അദ്ധ്യാപികയും സഹപാഠികളുമായുള്ള വഴിവിട്ട ബന്ധം പുറത്തുകൊണ്ടുവന്നു; പിരിച്ചുവിടാതിരിക്കാൻ ടീച്ചർ രാജിവച്ചു; സഹോദരിയുടെ പ്രണയകഥ ആശുപത്രിയുടെ നുണപ്രചാരണം; ബേബി മെമോറിയിൽ നഴ്സിങ് കോളേജിലെ നഴ്സിങ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയുടെ മരണം കൊലപാതകമോ?
കോഴിക്കോട്: ബേബി മേമ്മോറിയിൽ ആശുപത്രി നഴ്സിങ് കോളജ് വിദ്യാർത്ഥിനിയായ അത്തോളി ഉള്ള്യേരി കരിക്കാലിൽ ഉണ്ണിക്കൃഷ്ണന്റെ മകൾ ശ്രീലക്ഷ്മിയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ആരോപിച്ച് സഹോദരി രംഗത്തത്തെി.
നഴ്സിങ് കോളജിലെ രണ്ടാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിയായിരുന്ന ശ്രീലക്ഷ്മി (19)യുടെ മരണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോസ്റ്റൽമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സഹോദരിയുടെ മൃതദേഹമെങ്കിലും അവളെ കൊന്ന് കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായി സഹോദരി പി കെ ഐശ്വര്യ പറഞ്ഞു. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട് ശ്രീലക്ഷ്മിയെ ജൂലൈ 15 ന് ഉച്ചക്ക് ശേഷമാണ് കാണാതായത്. പിന്നീട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുകയുമായിരുന്നു. മരണം ആത്മഹത്യയല്ല കൊലപാതകം തന്നെയാണെന്നാണ് തങ്ങളുടെ ബലമായ സംശയമെന്നും സഹോദരി പറഞ്ഞു. ഹോസ്റ്റലിൽ ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിലുണ്ടായിരുന്ന വഴി വിട്ട ബന്ധത്തെ കുറിച്ച് സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയിൽ കണ്ടത്തെിയതെന്നും ദുരൂഹതയുണർത്തുന്ന കാര്യമാണ്.
എന്നാൽ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നതിൽനിന്ന് രക്ഷപ്പെടാൻ അപവാദം പ്രചരിപ്പിക്കുകയാണ്. ശ്രീലക്ഷ്മിയുടെ മരണം പ്രണയ നൈരാശ്യമാണെന്ന പ്രചരണത്തിന് പിന്നിൽ ഇതാണെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി. ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ എതിർത്തതോടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യൻ തീരുമാനിച്ചുവെന്നമാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. വീട്ടിൽ പോയി മടങ്ങിയത്തെിയതിന് ശേഷം മുതൽ ശ്രീലക്ഷ്മി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഹോസ്റ്റലിൽ നിന്നുതന്നെ വിവരം ലഭിച്ചു. ശ്രീലക്ഷ്മിയെ കാണാതായതായി അറിയച്ചതിനെ തുടർന്ന് അമ്മ ഹോസ്ററലിൽ ബന്ധപ്പെട്ട് ഹോസ്റ്റലിലും കോളജിലും പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ഹോസ്റ്റലിൽ നിന്ന് പുറത്തേക്കിറങ്ങിയ ശ്രീലക്ഷ്മി ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്തില്ല എന്ന വിവരമായിരുന്നു ലഭിച്ചത്. ഇതിനത്തെുടർന്നാണ് ശ്രീലക്ഷ്മിയുടെ റൂമിലും കോളെജിലും കയറി പരിശോധിക്കാൻ ആവശ്യപ്പെട്ടത്. പക്ഷെ ഹോസ്റ്റൽ അധികൃതരും കോളേജ് അധികൃതരും വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അമ്മ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കുട്ടിയെ കാണാതായത് സംബന്ധിച്ച് നഴ്സിങ്ങ് കോളജ് അധികൃതർ പരാതിയൊന്നും നൽകിയിട്ടില്ല. കാണാതായെന്ന് പറഞ്ഞ അന്ന് രാത്രി