സിസ്റ്റർ അമലയെ കൊന്നെന്നു സ്വയം സമ്മതിച്ച് ഒരാൾ മാഹിയിൽ കീഴടങ്ങി; കൊലപാതക ദിവസം അപരിചതനെ കണ്ടെന്ന് സിസ്റ്ററുടെ മൊഴിയും; കൊലപാതകത്തിൽ അന്തേവാസികളേയും പൊലീസിന് സംശയം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പാലായിലെ മഠത്തിനുള്ളിൽ കന്യാസ്ത്രീയുടെ കൊലപാതകത്തിനു പിന്നിൽ താനാണെന്ന് പറഞ്ഞ് ഒരാൾ മാഹി പൊലീസിന് മുന്നിൽ കീഴടങ്ങി. കോട്ടയം സ്വദേശിയാണ് കീഴടങ്ങിയത്. പാലാ ലിസ്യുക്സ് കർമലീത്താ കോൺവെന്റിലെ മൂന്നാം നിലയിലുള്ള മുറിയിലാണ് സിസ്റ്റർ അമല വാലുമ്മേലിനെ(69) ഭാരമുള്ള വസ്തു ഉപയോഗിച്ചു തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോട്ടയം സ്വദേശിയാണെന്ന് പറഞ്ഞാണ് ഇയാൾ കീഴടങ്ങിയത്. കൊല നടത്തിയ ആൾ മലബാറിലേക്ക് പോയതായി പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇത്തരത്തിൽ അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്.
അതിനിടെ കൊലയ്ക്ക് പിന്നീൽ അന്തേവാസികൾ തന്നെയാണോയെന്നു പൊലീസിനു സംശയമുണ്ട്. അന്തേവാസികളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. മഠത്തിലെ മുപ്പതോളം കന്യാസ്ത്രീമാരെയും വേലക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. മൂന്നാം നിലയിലുള്ള ഹാൾ ആറായി ഒറ്റക്കട്ടയ്ക്കു ഭിത്തി കെട്ടിത്തിരിച്ച മുറികളിലൊന്നിലായിരുന്നു സിസ്റ്റർ അമലയുടെ മൃതദേഹം കിടന്നിരുന്നത്. ഒന്നരയാൾ മാത്രം ഉയരത്തിലുള്ള ഭിത്തിയുടെ മുകൾഭാഗം തുറന്നുകിടക്കുന്നതാണ്. കൈയുയർത്തിയാൽപോലും കാണാവുന്ന തരത്തിലുള്ള മുറികളായിട്ടും കൊലപാതകം നടന്നിട്ടു മറ്റുമുറികളിലുള്ളവർ എന്തുകൊണ്ടറിഞ്ഞില്ല എന്നതാണു പൊലീസിനു ദുരൂഹതയായി തോന്നുന്നത്. ചെറിയ ഒരുനിലവിളി പോലും വ്യക്തമായി കേൾക്കാമെന്നിരിക്കെ തൊട്ടടുത്തുള്ളവർ കേട്ടില്ലെന്നു പറയുന്നതിനാലാണ് കോൺവെന്റിനകത്തുള്ളവരെ സംശയിക്കാൻ കാരണമാകുന്നത്.
