സംരക്ഷണ ഭിത്തി കെട്ടാനെന്ന വ്യാജേന ഹൈക്കോടതി തടഞ്ഞ ഫ്ളാറ്റ് നിർമ്മാണം തകൃതി; അയൽവാസിക്ക് സംരക്ഷണഭിത്തി കെട്ടികൊടുക്കില്ലെന്ന വാശിയിൽ തന്നെ ഫ്ളാറ്റ് ഉടമകൾ; സ്കൈലൈൻ ബിൽഡേഴ്സിന്റെ ക്രൂരതയ്ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരൻ; ഹൈക്കോടതി വിധി വെല്ലുവിളിച്ച് നടത്തുന്ന നിർമ്മാണത്തിന് കോട്ടയം നഗരസഭയുടെ ഒത്താശ
ആർ.പീയൂഷ്
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൈലൈൻ ബിൽഡേഴ്സിന്റെ ഫ്ളാറ്റ് നിർമ്മാണം തകൃതിയായി നടക്കുന്നു. വ്യാജ രേഖകൾ ചമച്ചുള്ള നിർമ്മാണമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത്.
അയൽവാസിക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകുന്നു എന്ന വ്യാജേനയാണ് നിർമ്മാണം നടത്തുന്നത്. ഫ്ളാറ്റിന്റെ ഒരു നിലയെങ്കിലും പണിത് തീർത്ത് റെഗുലറൈസ് ചെയ്യാനാണ് ഉത്തരവിനെ മറികടന്നുള്ള ഈ നിർമ്മാണത്തിന് പിന്നിൽ. റെഗുലറൈസ് ചെയ്ത് കഴിഞ്ഞാൽ താൽക്കാലിക പെർമിറ്റോട് കൂടി ഫ്ളാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി വിൽപ്പന നടത്താനാണ് ഉടമകളുടെ ലക്ഷ്യം. 2016 ലാണ് ഹൈക്കോടതി നിർമ്മാണത്തിന് വിലക്കേർപ്പെടുത്തിയത്. സ്കൈലൈന്റെ നിർമ്മാണ പ്രവർത്തനം മൂലം സമീപവാസിയായ ബിബിൻ ജേക്കബ് തന്റെ കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയ നിർമ്മാണ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതോടെയാണ് കോടതി ഉത്തരവ് പുറപ്പെടിവിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയായിരുന്നു.
എന്നാൽ അപ്പോഴെല്ലാം സ്റ്റേ ലഭിച്ചിട്ടും വക വയ്ക്കാതെ സ്കൈലൈൻ അവരുടെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു. ബിബിന്റെ കെട്ടിടത്തിൽ വിള്ളൽ വീഴുകയും വീടിരിക്കുന്ന സ്ഥലത്ത് നിന്നും ഒരു ഭാഗം ഇടിഞ്ഞ് ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. ഇക്കാരണത്താൽ തന്നെ ബിബിനും കുടുംബവും താമസസൗകര്യം ലഭിക്കാതെ വന്നതോടെ മറ്റൊരു സ്ഥലത്തേക്ക് മാറുകയും ചെയ്തു. ബിബിന്റെ വീടിന് കേടുപാട് സംഭവിച്ചതിന് പരിഹാരമായി സുരക്ഷാ ഭിത്തി നിർമ്മിച്ചു നൽകാനും നേരത്തെ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സ്കൈലൈൻ ഓരോ ന്യായങ്ങൾ നിരത്തി വഴുതി മാറുകയായിരുന്നു. അനുമതി ലഭിച്ചതിലും നൂറ് മടങ്ങ് അധികം മണ്ണാണ് ഇവിടെ നിന്നും സ്കൈലൈൻ അനധികൃതമായി മാറ്റിയത്. 350 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾക്കാണ് മണ്ണെടുത്ത് മാറ്റാൻ അനുമതിയുള്ളത്. എന്നാൽ സ്കൈലൈന്റെ കെട്ടിടം 17000 ചതുരശ്ര മീറ്റർ കവിഞ്ഞ് നൽക്കുന്ന ഒന്നാണ് എന്നിട്ടും ഏകദേശം 60 അടിയോളം താഴ്ചയിലാണ് ഇവിടെനിന്നും മണ്ണ് മാറ്റിയിരിക്കുന്നത്.
450 ഡിഎംസി പൈലിങ്ങാണ് ഫ്ളാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം പൂർത്തിയാക്കിയിശേഷമാണ് ഫ്ളാറ്റിന്റെ നിർമ്മാണം നേരത്തെ നിർത്തിവെച്ചത്.കഞ്ഞിക്കുഴിയിൽ സ്കൈലൈൻ നിർമ്മിക്കുന്ന ഈ ഫ്ളാറ്റ് എല്ലാ രീതിയിലും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്നത് കഞ്ഞിക്കുഴി കാശിവേലിക്കുന്ന് റോഡിലൂടെയാണ്. കെ.കെ റോഡിന് പകരമാണ് ഇവർ ഇത് ഉപയോഗിക്കുന്നത്. മണൽ കയറ്റിയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് കാരണം സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയാണ്.
സമീപത്തെ മറ്റൊരു ഹൗസിങ്ങ് കോളനിയായ ദീപ്തി നഗർ നിവാസികൾക്കും കെട്ടിടനിർമ്മാണം മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പതിവാണ്. 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ അധികവും. ഇവിടങ്ങളിൽ താമസിക്കുന്നവരാകട്ടെ മിക്കവാറും എല്ലാവരും തന്നെ പ്രായമേറിയവരുമാണ്. വലിയ രീതിയിലുള്ള പൈലിങ്ങും മറ്റും മൂലം വലിയ രീതിയിൽ വീടുകൾക്ക് കേട് സംഭവിക്കുന്നുണ്ട്. നേരത്തെ ഫ്ളാറ്റിന്റെ നിർമ്മാണം കാരണം വീടിനും വസ്തുവിനും കേട് സംഭവിച്ച ബിബിന്റെ വീടിനെക്കാളും പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
കെട്ടിടനിർമ്മാണത്തിനായി ഇവർ വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. കമ്പനി അധികൃതർ കുഴൽകിണർ ഉപയോഗിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനും പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് പരാതി നൽകിയപ്പോൾ അവരുമായി ഒരു തവണ കൂടി കാര്യങ്ങൾ സംസാരിച്ചശേഷം എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും ധാരണയായി. സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ സുരക്ഷാ ഭിത്തി കെട്ടണമെന്നു നേരത്തെ മുൻസിപാലിറ്റിയുടെ മെമോയും കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ ചാക്കിൽ മണ്ണ് നിറച്ച് കെട്ടേണ്ടതിന് പകരം വെറും തകര ഷീറ്റ് കൊണ്ട് മറച്ച അവസ്ഥയാണ്. ഹൈക്കോടതി വിധിപോലും മാനിക്കാതെയുള്ള കെട്ടിടനിർമ്മാതാക്കളുടെ പ്രവർത്തി എന്ത് അടിസ്ഥാനത്തിലാണെന്ന ആശ്ചര്യത്തിലാണ് നാട്ടുകാരും ആക്ഷൻകൗൺസിലുമെല്ലാം.
കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റാണ് ഇവിടെ പേൾ എന്ന പേരിൽ നിർമ്മാണം നടത്തിവരുന്നത്. ഫ്ളാറ്റ് നിർമ്മാണത്തിനായി പൈലിങ്ങ് നടത്തിയപ്പോഴാണ് തൊട്ടടുത്ത കെട്ടിടം അപകടാവസ്ഥയിലേക്ക് എത്തിയത്. അനുവദിച്ച അളവിൽ കൂടുതൽ പൈലിങ്ങ് നടത്തിയതാണ് തൊട്ടടുത്ത കെട്ടിടത്തെ അപകട നിലയിലേക്ക് തള്ളിവിട്ടത്. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടത്തിവന്നിരുന്നത്.
ഫ്ളാറ്റ് അപകടാവസ്ഥയിലായത് കാരണം ഇപ്പോൾ വാടക വീട്ടിലാണ് ബിബിനും കുടുംബവും താമസം.ഫ്ളാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്. ഈ വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ചെയ്തിരുന്നു.പിന്നീട് ഫ്ളാറ്റ് നിർമ്മാണം അപകടകരമാക്കുമെന്ന് കാണിച്ച് ബിബിൻ മുൻസിപാലിറ്റി, മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് വില്ലേജ് ഓഫീസർ എന്നിവർക്ക് നൽകിയെ പരാതിയിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള സ്റ്റോപ് മെമൊ നൽകിയെങ്കിലും അധികാരികളുടെ ഒത്താശയോടെ തന്നെ നിർമ്മാണ പ്രവർത്തനം തുടരുകയായിരുന്നു.
ഇത് മുൻസിപ്പാലിറ്റിയെ അറിയച്ചപ്പോഴെല്ലാം അവർ പരിശോധനയ്ക്ക് വരുമ്പോൾ നിർമ്മാണം നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ നേടിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. പിന്നീട് ഇത് അധികാരികളും ഫ്ളാറ്റ് നിർമ്മാതാക്കളും തമ്മിലെ ഒത്തുകളിയാണെന്ന് മനസ്സിലാക്കിയ ബിബിൻ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഓർഡർ ഉണ്ടായിട്ടും നിങ്ങൾക്ക് ഈ അനീതി തടയാനാകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ മുൻസിപ്പൽ എഞ്ചിനീയർ ആന്ദരാജ് നൽകിയ മറുപടി കോടതി അലക്ഷ്യത്തിന് കേസ് നൽകൂ എന്നാണ്. പിന്നീട് കോട്ടയം എസ്പി ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് നിർമ്മാണ പ്രവർത്തനം നിർത്തിവെയ്പ്പിച്ചതും. നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് നടത്തുന്ന സ്കൈലൈൻ ബിൽഡേഴ്സിന്റ ഫ്ളാറ്റ് നിർമ്മാണത്തിനെതിരെ മരണം വരെ പോരാട്ടം നടത്തുമെന്ന് വിപിൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്