ്പോൾ വമ്പന്മാരുടെ കൈയിൽ വിലങ്ങു വീഴും.
ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ലോകമെമ്പാടും സംവാദങ്ങൾ നടന്നുവരുന്നു. ഇതിനായി പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. ഈ വിഷയത്തിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് മുഖ്യപങ്കുണ്ട്. മാദ്ധ്യമസ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതകൾ നടന്നാൽ പിന്നെ എന്തു ചെയ്യും. രാജ്യത്തെ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പാണ് സൺ നെറ്റ് വർക്ക്. ഈ സ്ഥാപനത്തിൽ നിന്ന് രണ്ട് പീഡന വാർത്തകൾ പുറത്തുവന്നു. രണ്ടിലും അറസ്റ്റും ഉണ്ടായി.
2013 മാർച്ചിൽ സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തമിഴ്നാട് മുഴുവൻ നടുങ്ങി. പരാതി നൽകിയ സ്ത്രീ അതേ ഓഫീസിൽ വാർത്താ അവതാരകയായി ജോലി ചെയ്തുവന്ന അഖില. ഈ കേസ് ഇപ്പോഴും സ്വേതാപേട്ട് കോടതിയിൽ നടന്നുവരികയാണ്. ഈ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷം വീണ്ടും സൺ ഗ്രൂപ്പിൽ പീഡനപരാതി ഉയർന്നിരിക്കുന്നു.
ഇത്തവണ 'മന്മഥരാജാവ്' ആയി തുറന്നു കാട്ടപ്പെട്ടത് പ്രവീൺ. സൺ നെറ്റ്വർക്കിന്റെ സിഒഒ ആയി ചെന്നെയിൽ ചുമതലയിൽ ഇരിക്കുന്ന ആളാണ് ഇദ്ദേഹം. സ ൺഗ്രൂപ്പിന്റെ എല്ലാ ചാനലുകളുടെയും നിർവ്വഹണ, ഉത്തരവാദിത്തമുള്ള മുഖ്യപദവിയാണിത്. ഇയാളുടെ പേരിൽ പരാതി നൽകിയിരിക്കുന്ന പ്രീതി ശിവൻ (പേര് മാറ്റി) 38 വയസ്സുള്ള എൽഎൽബി, എംബിഎ ബിരുദധാരിയാണ്. പീഡിപ്പിച്ചയാളും പരാതിക്കാരിയും മലയാളികളാണ്.
സൺ നെറ്റ്വർക്കിന്റെ മലയാളം ചാനലായ സൂര്യ ടിവിയിൽ പ്രോഗ്രാം ഹെഡ് ആയി ജോലി ചെയ്തിരുന്നു ഇവർ. ജോലി സംബന്ധമായി ഇരുവരും ഇടയ്ക്കിടെ കാണേണ്ട സാഹചര്യം. ഈ സന്ദർഭങ്ങളിലാണ് സി പ്രവീൺ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതത്രെ. ഇത് സംബന്ധിച്ച് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച്് പൊലീസിൽ ഇവർ പരാതി നൽകി.
ഇതിന് തെളിവായി പ്രവീൺ സെൽഫോണിൽ അയച്ച എസ്എംഎസുകൾ, വാട്സ് അപ്പ് സന്ദേശങ്ങൾ, റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എന്നിവ പ്രീതി പൊലീസിന് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 26 ന് രാവിലെ പ്രവീണിനെ ചെന്നൈ അണ്ണാ നഗറിലുള്ള സ്വവസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു.
അവിടെ നിന്നും ചെന്നൈ പഴയ പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച്് ഓഫീസിൽ കൊണ്ടുവന്നു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രീതി ശിവയെക്കുറിച്ച് ചില പരാതികൾ പ്രവീൺ ഉന്നയിച്ചുവത്രെ. എന്നാൽ പ്രവീണയച്ച എസ്എംഎസ് സന്ദേശങ്ങൾ, വാട്സ് അപ്പ് സന്ദേശങ്ങൾ എന്നിവ കാണിച്ചതോടെ അയാൾ അടങ്ങി, സത്യം തുറന്നു പറയാൻ തുടങ്ങി.
