14-ാം വയസ്സിൽ കല്ല്യാണം നടന്നു; മകൾ വിവാഹിതയും; സാമ്പത്തിക പരാധീനത കാരണം പണം നൽകാമെന്ന വാക്ക് വിശ്വസിച്ച് കദളിക്കാട്ടെത്തിയെന്ന മൊഴിയിൽ സിനിമാ-സീരിയൽ നടി തലയൂരി; തൊടുപുഴയിലെ പെൺവാണിഭത്തിൽ ആന്റിക്ലൈമാക്സ്
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: വാഴക്കുളം കദളിക്കാടുനിന്നും സിനിമാനടിയുൾപ്പെട്ട പെൺവാണിഭസംഘം പിടിയിലായതുമായി ബന്ധപ്പെട്ട പൊലീസ് കേസിന് ആന്റി ക്ലൈമാക്സ്. പ്രതിയെന്നു പൊലീസ് വെളിപ്പെടുത്തിയ നടിയെ ഇപ്പോൾ ഇരയാക്കിമാറ്റി. കേസ്സ് പുരോഗമിക്കുന്നത്, തന്നെ കടത്തിക്കൊണ്ടുപോയി വാണിഭസംഘത്തിന് കൈമാറിയെന്ന മലപ്പുറം സ്വദേശിനിയായ നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്. പുരുഷന്മാരെ ജയിലിലയച്ചത് ലൈംഗികക്ഷമതാ പരിശോധനക്ക് വിധേയമാക്കിയശേഷം. പീഡനം നടന്നോ എന്ന കാര്യത്തിൽ നടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയിട്ടില്ലെന്നും വെളിപ്പെടുത്തൽ.
വാഴക്കുളം കദളിക്കാട് പെൺവാണിഭവുമായി ബന്ധപ്പെട്ട് ചാർജ് ചെയ്തതായി പറയപ്പെട്ടിരുന്ന പൊലീസ് കേസ്സ് ഇപ്പോൾ പീഡനക്കേസ്സായി പരിണമിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്. പിടിയിലായ മലപ്പുറം സ്വദേശിനിയായ മുസ്ലിം യുവതിയുടെ മൊഴിപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പണം നൽകാമെന്നു പറഞ്ഞ് സൂരജ് എന്നൊരാൾ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് കദളിക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നെന്നാണ് ഇവർ മൊഴി നൽകീയിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ സി ഐ മറുനാടനോട് പറഞ്ഞു.
ഹൈടെക് വാണിഭമാണ് ഇവിടെ നടന്നിരുന്നതെന്നും നടിയായിരുന്നു കേന്ദ്രത്തിലെ മുഖ്യ ആകർഷണകേന്ദ്രമെന്നും ഇവർക്ക് പതിനായിരം രൂപയായിരുന്നു ഫീസെന്നും മറ്റുമായിരുന്നു ആദ്യ ദിവസം പൊലീസ് പുറത്തുവിട്ട വിവരം. ഇത്തരത്തിൽ മാദ്ധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിലെ മാറിയ സാഹചര്യത്തെക്കുറിച്ച് പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുള്ളത്.
14 വയസ്സിൽ താൻ വിവാഹിതയായെന്നും മകൾ വിവാഹിതയാണെന്നും സ്വദേശം മലപ്പുറമാണെന്നും സാമ്പത്തീക പ്രതിസന്ധിയിലായ തന്നെ അവസരം മുതലാക്കിയാണ് സൂരജ് വാണിഭകേന്ദ്രത്തിലെത്തിച്ചതെന്നുമാണ് മൊഴിയിൽ യുവതി വ്യക്തമാക്കിയിട്ടുള്ളത്. നടിയുടെ പേര് കവിത എന്നാണെന്നും വീട് പാലക്കാട് ആണെന്നും മറ്റുമായിരുന്നു ആദ്യം പൊലീസിൽ നിന്നും ലഭ്യമായ വിവരം. സ്പെഷ്യൽ ബ്രാഞ്ച് മേൽഘടകങ്ങളിലേക്ക് നൽകിയിട്ടുള്ളതും ഇതേ പേരുവിവരങ്ങൾ തന്നെയാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇത് ആരുടെയോക്കയോ ഭാവനയാണെന്നും ഇക്കാര്യം വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്നുമാണ് മൂവാറ്റുപുഴ സി ഐ യുടെ വെളിപ്പെടുത്തൽ. കേസ്സിലെ പ്രതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവണമെങ്കിൽ പ്രതികളുടെ മൊബൈൽ കോൾ ലിസ്റ്റ് പരിശോധിക്കണം. ഇതിനായി മൊബൈൽ സേവനദാതാക്കൾക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും സി ഐ വ്യക്തമാക്കി.
