Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രങ്ങൾ വായിച്ച് കല്യാണത്തെ കുറിച്ച് അറിയും; നല്ല വേഷത്തിലെത്തി വധുവിന്റെ ബന്ധുവാകും; താലികെട്ട് നടക്കുമ്പോൾ ആരും കാണാതെ മണവാട്ടിയുടെ സാധനങ്ങളുമായി മുങ്ങും; സ്വർണ്ണപ്പണിക്കാരന്റെ തട്ടിപ്പിൽ വെട്ടിലായത് നിരവധി കല്ല്യാണക്കുടുംബങ്ങൾ; പാറമേക്കാവിലെ മോഷണം സുമേഷിനെ കുടുക്കി; തൃശൂരിൽ നിന്നൊരു 'കായംകുളം കൊച്ചുണ്ണി'യുടെ കഥ

പത്രങ്ങൾ വായിച്ച് കല്യാണത്തെ കുറിച്ച് അറിയും; നല്ല വേഷത്തിലെത്തി വധുവിന്റെ ബന്ധുവാകും; താലികെട്ട് നടക്കുമ്പോൾ ആരും കാണാതെ മണവാട്ടിയുടെ സാധനങ്ങളുമായി മുങ്ങും; സ്വർണ്ണപ്പണിക്കാരന്റെ തട്ടിപ്പിൽ വെട്ടിലായത് നിരവധി കല്ല്യാണക്കുടുംബങ്ങൾ; പാറമേക്കാവിലെ മോഷണം സുമേഷിനെ കുടുക്കി; തൃശൂരിൽ നിന്നൊരു 'കായംകുളം കൊച്ചുണ്ണി'യുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കല്യാണമണ്ഡപങ്ങളിലെ മോഷണ വീരൻ പിടിയിൽ. വിവാഹ ചടങ്ങിൽ കയറിക്കൂടി പണവും സ്വർണാഭരണങ്ങളും മോഷണം നടത്തുന്ന തൃശൂർ ചെറുവത്തേരി സ്വദേശി പെരുംപറമ്പിൽ വീട്ടിൽ സുമേഷ് (50) ആണ് പിടിയിലായത്. ചന്ദ്രൻ, രാമകൃഷ്ണൻ എന്നീ പേരുകളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ട്. നിരവധി തട്ടിപ്പ്, കളവുകേസുകളിൽ പ്രതിയാണ് ഇയാൾ.

പാറമേക്കാവ് അമ്പലത്തിന്റെ കല്യാണമണ്ഡപത്തിൽ മോഷണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂർ സ്വദേശിയായ വധുവിന്റെ ബന്ധുവാണെന്ന രീതിയിൽ മുറിയിൽകയറി വധുവിന്റെ ബാഗ് മോഷ്ടിച്ച് ബാഗിൽ ഉണ്ടായിരുന്ന എ.ടി.എം. കാർഡ് ഉപയോഗിച്ച് നാൽപതിനായിരം രൂപ പിൻവലിക്കുകയായിരുന്നു. കാർഡുപയോഗിച്ച് തൃശൂരിലെ ജൂവലറിയിൽനിന്ന് അമ്പതിനായിരം രൂപയ്ക്ക് സ്വർണാഭരണങ്ങളും ആയിരങ്ങൾ വിലമതിക്കുന്ന വാച്ചും വാങ്ങി. സ്വർണാഭരണങ്ങളും വാച്ചും പൊലീസ് കണ്ടെടുത്തു.

എല്ലാ ദിവസവും പത്രങ്ങൾ വായിച്ച് വിവാഹങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ച് അവിടെയെത്തി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ശൈലി. നല്ല രീതിയിൽ വസ്ത്രം ധരിച്ച് വധുവിന്റെ ബന്ധുവെന്ന രീതിയിൽ ചടങ്ങിൽ സജീവമാകും. താലികെട്ട് സമയത്താകും മോഷണം. അപ്പോൾ എല്ലാവരുടെയും ശ്രദ്ധ കതിർമണ്ഡപത്തിലാകും. കല്യാണ മണ്ഡപത്തിനോട് ചേർന്നുള്ള വധുവിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി മോഷണം നടത്തും. സ്വർണപ്പണിക്കാരനായ സുമേഷ് വീടിനടുത്തുള്ള സ്വർണപണിശാലയിൽനിന്ന് സ്വർണം മോഷ്ടിച്ച് 17 വർഷം മുമ്പ് നാടുവിട്ടതാണ്.

പാലക്കാട് ഒരു അമ്പലത്തിന്റെ പുനരുദ്ധാരണ പണികൾ നടക്കുന്നതിനിടെ, അമ്പലത്തിലേക്കെന്നു പറഞ്ഞ് ഒരു ഹാർഡ്വെയർ കടയിൽനിന്നു പതിനായിരങ്ങൾ വിലവരുന്ന സാധനങ്ങൾ തട്ടിയെടുത്തു. പണിക്കു മേൽനോട്ടം വഹിക്കുന്ന എൻജിനിയറുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ നിരവധി കല്യാണ സ്ഥലങ്ങളിൽനിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. തട്ടിയെടുത്ത ബാഗിൽനിന്ന് കിട്ടിയ ബാഗിന്റെ ഉടമയുടെ തിരിച്ചറിയൽ രേഖയും ഒപ്പിട്ട ചെക്കു ബുക്കുകളും ഉപയോഗിച്ച് ബാങ്കിൽനിന്നും പണം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ രാഹുൽ ആർ. നായരുടെ നിർദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐ. ജിജോ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ. വി.കെ. അൻസാർ എഎസ്ഐമാരായ പി.എം. റാഫി, എൻ.ജി. സുവ്രതകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

സുമേഷ് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, ചേർപ്പ്, വലപ്പാട്, അന്തിക്കാട്, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ്. സ്വർണപ്പണിക്കാരനായിരുന്ന ഇയാൾ വീടിനടുത്തുള്ള പണിശാലയിൽനിന്ന് സ്വർണം മോഷ്ടിച്ച് 17 വർഷം മുമ്പ് തൃശ്ശൂർ വിട്ടതാണ്. പിന്നീട് പാലക്കാട്ടെത്തി മോഷണങ്ങൾ തുടർന്നു. ഒറ്റപ്പാലം, പാലക്കാട് ടൗൺ, സൗത്ത്, കുഴൽമന്ദം, ആലത്തൂർ എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പാറമേക്കാവിലെ കല്യാണമണ്ഡപത്തിൽനിന്നും തട്ടിയെടുത്ത ബാഗിൽനിന്ന് കിട്ടിയ ബാഗിന്റെ ഉടമയുടെ തിരിച്ചറിയൽ രേഖയും ഒപ്പിട്ട ചെക്കുബുക്കുകളും ഉപയോഗിച്ച് ബാങ്കിൽനിന്നും പണം പിൻവലിച്ച കേസുമുണ്ട്.

കേസിൽ പിടികൊടുക്കാതെ പല സ്ഥലങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുകയായിരുന്നു. വാടകയ്ക്ക് പാത്രങ്ങളും കസേരകളും മേശകളും നൽകുന്ന കടകളിൽ ചെന്ന് സഹോദരിയുടെ വിവാഹമാണെന്നു പറഞ്ഞ് വാടകയ്ക്ക് സാധനങ്ങൾ എടുത്ത് മറിച്ചുവിൽക്കുന്ന പതിവുമുണ്ട്്. ഇത്തരത്തിൽ സാധനങ്ങൾ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയതിന് തൃശ്ശൂർ ജില്ലയിൽ നിരവധി കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP