നടി സിന്ധു മേനോനെ തേടി കർണാടക പൊലീസ്; ബാങ്ക് ഓഫ് ബറോഡയിൽ നിന്നും സഹോദരൻ 36 ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടക്കാത്ത കേസിൽ നടിയെ ചോദ്യം ചെയ്യണമെന്ന് പൊലീസ്; നടിയും സഹോദരനും ചേർന്ന് ഓഡി കാർ വാങ്ങിയെന്ന് വ്യജ രേഖകൾ ചമച്ച് പണം തട്ടിയെന്ന് ആരോപണം; യുകെയിൽ ഭർത്താവും സാമ്പത്തിക ഇടപാടിൽ നോട്ടപ്പുള്ളി; യുകെയിലുള്ള സിന്ധു മേനോനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസ്
പ്രത്യേക ലേഖകൻ
ലണ്ടൻ: തൊമ്മനും മക്കളും, രാജമാണിക്യം, വാസ്തവം തുടങ്ങിയ ഹിറ്റ് സിനിമകളിലെ വേഷത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ നടി സിന്ധു മേനോനെ കർണാടക പൊലീസ് തേടുന്നു. യുകെയിലുള്ള തമിഴ്നാട് സ്വദേശിയായ ഡൊമനിക് പ്രഭുവിനെ വിവാഹം കഴിച്ച് അഞ്ചു വർഷത്തോളമായി ഇംഗ്ലണ്ടിൽ കഴിയുന്ന സിന്ധു മേനോന്റെ സഹോദരൻ മനോജ് കാർത്തിക് വർമ്മ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പ എടുത്ത 36 ലക്ഷം രൂപ മടക്കി ലഭിച്ചിട്ടില്ല എന്ന് ബാങ്ക് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യാൻ പൊലീസ് നടിയെ തേടുന്നത്. കേസിൽ അറസ്റ്റിലായ മനോജ് കാർത്തിക്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പൊലീസിനെ ഉദ്ധരിച്ചു ബാംഗ്ലൂർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1994 മുതൽ 2012 വരെ തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന നടി വിവാഹ ശേഷം അവസരം കുറഞ്ഞതോടെയാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്. ഏകദേശം അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സിന്ധു മേനോന്റെ 2006ലെ പുലിജന്മം എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാർഡ് വഴിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം ഇംഗ്ലണ്ടിലെ ബെക്കിങ്ഹാംഷെയറിൽ കുടുംബ ജീവിതം നയിക്കുകയാണ്. ബാങ്കിൽ നിന്നും വായ്പ എടുത്ത പണം കാർ വാങ്ങാൻ ഉപയോഗിച്ചില്ല എന്ന് കണ്ടെത്തിയ ബാങ്ക് അതിനായി വ്യാജ ഇൻവോയ്സ് സമർപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് തവണകൾ മുടങ്ങിയതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയത്.
