സ്ത്രീധനം നൽകിയ പത്ത് പവനും ധൂർത്തടിച്ചു തീർത്തു; അപസ്മാരത്തെ മനോരാഗമാക്കി പീഡിപ്പിച്ചു; താലികെട്ടി മാസങ്ങളായിട്ടും കല്ല്യാണം രജിസ്റ്റർ ചെയ്യാതെ കള്ളക്കളി തുടർന്നു; മകളുടെ മരണത്തിൽ നീതി തേടി വിജയമ്മ; പാലോട്ടെ ആത്മഹത്യയിൽ കേസെടുക്കാതെ കള്ളക്കളിയുമായി പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീ പീഡനത്തിന് പുതിയൊരു രക്തസാക്ഷി കൂടി. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേയാണ് ഷീബ സ്വയം ജീവനൊടുക്കിയത്. നെടുമങ്ങാട് പെരിങ്ങമ്മലയിലാണ് സംഭവം. മകളുടെ മരണശേഷമാണ് ഭർതൃഗൃഹത്തിൽ മകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ വീട്ടുകാർ അറിയുന്നത്. അതും മരണക്കുറിപ്പിന്റെ രൂപത്തിൽ തുണ്ടു കടലാസിൽ. സ്ത്രീധനമായി നൽകിയ സ്വർണവും പണവും ഈടാക്കിയശേഷം മനോരോഗിയെന്ന് മുദ്രകുത്തി ഭർത്താവ് ഉപേക്ഷിച്ചതിൽ മനംനൊന്താണ് ഷീബ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ കണ്ണീരു കലർത്തി ഷീബ എഴുതി. മകൾ അനുഭവിച്ച് പീഡനങ്ങളും കഷ്ടപ്പാടുകളും വീട്ടുകാർ അറിയാൻ ഒരല്പം വൈകിപോയി. മകളുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികൾ സമർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറയുന്നു.
മകളുടെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻ വീട്ടുകാർക്ക് സാധിക്കുന്നില്ല്. വീട്ടമ്മയായ വിജയമ്മയുടെയും വെൽഡിങ് വർക്കു ഷോപ്പ് ജീവനക്കാരനായ മുരളീധരൻ ആചാരിയുടെയും മൂന്നു മക്കളിൽ ഇളയതായിരുന്നു ഷീബ. പത്താംക്ളാസ് വരെ പഠിച്ച ഷീബയെ കഴിഞ്ഞ സെപ്റ്റംബർ 14നാണ് ചിതറ സ്വദേശി വിജയന് വിവാഹം ചെയ്തു നൽകിയത്. മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിലായിരുന്നു വിവാഹം. ടാപ്പിങ് തൊഴിലാളിയായിരുന്ന വിജയന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് വിജയമ്മ മകളെ വിവാഹം ചെയ്തു നൽകിയത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മുരളീധരൻ ആചാരി വിജയമ്മയെയും മക്കളെയും ഉപേക്ഷിച്ചതാണ്. രണ്ടാൺമക്കളും വീട്ടമ്മയായ വിജയമ്മയും കഷ്ടപ്പെട്ടാണ് മകളുടെ വിവാഹം നടത്തിയത്. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ഷീബയുടെ ആഭരണങ്ങൾ കഴിഞ്ഞ പത്തുമാസങ്ങൾക്കുള്ളിൽ പലപ്പോഴായി വിറ്റ വിജയൻ പണമായി നൽകിയ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. സ്വന്തമായി ബൈക്ക് വാങ്ങാനും ആർഭാടങ്ങൾക്കും പണം ചെലവഴിച്ച ഇയാൾ കുടുംബ വീട്ടിലോ വസ്തുവിലോ ഷീബയ്ക്ക് യാതൊരുവിധ അവകാശങ്ങളും നൽകിയിരുന്നില്ല. പണവും സ്വർണവും തീർന്നതോടെ ഷീബയെ വേണ്ടെന്ന് വന്നതാണ് വിജയൻ അവളെ ഉപേക്ഷിക്കാനും തുടർന്ന് ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഇവർ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
വിജയന്റെ വീട്ടുകാരും സഹോദരിമാരും ഷീബയെ വന്നുകണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചത്. കുട്ടിക്കാലം മുതൽ വല്ലപ്പോഴും ഷീബയ്ക്ക് അപസ്മാരം വരാറുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാർ ഇക്കാര്യം വിജയനോടും കുടുംബത്തോടും പറയുകയും ചെയ്തു. രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന ഷീബ വിവാഹശേഷവും അത് തുടർന്നു. എന്നാൽ ഷീബ മനോരോഗിയാണെന്നും അതിനുള്ള മരുന്നാണ് കഴിക്കുന്നതെന്നും വിജയനും കുടുംബവും നിരന്തരം ആക്ഷേപിക്കുന്നത് ഷീബയെ മാനസികമായി തളർത്തി. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാനും ഇയാൾ കൂട്ടാക്കിയില്ല. വിവാഹം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട വീട്ടുകാരോട് ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെട്ട വിജയൻ ഇതിനെതിരെ പ്രതികരിച്ച ഷീബയുടെ മാതാവിനോടും ബന്ധുക്കളോടും മോശമായാണ് പലപ്പോഴും പെരുമാറിയത്.
