മകളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച് ഇന്ദ്രാണിയുടെ മുൻഭർത്താവ് സഞ്ജിവ് ഖന്ന; ഷീന വോറയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ്കണ്ടെത്തു; ഫൊറൻസിക് പരിശോധനയിലെ സ്ഥിരീകരണം നിർണ്ണായകമാകും: വിചിത്രമായ ദുരൂഹതകളുടെ ഞെട്ടലിൽ മുംബൈ
മുംബൈ: സഹോദരിയാണെന്ന് സമൂഹത്തെ ധരിപ്പിച്ച് ഷീന വോറ ഇന്ദ്രാണി മുഖർജിയുടെ മകളാണെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇപ്പോൾ ഏവരിലും ആകാംക്ഷ ഉയർത്തിക്കൊണ്ട് മുന്നോട്ടു പോകുകയാണ് ഷീന വോറ കൊലക്കേസ്. മകളെ കൊലപ്പെടുത്തിയതി തനിക്കും പങ്കാളിത്തമുണ്ടെന്ന് ഷീനവോറയുടെ മുൻഭർത്താവ് സഞ്ജയ് ഖന്ന സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ കേസിലെ സുപ്രധാന വഴിത്തിരിവായി ഷീനയുടെ ശരീരാവശിഷ്ടങ്ങൾ മുംബൈ പൊലീസ് കണ്ടെത്തി. ഷീനയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തു. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ഇവിടെ നിന്നും ലഭിച്ചത്. കൂടുതൽ തെളിവുകൾക്കായി തിരച്ചിൽ തുടരുകണെന്നും പൊലീസ് അറിയിച്ചു. വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ ഷീനയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചാൽ അത് കേസന്വേഷണത്തിൽ വഴിത്തിരിവാകും.
അതേസമയം മുംബൈയിലെ ഷീനാ ബോറ കൊലക്കേസിൽ മുഖ്യ പ്രതി സഞ്ജയ് ഖന്നയെ ഈ മാസം 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലപ്പെട്ട ഷീനയുടെ ഡിഎൻഎ സാമ്പിളുകൾ ഇന്ദ്രാണി മുഖർജിയുടെ ഡിഎൻഎ സാമ്പിളുകളുമായി യോജിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള ഇന്ദ്രാണിയെ കാണാൻ ബാന്ദ്ര കോടതി അഭിഭാഷകന് അനുമതി നിഷേധിച്ചു അറസ്റ്റിലായ ഇന്ദ്രാണി മുഖർജിയും മകൾ ഷീനാ ബോറയും തമ്മിലുണ്ടായിരുന്ന് സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേ സമയം ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് സഞ്ജയ് ഖന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രാണിക്കെതിരെ ശക്തമായ തെളിവുകളുമായി ഷീനയുടെ സഹോദരൻ മിഖായേൽ ബോറയും രംഗത്ത് എത്തിയിരുന്നു.
അതേസമയം ദുരഭിമാന കൊലപാതകമാണെന്ന സംശയ ബലപ്പെടുത്തുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. ഷീന ബോറ കൊലക്കേസിൽ കാമുകൻ രാഹുൽ മുഖർജിയെ മുംബൈ പൊലീസ് രണ്ടുവട്ടം പൊലീസ് ചോദ്യംചെയ്തു. ഗുവാഹത്തിയിൽ ഷീനയുടെ സഹോദരൻ മിഖൈൽ ബോറയുടെ മൊഴിയുമെടുത്തു. സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി മുഖർജിയും അവരുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്നു ഷീനയെ കൊലപ്പെടുത്തിയെന്ന കേസിൽ, പീറ്ററിന്റെ ആദ്യബന്ധത്തിലെ മകൻ രാഹുലിന്റെ മൊഴി നിർണായകമാകുമെന്നാണു പ്രതീക്ഷ. ഷീനയും മിഖൈലും സിദ്ധാർഥ് ദാസ് എന്നയാളുമായുള്ള ബന്ധത്തിൽ ഇന്ദ്രാണിക്കുണ്ടായ മക്കളാണ്. ഇതു മറച്ചുവച്ച് ഇരുവരും സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി പ്രചരിപ്പിച്ചിരുന്നത്. കൊലക്കേസിൽ ഇവർ അറസ്റ്റിലാകുന്നതുവരെ ഈ കഥയാണു പീറ്ററും വിശ്വസിച്ചിരുന്നത്.
പീറ്ററിന്റെ ആദ്യഭാര്യ ഷബ്നത്തിന്റെ മകനായ രാഹുലും ഷീനയും പ്രണയത്തിലാകുകയും ഇന്ദ്രാണിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്നു. അതിനാലാണു ദുരഭിമാനക്കൊലയുടെ സാധ്യതകൾ പൊലീസ് അന്വേഷിക്കുന്നത്. 2012 ഏപ്രിൽ 24ന് ഇന്ദ്രാണി കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചു താനാണു ഷീനയുടെ കാറിൽ കൊണ്ടുപോയി വിട്ടതെന്നു രാഹുൽ പറയുന്നു. അന്നാണു ഷീന കൊല്ലപ്പെട്ടതും.
പലവട്ടം വിളിച്ചെങ്കിലും ഷീനയുടെ ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നെന്നു രാഹുൽ മുഖർജി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ 'നമ്മുടെ ബന്ധം അവസാനിച്ചു' എന്ന എസ്എംഎസ് വന്നു. അവർ ജോലിചെയ്തിരുന്ന മുംബൈ മെട്രോ റയിൽ ലിമിറ്റഡിൽ അന്വേഷിച്ചപ്പോൾ അവധിയിലാണെന്നാണു പറഞ്ഞത്. പിന്നീടു രാജിവച്ചതായി അറിഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ടും ഡീ ആക്ടിവേറ്റ് ചെയ്തതായി കണ്ടതോടെ സംശയമേറി. തുടർന്ന്, ഷീനയെ കാണാനില്ലെന്നു പരാതി നൽകി. ഷീനയെ ഉപരിപഠനത്തിനു യുഎസിലേക്ക് അയച്ചെന്നും രാഹുലിന്റെ ശല്യംകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ഇന്ദ്രാണി പറഞ്ഞതായി പൊലീസ് അറിയിച്ചു. അവളെ അന്വേഷിച്ചു പുറകെ നടക്കരുതെന്ന് ഇന്ദ്രാണി തന്നോടും പറഞ്ഞതായി രാഹുൽ പറയുന്നു.
മുഖർജിമാരുടെ അടുത്ത ഇര താനാകുമെന്നു ഭയപ്പെടുന്നതായി ഷീനയുടെ സഹോദരനും ഇന്ദ്രാണിയുടെ മകനുമായ മിഖൈൽ ബോറ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇന്ദ്രാണിയുടെ മാതാപിതാക്കളായ യു. കെ. ബോറ, ദുർഗാ റാണി എന്നിവരോടൊപ്പം ഗുവാഹത്തിയിലാണു മിഖൈലിന്റെ താമസം. 'ഷീനയെ കൊന്നത് അമ്മയാണ്. അതിന്റെ കാരണവും അറിയാം. അമ്മതന്നെ അതു പരസ്യമായി പറയുന്നുവോ എന്നു കാക്കുകയാണ്. ഇല്ലെങ്കിൽ ഞാൻ വെളിപ്പെടുത്തും.'' മിഖൈൽ പറയുന്നു. രാവിലെ മാദ്ധ്യമങ്ങളോടു വളരെയധികം സംസാരിച്ച മിഖൈൽ ഉച്ചയ്ക്കു മുംബൈ പൊലീസ് സംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം മൗനം പാലിച്ചു. ചോദ്യങ്ങൾക്കെല്ലാം 'നോ കമന്റ്സ്' എന്നു മാത്രമായിരുന്നു ഉത്തരം.
