കൊല്ലാനാണെങ്കിലും ഇത്രയും ക്രൂരതയാകാമോ? സ്വന്തം വീടിനടുത്തു മദ്യപിച്ചു ബഹളം വച്ചതു ചോദിക്കാൻ ചെന്നയാളെ തൊഴിച്ച് മറിച്ചിട്ടു; പിന്നെ ഉയർന്നു ചാടി കാൽമുട്ടിന് നെഞ്ചിൽ ഊക്കൻ ഇടി; ദയനീയമായി കരഞ്ഞിട്ടും വകവയ്ക്കാതെ വയറിലും നെഞ്ചിലും തുടരെത്തുടരെ ചവിട്ടി; അരുവാപ്പാറയിൽ സുനിലിനെ കൊലപ്പെടുത്തിയതിന്റെ ഭീകരചിത്രമിങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കുറുപ്പംപടി: ആദ്യം തൊഴിച്ച് മറിച്ചിട്ടു. പിന്നെ ഉയർന്നു ചാടി കാൽമുട്ടിന് നെഞ്ചിൽ ഊക്കൻ ഇടി. ദീനരോദനം വകയ്ക്കാതെ വീണ്ടുവീണ്ടും വയറിലും നെഞ്ചിലും ചവിട്ടി. അല്പനേരം പിടച്ച ശരീരം പിന്നെ നിശ്ചലമായി....മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വീടിനുള്ളിലെത്തിച്ച് കൂട്ടുകാരൊടൊപ്പം സ്ഥലം വിട്ടു.
അരുവപ്പാറ സുനിൽ കൊലക്കേസിലെ ഒന്നാം പ്രതി നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പിൽ അമൽ(24) താൻ നടത്തിയ അരും കൊലയെക്കുറിച്ച് പൊലീസിൽ നൽകിയ മൊഴിയിലെ പ്രധാനഭാഗങ്ങളാണ് മുകളിൽ ചേർത്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട നാലംഗസംഘത്തിൽ മൂന്നുപേരും ഇതിനകം പൊലീസ് പിടിയിലായിട്ടുണ്ട്.
അരുവപ്പാറ മാലിക്കുടി വീട്ടിൽ ബേസിൽ(23), കൊല്ലപ്പെട്ട സുനിയുടെ അയൽവാസിയായ ചെറങ്ങര വീട്ടിൽ സനു ചന്ദ്രൻ (22) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവരുടെ സുഹൃത്ത് റോബിനും കേസിൽ പ്രതിയാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി കുറുപ്പംപടി എസ് ഐ പി.എം ഷമീർ അറിയിച്ചു.
കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങുർ മുനിപ്പാറയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. വേങ്ങൂർ മുനിപ്പാറ കളത്തിപ്പിടി വീട്ടിൽ സുനിൽ (40) ആണ് കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെ വീട്ടിലെ മുറിയിലാണ് സുനിലിന്റെ മൃതദേഹം കാണപ്പെട്ടത്. തുടർന്നു നടന്ന അന്വേഷണത്തിൽ സമീപവാസികളായ റോബിനും സുഹൃത്തുക്കളായ സനൂപ് ചന്ദ്രൻ , അമൽ , ബേസിൽ എന്നിവരും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സനൂപിന്റെ പിതാവ് ചന്ദ്രൻ പൊലീസ് ക്യാമ്പിലെ കാന്റിൻ ജീവനക്കാരാനാണ്.
നാൽവർ സംഘം യമഹാ ബൈക്കിലാണ് സംഭവദിവസം മുനിപ്പാറയിൽ എത്തിയത്. വാഹനം സുനിലിന്റെ വീടിന് സമീപം പാർക്കുചെയ്ത ശേഷം പിൻഭാഗത്തെ പാറപ്പുറത്തിരുന്ന് ഇവർ മദ്യപിക്കാൻ തുടങ്ങി. ഇതുകണ്ട് സുനിൽ എത്തുകയും ഇവരോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ കുപിതരായ ഇവർ സുനിലിനെ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു.
സുനിലും റോബിനും സനൂപുമായി വാക്കേറ്റവും ഉന്തും തള്ളുമായപ്പോൾ ദുരെനിന്നിന്നിരുന്ന ബേസിലും അമലും ഓടിയെത്തുകയും സുനിലിനെ മൃഗീയമായി മർദ്ദിക്കുകയുമായിരുന്നു. അമൽ വായുവിൽ ചാടിയുയർന്ന് മുട്ടുകാലുകൊണ്ട് നെഞ്ചിലേൽപ്പിച്ച ഇടിയുടെ ആഘാതത്തിൽ സുനിയുടെ നെഞ്ചുംകൂട് തകർന്ന് ഹൃദയം ഛിന്നഭിന്നമായിരുന്നു. പെട്ടെന്നുള്ള മരണത്തിന് കാരണമായത് സുനിൽ കുമാറിന്റെ ആക്ഷൻ സിനിമകളെ വെല്ലുന്ന ഈ പ്രകടനമായിരുന്നെന്ന് പോസ്്റ്റുമോർട്ടത്തിൽ വ്യക്തമായി.
മർദ്ദനത്തിനിടെ സുനിലിന്റെ വാവിട്ടുള്ള കരച്ചിൽ പ്രദേശവാസികൾ കേട്ടിരുന്നു. ഇവരിൽ ചിലർ സുനിലിന്റെ സഹോദരി ഭർത്താവിനെ വിവരമറിയിക്കുകയും ഇയാൾ ബന്ധുക്കളെ കൂട്ടിവന്നപ്പോൾ വീടിനുള്ളിൽ സുനിലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ അക്രമിസംഘം തന്നെ മൃതദേഹം വീടിനുള്ളിൽ കൊണ്ടിടുകയായിരുന്നു. സുനിൽ ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രണ്ടുസഹോദരിമാർ വിവാഹിതരാണ്.