വിവാഹം രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രൂക്ഷമായതോടെ വിജയൻ നിരന്തരം ഷീബയെ മർദ്ദിക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു. ആഹാരം നൽകാതെ വിജയനും വീട്ടുകാരും പലതരത്തിൽ മാനസികമായി തളർത്തിയെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് വിജയമ്മ നൽകിയിട്ടുള്ള പരാതി. ഷീബയെ കഴിഞ്ഞ ജനുവരിയിൽ അവളുടെ വീട്ടിൽകൊണ്ടാക്കിയ വിജയൻ പിന്നീട് തിരിഞ്ഞുനോക്കിയില്ല. തുടർന്ന് കുടുംബകോടതിയിൽ ഷീബ നൽകിയ പരാതി കോടതി പലതവണ പരിഗണിച്ചെങ്കിലും വിജയൻ ഹാജരായില്ല. ഒടുവിൽ വാറന്റാകുമെന്ന ഘട്ടം വന്നപ്പോൾ ഓഗസ്റ്റ് 10ന് ഇയാൾ ഷീബയ്ക്കൊപ്പം കൗൺസലിംഗിന് ഹാജരായെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
കോടതിമുറിയിൽ ഭർത്താവ് വിജയനിൽനിന്ന് തനിക്കുണ്ടായ അനുഭവങ്ങളിൽ തളർന്നുപോയ ഷീബ പിന്നീടെല്ലാം തീരുമാനിച്ചുറപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളിൽ നിന്ന് മനസിലാകുന്നത്. തന്നെച്ചൊല്ലി അമ്മയും സഹോദരങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലും ഭർത്താവും വീട്ടുകാരും മനോരോഗിയെന്ന് മുദ്രകുത്തിയതിലും വിഷണ്ണയായ അവൾ അടുത്ത ദിവസം രാവിലെ സഹോദരങ്ങൾ ജോലിക്കും അമ്മ വിജയമ്മ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും പോയ തക്കം നോക്കിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. സാധനങ്ങളുമായി തിരിച്ചെത്തിയ വിജയമ്മ വീട്ടിലെ കതകുകളെല്ലാം അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അവരെത്തി വാതിൽ തള്ളി തുറന്ന് നോക്കുമ്പോഴാണ് വിജയമ്മയുടെ മുറിയിൽ ഷീബയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലോട് എസ്.ഐ സനോജ്, സി.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. എസ്.ഐ സ്ഥലം മാറ്റപ്പെടുകയും സി.ഐയ്ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവുണ്ടാകുകയും ചെയ്തതോടെ ഷീബയുടെ ആത്മഹത്യയും അതിന് പ്രേരണയായ സ്ത്രീപീഡനവും സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കാര്യമായ താൽപ്പര്യം കാട്ടാത്ത സാഹചര്യത്തിൽ ക്രൈംബ്രാംഞ്ച് പോലുള്ള പ്രത്യേക ഏജൻസികളെ കേസ് അന്വേഷിപ്പിക്കാൻ ചുമതലപ്പെടുത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