കഞ്ചാവുകേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണു പരിക്കേറ്റിട്ടും വീട്ടിൽപോലും അറിയിക്കാതെ പീഡനം; സിഐ പീറ്ററും എസ്ഐ വിപിൻദാസും നിരന്തരം വേട്ടയാടുന്നെന്ന് പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും; വീഴ്ചയിലെ പരിക്ക് മാറുംമുമ്പേ ജോലിക്ക് തിരിച്ചുവിളിച്ച് ഏൽപിച്ചിരുന്നത് കഠിനമായ ചുമതലകൾ; മറ്റു ജോലികൾ ഉപേക്ഷിച്ച് പൊലീസ് ആവാൻ കൊതിച്ചെത്തിയ പ്രൊബേഷൻ എസ്ഐ ഗോപകുമാർ ആത്മഹത്യയിൽ അഭയംതേടിയത് അപമാനിക്കലും ഉപദ്രവവും കഠിനമായതോടെ തന്നെ
അരുൺ ജയകുമാർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിൽ ആത്മഹത്യ ചെയ്ത എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗോപകുമാറിനെ നിരന്തരം പീഡിപ്പിച്ചിരുന്നത് സിഐ പീറ്റർ, എസ്ഐ വിപിൻദാസ് എന്നിവർ തന്നെയാണെന്ന് ഗോപകുമാർ വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ ബാച്ചിലെ ചില എസ്ഐ മാരോടും കാര്യ സൂചിപ്പിച്ചെങ്കിലും പ്രൊബേഷൻ പിരീഡ് കഴിയുമ്പോൾ മാറും എന്ന് ഉപദേശമാണ് ഏവരും നൽകിയത്. എന്നാൽ ഡ്യൂട്ടി സമയത്ത് പോലും കടുത്ത മാനസിക ശാരീരിക പീഡനമാണ് ഗോപകുമാർ നേരിട്ടിരുന്നത്. ഡ്യൂട്ടി സമയത്ത് പരിക്കേറ്റപ്പോൾ പോലും വീട്ടുകാരെ അറിയിക്കാതെ മറച്ച് വെച്ചുവെന്ന ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
മൂന്ന് മാസം മുൻപ് ഒരു കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഓടിക്കുന്നതിനിടയിൽ ഗോപകുമാർ വീഴുകയും രണ്ട് കാൽമുട്ടുകളിലും പൊട്ടലുൾപ്പടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് പൊലീസ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടവരോ വീട്ടിൽ അറിയിച്ചില്ല. പിന്നീട് ഡോക്ടറെ കണ്ടപ്പോൾ രണ്ട് മാസം വിശ്രമം നിർദ്ദേശിച്ചെങ്കിലും അത് പോലും വീട്ടിൽ അറിയിച്ചില്ല. പിന്നീട് ഗോപകുമാർ തന്നെ നേരിട്ട് വീട്ടിൽ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൊണ്ട് പോയത്. നാട്ടിൽ ഒന്നര മാസകാലം വിശ്രമിച്ച ശേഷമാണ് തിരികെ പോയത്.
വീട്ടിൽ വിശ്രമിക്കുന്ന സമയത്ത് പോലും ഗോപകുമാറിന്റെ കാര്യങ്ങൾ വിളിച്ച് തിരക്കാൻ മേലുദ്യോഗസ്ഥർ മിനക്കെട്ടില്ല. വീട്ടിൽ ഗോപകുമാറിനെ പരിചരിക്കാനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ ജോലി പോലും ഉപേക്ഷിച്ചത്. ഈ സമയത്താണ് താൻ ജോലിയിൽ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ഗോപകുമാർ മറ്റുള്ളവരോട് പറഞ്ഞത്. വിശ്രമ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഗോപകുമാറിന് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടി വന്നു. ഒരു മാസം മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത് എന്നും ഗോപകുമാറിന്റെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു.
തിരികെ ജോലിയിൽ പ്രവേശിച്ച് ശേഷവുൂം മേലുദ്യോഗസ്ഥരായ പീറ്ററും വിബിനും മാനസികമായി പീഡനം തുടർന്നു. വളരെ കഷ്ടപ്പാടുണ്ടാക്കുന്ന രീതിയിലാണ് ഡ്യൂട്ടികൾ ക്രമീകരിച്ച് നൽകിയിരുന്നതും. സഹിക്കാവുന്നതിലപ്പുറമായതോടെയാണ് ആത്മഹത്യയിലേക്ക് എത്തിയത്. എസ്ഐ ഗോപകുമാറിന്റെ കഥ ആരുടെയും കരളലിയിക്കുന്നതാണ്. അഞ്ചു ഡിപ്പാർട്ടുമെന്റുകളിൽ തനിക്ക ലഭിച്ച ജോലി ഉപേക്ഷിച്ചാണ് സ്വപ്ന സാക്ഷാത്കാരമായ എസ്ഐ ജോലി ഗോപകുമാർ തിരഞ്ഞെടുത്തത്. എം.കോം പാസ്സായ വ്യക്തിയാണ് ഗോപകുമാർ.