കൊല്ലപ്പെട്ട സുനിൽ 2010-ൽ സമീപത്തെ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന രാജാക്കാട് സ്വദേശി ടിനുവിനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിൽ നാലുവർഷത്തോളം ജയിൽവാസമനുഷ്ഠിച്ച സുനിലിനെ തെളിവില്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടിരുന്നു.
അടുത്തകാലത്തായി ഉച്ചത്തിലുള്ള വർത്തമാനം, ഒച്ചപ്പാടുകൾ, ഇരുട്ട് എന്നിവയെല്ലാം സുനിലിന് ഭയമായിരുന്നെന്നും മദ്യലഹരിയിൽ ഒച്ചപ്പാടു തുടങ്ങിയ സംഘത്തെ പ്രദേശത്തുനിന്നും അകറ്റാൻ സുനിൽ ഇറങ്ങിപുറപ്പെട്ടതായിക്കാം ദാരുണ സംഭവത്തിന് വഴിവച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ സംശയം.
മിക്കപ്പോഴും പൊറുപൊറുത്തുകൊണ്ടാണ് നടപ്പ്. പരിചയക്കാരുടെ ചായക്കടയിൽനിന്നും മാത്രമേ ചായകുടിക്കുന്ന പതിവുള്ളു. ചായ കുടിച്ചാൽ പണം കൊടുത്തശേഷം ചായ നൽകിയ ഗ്ലാസ്സ് കഴുകി നൽകിയ ശേഷമേ സുനിൽ ഇവിടെ നിന്നും പിൻവാങ്ങാറുള്ളുവെന്നാണ് ദൃക്സക്ഷികളുടെ വെളിപ്പെടുത്തൽ.
മാതാവ് നൽകിയിരുന്ന ഭക്ഷണം മാത്രമാണ്, എല്ലാത്തിനെയും ഭയപ്പാടോടെ കണ്ടിരുന്ന സുനിലിന്റെ ജീവൻ നിലനിർത്തിയിരുന്നത്. കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുമെങ്കിലും അമ്മയെ ഒപ്പം താമസിപ്പിക്കാൻ സുനിൽ അനുവദിച്ചിരുന്നില്ല. അടുത്തകാലത്തായി ജോലിക്ക് പോകാതെ ഒട്ടുമിക്ക സമയവും വീട്ടിൽ കഴിഞ്ഞുവരിയായിരുന്ന സുനിൽ.
സംഭവം നടന്ന ഉടനെ മുങ്ങിയ പ്രതികൾ മൂന്നാർ, വട്ടവട, കോവിലൂർ, കോതമംഗലം, മുവാറ്റുപുഴ, തൃശൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കൂടാതെ വേങ്ങൂരിലെ മലകളിലും പാണിയേലി പോരിന് സമീപത്തെ ആനയിറങ്ങുന്ന ഉൾക്കാടുകളിലും പ്രതികൾ ഒളിവിൽ പാർത്തിരുന്നു.
കോതമംഗലം ഓടക്കാലി മലയിൽ ഇവർ ഒളിച്ചു പാർത്തിരുന്ന പാറക്കൂട്ടങ്ങളിൽ നിന്നാണ് സാഹസികമായി പൊലീസ് സംഘം അമലിനെയും ബേസിലിനെയും കീഴടക്കി കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ എസ് ഐക്ക് പരിക്കേറ്റിരുന്നു.
ഇവർ ഇരുവരും നിരവധി ക്രിമിനൽ ക്വട്ടേഷൻ, കവർച്ച കേസുകളിൽ കൂട്ടുപ്രതികളാണ്. അങ്കമാലി പൊലീസ് സ്റ്റേഷനിൽ 2015 ൽ യുവാവിനെ കൊലപ്പെടുത്താൻ 50,000 രൂപക്ക് ക്വട്ടേഷൻ വാങ്ങി കാറിടിച്ചു വീഴ്ത്തി , വാൾകൊണ്ടു വെട്ടി ഗുരുതര പരിക്കേൽപിച്ച കേസ്സിൽ ഇവർക്കെതിരെ കോടതിയിലുള്ള കേസ് വിചാരണഘട്ടത്തിലാണ്.
കൂടാതെ കോതമംഗലം ഐരൂപ്പാടത്ത് ക്വട്ടേഷൻ വാങ്ങി ആളുമാറി ഗുരുതര പരിക്കേൽപ്പിച്ചതിന് വധശ്രമത്തിനും രണ്ടു പ്രതികളും വിചാരണ നേരിടുകയാണ്. കൂടാതെ കുറുപ്പംപടി സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്.
ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത നിരവധി സംഭവങ്ങളിലും ഇവർ പ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാരില്ലാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.
സനൂപിനെ കിഴക്കമ്പലം താമരച്ചാലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടയാൾ പട്ടികജാതി വിഭാഗത്തിലുള്ള ആളായതിനാൽ മുവാറ്റുപുഴ ഡിവൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അമലിനെതിരെ കാപ്പ നിയമപ്രകാരം ജില്ലാ കളക്ടർക്ക് അപേക്ഷ അയച്ചിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.
കുന്നത്തുനാട് സി.ഐ ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ടക പി.എം ഷമീർ, ടഹ സുരേഷ് ബാബു, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാന്റിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