പകൽനേരം മുഴുവൻ ചോദ്യം ചെയ്ത ശേഷം വൈകിട്ട് സ്വേതപെട്ട കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജയിലിലടച്ചു. ആദ്യകാലത്ത് പ്രവീൺ തിരുവനന്തപുരത്ത് സൂര്യ ടിവിയുടെ ഹെഡ് പദവി വഹിച്ചിരുന്നു. സൺഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ റെഡ് എഫ്എം റേഡിയോയിൽ ഹെഡ് പദവിയിലായിരുന്നു അന്ന് പ്രീതി. അവിടെ വച്ച് പ്രവീൺ പ്രീതിയോടുള്ള ചേഷ്ടകൾ ആരംഭിച്ചിരുന്നത്രെ. ഇതിനാൽ 2011 ൽ പ്രീതി ശിവൻ ജോലി രാജിവച്ചു. പിന്നീട് ആരോ മുഖേന 2012 സെപ്റ്റംബറിൽ പ്രീതി ശിവൻ ചെന്നെയിലേക്ക് വന്നു. അവിടെ പ്രീതി ശിവൻ സൂര്യ ടിവിയുടെ പ്രോഗ്രാം ഹെഡായി നിയമിക്കപ്പെട്ടു.
പ്രവീണും ചില ചരടുവലികൾ നടത്തി സൺ നെറ്റ്വർക്കിന്റെ മുഴുവൻ ഉത്തരവാദിത്വമുള്ള ഉദ്യോഗനായി ചുമതലയേറ്റ് ചെന്നൈയിലെത്തി. ചെന്നൈയിൽ രാജ അണ്ണാമലപുരത്തുള്ള സൺ നെറ്റ്വർക്കിന്റെ ഹെഡ് ഓഫീസിലാണ് രണ്ടുപേർക്കും ജോലി. മേലുദ്യോഗസ്ഥനായ പ്രവീൺ പ്രീതിയെ ഇടയ്ക്കിടെ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തുമത്രെ. പ്രീതി അകത്ത് വന്നിരുന്നാൽ ജോലി സംബന്ധമായി യാതൊന്നും സംസാരിക്കാതെ തന്റെ സ്വകാര്യ ആഗ്രഹത്തെ വെളിപ്പെടുത്തും മട്ടിലാണ് പ്രവീൺ പെരുമാറിയിരുന്നതത്രെ.
ചെന്നൈയിൽ തന്റെ കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ അമ്മയുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ ഉള്ളതിനാൽ പ്രീതി വളരെ ക്ഷമയോടെയാണ് ഈ സംഭവം കൈകാര്യം ചെയ്തിരുന്നത്. എന്നാലും ഒരു ഘട്ടത്തിൽ പ്രവീണിന്റെ ഉപദ്രവം അതിരു കടന്നതോടെ കഴിഞ്ഞ മാർച്ച് മാസം ജോലി രാജിവച്ച് കുടുംബത്തോടെ പ്രീതി ശിവൻ നാട്ടിലേക്ക് മടങ്ങി.
