എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ..; കൂട്ടുകാരന്റെ ഭാര്യയുമായി താമസിക്കാനായി എന്തും ചെയ്യാൻ ഒരുങ്ങിയ ഷൈജുവിന്റെ വാക്കുകൾ ഭാര്യക്ക് സഹിക്കാനായില്ല; രണ്ടു വയസ്സുകാരിയായ മകളേയും കൂട്ടി മലവെള്ളപ്പാച്ചിലിലേക്ക് എടുത്തു ചാടി ശീതളിന്റെ പ്രതികാരം; ഭാര്യയുടെ മരണ ശേഷം മുങ്ങിയ ഷൈജു അറസ്റ്റിലായപ്പോൾ പൊലീസിനോട് പങ്ക് വെച്ചത് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ
മറുനാടൻ ബ്യൂറോ
തിരുവനന്തപുരം: പോളി ടെക്നിക്ക് ഡിപ്ലോമക്കാരിയായ ഉഴമലയ്ക്കൽ മരങ്ങാട് കത്തിക്കപ്പാറ കാവുമൂലവീട്ടിൽ ശീതളും ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജുവും തമ്മിലുള്ള വിവാഹം ആഘോഷമായാണ് 2015 മെയ് 6 നടത്തിയത്. 40 പവൻ സ്വർണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നൽകിയായിരുന്നു ഉഴമലയ്ക്കൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായ സുജാത മകളെ കെട്ടിച്ചയച്ചത്. സന്തുഷ്ടമായ ദാമ്പത്യത്തിലേക്ക് ഒരു വർഷം കഴിയുമ്പോഴേക്കും മകൾ എത്തിയതോടെ സന്തോഷകരമായിരുന്നു ജീവിതം.
എന്നാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങോടെ ആ സന്തുഷ്ട ജീവിതത്തിൽ വിള്ളലുകൾ വീഴാൻ ആരംഭിച്ചു.ഇതിനിടയിൽ നാട്ടിൽ സെറ്റിലായ ഷൈജു സുഹൃത്തായ ഫൈസലിനും ഭാര്യ സമീനയ്ക്കുമൊപ്പം റബർ ടാപ്പിംഗിനായി ഓയൂരിലേക്ക് പോയി. അവിടെ എത്തിയതിന് ശേഷം ആദ്യമൊക്കെ ആഴ്ചയിൽ രണ്ട് തവണ വീട്ടിൽ വന്നു കൊണ്ടിരുന്ന ഷൈജു പിന്നീട് വീട്ടിലേക്ക് വരാതെയായി. പിന്നീട് ശീതളിനേ തിരിഞ്ഞ് നോക്കാനോ കുഞ്ഞിനേയും കാണാനോ വിളിക്കാനോ ചെലവിന് നൽകാനോ ഷൈജു കൂട്ടാക്കിയില്ല. പതുക്കെ വരവ് പൂർണമായും നിലച്ചു.
പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നല്ല മറുപടി ആയിരുന്നില്ല ശീതളിന് ലഭിച്ചത്. ഭർത്താവ് തിരിച്ച വരുമെന്ന പ്രതീക്ഷയിൽ ശീതൾ നിൽക്കുമ്പോൾ ആണ് കുട്ടിക്ക് പനി വന്നത്. ആശുപത്രിയിൽ കൊണ്ടുപോകാനായി ശീതൾ കുഞ്ഞുമായി കുടുംബവീട്ടിലെത്തിയ സമയത്താണ് ഫൈസലിന്റെ രംഗ പ്രവേശനം. ഫൈസലിന്റെ വാക്കുകൾ കേട്ട ശീതളും അമ്മയും തകർന്ന പോയി. അവിടെ എത്തിയ ശേഷം സമീനയും ഷൈജുവും പ്രണയത്തിലായി എന്നാണ് ഫൈസൽ പറഞ്ഞത്. അതിന് തെളിവായി ഫോട്ടോസും ഇരുവർക്കും ഫൈസൽ കാട്ടിക്കൊടുത്തു.
സമീനയും ഷൈജുവും ബൈക്കിൽ കറങ്ങുന്ന ഫോട്ടോകളായിരുന്നു അവ. മരുമകൻ കൈവിട്ടുപോയതറിഞ്ഞ് അമ്പരന്ന സുജാത ഷൈജുവിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാത്ത നിലയിലായിരുന്നത്രേ പ്രതികരണം.
