മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ചപ്പോൾ പിടിയിലായ 'എക്സിക്യുട്ടീവ്' കള്ളന്റെ കഥകേട്ട് ഞെട്ടി പൊലീസ്; ചുരുളഴിഞ്ഞത് തൃക്കൊടിത്താനത്തെ ഇരുപതോളം വീടുകളിലെ വൻ കവർച്ചകൾ; മോഷ്ടിച്ചതെല്ലാം സ്വന്തം നാട്ടിൽ തന്നെ വിറ്റ് കോട്ടയത്തെ 'മീശമാധവൻ' ആയി വിലസുന്ന പ്രിൻസ് എന്ന വിരുതന്റെ കഥ
കോട്ടയം: മോഷ്ടിച്ചതൊന്നും ചേക്കുവിട്ട് പോയിട്ടില്ലെന്ന് മീശമാധവൻ അഭിമാനത്തോടെ പറഞ്ഞതു തന്നെയാണ് തൃക്കൊടിത്താനത്തെ എക്സിക്യുട്ടീവ് കള്ളൻ പ്രിൻസിനും പറയാനുള്ളത്. താൻ മോഷ്ടിച്ചതൊന്നും നാടുവിട്ട് പോയിട്ടില്ല! കിണ്ടി, വിളക്ക്,വാഹനങ്ങളുടെ പാട്സ്, സ്വർണം എന്നുവേണ്ട് കണ്ണിൽ കണ്ടതെല്ലാം പ്രിൻസ് മോഷ്ടിക്കും. എന്നാൽ അതെല്ലാം സ്വന്തം വീടിന്റെ മൂന്നു കിലോമീറ്ററിനുള്ളിൽ നിന്ന് മാത്രം. മോഷ്ടിച്ചതെല്ലാം നാട്ടിൽ തന്നെ മറിച്ചു വിൽക്കും. സ്വർണം മാത്രമാണ് കോട്ടയം നഗരത്തിൽ വിറ്റിരുന്നത്.
ബ്രാൻഡഡ് ഷർട്ട് ധരിച്ച്, ഇൻ സർട്ട് ചെയ്ത്, കയ്യിൽ കൊക്കക്കോളാ കാനുമായി കറങ്ങി നടക്കുന്ന പ്രിൻസിനെക്കുറിച്ച് നാട്ടുകാർക്കു ലവലേശം സംശയം ഇല്ലായിരുന്നു, ആളൊരു മോഷ്ടാവാണെന്ന്. പലനാൾ കള്ളൻ ഒരു നാൾ പിടിയിലെന്ന് പറയും പോലെ മുക്കുപണ്ടം വിൽക്കാനുള്ള പ്രിൻസിന്റെ ശ്രമം പാളിയപ്പോൾ തെളിഞ്ഞത് തൃക്കൊടിത്താനത്തെ ഇരുപതോളം വീടുകളിലെ വമ്പൻ കവർച്ചയായിരുന്നു.
ചെറിയ ചെറിയ മോഷണങ്ങളായതിനാൽ പല വീട്ടുകാരും ഇക്കാര്യം പോലും അറിഞ്ഞിരുന്നില്ല. ഒരില പോലും അനങ്ങാതെ അതി വിദഗ്ദ്ധമായി മോഷണം നടത്താനുള്ള പ്രിൻസിന്റെ കഴിവ് കണ്ട് പൊലീസും അമ്പരന്നു. നഗരമധ്യത്തിലെ ജുവലറിയിൽ മുക്കുപണ്ടം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി മാടപ്പള്ളി താഴത്തുവല്യാനാൽ വീട്ടിൽ പ്രിൻസ് ആന്റണിയെ (34) ഷാഡോ പൊലീസ് സംഘം പിടികൂടിയതോടെയാണ് നാട്ടിലെ ചെറുതും വലുതുമായ മോഷണപരമ്പരയുടെ ചുരുളഴിഞ്ഞത്.