പഠിക്കാൻ മിടുക്കനായിരുന്ന ഗോപകുമാർ തനിക്ക് കിട്ടിയ മറ്റു ജോലികൾ ഉപേക്ഷിച്ച് ഒന്നര വർഷം മുൻപാണ് എസ്ഐ പോസ്റ്റ് തിരഞ്ഞെടുക്കുന്നത്. ജയിലറായിട്ടായിരുന്നു ആദ്യ ജോലി. അതു കഴിഞ്ഞ് ഫോറൻസ്റ്ററായി ജോലി കിട്ടി. പിന്നെ അഗ്രികൾച്ചർ ഡപ്പാർട്ടമെന്റിലും ജോലി ലഭിച്ചു. പിന്നീട് എക്സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായിരിക്കെയാണ് എസ് ഐ സെലക്ഷൻ കിട്ടിയത്. ഇതോടെ നല്ല പോസ്റ്റിൽ തന്നെ ഇരുന്നിട്ടും ഇഷ്ടപ്പെട്ട ജോലി എസ്ഐയുടേത് ആയതിനാൽ തിരഞ്ഞെടുക്കുകയായിരുന്നു.ഇപ്പോൾ സെക്രട്ടേറിയറ്റ് റാങ്കി ലിസ്റ്റിലും ഗോപകുമാർ ഉൾപെട്ടിട്ടുണ്ട്.
ഊരൂട്ടംമ്പലം ഗോവിന്ദമംഗലത്ത് തട്ടാം വിളയിലാണ് ഗോപകുമാർ കുടുംബ സമേതം കഴിഞ്ഞിരുന്നത്. ഗോപകുമാർ-വിജിത ദമ്പതികളുടെ ഇളയ കുട്ടിക്ക് എട്ടു മാസമാണ് പ്രായം. തന്റെ മക്കളെ അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗോപകുമാർ യാത്രയായത്. അത്രമേലുണ്ടായിരുന്നു ഇദ്ദേഹത്തിനു മേൽ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം. പഠനത്തിൽ മിടുക്കനായിരുന്ന ഗോപകുമാർ എസ്ഐ ആകണമെന്ന ആഗ്രഹം ചെറുപ്പം മുതൽ വെച്ച് പുലർത്തിയിരുന്നു. മണൽവാരി വിറ്റ് പുസ്തകങ്ങൾ വാങ്ങി പഠിച്ചാണ് അഞ്ച് ഡിപ്പാർട്ടുമെന്റുകളിൽ ജോലി നേടിയതും അവസാനം എസ്ഐ പോസ്റ്റ് തിരഞ്ഞെടുത്തതു. പ്രൊബേഷൻ പീരിയഡ് പൂർത്തിയാക്കാൻ രണ്ടര മാസം ബാക്കിയിരിക്കവേ ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഏഴിനു ഗോപകുമാർ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച്ച വൈകിട്ടോടെയാണ് തിരികെ പോയത്. അഞ്ചു വർഷം മുമ്പാണ്് വിജയൻ നായരുടെ മകൾ വിജിതാനായരെ(സൗമ്യ) വിവാഹം ചെയ്തത്. ഇരുവരുടെയും പുനർവിവാഹം ആയിരുന്നു. ഗോപകുമാറിന് ആദ്യ ഭാര്യയിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് വിജിതയെ വിവാഹം ചെയ്തത്. ഗോപകുമാർ-വിജിത ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്. നന്ദഗോപൻ(4) അന്തഗോപൻ(8 മാസം). എത്ര വൈകിയാലും ഗോപകുമാർ വീട്ടലേക്ക് ഫോൺ വിളിക്കുമായിരുന്നുവെന്ന വിജയൻ നായർ പറഞ്ഞു.
എല്ലാവരോടും നല്ല സൗഹൃദം മാത്രം നിലനിർത്തിയിരുന്ന വ്യക്തിയാണ് ഗോപകുമാർ. താൻ ജോലി ചെയ്തിരുന്ന സ്റ്റേഷനിലും വലിയ സൗഹൃദവലയമുണ്ടായിരുന്നു. പ്രദേശത്തെ രാഷ്ട്രീയക്കാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഓട്ടോ ഡ്രൈവർമാരും വരെ ചുരുങ്ങിയ കാലത്തെ സർവ്വീസ് കൊണ്ട് ഗോപകുമാറിനോട് അടുത്ത സൗഹൃദത്തിലായിരുന്നു.
Stories you may Like
- അമ്മ ചോരയിൽ കുളിച്ചു കിടക്കുന്ന കാഴ്ച്ച കാണേണ്ടി വന്ന നടുക്കത്തിൽ ഒമ്പതു വയസുകാരൻ
- രാഗേഷ് ഗോപകുമാറും തിരുവനന്തപുരത്തെ വീട്ടിലെത്തി
- ആറര വർഷത്തെ കൊടിയ പീഡനത്തിന് ദർശനയുടെ ആത്മഹത്യ; കേസെടത്തു പൊലീസ്
- സ്കൂൾ വിദ്യാർത്ഥിനിയെ വളച്ചെടുത്ത ഫ്രീക്കൻ ആദിത്യന്റെ കഥ
- 23കാരിയെ ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