പൊലീസ് പിടികൂടിയത് സിപിഎം നൽകിയ പട്ടികയിൽ നിന്നുള്ളവർ തന്നെയെന്ന് സൂചന; ''നിരപരാധികളാക്കി'' സൈബർ പ്രചരണവും പണപ്പിരിവും തുടങ്ങി കഴിഞ്ഞു; അറസ്റ്റിലേക്ക് നയിച്ചത് നിരപരാധികളെ പ്രതിചേർത്താൽ തെളിവില്ലാതെ രക്ഷപ്പെടാം എന്ന കണ്ണൂർ ബുദ്ധി തന്നെ; ഡമ്മി പ്രതികളെ നൽകി കേസ് അട്ടിമറിക്കുന്നതിൽ സിപിഎമ്മും ആർഎസ്എസും ഒരേ പാരമ്പര്യക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഷുഹൈബ് കൊലക്കേസിൽ പിടിക്കപ്പെട്ടവർ പ്രതികളാണെന്ന് ഉറപ്പിച്ചു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് ഇവരെ പിന്തുടരുന്നതിനാലാണു കീഴടങ്ങിയത്. ഇവരുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടെ. കൊലപാതകത്തെ അപലപിക്കുന്നു. പ്രതികൾ സിപിഎമ്മുകാരാണെന്നു വ്യക്തമായാൽ പാർട്ടി നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതായത് കേസിൽ അകത്തായ പ്രതികൾക്ക് എല്ലാ സഹായവും സിപിഎം ചെയ്യുമെന്ന് സാരം. ഉറപ്പായും രക്ഷിച്ചെടുക്കാമെന്ന് വാക്ക് കൊടുത്ത ശേഷമാണ് ഷുഹൈബ് കേസിൽ പ്രതികളെ പൊലീസ് സ്റ്റേഷനിൽ സിപിഎം എത്തിച്ചതെന്നാണ് സൂചന.
ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർകൂടി പൊലീസ് കസ്റ്റഡിയിൽ. തില്ലങ്കേരി വഞ്ഞേരിയിലെ എം വിആകാശ് (24), കരുവള്ളിയിലെ രജിൻരാജ് (26) എന്നിവർ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ മാലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൂന്തലോട്ടെ ശ്രീജിത്തിനെ (32) തലേന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മൂന്നുപേരും ഒന്നര വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പക്ഷേ ഇവർക്കാർക്കും ഷുഹൈബുമായി ഏതൊരു ബന്ധവുമില്ല. ഇതാണ് ഡമ്മി പ്രതികളാണ് ഇവരെന്ന സംശയം വ്യാപകമാക്കുന്നത്. സിപിഎം ഏർപ്പാടാക്കിയ ഡമ്മി പ്രതികളിൽ അന്വേഷണം ചുരുക്കാനാണു ശ്രമമെന്നു സംശയിക്കുന്നതായി കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശൻ പാച്ചേനിയും ആരോപിച്ചു കഴിഞ്ഞു. ഡമ്മി പ്രതികളെ നൽകുന്നതിലൂടെ കേസിലെ വിചാരണ അട്ടിമറിക്കാനാകും. ഇതിനാണ് സിപിഎം ശ്രമിക്കുന്നത്.
പൊലീസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്ന ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഡമ്മി പ്രതികൾ പുതുമയല്ല. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പോലും വ്യാജ പ്രതികളെ ഇറക്കി യഥാർഥ അക്രമികളെ രക്ഷപ്പെടുത്തിയ സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്. ഡമ്മികൾ പിന്നീടു തെളിവിന്റെ അഭാവത്തിൽ മേൽക്കോടതികളിൽ രക്ഷപ്പെടും. അതിന് വേണ്ടിയാണ് ഈ നീക്കം പാർട്ടികൾ നടത്തുന്നത്. സിപിഎമ്മും ആർഎസഎസും പലപ്പോഴും ഇത് ചെയ്യാറുണ്ട്. കോൺഗ്രസിനും ചിലപ്പോഴെല്ലാം ഡമ്മി പ്രതികളെ നൽകി കേസ് അട്ടിമറിക്കാറുണ്ട്. ഇതിനെ കണ്ണൂർ തന്ത്രമെന്നാണ് അറിയപ്പെടുന്നത്. കണ്ണൂരിലാണ് രാഷ്ട്രീയ പാർട്ടികൾ ഈ മാർഗ്ഗം സാധാരണയായി നടപ്പിലാക്കുന്നത്.
സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് ആഖകാശും രജിൻരാജും കീഴടങ്ങിയത്. ഇതിലൂടെ പാർട്ടി പട്ടിക പ്രകാരമാണ് അറസ്റ്റെന്ന വാദം സജീവമാക്കുകയാണ് കോൺഗ്രസ് നേതൃത്വം. കേസിൽ വിചാരണ നടക്കുമ്പോൾ കൊല നടക്കുമ്പോൾ ഇവർ സ്ഥലത്ത് പോലും ഇല്ലെന്ന് തെളിയിക്കാനാകും. ഇതോടെ കേസിലെ വിധി പ്രതികൾക്ക് അനുകൂലമാവുകയും ചെയ്യും. ആർ എസ് എസും ഈ തന്ത്രം കണ്ണൂരിൽ പുറത്തെടുക്കാറുണ്ട്. മിക്ക കേസുകളിലും ഡമ്മി പ്രതികളാകും രാഷ്ട്രീയ പാർട്ടികൾ നൽകുക. ഷുഹൈബ് കേസിൽ പിടിയിലായവർ നിരപരാധികളാണെന്ന് സൈബർ ലോകത്ത് സിപിഎം പ്രചരണം ശക്തമാണ്. പൊലീസ് വേട്ടയാടൽ ഭയന്നാണ് ഇവർ കീഴടങ്ങിയതെന്ന് സിപിഎം പറയുന്നു. ഈ പ്രചരണത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ കരുതലോടെയുള്ള പ്രതികരണം.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണൻ 1999 ഡിസംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. പാനൂരിനടുത്തു മൊകേരി ഈസ്റ്റ് യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ജയകൃഷ്ണനെ ക്ലാസ് മുറിയിൽ പിഞ്ചുകുട്ടികളുടെ മുൻപിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴു പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാൾ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. ഒരാളെ കോടതി വിട്ടയച്ചു. അഞ്ചു പേർക്കു തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അതു ശരിവച്ചു. അതിൽ നാലു പേരെയും 2006ൽ സുപ്രീം കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. അച്ചാരത്ത് പ്രദീപൻ എന്ന ഒന്നാം പ്രതിയെ മാത്രമാണു സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പക്ഷേ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കി. പിന്നീട് എൽഡിഎഫ് ഭരണത്തിൽ ശിക്ഷ ഇളവു ചെയ്തു പ്രദീപനെ തടവിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതനെല്ലാം കാരണം വ്യാജ പ്രതികളെ കേസിൽപ്പെടുത്തിയതാണ്.
2012ൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പിടിയിലായ ടി.കെ.രജീഷ് ആ സത്യം അന്വേഷണ സംഘത്തിനു മുൻപിൽ വെളിപ്പെടുത്തി: കെ.ടി.ജയകൃഷ്ണൻ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പേരിൽ ആറു പേരും ഡമ്മിയായിരുന്നു. ഏഴു പ്രതികളിൽ അച്ചാരത്ത് പ്രദീപൻ മാത്രമാണു കൃത്യത്തിൽ പങ്കെടുത്തത്. മറ്റുള്ളവരെയെല്ലാം സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം പ്രതി ചേർക്കുകയായിരുന്നു. അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്നു രജീഷ് വെളിപ്പെടുത്തിയെങ്കിലും പിന്നീടു മൊഴിമാറ്റി. അങ്ങനെ ജയകൃഷ്ണൻ കൊലക്കേസ് അട്ടിമറിക്കപ്പെട്ടു. ഇതേ രീതിയാണ് ഷുഹൈബ് കൊലയിലും നടക്കുന്നതെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