നാടകം അരങ്ങിൽ എത്തുമ്പോൾ രമേശൻ ട്രൂപ്പിന്റെ വണ്ടിയുമായി മോഷണത്തിന് ഇറങ്ങും; ആറ്റിങ്ങൽ വേദവ്യാസ നാടക ട്രൂപ്പ് ഉടമ ആട് ആന്റണിയെ തോൽപ്പിച്ച പെരുംകള്ളൻ; കട്ടു കൂട്ടിയത് പത്തു കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. ഇങ്ങനെ മോഷണം പതിവാക്കി കോടികളുടെ വസ്തുക്കൾ മോഷ്ടിച്ചു കൂട്ടിയ കള്ളൻ പിടിയിലായപ്പോൾ ഞെട്ടിയത് പൊലീസ് മാത്രമല്ല, നാട്ടുകാർ മുഴുവനായിരുന്നു. നാടകത്തെ മറയാക്കി മോഷണം നടത്തിയ ആറ്റിങ്ങൾ വേദവ്യാസ നാടക ട്രൂപ്പ് ഉടമ രമേശനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. നാടകം അരങ്ങിലെത്തുമ്പോൾ ട്രൂപ്പിന്റെ വാഹനവുമായി കറങ്ങി നടന്ന് മോഷണമാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി. പത്ത് കോടിയിലേറെ രൂപയുടെ ആസ്തിയാണ് കള്ളൻ രമേശൻ ഇങ്ങനെ മോഷ്ടിച്ചു സമ്പാദിച്ചത്. മോഷ്ടിച്ച പണം വളരെ സേഫായി ചിട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു.
ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശി രമേശൻ(48), സഹായിയും ഡ്രൈവറുമായ മുരുകൻ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലടക്കം നൂറോളം കവർച്ചകേസുകളിലെ പ്രതികളാണ് ഇവരെന്ന് റൂറൽ എസ്പി ഷെഫീൻ അഹമ്മദ് അറിയിക്കുകയായിരിരുന്നു.
നാടകം മറയാക്കി മോഷണം പതിവാക്കിയ കള്ളൻ
വേദവ്യാസ നാടകകമ്പനിയുടെ മറവിലായിരുന്നു രമേശന്റെ മോഷണ പരിപാടി. ഈ ബോർഡും വച്ചാണ് ഇയാൾ പതിവായി മോഷണത്തിന് ഇറങ്ങിയിരുന്നത്. രാത്രിയിൽ പൊലീസിനെ കബളിപ്പിക്കാനാണ് നാടകകമ്പനിയുടെ ബോർഡ് വയ്ക്കുന്നത്. ആറ്റിങ്ങലിലെ വേദവ്യാസ എന്ന ട്രൂപ്പിന്റെ പേരിലായിരുന്നു രമേശന്റെ കറക്കം. കൊട്ടിയം, പാരിപ്പള്ളി, ഇരവിപുരം, പരവൂർ, ചാത്തന്നൂർ തുടങ്ങി കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് രമേശൻ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കാട്ടാക്കട, കല്ലമ്പലം, വലിയമല തുടങ്ങിയ സ്റ്റേഷൻ അതിർത്തികളിലും നാടകം കളിക്കാനെത്തി രമേശൻ മോഷണം നടത്തിയിട്ടുണ്ട്.
ഉത്സവ സ്ഥലങ്ങളിൽ വാനുമായെത്തി നാടകം ആരംഭിച്ച ശേഷം വാനുമായി കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു രമേശന്റെ ശൈലി. ഉത്സവമായതിനാൽ പുരുഷന്മാർ പലരും വീട്ടിലുണ്ടാകില്ലെന്നതും രമേശന് തന്റെ മോഷണശൈലി നടപ്പാക്കാൻ എളുപ്പമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടശേഷം മൂന്നും നാലും കിലോമീറ്റർ നടക്കും. ഒരുപ്രദേശത്തെ നാലോ അഞ്ചോ വീടുകളിൽ മോഷണത്തിന് കയറും. മോഷണത്തിനിടെ വീട്ടുകാർ ബഹളംവച്ചാലും സ്ഥലം വിടില്ല. തൊട്ടടുത്ത വീട്ടിലും കയറിയിട്ടേ രമേശൻ ഇവിടെ നിന്ന് പോവുകയുള്ളൂ. ഇതാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി.
