അസ്വാഭാവിക മരണം കൊലപാതകമായി; അന്താരാഷ്ട്ര കൊലയാളി സംഘത്തെ സംശയിച്ച് പൊലീസ്; കൈയിൽ വിലങ്ങു വീഴുന്ന വക്കിൽ ശശി തരൂർ: സുനന്ദാ പുഷ്ക്കറിന്റെ മരണത്തിന് ഒരു വർഷം തികയുമ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത് ഇവിടെ വരെ
തിരുവനന്തപുരം: കൊച്ചിൻ ടസ്കേഴ്സ് കേരള എന്ന ഐപിഎൽ ടീമിന്റെ ജനനവും ഇതേ തുടർന്ന് ഉടലെടുത്ത ഓഹരി വിവാദത്തിലുമാണ് സുനന്ദ പുഷ്ക്കർ എന്ന പേര് മലയാളികൾ കേൾക്കുന്നത്. പിന്നീടിങ്ങോട്ട് സുനന്ദയായിരുന്നു വാർത്താ താരം. ഐപിഎൽ ടീമിലെ സുനന്ദയുടെ വിയർപ്പോഹരിയും തരൂരുമായുള്ള വിവാഹവും എല്ലാം ഇതിനിടെ കഴിഞ്ഞു. അതിന് ശേഷം ഒരു വൈകുന്നേരത്തോടെയാണ് കൈരളി പീപ്പിൾ ചാനലിന്റെ ബ്രേക്കിങ് ന്യൂസായി സുനന്ദയുടെ ദൂരൂഹ മരണം പുറത്തുവന്നത്. ന്യൂഡൽഹിയിലെ ഹോട്ടൽ ലീല എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് സുനന്ദ മരണപ്പെട്ടുവെന്ന വാർത്ത പലരും ശ്രവിച്ചത് അവിശ്വസനീയതോടെയായിരുന്നു. ഇന്ന് സുനന്ദ പുഷ്ക്കർ എന്ന ആ കാശ്മീർ സുന്ദരിയുടെ മരണത്തിന് ഒരു വയസു തികഞ്ഞു. ഭാര്യയുടെ അവിചാരിത മരണത്തിന്റെ പേരിൽ ശശി തരൂർ ഇപ്പോൾ അറസ്റ്റും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
അസ്വാഭാവിക മരണം എന്ന് ഡൽഹി പൊലീസ് പറഞ്ഞിരുന്ന കേസ് കേന്ദ്രത്തിലെ അധികാരമാറ്റത്തിന് ശേഷം കൊലപാതകമാണെന്ന വിധത്തിലേക്ക് എത്തി. സുബ്രഹ്മണ്യം സ്വാമിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ ഇടപെടൽ സുനന്ദയുടെ മരണത്തിലെ ദുരൂഹതകൾ വീണ്ടും നിലനിർത്തി. ഏറ്റവും ഒടുവിൽ അന്താരാഷ്ട്ര കൊലയാളി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പോലും മരണത്തിന് ഒരു വർഷം പിന്നിടുമ്പോൾ ഡൽഹി പൊലീസ് എത്തിച്ചേർന്നിരിക്കയാണ്.
കൊലപാതകം നടന്ന് ഒരു വർഷമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നതും കേസ് അന്വേഷണത്തെ തന്നെ സംശയത്തിലാക്കുന്നതാണ്. സുനന്ദ മരിച്ചത് ദുരൂഹമായ ഏതെങ്കിലും സ്ഥലത്തു വച്ചല്ല. ഡൽഹിയിലെ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു മുറിയിൽ വച്ചാണ്. മരിച്ചു കിടന്നത് ഏതു മുറിയിൽ വച്ചാണ് എന്ന കാര്യം പോലും സ്ഥിരീകരിക്കാൻ ഒരു വർഷമായിട്ടും ഡൽഹി പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതാണ് സുബ്രഹ്മണ്യ സ്വാമി ഉയർത്തിയ ന്യായമായ സംശയം. ജനത്തെ വിഡ്ഢികളാക്കാമെന്നതിൽ കവിഞ്ഞ് ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.
വർഷം ഒന്നായിട്ടും സുനന്ദയുടെ ഭർത്താവായിരുന്ന ശശിതരൂരിനെപ്പോലും ചോദ്യം ചെയ്യാൻ ഡൽഹി പൊലീസിനായിട്ടില്ല. ഇത് തന്നെ കേസിലെ അസാധാരണ സ്വഭാവം വ്യക്തമാക്കുന്നതാണ്. പൊലീസിന്റെ ഇത്തരം നടപടികളിൽ സാമാന്യ ജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ പോലും സാധിക്കില്ലെന്ന് നിയമജ്ഞർ പോലും പറയുന്നു. ഇവിടെയാണ് അന്താരാഷ്ട്ര കൊലയാളി സംഘത്തിന്റെ പങ്കിലേക്ക് സുനന്ദയുടെ മരണം കടന്നുവരുന്നത്. ഒട്ടേറെ അന്താരാഷ്ട്ര കച്ചവട ബന്ധങ്ങൾ ഉള്ളവരാണ് ശശിതരൂരും സുനന്ദാ പുഷ്ക്കറും. ദുരൂഹമായ വ്യാപാരങ്ങളിൽ പങ്കാളിയായിരുന്നു സുനന്ദയും.
ഊഹക്കച്ചവടമാണ് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ലാഭമുള്ള നിക്ഷേപ മേഖല. ഭൂമി, കെട്ടിട നിർമ്മാണം, ആയുധക്കച്ചവടം എന്നീ മേഖലകളിലാണ് കൂടുതൽ ധനം നിക്ഷേപിക്കുന്നത്. ഉത്പാദന മേഖലയിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ആയിരം ഇരട്ടിയിലധികം ലാഭമാണ് ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളിൽ ഇതിനായി ശക്തമായ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടിയിലെ ചില നേതാക്കൾ, ജാതിമത സംഘടനകളിലെ നേതാക്കൾ, സർക്കാരിതര സംഘടനയിലെ ചിലർ എന്നിവരാണ് ഏജന്റുമാരിൽ പ്രധാനികൾ. പണമൂലധനം ഏതു രാജ്യത്തിൽ നിക്ഷേപിക്കപ്പെട്ടാലും അതിന്റെ നിയന്ത്രണം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഊഹക്കച്ചവടക്കാരുടെ കൈകളിലായിരിക്കും.
ഊഹക്കച്ചവടക്കാരുടെ വിവിധ രാജ്യങ്ങളിലെ ഏജന്റുമാർ തമ്മിൽ കലഹിക്കുന്നത് പതിവാണ്. ഇത്തരം കലാപങ്ങളിൽ ദുർബ്ബലനായ പങ്കാളികളെ ശാരീരികമായി ഇല്ലാതാക്കുകയാണ് പതിവ്. ഇത്തരം കൊലപാതകങ്ങളെ അന്താരാഷ്ട്രതലത്തിൽ എക്സ്ട്രാ ജുഡീഷ്യൽ കില്ലിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നിയമത്തിന് പിടി കൊടുക്കാതെ ഇത്തരം കൊലപാതകങ്ങൾ സമർത്ഥമായി നടത്തുന്ന വാടകക്കൊലയാളികൾ ഇന്ന് ലോകത്തുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് കൂടുതലായി കണ്ടു വരുന്നു. അതിനായി അന്താരാഷ്ട്ര കൊലയാളി കമ്പോളം തന്നെ നിലവിലുള്ളതായി പറയപ്പെടുന്നു. ഇങ്ങനെയുള്ള ബിസിനസിൽ സുനന്ദയും പങ്കാളികളായിരുന്നെന്ന സംശയങ്ങൾ രേഖപ്പെടുത്തുന്നവരും കുറവല്ല. സുനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിലും ഇത്തരം അന്താരാഷ്ട്ര കൊലയാളി സംഘമുണ്ടെന്ന് സംശയമുണ്ട്.