എച്ച്ആർ കൺസൽറ്റന്റ് ജോലിയിൽ നിന്നു വോൾ സ്ട്രീറ്റ് ജേണലിന്റെ '50 മികവുറ്റ വനിതകളു'ടെ പട്ടികയിലേക്ക് മിന്നൽ വേഗത്തിൽ എത്തിയ കഥയാണ് ഇന്ദ്രാണി മുഖർജിയുടേത്. ഗുവാഹത്തി സ്വദേശിനി പോരി ബോറ പേര് മാറി ഇന്ദ്രാണി മുഖർജിയായതു 2002ൽ അന്നത്തെ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയുമായുള്ള വിവാഹത്തോടെയാണ്. വ്യവസായി സഞ്ജീവ് ഖന്നയുമായി അതിനു മുൻപുള്ള ബന്ധത്തിൽ ഒരു മകളുമുണ്ട്. അപ്പോഴും വർഷങ്ങൾക്കു മുൻപ് തേയില എസ്റ്റേറ്റ് ഉടമ സിദ്ധാർഥ് ദാസുമായുണ്ടായിരുന്ന ബന്ധം പരസ്യമായിരുന്നില്ല. 1989ൽ ഷീനയും 1990ൽ മിഖൈലും ജനിച്ചത് ഈ ബന്ധത്തിലാണ്. എന്നാൽ, ഇന്ദ്രാണി- സിദ്ധാർഥ് വിവാഹം 1991ലാണു നടന്നതെന്നാണു രേഖകൾ.
പിരിഞ്ഞശേഷം മക്കളെ ഗുവാഹത്തിയിൽ അച്ഛനമ്മമാരെ ഏൽപിച്ച് ഇന്ദ്രാണി മുംബൈയിലേക്കു ചേക്കേറി. ഷീനയും മിഖൈലും സഹോദരങ്ങളാണെന്നു വരുത്താൻ അവരുടെ പേരിനൊപ്പം ബോറയെന്ന കുടുംബനാമവും ചേർത്തു. പീറ്ററും ഇന്ദ്രാണിയും ചേർന്നു 2007ൽ ഐഎൻഎക്സ് മീഡിയ തുടങ്ങി. സിഇഒ ആയ ഇന്ദ്രാണി മുംബൈ മാദ്ധ്യമരംഗത്തെ ശ്രദ്ധേയ വനിതാ സാന്നിധ്യമായി. ഇന്ദ്രാ നൂയിക്കും മറ്റുമൊപ്പം ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ, ചാനൽ പൊട്ടി. നിക്ഷേപകരുടെ പണം ഉടമകൾ തട്ടിയെന്നും ആരോപണമുണ്ട്. ഷീനയെ കടത്തിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ ശ്യാം റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ഇപ്പോൾ കൊലക്കേസ് പൊങ്ങിവന്നത്.
മുംബൈ മെട്രോ റയിൽ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജരായിരുന്ന ഷീന ബോറ കൊല്ലപ്പെട്ട ദിവസം (2012 ഏപ്രിൽ 24) അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ഇന്ദ്രാണി ആവശ്യപ്പെട്ടതനുസരിച്ചാകാമെന്നു പൊലീസ് കരുതുന്നു. പിന്നാലെ ഷീന രാജിക്കത്ത് അയച്ചതായും പറയുന്നു. ഇതു ഷീന കൊല്ലപ്പെട്ടശേഷം ഇന്ദ്രാണിയോ കൂട്ടാളികളോ അയച്ചതാണോ എന്നന്വേഷിക്കുന്നു. കത്ത് എഴുതി അയച്ചതാണോ, ഇ-മെയിൽ ചെയ്തതാണോ, രാജിക്കുള്ള കാരണങ്ങളായി പറയുന്നത് എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ കമ്പനിയോടു പൊലീസ് തേടിയിട്ടുണ്ട്.
പ്രമുഖ വ്യവസായസ്ഥാപനത്തിന്റെ തലപ്പത്തിരുന്ന വ്യക്തിത്വം എന്ന നിലയിൽ ഇന്ദ്രാണി മുഖർജി കേസ് മാദ്ധ്യമങ്ങൾ അതിപ്രാധാന്യമാണ് ഈ വിഷയത്തിന് നൽകുന്നത്. ഇന്നലെ ചാനലുകൾ മിഖായേൽവോറയെ വിമാനത്തിലും പിന്തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഈ കേസിൽ എന്തൊക്കെ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് എല്ലാവരിലും ആകാംക്ഷ ഉയർത്തുന്നുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