ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
പ്രവീൺ സുകുമാരൻ
കാട്ടാക്കട: കുറ്റിച്ചലിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപികയുടെ മേൽ, ബൈക്കിലെത്തി ആസിഡ് ഒഴിച്ചത് പരുത്തിപ്പള്ളിക്കാരനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ. സൗദിയിൽ കപ്പൽ ജോലി ചെയ്യുന്ന സുബീഷ് വേണുഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒറ്റയ്ക്കാണ് ആസിഡ് ആക്രമണം ആസൂത്രണം ചെയ്തതും പദ്ധതി നടപ്പാക്കിയും. അദ്ധ്യാപികയോടുള്ള പ്രണയം മൂത്തതാണ് ഇതിന് കാരണം. അന്യമതക്കാരിയായ യുവതിക്ക് ഈ നേവി ഉദ്യോഗസ്ഥനോട് പ്രണയമുണ്ടായിരുന്നില്ല. അപ്പോഴും എങ്ങനേയും ഇഷ്ടപ്പെട്ട യുവതിയെ കല്ല്യാണം കഴിക്കുകയെന്നതായിരുന്നു സുബീഷിന്റെ ആഗ്രഹം. ഇതിന് വേണ്ടിയായിരുന്നു ആക്രമണം.നെയ്യാർ ഡാം എസ്ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി അപകടനില തരണം ചെയ്തു കഴിഞ്ഞു. പൊലീസ് ഇവരിലൂടെ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സൂചനയൊന്നും കിട്ടിയില്ല. ഇതോടെ യുവതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഇതിൽ നിന്നാണ് യുവാവിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയത്. പെൺകുട്ടിയുടെ വീട്ടിലെ ബൈബിളിനുള്ളിൽ ഒരു രാഖി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഈ രാഖിക്ക് പിന്നിലെ കഥ തേടിയപ്പോഴാണ് യുവതിയുടെ സുഹൃത്തിന്റെ ബന്ധുവിലേക്ക് കാര്യങ്ങളെത്തിയത്. ഇയാൾ യുവതിയെ കല്ല്യാണം കഴിക്കാൻ ആഗ്രഹിച്ചുവെന്നും പൊലീസിന് ബോധ്യമായി. യുവതിയുടെ ബന്ധുവിനോട് അന്യമതസ്ഥനായ ഒരാൾക്ക് കുട്ടിയെ കെട്ടിച്ചു കൊടുക്കുമോ എന്നായിരുന്നു അന്വേഷണം. എന്നാൽ അത് നടക്കില്ലെന്നായിരുന്നു യുവാവിന് ലഭിച്ച മറുപടി. ഇതോടെ നിരാശനായ യുവാവ് സൗദിയിലേക്ക് പോയി.
അതിനിടെയ യുവതിക്ക് പുതിയൊരു ജോലി ലഭിച്ചു. ഇവിടെയുള്ള യുവാവുമായി വിവാഹത്തിലേക്ക് കാര്യങ്ങളെത്തുന്നുവെന്നും സുബീഷ് മനസ്സിലാക്കി. ഇതോടെ എങ്ങനേയും കല്ല്യാണം മുടക്കാനും യുവതിയെ സ്വന്തമാക്കാനും തീരുമാനം എടുത്തു. കപ്പലിൽ ഉപയോഗിക്കുന്ന ആസിഡ് ഇതിനായി സൗദിയിൽ നിന്ന് സുബീഷ് കൈക്കലാക്കി. ആസിഡുമായി വിമാനത്തിൽ നാട്ടിലെത്തുക അസാധ്യമാണ്. അതിനാൽ യാത്ര കപ്പലിലുമാക്കി. അങ്ങനെ ആസിഡുമായി നാട്ടിലെത്തിയ സുബീഷ് ആരുമറിയാതെ യുവതിയെ ആക്രമിക്കാൻ തീരുമാനിച്ചു. താനാണ് ഇതിന് പിന്നിലെന്ന് യുവതിയും അറിയരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു. ഇതിന് വേണ്ടി ജാക്കറ്റും മറ്റും വാങ്ങി. പൾസർ ബൈക്കിലെത്തി ഒളിച്ചിരുന്നു. യുവതി കാണാതെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് അതിവേഗം കടന്നു കളഞ്ഞു.