കൊല നടത്തിയത് മോഷ്ടാവായിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇപ്പോൾ മാഹിയിൽ കീഴടങ്ങിയ വ്യക്തിയെ ചോദ്യം ചെയ്താലേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ. കോൺവെന്റിന്റെ രണ്ടാം നിലയോടു ചേർന്ന് ഉയർന്നു നിൽക്കുന്ന പുരയിടത്തിൽനിന്നു കോൺവെന്റിൽ പോർച്ചിനു മുകളിലുള്ള വാർക്കയിലേക്കു കയറാം. അവിടെനിന്നു ഗ്രിൽ വാതിൽ തുറന്നു വരാന്തയിലെത്തി തുറന്നുകിടക്കുന്ന മുറിക്കകത്തേക്കു മോഷ്ടാവ് കടക്കാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്. ഈ വിധത്തിൽ ഒരാളെ പറമ്പിൽനിന്നു കോൺവെന്റിലേക്കു പ്രവേശിപ്പിച്ചു പരീക്ഷണം നടത്തിനോക്കുകയും ചെയ്തു പൊലീസ്. അതിനിടെ സിസ്റ്ററുടെ മരണ ദിവസം അപരിചതനെ മഠത്തിൽ കണ്ടെന്നും പൊലീസിന് സൂചനയുണ്ട്. ടെറസിന് മുകളിൽ ഒരാൾ നിൽക്കുന്നത് കണ്ടെന്ന് സിസ്റ്റർ ജൂലിയയാണ് പൊലീസിന് മൊഴി നൽകിയത്.
ഇതിനിടയിൽ മഠത്തിനു മുകളിലെ മിന്നൽ രക്ഷാചാലകത്തിനുപയോഗിച്ച വിലപിടിപ്പുള്ള ചെമ്പു കമ്പി കാണാതായതിനെക്കുറിച്ചും പൊലീസ് പരിശോധന നടത്തി. അതു നേരത്തേ മോഷ്ടിക്കപ്പെട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തു പയസ് ടെൻത് കോൺവെന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള അന്വേഷണത്തിനിടയിൽ ഇതുപോലെ കോൺവെന്റിലെ ചെമ്പുകമ്പി മോഷ്ടിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അന്നും ആ ദിശയിലുള്ള അന്വേഷണം നടത്തുകയും മോഷ്ടാവിനെ പിടികൂടി അഭയയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോൾ കീഴടങ്ങിയ ആളിനെ ചോദ്യം ചെയ്ത ശേഷമേ
അതിനിടെ രണ്ടാഴ്ച മുമ്പ് ഇതേ കോൺവെന്റിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിൽ സമാനമായ ആക്രമണങ്ങളുണ്ടായെന്നതും ശ്രദ്ധേയമാണ്. എല്ലായിടത്തും വയോധികരായ കന്യാസ്ത്രീമാരാണ് ആക്രമണത്തിനിരയായത്. എവിടെയും പരാതി ഉണ്ടായില്ല എന്നതാണ് ദുരൂഹം. നേരത്തേ പാലായിലെ മഠത്തിലെ കന്യാസ്ത്രീയുടെ തലയിലുണ്ടായ മുറിവും ഇന്നലെ മരിച്ച സിസ്റ്റർ അമലയുടെ തലയിലെ മുറിവും സമാനമാണെന്നും ഒരേ തരത്തിലുള്ള ആയുധമാണ് അക്രമി ഉപയോഗിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. മാനസിക വിഭ്രാന്തിയുള്ള അക്രമി റിപ്പർ മോഡലിൽ, സമാന രീതിയിൽ വയോധികരായ കന്യാസ്ത്രീകളെ മാത്രം ആക്രമിക്കുകയാണെന്നാണ് വാദം,ൃ.
പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. ഈ ഭാഗം കൂടി അന്വേഷണത്തിൽ വ്യക്തത വന്നാൽ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഏതായാലും കൊലപാതകിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ തലയിൽ ആയുധം കൊണ്ട് ഉണ്ടായ മാരക മുറിവാണ് സിസ്റ്ററുടെ മരണത്തിന് കാരണമെന്ന് വിശദമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പാലാ ഡി.വൈ.എസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നത്.
ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു. പുലർച്ചെ രണ്ടരയ്ക്കും ഏഴിനും ഇടയിലാണു മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. അതുകൊണ്ടാകാം സിസ്റ്ററുടെ നിലവിളി കേൾക്കാത്തത് എന്ന വാദമാണ് മഠം ഉയർത്തുന്നത്. ഇന്നലെ രാവിലെയാണ് സിസ്റ്റർ അമല(69)യെ മഠത്തിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലിൽ നെറ്റിയിൽ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ രാവിലെ കുർബാനയിൽ പങ്കെടുത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ എന്ന് മഠം അധികൃതർ പറഞ്ഞു.
സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുർബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുർബാനയിൽ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. കോൺവെന്റിന് സമീപത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോൺവെന്റിൽ താമസക്കാരായുണ്ട്. രാത്രി കാലങ്ങളിൽ പലരും ആശുപത്രിയിലേക്കും തിരിച്ചും കോൺവെന്റിൽ നിന്ന് പോകാറുണ്ടെന്നും അതിനാൽ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതർ പറയുന്നത്. ഏതായാലും തലയ്ക്ക് അടിയേറ്റ സിസ്റ്റർ ഉച്ചത്തിൽ നിലവിളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയൊരു നിലവിളി തൊട്ടടുത്ത മുറിയിലുള്ള ആരും കേട്ടില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ മഠത്തിന് കഴിഞ്ഞിട്ടില്ല.
സമീപകാലത്ത് രോഗബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്നതിനാൽ സിസ്റ്റർ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. മൂന്നാംനിലയിൽ തൊട്ടടുത്ത മുറികളിലും ആളുണ്ടായിരുന്നു. രാത്രി 12 മണിയോടെ ഇവിടത്തെ കന്യാസ്ത്രീ ഡോ.റൂബിമരിയ, സമീപത്തുള്ള കാർമൽ ആശുപത്രിയിലേക്കു പോയിരുന്നു. ഇവർ രണ്ടാംനിലയിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയിൽനിന്നാണ് 500 രൂപയോളം കാണാതായത്. കോട്ടയത്തുനിന്ന് വിരലടയാളവിദഗ്ധരായ ജോസ് ടി. ഫിലിപ്പ്, ശ്രീജ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്നായ 'ജിൽ' മണംപിടിച്ച് മഠത്തിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയുടെ പരിസരത്തുകൂടി 150 മീറ്റർ അകലെയുള്ള പാലാ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുവരെ ഓടി തിരികെയെത്തി.
രാമപുരം വാലുമ്മേൽ പരേതരായ വി.ഡി.ആഗസ്തിയുടെയും ഏലിയുടെയും മകളാണ് അമല. പന്നിമറ്റം അസീസി മഠത്തിലെ സിസ്റ്റർ ഹിൽഡ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ലൂസി മേരി, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ് . ശവസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാ കാർമൽ ആശുപത്രിയിലെ ചാപ്പലിൽ ആരംഭിക്കും. കിഴതടിയൂർ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാർമൽ ആസ്?പത്രിയിൽ മൃതദേഹം പൊതുദർശനത്തിന് എത്തിക്കും.
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- ശാരീരിക പീഡനത്തിന് ശേഷം ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത്; സ്ത്രീകളാരും പോയില്ല; അന്ന് യാത്ര ചെയ്ത ഹോണ്ടാ അമൈസിൽ രക്തക്കറ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ചാരനായ പൊലീസുകാരൻ രാജേഷിന്റെ സുഹൃത്ത്; പന്തീരാങ്കാവിൽ ആ കൂട്ടുകാരൻ ചില്ലറക്കാരനല്ല
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- മ്യൂസിയത്തെ വഴിയോര കച്ചവടക്കാരിക്ക് വിറ്റ ലോട്ടറിക്ക് കോടി അടിച്ചെന്ന് നറക്കെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലാക്കിയ ഭാഗ്യക്കുറി കച്ചവടക്കാരൻ; വെറും 700 രൂപ നൽകി സുകുമാരിയമ്മയെ പറ്റിച്ചു; വാവിട്ട ആഘോഷം സത്യം കാട്ടൂതീ പോലെ പടർത്തി; കോടിപതിയാകാൻ ശ്രമിച്ച അത്യാഗ്രഹി കണ്ണൻ അഴിക്കുള്ളിൽ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്