ചെറുപ്രായത്തിൽ തന്നെ പിതാവും മാതാവും മരിച്ച പ്രിൻസ് നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച പ്രിൻസ്, തുടർന്ന് ചങ്ങനാശേരിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഗ്രാഫിക് ഡിസൈനിങ് പഠിച്ചു. തുടർന്നു 2004 ൽ ജോലിക്കായി മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്നു. ഇവിടെ ഏഴു വർഷം ജോലി ചെയ്ത പ്രിൻസ് 2011 ൽ ദുബായിയിലേയ്ക്കു പോയി. ഓരോ വർഷവും നാട്ടിൽ മടങ്ങിയെത്തിയിരുന്ന പ്രിൻസ് മൂന്നു വർഷം കൊണ്ട് അഞ്ചു ലക്ഷത്തോളം രൂപ സമ്പാദിച്ചു.
തുടർന്ന് 2014 ൽ നാട്ടിൽ തിരികെ എത്തി സഹോദരനൊപ്പം താമസിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് കയ്യിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയും അടിച്ചുപൊളിച്ച പ്രിൻസ് ജോലിക്കൊന്നും പോകാതെയായി. ഇങ്ങനെ കയ്യിലെ പണം തീർന്നതോടെയാണ് ആർഭാട ജീവിതത്തിനായി മോഷണത്തിലേയ്ക്കു പ്രിൻസ് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു.
ഇടം കയ്യിൽ വിലകൂടിയ മൊബൈൽ ഫോണും വലം കയ്യിൽ കൊക്കക്കോളയും. പ്രിൻസിന്റെ ശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ഇവ രണ്ടും. ഇവയില്ലാതെ പ്രിൻസിനെ നാട്ടിൽ കാണാൻ കിട്ടുമായിരുന്നില്ല. പ്രിൻസ് താമസിച്ചിരുന്ന മുറിയിൽ നിറയെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. ശിവനും, കർത്താവും, അള്ളാഹുവും ഒരേ മുറിയിൽ തോളോടു തോൾ ചേർന്നിരിക്കുന്നു. വൃത്തിയായി അടുക്കിപ്പെറുക്കിയ മുറിയിലെ അലമാരയിൽ അഞ്ഞൂറോളം പാന്റും ഷർട്ടും ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്. മുറിയുടെ ഒരു മൂലയിൽ ഒഴിഞ്ഞ കോളാ കുപ്പികളും വിലകൂടിയ പെർഫ്യൂം ബോട്ടിലുകളും നിരത്തി വച്ചിരുന്നു. ഷർട്ടും പെർഫ്യൂമുകളും കോളയും വാങ്ങുന്നതിനു വേണ്ടിയാണ് പ്രതി തന്റെ കയ്യിലെ പണം മുഴുവൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃക്കൊടിത്താനത്തെ വീടുകളിൽ നിന്ന് മോഷ്ടിച്ച സ്വർണം നഗരത്തിലെ ഒരു ജുവലറികളിലാണ് പ്രിൻസ് വിറ്റിരുന്നത്. അങ്ങനെ സ്വർണം സുഖമായി വിറ്റ ഓർമ്മയിലാണ് കഴിഞ്ഞ ദിവസം ഇതേ ജുവലറിയിൽ എത്തിയത്. ഈ സ്വർണത്തിനൊപ്പം മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ച മുക്കുപണ്ടവും ജുവലറിയിൽ കൊണ്ടു വന്നിരുന്നു. സ്വർണ്ണത്തോടൊപ്പമുള്ള മുക്കുപണ്ടം കണ്ടെത്തിയ ജുവലറിക്കാരൻ ഇത് വാങ്ങില്ലെന്ന് പറഞ്ഞു.
