സ്പിരിറ്റ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് മദ്യാസക്തിയും അജ്ഞതയും; സർക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ഇടത് എം എൽ എ റഹീം; ആശുപത്രിയാണ് കുറ്റക്കാരെന്ന് ജില്ല കലക്ടർ; മീഥേൽ ആൽക്കഹോൾ വെള്ളത്തിൽ കലർത്തി കഴിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് എക്സൈസ് കമ്മിഷണർ
കെ സി റിയാസ്
കോഴിക്കോട്: മലയമ്മയിൽ ഇന്നലെ രണ്ടു പേരുടെ ജീവനെടുത്ത സ്പിരിറ്റ് ദുരന്തത്തിന് കാരണമായത് മദ്യാസക്തിയും അജ്ഞതയുമെന്ന് പ്രദേശവാസികൾ. സാധാരണക്കാരായ തൊഴിലാളികളുടെ ജീവനെടുത്തതിന് കാരണമായി ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത് അജ്ഞത തന്നെയാണ്. സ്പിരിറ്റ് കഴിച്ചാലുണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് മലയമ്മ എ കെ ജി കോളനിയിലെ ദുരന്തത്തിനിടയാക്കിയത്.
ആശുപത്രിയിൽ ഉപയോഗിക്കുന്ന മെഡിസോൾ എന്ന പേരിലുള്ള മെഥിലേറ്റഡ് സ്പിരിറ്റ് അടങ്ങിയ ദ്രാവകമാണ് ബാലനും സന്ദീപും അടങ്ങുന്ന സംഘം കഴിച്ചത്. ആശുപത്രിയിൽ നിന്നും എടുത്തതിനാൽ ഇതിൽ വിഷാംശമുണ്ടാവില്ല എന്ന ധാരണയായിരുന്നു ഇവർക്കെന്ന് കോളനി നിവാസികൾ പറയുന്നു. ആശുപത്രിയിൽ നിന്നും ലഭിച്ച സ്പിരിറ്റിൽ വിഷാംശമുണ്ടാവില്ലെന്നും ഇത് കഴിച്ചാൽ മരിക്കില്ലെന്നുമുള്ള ധാരണയിലാണ് സംഘം മെഥിലേറ്റഡ് സ്പിരിറ്റ് കഴിച്ചതെന്നാണ് നാട്ടുകാരും സംശയിക്കുന്നത്. മെഥിലേറ്റഡ് സ്പിരിറ്റ് മാത്രമല്ല, പ്രദേശത്തെ വ്യാജമദ്യത്തെയും ഇവർക്ക് പൂർണ വിശ്വാസമാണ്. കോളനിക്ക് സമീപം നേരത്തെ നിരവധി വ്യാജമദ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇവിടങ്ങളിൽ സാധാരക്കാരായ തൊഴിലാളികൾ മദ്യപിക്കാനെത്തുന്നതും പതിവായിരുന്നു.
ലഹരിക്കായി വ്യാജമദ്യം കഴിക്കാൻ ഉൾനാടൻ പ്രദേശത്തെ സാധാരണക്കാർക്ക് ഒരു പേടിയില്ലെന്നതും ഗൗരവമർഹിക്കുന്ന വിഷയമാണ്. കുന്ദമംഗലം, താമരശ്ശേരി ബീവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് വൻ തോതിൽ വ്യാജമദ്യം ഒഴികിയിരുന്നു. സാധാരക്കാരുടെ അവസ്ഥ മുതലെടുത്ത് വ്യാജമദ്യ ലോബി പ്രദേശം കയ്യടക്കിയിരുന്നെങ്കിലും എക്സൈസ് സംഘം ഇവരെ ഇവിടെ നിന്നും തുരത്തുകയായിരുന്നു. എന്നാൽ മദ്യത്തിന് അടിമപ്പെട്ട പ്രദേശവാസികൾ ലഹരിക്കായി എന്തും ഉപയോഗിക്കാമെന്ന തരത്തിലേക്ക് മാറുകയായിരുന്നുവെന്ന് മലയമ്മയിലെ സ്ത്രീകൾ പറയുന്നു. ഈ സ്ഥിതി മുതലെടുത്താണ് എൻ ഐ ടിക്ക് സമീപം പുതിയ ബാർ തുറന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ബാർ തുറന്നതോടെ മലയമ്മ, എൻ ഐ ടി,ചാത്തമംഗലം പ്രദേശത്തുള്ളവർ വീണ്ടും കടുത്ത മദ്യപാനത്തിലേക്ക് നീങ്ങിയതായും സ്ത്രീകൾ പറയുന്നു.
