ചായകുടിച്ചുകൊണ്ടിരുന്ന സിൻഡയെ ആദ്യം ആക്രമിച്ചത് അഗസ്റ്റിൻ; താഴെ വീണപ്പോൾ ചവിട്ടിക്കൂട്ടിയും മരക്കഷ്ണംകൊണ്ട് തലയ്ക്കടിച്ചും പീഡനം; മുടിയിലും കാലിലും പിടിച്ചു വലിച്ചിഴച്ച് റോഡിലിട്ടപ്പോൾ അനക്കമില്ലെന്ന് കണ്ട് കാലിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചു; കൺമുന്നിൽ കണ്ട ക്രൂരതയുടെ ഞെട്ടൽ മാറാതെ അക്രമംകണ്ട് ബോധംകെട്ടുവീണ ഹോട്ടലുടമ ഫ്രാൻസിസ്
ആർ.പീയൂഷ്
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ ചേർന്നു തല്ലിച്ചതച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംഭവം നടന്ന ഹോട്ടലിന്റെ ഉടമ ഫ്രാൻസിസ് രംഗത്ത്. മർദ്ദനത്തിനിരയായ മുനമ്പം പള്ളിപ്പുറം കാവാലംകുഴിയിൽ ആന്റണിയുടെ ഭാര്യ മാർഗെറ്റ് സിൻഡയെ (48) ആദ്യം ചവിട്ടി വീഴ്ത്തിയത് സംഭവത്തിലെ ഒന്നാം പ്രതിയായ ലിജി അഗസ്റ്റിന്റെ ഭർത്താവ് അഗസ്റ്റിൻ ആണെന്നാണ് ഫ്രാൻസിസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
' ഞാൻ ഇവിടെ ഇരിക്കുമ്പോൾ മൂന്നു സ്ത്രീകളും ഒരാണും കൂടി ഹോട്ടലിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആ സമയം സിൻഡാമ്മ എന്ന സിൻഡ വരികയും ചേട്ടാ ഒരു ചായ താ എന്ന് പറയുകയും ചെയ്തു. ചായ കുടിച്ചു കൊണ്ടിരിക്കെ ഹോട്ടലിനുള്ളിലേക്ക് മോളി എന്ന സ്ത്രീ കടന്ന് വരികയും അവളിവിടെയുണ്ടെന്ന് ഉറക്കെ പറഞ്ഞു. അപ്പോൾ അഗസ്റ്റിനും ലിജിയും ഡീനയും ഉള്ളിലേയ്ക്ക് കയറി.
ചായകുടിച്ചുകൊണ്ടിരുന്ന സിൻഡയെ തെറി വിളിച്ചുകൊണ്ട് അഗസ്റ്റിൻ ചവിട്ടി വീഴ്ത്തി. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന എന്റെ മേലേക്ക് സിൻഡ വീണു. പിന്നീട് താഴെ ഇരുന്ന ഇൻവർട്ടറിന്റെ ബാറ്ററിയിൽ തലയിടിച്ചു താഴേക്ക് വീണു. അപ്പോൾ ലിജി ഒരു മരക്കഷ്ണവുമായി എത്തി തലയ്ക്കടിച്ചു. പിന്നാലെ മോളിയും ഡീനയും എത്തി സിൻഡയെ താഴെയിട്ടു ചവിട്ടി. ഇതിനിടെ അവളുടെ കാൽ ചവിട്ടി ഒടിക്കാൻ മോളി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതോടെ മോളിയും ഡീനയും സിൻഡയുടെ കാൽമുട്ടുകളിൽ ശക്തിയായി ചവിട്ടി. പീന്നീട് മൂന്നു പേരും തലമുടിയിലും കാലിലും പിടിച്ചു വലിച്ചിഴച്ച് റോഡിലിട്ടു മർദ്ദനം തുടർന്നു. അപ്പോൾ ലിജി ഹോട്ടലിലെ അടുക്കളയിലേക്ക് പാഞ്ഞ് കയറി ദോശ ചുടാനുപയോഗിക്കുന്ന ചട്ടുകം ഗ്യാസ് സ്റ്റൗ ഓണാക്കി അതിൽ വച്ച് പഴുപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ ബിജുവിനെ കഴുത്തിന് പിടിച്ചു തള്ളി. ആ ചട്ടുകം എടുത്ത് സിൻഡയെ പൊള്ളിക്കുകയായിരുന്നു. ഇതോടെ ഹൃദ് രോഗിയായ ഞാൻ കുഴഞ്ഞ് പോയി. പിന്നീട് നടന്നതൊന്നും ഞാൻ അറിഞ്ഞില്ല' :- ഫ്രാൻസിസ് പറഞ്ഞു.
എന്നാൽ പിന്നീട് നടന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ചട്ടുകം കാലിൽ പൊള്ളിപ്പിച്ചപ്പോൾ ചാടിയെണീറ്റ് കായലിലേക്ക് ചാടുകയും തലപൊട്ടിയൊഴുകിയ ചോര കഴുകി കളഞ്ഞ് രക്ഷപ്പെടുകയായിരുന്നു സിൻഡ. സ്ത്രീകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ ഹോട്ടലിലുണ്ടായിരുന്ന ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് ക്രൂര കൃത്യം പുറത്തറിഞ്ഞത്. ഇതോടെ മുനമ്പം പൊലീസ് സ്വമേധയാ കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സംഭവം അറിഞ്ഞ് മുനമ്പം സ്റ്റേഷനിലെത്തിയ കൊച്ചി റൂറൽ എസ്പി എ.വി ജോർജിനോട് നാട്ടുകാരിൽ ചിലർ ഇതേക്കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷമാണ് അറസ്റ്റിലായ മൂന്നുപേർക്കെതിരെ ചുമത്തേണ്ട വകുപ്പ് സംബന്ധിച്ചു തീരുമാനമായത്. സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയുന്ന ദുർബലമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കാൻ പൊലീസിനുമേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ ചർച്ചയായ സംഭവമെന്ന നിലയ്ക്കു കർശന നിലപാട് സ്വീകരിക്കാൻ പൊലീസ് നിർബന്ധിതരായി. തീരുമാനം വൈകിയതിനാൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പ്രതികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. രാത്രിതന്നെ ഇവരെ ജയിലിലേക്കു മാറ്റി.