ശ്രീലക്ഷ്മിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടതായി കാണിച്ച് വിളിച്ച് പറയുകയായിരുന്നു. ശ്രീലക്ഷ്മി മരിച്ചതിനെ തുടർന്ന് മൃതദേഹം കാണാനോ വീട് സന്ദർശിക്കാനോ കോളജിൽനിന്ന് സഹപാഠികളോ അദ്ധ്യാപകരോ എത്തിയില്ലെന്നെതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അവർ ആരെയോ ഭയക്കുന്നുണ്ടെന്ന് തെളിവാണിതെന്ന് ഐശ്വര്യ ചൂണ്ടിക്കാട്ടി. ശ്രീലക്ഷ്മിയുടെ മരണം സംബന്ധിച്ച് നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നും പൊലീസ് അന്വേഷമം കാര്യക്ഷമമായി നടക്കുന്നില്ലങ്കെിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
പ്രണയ നൈരാശ്യത്തെ തുടർന്ന് കോളെജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തുവെന്നാണ് കോളെജ് അധികൃതരുടെ പ്രചാരണമെന്നും അതിനു തക്ക സാഹചര്യ തെളിവുകൾ ഒന്നും തന്നെ കാണാനായില്ലെന്നും സഹോദരി പി കെ ഐശ്വര്യ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ കോളെജ് അധികൃതർക്കു എന്തൊക്കെയോ മറച്ചു പിടിക്കാനുള്ള തിടുക്കമുണ്ട്. മരണത്തിനു ശേഷം ഇതുവരെയും നഴ്സിങ് കോളെജ് അധികൃതരോ സഹപാഠികളോ സഹോദരിയുടെ മൃതദേഹം കാണാനോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ ശേഷമോ വീട്ടിലേക്കു എത്തി നോക്കുക പോലുമുണ്ടായില്ല. ഒരാളെങ്കിലും ഫോണിൽ പോലും കാര്യങ്ങൾ തിരക്കിയില്ല. മൃതദേഹം കണ്ടെത്തിയത് സ്വന്തം ഹോസ്റ്റൽ മുറിയിലായിരുന്നില്ല. സഹോദരിയുടെ ഹോസ്റ്റൽ റൂമിന്റെ നേരെ എതിർദിശയിലുള്ള പൂട്ടിയിട്ട റൂമിലാണ്. മൃതദേഹം കാണിച്ചുതരുന്നതിലുൾപ്പെടെ എമ്പാടും ദുരൂഹതകളുമുണ്ടായി. കേസ് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്യേഷ്ട സഹോദരി പി കെ ശ്രീലക്ഷ്മി പറഞ്ഞു.
ജൂലൈ 15നു രാവിലത്തെ ക്ലാസിൽ പങ്കെടുത്ത, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ തെങ്ങുകയറ്റ തൊഴിലാളിയായ കരിക്കാലിൽ ഉണ്ണികൃഷ്ണന്റെ മകളായ ശ്രീലക്ഷ്മിയെ ഉച്ചക്കു ശേഷം കാണാതാവുകയും പിന്നീട് അതേ ദിവസം രാത്രി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തൂങ്ങി മരിച്ചുവെന്നാണ് കോളെജ് അധികൃതർ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. മരണം ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നാണ് ഞങ്ങളുടെ ബലമായ സംശയം. ഹോസ്റ്റലിൽ ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ച് സാക്ഷി പറഞ്ഞതിന് പിന്നാലെയാണ് ശ്രീലക്ഷ്മിയെ കാണാതായതും മരിച്ച നിലയിൽ കണ്ടെത്തിയതെന്നതും ദുരൂഹതയുണർത്തുന്നു.
എന്നാൽ സംഭവത്തെ കുറിച്ച് പുറം ലോകം അറിയുന്നതിൽനിന്ന് രക്ഷപ്പെടാൻ മരണത്തെപ്പറ്റി അപവാദം പ്രചരിപ്പിക്കാനാണ് സ്ഥാപനം ശ്രമിച്ചത്. മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യമാണെന്നു വരുത്തി തീർത്ത് യഥാർത്ഥ വസ്തുതകളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അധികൃതർ ശ്രമിച്ചത്. സഹോദരിയുടെ മരണം സംബന്ധിച്ച് നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ബേബി മെമോറിയൽ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ സ്റ്റഡീസിന്റെ അക്കാദമിക് കോഓർഡിനേറ്റർ ഡോ. റോയ് കെ ജോർജ് പറഞ്ഞു.
രാവിലെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ ഉച്ചയ്ക്ക് രണ്ടിന് ക്ലിനിക്കൽ പരിശീലനത്തിന് കാണാതിരുന്നപ്പോൾ അദ്ധ്യാപിക വിഷയം പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. തുടർന്ന് സ്കൂളിലും ഹോസ്പിറ്റലിലും ഹോസ്റ്റലിലുമെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശേഷം ഉടനെ വിവരം കുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളെജിലെത്തിയ അമ്മയുമായി സ്ഥാപനത്തിന്റെ കാറിൽ വനിതാ വാർഡനും സൂപ്പർവൈസറും പോയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ അമ്മയുടെ പേരിൽ പരാതി നൽകിയത്. പരാതിയിൽ കുട്ടിയുടെ പ്രമനൈരാശ്യം സൂചിപ്പിച്ചിരുന്നു. തുടർന്നുള്ള തെരച്ചിലിൽ രാത്രി 9.30ന് വിദ്യാർത്ഥിനിയുടെ റൂംമേറ്റാണ് ആത്മഹത്യചെയ്ത നിലയിൽ ബോഡി കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അധികൃതർ ആരും വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചില്ലെന്നത് ശരിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
താൻ ആ സമയത്ത് ഡൽഹിയിൽ ആയതിനാൽ തനിക്കു കുട്ടിയുടെ വീട്ടിൽ പോകാനായിട്ടില്ല. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അദ്ധ്യാപികമാർ, ചീഫ് വാർഡൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ പോയി മൃതദേഹത്തിൽ റീത്ത് വച്ചിട്ടുണ്ട്. സഹപാഠികൾക്കു പോകാൻ വാഹനം ഏർപ്പാട് ചെയ്തെങ്കിലും ബന്ധുക്കൾ കോളെജിൽ വച്ച് കാണാൻ പറ്റില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കിയതു കാരണം പിള്ളേര് ദുർമരണത്തിൽ പേടിച്ച് പിന്മാറുകയായിരുന്നു. രണ്ടു ദിവസം അവധി നൽകിയതു കാരണം അവരെല്ലാം പിന്നീട് സ്വന്തം നാട്ടിലേക്കു പോകുകയാണുണ്ടായത്. മൃതദേഹം കണ്ടെത്തിയ റൂം എങ്ങനെയാണ് തുറന്നതെന്ന് അറിയില്ല. കുട്ടിക്ക് പ്രണയമുണ്ടായിരുന്ന യുവാവിനൊപ്പമുള്ള ഫോട്ടോ റൂമിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സ്ഥാപനത്തിൽ ഒന്നും നടക്കുന്നില്ല. ചില ടീച്ചർമാരെക്കുറിച്ച് പരാതി ഉയർന്നപ്പോൾ എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. അപ്രകാരം ശ്രീലക്ഷ്മിയിൽനിന്നും ആരാഞ്ഞിരുന്നു. വസ്തുതകൾ ഇതായിരിക്കെ മറ്റുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ദുഃഖകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം വെളിച്ചത്തുവരണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്നു ഡോ. റോയ് ചൂണ്ടിക്കാട്ടി.
ബേബി ഹോസ്പിറ്റലിന്റെ പേരിൽ ഒരു മധ്യവയസ്കൻ വന്ന് റീത്ത് വച്ചു എന്നത് ശരിയാണെന്ന് ശ്രീലക്ഷ്മിയുടെ സഹോദരി ഐശ്വര്യ പറഞ്ഞു. ഡേ സ്കോളേഴ്സും വന്നു. എന്നാൽ സഹോദരിയുടെ സഹപാഠികളോ, ഹോസ്റ്റലിലെ റൂംമേറ്റ്സോ, പഠിപ്പിച്ച അദ്ധ്യാപകരോ ആരും തന്നെ ഈ നിമിഷം വരെയും വീട്ടിലേക്കു വന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. കോളെജിലെ ഒരു അദ്ധ്യാപികയും രണ്ട് കുട്ടികളുമായും മറ്റും വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇത് പിടിക്കപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കാനായി ടീച്ചർ സ്ഥാപനത്തിൽനിന്ന് റിസൈൻ ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച് ശ്രീലക്ഷ്മി ബന്ധപ്പെട്ടവർക്കു റിപ്പോർട്ട് സമർപ്പിച്ചതിന്റെ പിറ്റേന്നാണ് ദാരുണ സംഭവമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്വേഷണ പരിധിയിലുള്ള കേസിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇത്തരമൊരു ഘട്ടത്തിൽ എല്ലാം വ്യക്തമാക്കാൻ പ്രയാസമുണ്ടെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല. ഉടനെ റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളെജ് എസ് ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നുവെന്നും ഇതോടുള്ള എതിർപ്പാണ് മരണത്തിലേക്കു നയിച്ചതെന്നുമാണ് കോളെജിന്റെ ഭാഗത്തു നിന്നുള്ള പ്രചാരണം. എന്നാൽ ഒരു വർഷം മുമ്പ് പറഞ്ഞു തീർത്ത വിഷയം, ഇല്ലാത്ത അപവാദ പ്രചാരണങ്ങളിലൂടെ പ്രണയനൈരാശ്യമാണെന്നു വരുത്തി തീർത്ത്, കോളെജിലുണ്ടായ ചില അവിഹിതങ്ങളുടെ ചുരുളഴിയാതിരിക്കാൻ വിദ്യാർത്ഥിനിയെ ബലിയാടാക്കി വഴിതിരിച്ചുവിടുകയാണെന്നും വാദമുണ്ട്. എന്തായാലും സത്യസന്ധമായ അന്വേഷണങ്ങളിലൂടെ കാര്യങ്ങൾ പുറത്തു കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യങ്ങളുമായി സമരമുഖത്തേക്ക് ഇറങ്ങാനാണ് നാട്ടുകാരുടെ നീക്കം.
Stories you may Like
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ; ശ്രീലക്ഷ്മി സതീഷ്
- ശ്രീലക്ഷ്മിയുടെ അതീവ ഗ്ലാമറസ് വിഡിയോ പങ്കുവച്ച് രാം ഗോപാൽ വർമ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്