പുരുഷന്മാർ രാവിലെ തന്നെ ബാറിലെത്തി മദ്യപിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പിന്നീട് ബാറിലെ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് പലരും മറ്റു വ്യാജമദ്യങ്ങളിൽ വീണ്ടും അഭയം തേടാൻ തുടങ്ങിയതെന്നും ഇവർ പറയുന്നു. മദ്യത്തിന് അടിമപ്പെട്ടവർ ലഹരിക്കായി എന്തും കഴിക്കാമെന്ന സ്ഥിതിയിലേക്ക് എത്തിയതിന്റെ ഫലമാണ് ഇന്നലെയുണ്ടായ ദുരന്തമെന്നും മലയമ്മയിലെ സ്ത്രീകൾ പറയുന്നു. മദ്യ ലഭ്യത കുറഞ്ഞാൽ വ്യാജൻ ഒഴുകുമെന്നും മദ്യ ദുരന്തമുണ്ടാകുമെന്നും പറഞ്ഞാണ് ഇടത് സർക്കാർ യു ഡി എഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളെല്ലാം തുറന്നത്. മദ്യവർജ്ജനമാണ് ലക്ഷ്യമെന്നു പറഞ്ഞാണ് പിണറായി സർക്കാർ കൂടുതൽ ബാറുകൾക്ക് അനുമതിയും നൽകിയത്. എന്നാൽ ബാറുകൾ കൂടുതലായി തുറന്നിട്ടും മദ്യാസക്തി കുറക്കാനോ ഫലപ്രദമായ ഇടപെടൽ നടത്താനോ സർക്കാറിനായില്ലെന്നതാണ് ദുരന്തം തെളിയിക്കുന്നത്.
മിനറൽ വാട്ടറിന്റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവർ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം കോളനിയിലെ ഒരു കിണറിൽ ചാടിയ പൂച്ചയെ ബാലനടക്കമുള്ളവർ പുറത്തെടുത്ത് കിണർ വൃത്തിയാക്കിയിരുന്നു. ഇതിന്റെ സന്തോഷം പങ്കിടുന്നതിനായാണ് ഒന്നിച്ചിരുന്ന് സ്പിരിറ്റ് കഴിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് ആണ് സ്പിരിറ്റ് കൊണ്ടുവന്നത്. ആദ്യംസന്ദീപും മറ്റൊരാളും കിണറിന് സമീപത്തു നിന്നും തുടർന്ന് നാല് പേർ വ്യാഴാഴ്ച രാത്രിയിലും സ്പിരിറ്റ് കഴിക്കുകയായിരുന്നു. കിണറിന് സമീപത്ത് നിന്ന് വെള്ളം ചേർത്ത് കഴിച്ചതിനാൽ കാര്യമായൊന്നും സംഭവിച്ചിരുന്നില്ല. രാത്രി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്പിരിറ്റ് ഉപയോഗിച്ചതായി പറയുന്ന സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കുപ്പിയിലെ ബാക്കിയുള്ള സ്പിരിറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ മഹേഷ് കുമാർ സിങ്ല, ഡെപ്യൂട്ടി കമ്മിഷണർ ജയദേവ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും അഡ്വ. പി ടി എ റഹീം എംഎൽഎയും സ്ഥലം സന്ദർശിച്ചു.
