ശ്രീജിത്ത് രവിക്കെതിരെയുള്ള മൊഴികളിൽ പെൺകുട്ടികൾ ഉറച്ച് നിൽക്കുന്നു; നടനെതിരെയുള്ള കേസിൽ ഒത്തുതീർപ്പുണ്ടാകില്ല; ഭീഷണിപ്പെടുത്തിയ പൊലീസുകാരനെതിരെ നടപടിയുണ്ടാകും; പൊലീസ് ഉന്നതനെ രക്ഷിക്കാൻ നീക്കം സജീവം
മറുനാടൻ മലയാളി ബ്യൂറോ
ഒറ്റപ്പാലം: യുവനടൻ ശ്രീജിത്ത് രവി വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ കേസേന്വഷണത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് സബ്കളക്ടറുടെ അന്വേഷണറിപ്പോർട്ടിലുള്ളതായി സൂചന. ഇതോട് സംഭവത്തിന് പുതിയ മാനം വന്നു. കുറ്റാരോപിതനായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിപ്രകാരം പ്രാഥമിക അന്വേഷണം നടത്താൻ സ്കൂളിലെത്തിയ സിവിൽപൊലീസ് ഓഫീസർക്കെതിരെയാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. എന്നാൽ ശ്രീജിത്ത് രവിക്ക് വേണ്ടി ചരട് വലിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനും കളികൾ സജീവമാണ്.
അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവെക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസിന്റെഭാഗംകൂടി കേട്ടിതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. പൊലീസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കണ്ടത്തിനെത്തുടർന്ന് സ്കൂളധികൃതർ കളക്ടറെക്കണ്ട് പരാതി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സബ്കളക്ടറോട് അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച സ്കൂളിലെത്തിയ സബ്കളക്ടർ വിദ്യാർത്ഥികളിൽനിന്നും അദ്ധ്യാപകരിൽനിന്നും മൊഴിയെടുത്തു. ഇതിലാണ് പൊലീസിനെതിരെ വിമർശനമുള്ളത്. ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിനെ സംബന്ധിച്ചു പൊലീസിനെതിരെ ശിശുക്ഷേമ സമിതിക്കു വിദ്യാർത്ഥികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. പത്തിരിപ്പാല പതിനാലാം മൈലിലെ സ്കൂളിൽ ഇന്നലെ നടന്ന തെളിവെടുപ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പരാതിയിൽ ഉറച്ചുനിന്നു.
മൊഴി രേഖപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ വിദ്യാർത്ഥിനികളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെന്നാണ് ആക്ഷേപം. ആദ്യം പ്രിൻസിപ്പൽ നൽകിയ പരാതി അവഗണിക്കപ്പെട്ടെന്നും ചെയർമാൻ ഫാ. ജോസ് പോളിന്റെ നേതൃത്വത്തിലുള്ള സമിതി മുൻപാകെ അദ്ധ്യാപകർ മൊഴി നൽകിയതായാണു വിവരം. അദ്ധ്യാപകരും രക്ഷിതാക്കളും നിയമപരമായ ആശങ്കകൾ പങ്കുവച്ചു. വിദ്യാർത്ഥികൾക്കു സമിതി അംഗങ്ങൾ കേസുമായി ബന്ധപ്പെട്ട നിയമ ബോധവൽക്കരണം നൽകി. പരാതിക്കാരായ 14 വിദ്യാർത്ഥിനികളിൽ നിന്നും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപകരിൽ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റർ ടെസിൻ എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫിസർ അനന്തനും ഉൾപ്പെട്ട സംഘം തെളിവെടുത്തത്. ഇതോടെ കേസ് ഒതുക്കി തീർക്കാനുള്ള നീക്കവും പൊളിഞ്ഞു.