10 വർഷത്തിനിടയിൽ സുനന്ദാ പുഷ്ക്കറിന്റെ വരുമാനത്തിൽ വന്ന വർദ്ധനവ് പരിശോധിച്ചാൽ തന്നെ സുനന്ദയുടെ ബിസിനസിലെ ദുരൂഹതകളെ കുറിച്ച് ബോധ്യമാകും. 1997 വരെ ഡൽഹിയിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയിരുന്ന സുനന്ദയുടെ ആസ്തി 250 കോടി രൂപ വരെ എത്തി നിൽക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും കാനഡയിലും വരെ ഇവരുടെ ആസ്തികൾ വ്യാപിച്ചു കിടക്കുന്നുണ്ട്. നിയമപരമായ ഒരു വ്യാപാരത്തിലും ഏർപ്പെട്ട് ഇത്രയും വലിയൊരു ആസ്തി ചുരുങ്ങിയ കാലംകൊണ്ട് നേടാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് ക്രിക്കറ്റും അന്താരാഷ്ട്ര കച്ചവടത്തിന്റെ ഒരു ഉപാധിയാകുന്നത്. സുനന്ദാ പുഷ്ക്കർ അന്താരാഷ്ട്ര ഊഹക്കച്ചവടത്തിന്റെ ഇന്ത്യയിലെ ഏജന്റുമാർ ആണെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.
കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊല്ലപ്പെട്ട ചില രാഷ്ട്രീയ നേതാക്കളുടെ മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസ്സ് നേതാക്കളായ രാജേഷ് പൈലറ്റ്, മാധവറാവു സിന്ധ്യ, വൈഎസ്ആർ തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതകൾ കൂടി ഇക്കൂട്ടത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണ്. ഫലസ്തീൻ വിമോചന നേതാവ് യാസർ അറാഫത്തിന്റെ മരണം പോലും അത്തരത്തിലുള്ള കൊലപാതകമായിരുന്നുവെന്ന അഭിപ്രായവും ശക്തമായി ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.
അന്താരാഷ്ട്ര കൊലയാളി സംഘമാണ് സുനന്ദയുടെ മരണത്തിന് പിന്നിലെങ്കിൽ ഡൽഹി പൊലീസിന്റെ അന്വേഷണം കൊണ്ട് കാര്യങ്ങൾ എവിടെയും എത്തില്ലെന്ന കാര്യം ഉറപ്പാണ്. നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 8 മാസം കഴിഞ്ഞു. ഒരു കൊലപാതകം തെളിയിക്കാൻ ആവശ്യത്തിലധികം സമയം കൈവന്നിട്ടും അതുണ്ടായിട്ടില്ല. കേരളത്തിലെ ഒരു ലോക്കൽ പേലീസിന് പോലും നിഷ്പ്രയാസം തെളിയിക്കാനുള്ള ഒരു കേസ്സ് വരും കാലങ്ങളിലും ദുരൂഹമായി തന്നെ തുടരാനാണ് സാധ്യത. തരൂർ മോദി സ്തുതിയിലും മോദി തരൂർ സ്തുതിയിലുമായി കാലം മുന്നോട്ടു പോകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ആന്തരാവയവ പരിശോധന വിദേശത്ത് അയയ്ക്കാൻ തീരുമാനിച്ചത് തന്നെ അന്വേഷണം അട്ടിമറിക്കാൻ ആണെന്ന സംശയം ബലപ്പെടുന്നു. ഇന്ന് എല്ലാ രാസ പരിശോധനകൾക്കും ആവശ്യമായ സൗകര്യം ഇന്ത്യയിൽ ഉണ്ടെന്നിരിക്കേയാണ് വിദേശത്ത് രാസപരിശോധന നടത്തുന്നത് തന്നെ അട്ടിമറിക്കാനാണെന്നാണ് ആരോപണം.
ഡൽഹിയിലെ അതീവ സുരക്ഷിതമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന ഈ കൊലപാതകം അന്വേഷിച്ച് കണ്ടുപിടിക്കാൻ ഒരു വർഷമായിട്ടും കഴിഞ്ഞിട്ടില്ലായെന്നത് ഇന്ത്യക്കാകെ നാണക്കേടാണ്. വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഭാര്യ മരിച്ചാൽ ഭർത്താവിനെയും ചോദ്യം ചെയ്യേണ്ടത് സാധാരണ നിയമം മാത്രമാണ്. ഭർത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. കേരളത്തിലെ ജയിലുകൾ പരിശോധിച്ചാൽ തന്നെ അങ്ങനെയുള്ള എത്രയോ പേരെ കണ്ടെത്താൻ കഴിയും. ആഗോള പൗരനായ ശശി തരൂരിന് മാത്രം ഇന്ത്യൻ നിയമം ബാധകമല്ലെന്നുണ്ടോയെന്ന സ്വാഭാവിക ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്