ഇതോടെ ജുവലറി ജീവനക്കാരുമായി പ്രിൻസ് തർക്കത്തിലായി. തർക്കം തെറിവിളിയിലേക്കും, കയ്യാങ്കളിയിലേക്കും കടക്കുമെന്ന നിലവന്നതോടെ പ്രിൻസ് ജുവലറിയിൽ നിന്ന് ഇറങ്ങിയോടി. ജീവനക്കാർ പിന്നാലെ ഓടി പ്രിൻസിനെ പിടികൂടി പൊലീസിനു കൈമാറി. ഇതോടെയാണ് തൃക്കൊടിത്താനം കേന്ദ്രീകരിച്ചു പ്രതി നടത്തിയ മോഷണത്തിന്റെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ഇയാൾ അയൽവാസിയായ മാടപ്പള്ളി പിരളി ഇല്ലം ബാലകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിൽ നിന്ന് മൂന്ന് തവണകളായി 17 പവന്റെ ആഭരണവും മാടപ്പള്ളിയിലെ രാജു മാമ്പള്ളി എന്നയാളുടെ കടയോട് ചേർന്നിരിക്കുന്ന വീട്ടിന്റെ ഓടിളക്കിമാറ്റി അകത്തുകയറി 1500 രൂപയും പാലക്കുന്നേൽ കുഞ്ഞമ്മയുടെ വീട്ടിൽനിന്ന് ഒരു നെക്ലസ്, താഴത്തുവല്യാനാൽ തോമസിന്റെ വീട്ടിൽ നിന്ന് സ്വർണം എന്നിവയും മോഷ്ടിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവയിൽ ചിലത് മുക്കുപണ്ടമായിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന പണവും സ്വർണ്ണവും പ്രതി ഒളിപ്പിച്ചിരുന്നത് ദിവാൻകോട്ടിന്റെ തലയണയിൽ. ദിവാൻ കോട്ടിന്റെ ഉരുണ്ട തലയണയുടെ ഒരു ഭാഗത്തെ കെട്ട് അഴിച്ച ശേഷം ഇതിനുള്ളിൽ സ്വർണം സൂക്ഷിക്കുകയാണ് പ്രതി ചെയ്തിരുന്നത്. ആരു പരിശോധിച്ചാലും സ്വർണം കണ്ടെത്താൻ സാധിക്കാത്ത രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സ്വർണം ഒഴികെയുള്ള മോഷണ മുതലുകളെല്ലാം സമീപത്തെ ആക്രിക്കടയിലാണ് പ്രതി വിറ്റിരുന്നത്. കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടിയിരുന്നതിനാൽ ആക്രിക്കടക്കാരൻ പ്രിൻസിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
പുലർച്ചെ മൂന്നു മണിക്കു അലാറം വച്ച് ഉണരുന്ന പ്രിൻസ് അതി രാവിലെ തന്നെ നടക്കാനിറങ്ങും. ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല, തരം കിട്ടിയാൽ എന്തും മോഷ്ടിക്കുക. നടക്കാൻ പോകുന്ന വഴിയിൽ വീടിന്റെ മുന്നിൽ വച്ചിരിക്കുന്ന വാഹനങ്ങളുടെ പാട്സുകൾ ഊരിയെടുക്കും. വീടിനു പുറത്തിരിക്കുന്ന അലങ്കാര വസ്തുക്കളും, ലൈറ്റും, ട്യൂബും വരെ പ്രിൻസ് കൈക്കലാക്കും. ചെറിയ വസ്തുക്കൾ മോഷണം പോകുന്നതിനാൽ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലേയ്ക്കു പോകാറില്ലായിരുന്നു.
ആദ്യ മോഷണങ്ങൾ വിജയമായതോടെയാണ് പ്രിൻസ് പിന്നീട് വലിയ വേട്ടയിലേയ്ക്ക് തിരിഞ്ഞത്. ആദ്യം വീടുകളിലെ ചെറിയ മോഷണങ്ങൾ ആയിരുന്നുവെങ്കിൽ പിന്നീട് ഇത് പ്രദേശത്തെ കടകളിലേയ്ക്ക് തിരിഞ്ഞു. പകൽ സമയങ്ങളിൽ പോലും കടകളിലെത്തി മോഷണം നടത്തുന്നത് പ്രിൻസിന്റെ ശീലമായിരുന്നു. ചെറുകിട മോഷണം നടത്തുന്ന പണം ഒന്നിനു തികയാതെ വന്നതോടെയാണ് വീടുകളുടെ ഓടിളക്കി അകത്തു കയറി മോഷണം നടത്താനുമുള്ള പദ്ധതി പ്രിൻസ് തയ്യാറാക്കിയത്. ഈ പദ്ധതിയാണ് പ്രിൻസിന് ജയിലിലേക്കുള്ള വഴിയായി മാറിയത്.
Stories you may Like
- മുക്കുപണ്ടം പണയപ്പെടുത്തി ദമ്പതികൾ തട്ടിയത് ഏഴര ലക്ഷത്തിലേറെ രൂപ
- മുക്കുപണ്ടം വച്ച് പണം തട്ടി; അപ്രൈസറും മകനും അറസ്റ്റിൽ
- അടൂരിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; വീണ്ടും തട്ടിപ്പിന് ശ്രമം; പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