സഹോദരന് വായ്പ ലഭിക്കാൻ വേണ്ടി 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചതാണ് പൊലീസ് നിരീക്ഷണം സിന്ധുവിലേക്കു നീങ്ങാൻ കാരണമായത്. ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണു ഇങ്ങനെ പണം കൈമാറ്റം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. സിന്ധുവിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചപ്പോൾ സഹോദരി ഉടൻ ബ്രിട്ടനിൽ നിന്നും നാട്ടിൽ മടങ്ങി എത്തും എന്നാണ് സഹോദരൻ കാർത്തിക് പൊലീസിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് നടിയെ ബന്ധപ്പെടാൻ ഉള്ള ശ്രമത്തിലാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വായ്പ എടുത്ത ശേഷം മനോജ് കാർ വാങ്ങിയിരുന്നില്ല. ഓഡി കാർ വാങ്ങാനെന്ന് തെറ്റിധരിപ്പിച്ചാണ് പണം തട്ടിയത്. വ്യാജ രേഖകൾ ബാങ്കിന് നൽകി. അതിന് ശേഷം വായ്പാ തുക സിന്ധു മേനോന്റെയും മറ്റൊരു സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നടിയുടെ സഹോദരനെ ഈ സാഹചര്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിന്ധുമേനോൻ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്നതും വിവാദത്തിലൂടെയാണ് എന്നതും നടിയുടെ ജാതക ദോഷമാകാം എന്നാണ് സിനിമ രംഗത്തെ അടക്കം പറച്ചിൽ. അഞ്ചു വർഷം മുൻപ് അമിതമായി ഉറക്ക ഗുളിക കഴിച്ചു നടി ആത്മഹത്യക്കു ശ്രമിച്ചു എന്നതായിരുന്നു സിനിമ പ്രസിദ്ധീകരങ്ങളുടെ ഗോസ്സിപ് വാർത്തകൾ പ്രചരിച്ചത്. നടി ബാംഗ്ലൂരിൽ ചികിത്സ തേടിയതിനെ തുടർന്ന് ആണ് ഇത്തരം വാർത്തകൾക്കു പ്രചാരം ലഭിച്ചത്. തുടർന്നാണ് സിന്ധു യുകെയിൽ എത്തുന്നത്. അതിനിടെ സിന്ധുവിന്റെ ഭർത്താവ് ഡൊമനിക് പ്രഭുവും മുൻപ് സാമ്പത്തിക ഇടപാടിൽ നോട്ടപ്പുള്ളി ആയിരുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്കോട്ടിഷ് ഗവണ്മെന്റിന്റെ വിവാദമായ ഫാം ഇടപാടിൽ ഡൊമനിക്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 900 ശതമാനം ലാഭം ഉണ്ടാക്കിയതാണ് മാധ്യമ ശ്രദ്ധ തിരിയാൻ കാരണമായത്. സ്പെക്ട്രോമാക്സ് സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ചിരുന്ന ഡൊമനിക് ആഡംബര ജീവിത ശൈലി നയിച്ചതിലൂടെ നേരായ വഴിയിൽ അല്ല സ്ഥാപനം ലാഭം ഉണ്ടാക്കുന്നത് എന്നായിരുന്നു മാധ്യമ വാർത്തകൾ പ്രചരിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്നും ഫാം സബ്സിഡികൾ കൈകാര്യം ചെയ്യാൻ ഡൊമനിക്കിന്റെ സ്ഥാപനം ഐടി സാങ്കേതിക വിദ്യ കൈമാറിയാണ് ലാഭം പെരുപ്പിച്ചത് എന്നായിരുന്നു വിവാദം.
ഡൊമിനിക് നൽകിയ പ്രൊജക്റ്റ് 75 മില്യൺ അധിക പൗണ്ടിലേക്കു നീങ്ങിയിട്ടും പകുതിയിലേറെ സ്കോട്ടിഷ് കർഷകർക്ക് നയാപണം ലഭിച്ചില്ല എന്നും ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് സ്കോട്ലൻഡിൽ ഭരണ കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭവും കൃഷി സെക്രട്ടറി രാജി വയ്ക്കണം എന്ന ആവശ്യം വരെയും ഉണ്ടായി. എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിച്ച ഡൊമനിക് ഈ പ്രൊജക്ടിൽ മുഴുവൻ ഉത്തരവാദിത്തവും സ്കോട്ടിഷ് സർക്കാരിന്റേത് ആണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ടു വർഷം മുൻപ് കത്തി നിന്ന ഈ വിവാദം സാവധാനം കെട്ടടങ്ങുക ആയിരുന്നു. ടയർ ടു വിസയിൽ പ്രോജക്ടിനായി ഇന്ത്യയിൽ നിന്നും അനേകം ഐടി വിദഗ്ധരെ എത്തിച്ചത് വഴിയാണ് പ്രോജക്ട മാധ്യമ ശ്രദ്ധയിൽ പതിയുന്നത്.