ഇതിന് ശേഷവും പ്രീതിക്ക് അർഹതപ്പെട്ട പിഎഫ്, ഗ്രാറ്റുവിറ്റി അടക്കം 36 ലക്ഷം രൂപ പ്രവീൺ തടഞ്ഞുവച്ചു. ഇതേപ്പറ്റി പ്രീതി ചോദിച്ചപ്പോൾ തന്റെ ആഗ്രഹം നിറവേറ്റിത്തന്നാലേ ഇക്കാര്യത്തിൽ സഹായിക്കാൻ പറ്റൂ എന്നായിരുന്നു പ്രവീണിന്റെ മറുപടി. ഇക്കാര്യങ്ങളെല്ലാം ചേർത്ത് തെളിവ് സഹിതം പ്രീതി ശിവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന പ്രീതിയുടെ ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പ്രീതിയുടേത് കേരളത്തിൽ പ്രശസ്തമായ ഒരു സിനിമാ കുടുംബമാണ്. തുടക്കകാലത്ത് അവർ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിനിമാ സ്റ്റുഡിയോയിൽ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സാങ്കേതികകാര്യങ്ങളിൽ പ്രീതി മിടുക്കിയാണ്. ഇതിനാലാണ് സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥതയിൽ 2007 ൽ ആരംഭിച്ച റെഡ് എഫ്എം റേഡിയോയിൽ അവർക്ക് നിയമനം ലഭിച്ചത്. കേരളത്തിൽ 5 മുഖ്യനഗരങ്ങളിൽ റെഡ് എഫ്എം റേഡിയോ സ്ഥാപിച്ച് അതിനെ വളർത്തിയെടുക്കുന്നതിൽ പ്രീതി മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ അവിടെ നിന്ന് രാജിവച്ച ശേഷവും ചെന്നൈയിൽ വിളിച്ചുവരുത്തി ഉയർന്നപദവി നൽകിയതെന്നും സുഹൃത്തുക്കൾ പറയുന്നു.
പുതുതായി വരുന്ന അവതാരകരെ വളയ്ക്കുന്നത് ഇവിടെ ഉയർന്നപദവിയിലിരിക്കുന്ന ചില വിരുതന്മാരുടെ പതിവാണെന്നും ഈ ചാനലിൽ ജോലി ചെയ്യുന്ന ചിലർ പറയുന്നു. കഴിഞ്ഞവർഷം സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അയാളെ സസ്പെൻഡ് ചെയ്തതായി ആ മാദ്ധ്യമസ്ഥാപനം അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം പേരിന് ചില വിചാരണ പ്രഹസനം നടത്തി, ചില മാസങ്ങൾക്ക് ശേഷം ഇയാളെ വീണ്ടും ജോലിയിൽ തിരിച്ചെടുത്തു.
കുറഞ്ഞപക്ഷം അയാളുടെ പേരിൽ കോടതിയിലുള്ള കേസിൽ തീർപ്പുവരുംവരെ കാത്തിരിക്കാൻ സൺഗ്രൂപ്പ് ക്ഷമ കാണിച്ചില്ല. രാജയുടെ മേൽ പരാതി ഉയർന്നപ്പോൾ മറ്റ് വനിതാ ജീവനക്കാരോട് അയാളുടെ സ്വഭാവ ശുദ്ധിയെപ്പറ്റി നല്ലവാക്ക് എഴുതിവാങ്ങി രക്ഷിക്കാൻ ഉത്സാഹം കാട്ടിയ ആളാണ് സി പ്രവീൺ. ഇപ്പോൾ രാജ അതേ നാണയത്തിൽ പ്രവീണിന് പ്രത്യുപകാരം ചെയ്തതായിരിക്കുമോ. ഇയ്യാംപാറ്റകളെപ്പോലെ ഇവിടെ ജോലിക്കെത്തുന്ന പാവം പെൺകുട്ടികളുടെ നില പരിതാപകരമാണെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ചില നാളുകളായി കല്യാണമെന്നും ഉപരിപഠനമെന്നും ഒക്കെ കാരണം പറഞ്ഞ് ജോലി രാജിവയ്ക്കാൻ പല വനിതാ അവതാരകരും തയ്യാറായി വരികയാണ്. രാജമാരും പ്രവീൺമാരും വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ് വരുമ്പോൾ പാവം പെൺകുട്ടികൾക്ക് വേറെന്ത് വഴി.
(അവലംബം-തമിഴ്വാരിക-കുമുദം റിപ്പോർട്ടർ, ലക്കം 77, 2-1-2015)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്