ആക്രമണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതോടെയാണ് യുവതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സുബീഷിലേക്ക് കാര്യങ്ങളെത്തിയത്. പൾസർ ബൈക്കിന്റെ സൂചനകളുമായുള്ള അന്വേഷണവും നിർണ്ണായകമായി. യുവതിയെ ആക്രമിച്ച് അതിവേഗം പോകുമ്പോൾ മറ്റൊരു പെൺകുട്ടിയെ ഇടിച്ചിടാൻ ഈ ബൈക്കുകാരൻ ശ്രമിച്ചിരുന്നു. ഈ പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർണ്ണായകമായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റ സമ്മതിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് സുബീഷിന്റെ വീടുള്ള പരുത്തിപ്പള്ളി.
ആസിഡ് ആക്രമത്തിലൂടെ പെൺകുട്ടിക്ക് വൈകല്യം വന്നാൽ തനിക്ക് തന്നെ യുവതിയെ സ്വന്തമായി കിട്ടുമെന്ന കണക്കുകൂട്ടിലാണ് ആക്രമണം നടത്തിയതെന്നും ഇയാൾ സമ്മതിച്ചു. ആക്രമണ സമയത്ത് ഇട്ടിരുന്ന ജാക്കറ്റും മറ്റും കത്തിച്ചു കളഞ്ഞതായും മൊഴി കിട്ടിയിട്ടുണ്ട്. തനിക്ക് പെൺകുട്ടിയോട് പ്രണയമായിരുന്നുവെന്നും എന്നാൽ രണ്ട് വ്യത്യസ്ത മതമായത് വിവാഹത്തിന് തടസ്സമായെന്നും പറയുന്നു. കല്ല്യാണ അഭ്യർത്ഥനയുമായി യുവതിയുടെ ബന്ധുവിനെ സമീപിച്ചപ്പോൾ നിരാശനായി. അതിന് ശേഷവും ഫെയ്സ് ബുക്കിലൂടെ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ-ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് കരിംഭൂതത്താൻ പാറ വളവിൽ ചൊവ്വാഴ്ച വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. ആര്യനാട്ടെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങറിയ ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോകവെയാണ് ബൈക്കിൽ പിറകെ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞതെന്നായിരുന്നു സൂചന. എന്നാൽ ഒരാൾ മാത്രമേ ബൈക്കിലുണ്ടായിരുന്നുള്ളൂവെന്ന് പിന്നീട് തെളിഞ്ഞു ഈ യുവതിയുടെ വിവാഹ നിശ്ചയം ഈയിടെ കഴിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കിയതാണ് പൊലീസിന് അന്വേഷണത്തിൽ വഴിത്തിരിവായത്.
മുഖം വികൃതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസിഡ് ആക്രമണം നടന്നത്. എന്നാൽ സ്കൂട്ടർ യാത്രയിൽ ഹെൽമറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആസിഡ് ആക്രമണത്തിൽ മുഖത്ത് പൊള്ളലേറ്റതുമില്ല. എന്നാൽ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലാണ് യുവതി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അരിച്ചു പറക്കുകയാണ്. നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ അദ്ധ്യാപികയെ കുറ്റിച്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാത്രി 8 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചക്കുകയായിരുന്നു. ആസിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കൈയിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ അക്രമി സംഘത്തെപ്പറ്റി വിവരങ്ങളില്ല. മെഡിക്കൽ കോളേജാശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആരോ ആണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനൽകി. അതിന് അപ്പുറത്ത് ഒന്നും യുവതി പറഞ്ഞിരുന്നില്ല.
Stories you may Like
- നഴ്സിന് നേരെയുണ്ടായത് ഗൂഢാലോചനയിലുള്ള ആസിഡ് ആക്രമണം; നീതു ഗുരുതരാവസ്ഥയിൽ
- ആസിഡ് ആക്രമണത്തെ അതിജീവിച്ച മണിക്കുട്ടിയുടെ ഭാവി ഇരുട്ടിൽ
- പൊലീസും ജഡ്ജിയും നോക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം
- ചർച്ചയ്ക്ക് എത്തിയത് ആസിഡുമായി; വിപിൻരാജ് കുറ്റസമ്മതം നടത്തുമ്പോൾ
- പത്രം വായിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