യുകെയിൽ തൊഴിൽ ലഭിക്കാതെ ഐടി രംഗത്തുള്ളവർ പ്രയാസപ്പെടുമ്പോൾ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇത്തരം അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നീതിയല്ല എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ കഴിവുള്ള ജീവനക്കാർ പ്രോജക്ടിന് ആവശ്യമായതിനാൽ ആണ് പുറത്തു നിന്നും ആളെ എടുത്തത് എന്നായിരുന്നു ഡൊമനിക്കിന്റെ വാദം. ഏറെക്കുറെ വിജയ് മല്യ ശൈലിയിൽ നടിയുമൊത്തു വിദേശങ്ങളിൽ കറങ്ങിയുള്ള ആഡംബര ജീവിത ശൈലിയാണ് ഇയാളെ മാധ്യമങ്ങളുടെ നോട്ടപ്പുള്ളി ആക്കിയതും. എന്നാൽ വിവാദം കെട്ടടങ്ങിയതോടെ കഴിഞ്ഞ വർഷം കമ്പനിയുടെ പേര് ഒറ്റ നോട്ടത്തിൽ മനസിലാക്കാത്ത വിധം മാറ്റിയെടുത്തു ഡൊമനിക് വീണ്ടും ബിസിനസിൽ സജീവമാകാൻ ഉള്ള ശ്രമത്തിനിടയിലാണ് ഭാര്യയുടെ പേരിൽ വീണ്ടും വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സാങ്കേതിക വിദ്യ രംഗത്തെ അതികായൻ സ്ഥാപനം ആയ സിജിഐ ഗ്രൂപ്പിന്റെ സബ് കോൺട്രാക്ടർ ആയാണ് ഡൊമനിക് ഫാം പ്രൊജക്ടിൽ രംഗപ്രവേശം ചെയ്യുന്നത്. ഏകദേശം ഒന്നര വർഷം മാത്രമാണ് ഡൊമനിക്കിന്റെ കമ്പനി ഇ പ്രൊജക്ടിൽ സജീവം ആയിരുന്നത്. കമ്പനി രേഖകൾ പ്രകാരം, ആദായ നികുതി രേഖകൾ സമർപ്പിക്കുന്നതിന് തൊട്ടു മുൻപായി ഡൊമനിക് പ്രൊജക്ടിൽ നിന്നും പിന്മാറുക ആയിരുന്നു എന്നതാണ് പ്രധാന മാധ്യമ ആരോപണം. ഡൊമനിക്കിന്റെ കമ്പനി 2014ലിൽ വെറും 80749 പൗണ്ടിന്റെ ആസ്തിയിൽ നിന്നും ഒറ്റയടിക്ക് 3479070 പൗണ്ടിന്റെ ഭീമൻ ആസ്തിയിലേക്കു കുതിച്ചുയർന്നതാണ് ഇവരെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.
ബാങ്കിലുള്ള പണമാകട്ടെ 33492 പൗണ്ടിൽ നിന്നും ഉയർന്നു 1077246 ലേക്ക് വളരുകയും ചെയ്തു. കമ്പനി ലാഭം 42761 പൗണ്ടിൽ നിന്നും 374338 ആയി കുതിച്ചുയർന്ന മാജിക്കും ഡൊമനിക് സൃഷ്ട്ടിച്ചു. ഒറ്റ വർഷം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ സംഭവിച്ചത്. സബ്കോൺട്രാക്ടർ എന്ന നിലയിൽ സ്കോട്ടിഷ് സർക്കാരും ഡൊമനിക് പ്രഭുവും തമ്മിൽ നേരിട്ട് ഇടപാടുകൾ ഇല്ലാത്തതിനാൽ നിയമ നടപടി സാധ്യമല്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് വിവാദം ഇല്ലാതായത്.
മലയാളിയായ സിന്ധു കർണാടകത്തിലാണ് ജനിച്ചത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രശ്മി എന്ന കന്നച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിന്ധി ഉത്തമൻ എന്ന ചിത്രത്തിലൂടെയാണ് മമലയാളത്തിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്