ഇപ്പോൾ വധശ്രമത്തിനാണു കേസെടുത്തത്. ഞാറയ്ക്കൽ മജിസ്ട്രേട്ട് കോടതി ഫെബ്രുവരി 12 വരെ മൂവരേയും റിമാൻഡ് ചെയ്തു. മൂവരെയും കാക്കനാട്ടെ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ കേസിൽ സിൻഡയെ ചവിട്ടി വീഴ്ത്തിയ അഗസ്റ്റിനെതിരെ പൊലീസ് യാതൊരു നടപടിയും എടുത്തില്ല. വീഡിയോ ദൃശ്യങ്ങളിൽ അഗസ്റ്റിൻ ഇല്ലാതിരുന്നതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ നാട്ടുകാരിൽ ചിലർ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായി എടുത്തില്ല. പൊലീസിനെ പണമെറിഞ്ഞ് വരുതിയിലാക്കിയതിനാലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മർദ്ദനത്തിൽ ഗുരുതരമായി സിൻഡയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ മുനമ്പം പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങ്ങ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനയിൽ ഗുരുതരമായ പരിക്കുകളില്ലെന്നും സൈക്യാട്രിക് സംബന്ധമായ ചികിത്സയ്ക്കായി ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പള്ളിപ്പുറം കൈപ്പാശേരി ലിജി അഗസ്റ്റിൻ (47), അച്ചാരുപറമ്പിൽ മോളി സെബാസ്റ്റ്യൻ (44), പാറേക്കാട്ടിൽ ഡീന ബിജു (37) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത് റിമാൻഡ് ചെയ്തത്. പള്ളിപ്പുറം കോൺവന്റിനു സമീപം അഞ്ചാം വാർഡിൽ താമസിക്കുന്ന സിൻഡയെ അയൽവാസികൾ ക്രൂരമായി മർദ്ദിക്കുകയും തുടർന്നു ബോധരഹിതയായി വീണ ഇവരുടെ കാൽവെള്ളയിൽ ചൂടാക്കിയ ചട്ടുകം വച്ചു പൊള്ളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം വിവാദമായതും പൊലീസ് ഇടപെട്ടതും.
മർദ്ദനമേറ്റ വീട്ടമ്മയും നാട്ടുകാരിൽ ചിലരുമായി നേരത്തേ തർക്കമുണ്ടായിരുന്നു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ വീട്ടമ്മയെ പിടികൂടി കൊണ്ടുവന്നാൽ നടപടി സ്വീകരിക്കാമെന്ന സമീപനമാണു പൊലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. പിടിക്കാൻ ശ്രമിച്ചാൽ വീട്ടമ്മ അക്രമാസക്തയാവുമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ മുട്ടിനു താഴെ അടിച്ചു കീഴ്പ്പെടുത്താനും പറഞ്ഞുവത്രെ. ഇതിന്റെ തുടർച്ചയാണു ആക്രമണമെന്നു പറയപ്പെടുന്നു. ആക്രമണത്തിനു ശേഷം കേസ് ഇല്ലാതാക്കാനുള്ള ശ്രമവും നടന്നു.
പരാതിയില്ലെന്നു വരുത്താൻ വീട്ടമ്മയുടെ മകളെ നിർബന്ധിച്ചു സ്റ്റേഷനിലെത്തിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ ഒരു ബന്ധു എത്തി കുട്ടിയെ വീട്ടിൽനിന്നു മാറ്റുകയായിരുന്നു. മനോരോഗ വിദഗ്ധൻ ഉൾപ്പെട്ട മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിച്ചു. വിദഗ്ധ ചികിൽസയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയെ മനോരോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരമാണ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുന്നത്. സിൻഡയുടെ തലയിൽ ചതവുണ്ടായിരുന്നു. രണ്ടു കണ്ണിനു ചുറ്റിലും നീർക്കെട്ടുണ്ട്. പക്ഷേ, കാഴ്ചയ്ക്കു പ്രശ്നമില്ല. കാലിൽ ഉൾപ്പെടെ ദേഹത്തു പലയിടത്തും മുറിവുകളുണ്ട്.
വീട്ടമ്മയ്ക്കൊപ്പം മർദ്ദനമേറ്റ മകൾ ഇന്നലെ മുനമ്പം പൊലീസിന് വിശദമായ പരാതി നൽകി. ഞായറാഴ്ച രാത്രിയും പ്രതികൾ വീട്ടിലെത്തി വീട്ടമ്മയെ മർദ്ദിച്ചിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്കും മർദ്ദനമേറ്റത്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സ്ത്രീകൾക്കു പുറമെ അവരിൽ ഒരാളുടെ ഭർത്താവും മറ്റൊരാളും ചേർന്നാണ് ക്രിക്കറ്റ് ബാറ്റ്, പട്ടിക എന്നിവ ഉപയോഗിച്ച് തന്നെ മർദിച്ചതെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
Stories you may Like
- മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു
- ബംഗ്ലാദേശ് സ്വദേശിയുടെ സംസ്കാരം മതാചാരപ്രകാരം നടത്തി പൊലീസ്
- മുനമ്പത്ത് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ
- മുനമ്പം ബോട്ടപകടം: മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി
- മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്