നാടകപ്രേമികളും സുഹൃത്തുക്കളുമായ രണ്ടുപേർക്കായി സ്വന്തമായി നാടക ട്രൂപ്പ് ആരംഭിച്ചാണ് രമേശൻ നാടകലോകത്തേക്ക് എത്തിയത്. വർഷങ്ങൾക്ക് മുമ്പ് ചിറയിൻകീഴിൽ നിന്ന് ആറ്റിങ്ങൽ കേന്ദ്രീകരിച്ചാരംഭിച്ച പ്രമുഖ നാടകട്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പുകളിലൊന്നായി. നാടകത്തിന്റെ കഥയോ അഭിനയമോ സംവിധാനമോ ആയൊന്നും രമേശന് കാര്യമായ ബന്ധമുണ്ടായില്ലെങ്കിലും നിരവധി നല്ലപ്രമേയങ്ങൾ നാടകങ്ങളായതോടെ ട്രൂപ്പിന്റെ നാടകങ്ങൾ നാടാകെ നിറഞ്ഞു.ഒരുദിവസം പോലും ഒഴിവില്ലാതെ നാടൊട്ടുക്ക് നാടകം കളിച്ചുതിമിർക്കുമ്പോൾ ഡ്രൈവറും മാനേജരും ചമഞ്ഞെത്തിയ രമേശൻ മോഷണകലയിൽ കുപ്രസിദ്ധിനേടി. ഇതിനിടെ ട്രൂപ്പ് സുഹൃത്തിന് കൈമാറി രമേശൻ ഏതാനും വാനുകളുമായി വാഹന രംഗത്തേക്ക് ചുവടുമാറ്റി. ഇതേ വാനുകളും ട്രൂപ്പിനായി ഓടിയിരുന്നതിനാൽ രമേശന്റെ മോഷണം ട്രൂപ്പിനും പേരുദോഷങ്ങൾക്കിടയാക്കി. ബുക്ക് ചെയ്ത നാടകം കളിക്കാനെത്തിയ ട്രൂപ്പിനെ ഉത്സവസ്ഥലത്ത് കള്ളന്മാരെന്ന് ജനം കൂകിവിളിച്ചു.
മോഷണത്തിനിടെ വെഞ്ഞാറമൂട്ടിലും വേളിയിലുമായി രണ്ട് തവണ പിടിക്കപ്പെട്ടതോടെ നാടകട്രൂപ്പുകാർ രമേശനെ കൈയൊഴിഞ്ഞു. ഇതിനിടെ ട്രൂപ്പിന്റെ ബാനർ സംബന്ധിച്ച തർക്കങ്ങളെച്ചൊല്ലി രമേശൻ സുഹൃത്തുക്കളുമായി തെറ്റിപ്പിരിഞ്ഞു. നാടകലോകത്തുനിന്ന് പിന്മാറിയ രമേശൻ തസ്കരശ്രീയായി നാട്ടിൽ കൊള്ള തുടർന്നു. മോഷ്ടാവെന്ന് നാട്ടിലെ കുപ്രസിദ്ധിയിൽ മനംമടുത്ത രമേശൻ പെരുങ്കുഴിയിൽ വാങ്ങിയ വീടും വസ്തുവും വിറ്റ് ആറ്റിങ്ങലേക്ക് ചേക്കേറി. കോടികളുടെ മുതലുകൾ കവർച്ചചെയ്ത് ആഡംബരജീവിതം തുടരുന്നതിനിടെയാണ് പിടിയിലായത്.
പൊന്നിനോട് പെരുത്തിഷ്ടം, ജീവിതം ആഡംബരം
സ്വർണ്ണത്തോടാണ് കള്ളൻ രമേശന് ഇഷ്ടം കൂടുതൽ. അതുകൊണ്ട് സ്വർണം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വീട്ടിൽ കയറി മോഷ്ടിക്കുകയാണ് കള്ളൻ രമേശന്റെ സ്ഥലിരം പരിപാടി. സ്വർണവും പണവുമാണ് കൂടുതലും അപഹരിക്കുന്നത്. സ്വർണം വിറ്റു കാശാക്കിയ ശേഷം ചിട്ടിയിൽ നിക്ഷേപിക്കും. 12 ഓളം ചിട്ടികളിൽ അംഗമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തംപേരിൽ വസ്തുക്കൾ വാങ്ങി. മോഷണകേസുകളുടെ എണ്ണം നോക്കിയാൽ ആട് ആന്റണിയെ വെല്ലും. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ രമേശന്റെയും നീക്കങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
കല്ലമ്പലത്തെ ഒരു വീട്ടിൽ നിന്ന് 24 പവൻ കവർന്നതുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇയാൾ നടത്തിയ നൂറോളം കവർച്ചകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കല്ലമ്പലത്തുനിന്ന് കവർന്ന സ്വർണം ഇയാളിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കല്ലമ്പലം, കാട്ടാക്കട, വലിയമല തുടങ്ങിയ സ്ഥലങ്ങളിലും കൊല്ലം ജില്ലയിലെ പരവൂർ, പാരിപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ എന്നിവിടങ്ങളിലുമായി നടത്തിയ കവർച്ചകളാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വീടുകളുടെ പിൻവാതിൽ തകർത്ത് മേശകളിലും അലമാരകളിലും സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പണവുമാണ് ഇയാൾ കവർച്ച ചെയ്തിട്ടുള്ളത്.