ഇതോടെ ശീതൾ ആകെ തകർന്നു. ആദ്യം തന്നെ സമീനയുടെ ഫോണിലേക്കാണ് ശീതൾ വിളിച്ചത്.എന്നാൽ താൻ തിരക്കാണ് ആശുപത്രിയിലാണെന്ന മറുപടിയോടെ ഫോൺ കട്ടാക്കി. ഉടൻ തന്നെ ഷൈജു ശീതളിനെ വിളിക്കുകയായിരുന്നു. നീയുമായി ഒരു ബന്ധമില്ലെന്നും തൊളിക്കോട്ടെ വീട്ടിൽ ഇനി വരാൻ പാടില്ലെന്നുമാണ് ഷൈജു പറഞ്ഞത്. ഇത് കേട്ട് ഞെട്ടിയ ശീതൾ ഫോൺ അമ്മയ്ക്ക് കൈമാറി. അതേ വാക്കുകൾ ആവർത്തിച്ച ഷൈജു നിങ്ങളുടെ മോളെ നിങ്ങൾക്കൊപ്പം നിറുത്താൻ ആജ്ഞാപിച്ച് സംഭാഷണം അവസാനിപ്പിച്ചു.
ഉടൻ തന്നെ ശീതളും അമ്മയും ഷൈജുവിന്റെ വീട്ടിലെത്തി. ഷൈജുവിന്റെ അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചു.പിന്നീട് ബന്ധം വേർപിരിയാനും ചെലവിന് അനുവദിക്കാനുമായി ശീതൾ കോടതിയെ സമീപിച്ചു. കോടതി നടപടികളുടെ ഭാഗമായി നടത്തിയ കൗൺസലിംഗിലും ശീതളിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ഷൈജു ആവർത്തിച്ചു. അഭിഭാഷകർ നടത്തിയ ചർച്ചയിൽ വീട്ടുച്ചെലവിന് മാസം രണ്ടായിരം രൂപ നൽകാമെന്ന ഷൈജുവിന്റെ നിർദ്ദേശം അംഗീകരിക്കാൻ ശീതൾ കൂട്ടാക്കാതായതോടെ കേസ് കോടതിയിലെത്തുകയായിരുന്നു.
കോടതിയിൽ നിന്ന് മടങ്ങിപ്പോകുന്നതിനിടെ മഴ നനഞ്ഞ് ശീതളിനും മകൾ നിയയ്ക്കും അടുത്തദിവസം ജലദോഷമായി. കുഞ്ഞിന് പനിയാകുമെന്ന് ഭയന്ന് ആര്യനാട് ആശുപത്രിയിൽ പോകാനാണ് ഇക്കഴിഞ്ഞ 4ന് ശീതൾ കുഞ്ഞുമായി ഇറങ്ങിയത്. സുജാതയും കൂട്ടിന് ചെല്ലാമെന്ന് പറഞ്ഞെങ്കിലും തനിച്ചുപോകാമെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി. വണ്ടിക്കൂലിക്കും മരുന്നിനും അമ്മയിൽ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായാണ് പോയത്. മകളുടെ മടങ്ങിവരവ് കാത്തിരുന്ന സുജാതയെ തേടി പിന്നീട് ശീതൾ മരിച്ചുവെന്ന വാർത്തയാണ്. രമനയാറിന്റെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ കാണപ്പെട്ട ആശുപത്രിയുടെ ഒ.പി ടിക്കറ്റുകളാണ് ശീതളും നിയയും ആറ്റിൽ ചാടിയതായി സ്ഥിരീകരിക്കാൻ ഇടയാക്കിയത്.
ആശുപത്രിയിൽ നിന്ന് മടങ്ങി വരുമ്പോൾ ഷൈജുവിന്റെ കോൾ ശീതളിനെ തേടി എത്തിയിരുന്നു. കാര്യങ്ങൾ എല്ലാ നേരെയാകുമെന്ന് കരുതി ഫോൺ എടുത്ത ശീതളിനോട് ഷൈജു തന്റെ കോപം തീർക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴി മുടക്കിയാകാതെ കുഞ്ഞുമായി എവിടെങ്കിലും പോയി ചാകെടീ എന്ന ഷൈജുവിന്റെ വാക്കുകൾ ശീതളിന്റെ നില തെറ്റിച്ചു. താൻ ഇത്രയും സഹിച്ചിട്ടും ഷൈജുവിന്റെ വാക്കുകൾ കേട്ടതോടെ ശീതൾ മരണം എന്ന ഉപാദി സ്വീകരിക്കുകയായിരുന്നു. മരണത്തിലൂടെ ഷൈജുവിനോട് പകരം വീട്ടാൻ ശീതൾ തീരുമാനിച്ചു.
ഭാര്യയുടേയും മകളുടേയും മരണത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് തൊളിക്കോട് തേവൻപാറ തടത്തരികത്ത് വീട്ടിൽ ഷൈജുവിനെ (32) കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശീതളും കുഞ്ഞും മരണപ്പെട്ടതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊറുക്കാനാകാത്ത പ്രണയച്ചതിയുടെ രഹസ്യങ്ങൾ പുറത്തായത്. മകളെ ഇല്ലാതാക്കിയ ഷൈജുവിന് പരമാവധി ശിക്ഷ നൽകാനാണ് ഇന്ന് ശീതളിന്റെ അമ്മയുടെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