പത്തിരിപ്പാല ചന്തയ്ക്കു സമീപം 27നു രാവിലെ 7.50നു നിർത്തിയിട്ട കാറിൽ മുൻവശത്തെ ഇടതു സീറ്റിൽ ഇരുന്നിരുന്ന ശ്രീജിത് സ്കൂളിലേക്കു നടന്നു പോയിരുന്ന പെൺകുട്ടികൾ കാൺകെ അശ്ലീലം കാണിച്ചെന്നാണു കേസ്.വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പരാതി കിട്ടയ ഉടൻ പൊലീസ് നടപടിയൊന്നും എടുത്തില്ല. നടനെ രക്ഷിക്കാനായിരുന്നു ശ്രമം. തുടർന്ന്, വിഷയം മാദ്ധ്യമങ്ങളിൽ വരികയും ചർച്ചചെയ്യാൻ ആരംഭിച്ചതോടും കൂടിയാണ് പൊലീസ് സ്കൂളിലെത്തി വിദ്യാർത്ഥികളിൽനിന്ന് മൊഴിയെടുത്തതും നടനെ കസ്റ്റഡിയിലെടുത്തതും. സബ് കലക്ടറുടെ റിപ്പോർട്ടിൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്കെതിരെ നടപടിക്കു ശുപാർശയുള്ളതായാണു വിവരം. പത്തിരിപ്പാല ചന്തയ്ക്കു സമീപം 27നു രാവിലെ 7.50നു നിർത്തിയിട്ട കാറിൽ മുൻവശത്തെ ഇടതു സീറ്റിൽ ഇരുന്നിരുന്ന ശ്രീജിത് സ്കൂളിലേക്കു നടന്നു പോയിരുന്ന പെൺകുട്ടികൾ കാൺകെ അശ്ലീലം കാണിച്ചെന്നാണു കേസ്.വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
താനൊന്നും അറിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞ ശ്രീജിത്ത് രവി പലതവണയാണ് മാറ്റിമാറ്റി കാര്യങ്ങൾ പറഞ്ഞത്. ആദ്യം പറഞ്ഞത് കാർ ഓടിച്ചത് താനല്ലെന്നും മറ്റാരോയാകുമെന്നുമാണ് പിന്നീട് പറഞ്ഞത് കാറിലിരുന്ന് സെക്സ് ചാറ്റ് നടത്തിയത് കണ്ട് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്നാണ്. ഇപ്പോൾ പറയുന്നത് കാർ നമ്പർ എഴുതിയപ്പോൾ പെൺകുട്ടികൾക്ക് തെറ്റിയതാകാമെന്നുമാണ്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ ഇതൊക്കെ പൊളിഞ്ഞതോടെയാണ് നടന് വിലങ്ങു വീണത്. പാതയോരത്തുകൂടി നടന്നുപോകുന്നതിനിടെ കാറിലിരുന്നു നഗ്നതാപ്രദർശനം നടത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും മൊബൈൽഫോണിൽ ചിത്രം പകർത്തിയെന്നുമാണു വിദ്യാർത്ഥിനികൾ ശ്രീജിത്തിനെതിരെ ഉയർന്ന ആദ്യ പരാതി. കാറിന്റെ നമ്പറും പരാതിക്കൊപ്പമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥൻ ശ്രീജിത് രവിയാണെന്നു കണ്ടെത്തിയ പൊലീസ്, സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പോസ്കോ) അനുസരിച്ചാണ് കേസ്.
കുട്ടികൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അദ്ധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിതോടെയാണ് നടനെതിരെ അന്വേഷണം നീങ്ങിയത്. തുടർന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരിൽ പ്രതിചേർത്ത് 31നു കേസെടുത്തു. നാട്ടുകാർ നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ ശ്രീജിത്തിന്റെതാണെന്നു പൊലീസ് കണ്ടെത്തി. വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്ന 16 പേരിൽ നിന്നു മൊഴിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കേസിൽ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുള്ള അകലൂർ സ്വദേശിയെ കാണിച്ചു തിരിച്ചറിയൽ നടപടി പൂർത്തിയാക്കിയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഉച്ചകഴിഞ്ഞു പാലക്കാട് കോടതിയിൽ ഹാജരാക്കിയ നടന് ജഡ്ജി കെ.പി.ഇന്ദിര ഉപാധികളോടെ ജാമ്യം അനുവദിച്ചു. ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യമായ തുകയ്ക്കു രണ്ടുപേരുടെ ആൾജാമ്യവുമാണു പ്രധാന ഉപാധി. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വ്യാഴാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
Stories you may Like
- ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി; പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തിൽ പൊറുതിമുട്ടി, പ്രധാനമന്ത്രിക്ക് പരാതി
- ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ; സമരവുമായി വിദ്യാർത്ഥിനികൾ
- പ്രിൻസിപ്പൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് വിദ്യാർത്ഥിനികൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