സ്വന്തം പേരിലുള്ള മിനിബസിൽ കറങ്ങി നടന്നായിരുന്നു കവർച്ച. വാഹനം സുരക്ഷിതമായി ആളൊഴിഞ്ഞ റോഡുകളിൽ ഒതുക്കിയിട്ട് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചശേഷമാണ് കവർച്ച നടത്താറുള്ളത്. മോഷണമുതലുകളായ സ്വർണം വിറ്റ് ഇയാൾ നടത്തിയിട്ടുള്ള സമ്പാദ്യങ്ങളുടെ കണക്കുകൾ പൊലീസ്ശേഖരിച്ചുവരികയാണ്. വൻതുകകളാണ് ബാങ്കുകളിൽ നിക്ഷേപമായുള്ളത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പല സ്ഥലങ്ങളിലും വസ്തുക്കളും സമ്പാദിച്ചതായി സൂചനയുണ്ട്.
മോഷണത്തിൽ നിന്നും മാത്രം പത്തുകോടിയോളം രൂപയുടെ ആസ്തി ഇയാൾ നേടിയതായാണ് വിലയിരുത്തുന്നത്. ബാങ്ക് ഡെപ്പോസിറ്റ് 4 കോടിയോളം വരും. സർക്കാർ ചിട്ടിയിൽ 4 കോടിയോളം. ഇതിൽ മാത്രം വർഷം തോറും അടയ്ക്കുന്നത് 5 ലക്ഷം രൂപയിലേറെ. മോഷണത്തിനു ശേഷം വീട്ടിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും രമേശന്റെ രീതിയായിരുന്നു.
അകത്തായപ്പോൾ അന്തം വിട്ട് നാടകപ്രവർത്തകർ
രമേശൻ അറസ്റ്റിലായതോടെ ശരിക്കും ഞെട്ടിയത് നാടകപ്രവർത്തകരായിരുന്നു. പ്രശസ്തരും പ്രതിഭാധനന്മാരുമായ നിരവധി പേരെ രംഗത്തിറക്കിയിരുന്ന വ്യക്തി കൂടിയായിരുന്നു രമേശൻ. ഫൈൻആർട്ട്സ് സൊസൈറ്റികളുടേതടക്കം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു ഇയാൾ. ഒടുവിൽ അകത്തായപ്പോഴാണ് നാടകക്കള്ള'ന്മാരുടെ യഥാർത്ഥമുഖം നടീനടന്മാരും നാട്ടുകാരും മനസ്സിലാക്കിയത്.
ഇതാദ്യമായല്ല രമേശൻ അറസ്റ്റിലാകുന്നത്. വേദവ്യാസയുെട കീഴിൽ തുമ്പോലാർച്ചയുമായെത്തിയ കൊട്ടിയത്തെ നാടക ട്രൂപ്പ് മുതലാളിയെ പൊലീസ് പൊക്കിയതോടെ സമിതിയിൽ ചേർന്ന കലാകാരന്മാരും കലാകാരികളും നേരത്തെ പട്ടിണിയിലായിരുന്നു. വടക്കൻ കേരളത്തിലുള്ള ചില നാടകപ്രവർത്തകർ സമിതി ഏറ്റെടുത്തു നടത്തിയെങ്കിലും കള്ളന്റെ നാടകമെന്ന ദുഷ്പേര് മാറിയില്ല. കഴിവുറ്റ കലാകാരന്മാരായിരുന്ന ഇവരൊക്കെയും ഒരു സീസണിലെ പട്ടിണിക്കുശേഷം മറ്റുസമിതികളെ അഭയംപ്രാപിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