അതിനിടെ, ആശുപത്രികളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ സർകാരിനെതിരെ തിരിയുന്നത് ശരിയല്ലന്ന് പി ടി എ റഹീം എംഎൽഎ. പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ളതായ മദ്യഷോപ്പുകളിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചല്ല ഇവർ മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരൻ അവിടെ നിന്ന് കൊണ്ടുവന്ന സ്പിരിറ്റാണ് അവർ കഴിച്ചത്. ഇതിൽ സർക്കാരിനും എക്സൈസ് പൊലീസ് വകുപ്പുകൾക്കും ഒന്നും ചെയ്യാനാവില്ലന്നും എംഎൽഎ. അവകാശപ്പെട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സെസ് ഡിപ്പാർട്ടുമെന്റുമായും പൊലീസ് ഡിപ്പാർട്ടുമെന്റുമായും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ്.ബീന പറഞ്ഞു. മലയമ്മയിലേത് മദ്യദുരന്തമായി കാണേണ്ടതില്ലന്ന് ജില്ലാ കലക്ടർ യു വി ജോസ് പറഞ്ഞു. ആശുപത്രിയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണം. ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. അതേസമയം മെഡിസോൾ എന്ന് ബ്രാന്റ് നെയിമുള്ള മീഥേൽ ആൽക്കഹോൾ വെള്ളത്തിൽ കലർത്തി കഴിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് അഭിപ്രായപ്പെട്ടു.
സ്പിരിറ്റ് കഴിച്ച് കോഴിക്കോട് ചാത്തമംഗലം എൻ ഐ ടിക്ക് അടുത്ത് മലയമ്മ എ കെ ജി കോളനിയിലെ ബാലൻ (54), കാക്കൂർ പി സി പാലം ചെമ്പ്രാൽമീത്തൽ സന്ദീപ് (38) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ നാല് പേർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എ കെ ജെ കോളനിയിലെ ചെക്കുട്ടി (65), വേലായുധൻ (65), സുരേഷ് (45), ഹരിദാസൻ (48), വിനോദ് (38) എന്നിവരാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽചികിത്സയിലുള്ളത്. ഇതിൽ ചെക്കുട്ടിയുടെ നില ഗുരുതരമാണെന്നും പരിശോധനക്ക് വിധേയമാക്കിയ മറ്റുള്ളവരുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ അണുനശീകരണത്തിനും ശുചീകരണത്തിനുമായി ഉപയോഗിക്കുന്ന മെഡിസോൾ ദ്രാവകം സന്ദീപ് കൊണ്ടുവന്ന്, കിണർ വൃത്തിയാക്കാൻ എത്തിയ സുഹൃത്തുക്കൾക്കൊപ്പം കഴിച്ചാതാകമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഡീഷണൽ എക്സൈസ് (എൻഫോഴ്സ്മെന്റ്) കമ്മിഷണർ എ വിജയൻ പറഞ്ഞു. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഫറോക്കിലെ ആശുപത്രിയിലെത്തി 20 ലിറ്റർ മെഡിസോൾ കസ്റ്റഡിയിലെടുത്തു.
സംഘത്തിലെ ചിലർ മെഡിസോൾ സ്പിരിറ്റ് മദ്യത്തിൽ ചേർത്ത് കഴിച്ചപ്പോൾ ചിലർ നേരിട്ട് കഴിച്ചതായും റിപ്പോർട്ടുണ്ട്. ഇത് കഴിച്ച ഉടൻ ബാലനും സന്ദീപിനും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇതിൽ ബാലൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. ഇവർ രണ്ട് പേരും ആശുപത്രിയിൽ എത്തിയതറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് മറ്റുള്ളവരെ അവശനിലയിൽ കണ്ടെത്തിയത്. ഇവരെ പിന്നീട് പൊലീസ് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