പെൺവാണിഭം നടക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കദളിക്കാട്ടെ വീട്ടിലെത്തിയതെന്നും അവിടെ ചെല്ലുമ്പോൾ പിടിയിലായവർ കുറ്റകൃത്യത്ത്യൽ ഏർപ്പെട്ടിരുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സംഭവം സംബന്ധിച്ച് വാഴക്കുളം എസ് ഐ പങ്കുവച്ച വിവരം. പ്രതികളെ പിടികൂടിയ ശേഷം കേസ്സ് അന്വേഷണം സി ഐ ക്ക് കൈമാറിയെന്നും കൂടുതൽ വിവരങ്ങളറിയാൻ സി ഐയുമായി ബന്ധപ്പെടണമെന്നുമായിരുന്നു എസ് ഐ യുടെ നിർദ്ദേശം.
സി ഐ യുടെയും എസ് ഐയുടെയും വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേട് കേസ്സിൽ തിരിമറി നടന്നു എന്നതിന്റെ സൂചനയാണെന്നും ഉന്നത സ്വാധീനത്താൽ കേസ്സ് മാറിമറിയാൻ സാദ്ധ്യതയുണ്ടെന്നുള്ള പ്രചാരണം ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തലുകളെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ. തൊടുപുഴക്ക് സമീപം കദളിക്കാടു നിന്നും ചലച്ചിത്ര-സീരിയൽ നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭസംഘം പൊലീസിന്റെ പിടിയിലായി എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. വീരപുത്രൻ, വണ്ടർഫുൾ ജേർണി, സിഗ്നൽ എന്നീ സിനിമകളിലും എതാനും സീരിയലുകളിലും അഭിനയിച്ച, പാലക്കാട് സ്ഥിരതാമസമാക്കിയ അമലയും ഇടപാടുകാരുമാണ് കസ്റ്റഡിയിലുള്ളതെന്ന പൊലീസ് പുറത്തുവിട്ട വിവരം വൻ വാർത്താ പ്രാധാന്യവും നേടി.
തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരൻ തെക്കുംഭാഗം സ്വദേശി മോഹനൻ എിവരെയാണ്് പൊലീസ് സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്. മോഹനന്റെ ഭാര്യ സന്ധ്യയും കേസിലെ പ്രതിയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചലിലാണ് സംഘം വലയിലായത്. പിടിയിലായവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ ഉത്തരേന്ത്യൻ സ്വദേശികളായ പെൺകുട്ടികളുൾപ്പെടെ നൂറിൽപ്പരം യുവതികളുടെ പേരും ഫോൺ നമ്പറുകളും ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ഉണ്ടെന്നാണ് പൊലീസ് നൽകിയ വിവരം. തെക്കേമലയിൽ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭമെന്നും ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നമുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം നൽകിയതെന്നുമാണ് പൊലീസ് സാക്ഷ്യം.
തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം ഓപ്പറേഷൻ നടത്തിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്. ഓൺലൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരുന്നു പ്രവർത്തനമെന്നായിരുന്ന പൊലീസിന്റെ ആദ്യ നിലപാട്. സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. ഇടനിലക്കാരന്റെ കൈയിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം ഇവിടുത്തെ ഇടപാടുകാരായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതാണ് പൊലീസ് ഒറ്രടയിക്ക് വിഴങ്ങുന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയിൽനിന്ന് 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
ഉന്തരേന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള പെൺകുട്ടികൾ വന്നുപോയതിന്റെ വിവരങ്ങളടങ്ങിയ രജിസ്റ്ററും ഇവരിൽനിന്ന് പിടിച്ചെടുത്തു. 2000 മുതൽ 25,000 വരെയാണ് ഇടപാടുകാരിൽനിന്ന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തേ മൂവാറ്റുപുഴ വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവർ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാർക്ക് സംശയം തോന്നുമ്പോൾ വീട് മാറുകയായിരുന്നു പതിവ്. ഈ വാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം ഉന്നത ഇടപെടലിലൂടെ അട്ടിമറിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